സർവോപരി പാലാക്കാരൻ സർവത്ര പരാജയം..!
Saturday, August 5, 2017 9:56 AM IST
ചില സിനിമകൾ "അയ്യോ തീർന്നു പോയല്ലോ, ഇത്തിരി കൂടി ഉണ്ടായിരുന്നെങ്കിൽ..' എന്നു തോന്നും. മറ്റു ചിലതോ, "ഹോ തീരുന്നില്ലല്ലോ! ഒന്നു തീർന്നു കിട്ടിയിരുന്നെങ്കിൽ..' എന്നും തോന്നിപ്പോകും. "സർവോപരി പാലാക്കാരൻ' രണ്ടാമത്തെ ഗണത്തിൽ പെടുന്ന ചിത്രമാണ്. രണ്ടേകാൽ മണിക്കൂറാണ് ചിത്രത്തിന്‍റെ ദൈർഘ്യമെങ്കിലും അതൊന്നു തീർന്നു കിട്ടാൻ എന്താരു പെടാപ്പാടായിരുന്നു. എന്തിനായിരുന്നു ഇങ്ങനെ ഒരു ചിത്രമെന്ന് സംവിധായകനായ വേണുഗോപനോട് ചോദിച്ചാലും ഉത്തരം കാണുമോയെന്ന് സംശയമാണ്. കക്ഷി നല്ല ഉദ്ദേശത്തോടു കൂടി തന്നെയാണ് സിനിമയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം നടത്തിയത്. പക്ഷേ, അത് എങ്ങനെയെടുക്കണമെന്നു മാത്രം മറന്നുപോയി. അതിന്‍റെ ഫലമോ, സർവോപരി പാലാക്കാരൻ തിയറ്ററിലെത്തിയപ്പോൾ സീരിയലുമല്ല, സിനിമയുമല്ലാത്ത പരുവത്തിലായി.



പാലാക്കാരൻ അച്ചായനായ ജോസിനു (അനൂപ് മേനോൻ) വേണ്ടിയുള്ള പെണ്ണ് ആലോചനകളിൽ നിന്നാണ് ചിത്രത്തിന്‍റെ തുടക്കം. ആള് സുന്ദരനാണ്, സർവ്വോപരി പാലാക്കാരനാണ് കൂടാതെ സിഐ കൂടിയാണ്. സിനിമ തുടങ്ങി കുറച്ചു കഴിയുന്പോൾ പുള്ളിക്കാരന്‍റെ കല്യാണം അങ്ങ് ഉറയ്ക്കും. പിന്നെയാണ് സംഭവ ബഹുലമായ പോലീസ് പണി ആരംഭിക്കുന്നത്. പാലായിൽ നിന്നും കഥ തൃശൂരിലേക്ക് തിരിയുന്നതോടെ ചുംബന സമരം, സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീപീഡനം, പിന്നെ പോലീസുകാരന്‍റെ പകവീട്ടൽ ഇങ്ങനെയുള്ള ഒരുപാട് സംഭവങ്ങൾ ഒന്നിനു പിറകെ ഒന്നായി ചിത്രത്തിൽ കടന്നുകൂടാൻ തുടങ്ങും.




കേരളത്തിൽ വച്ച് പീഡനത്തിന് ഇരയായ ബംഗ്ലാദേശി പെണ്‍കുട്ടിയെ ആരും മറക്കാൻ ഇടയില്ല. ആ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കേന്ദ്രീകരിച്ചാണ് പിന്നീട് കഥയുടെ പോക്ക്. ഈ കേസിലെ പ്രതിയെ കണ്ടെത്താനുള്ള പോലീസുകാരുടെ ഓട്ടവും ചാട്ടവും പിന്നെ അന്വേഷണവുമെല്ലാം മഹാ ബോറായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. തിരക്കഥയിലെ സീനുകൾ ഓരോന്നായി എടുത്തു തീർക്കാനുള്ള വ്യഗ്രത കൃത്യമായി ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്. സീനുകളിൽ നിന്നും സീനുകളിലേക്കുള്ള പോക്കിനിടയിൽ ചിത്രത്തിന്‍റെ ഗ്രിപ്പ് താനെ കൈവിട്ട് പോയി.



ആക്ടിവിസ്റ്റും തിയറ്റർ ആർട്ടിസ്റ്റുമായ അനുപമയുടെ(അപർണ ബാലമുരളി) കടന്നുവരവോടെയാണ് ചിത്രത്തിന് അല്പം ഉണർവ് ഉണ്ടാകുന്നത്. ചാർലിയിലെ ടെസയേയും കസ്തൂരിമാനിലെ പ്രിയംവദയേയും സമാസമം മിക്സ് ചെയ്താണ് തിരക്കഥാകൃത്ത് അനുപമ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. തന്നാലാവും വിധം അത്തരം കഥാപാത്രങ്ങളെ ഉൾക്കൊള്ളാതിരിക്കാൻ അപർണ ശ്രമിച്ചിട്ടുണ്ട്. തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയിൽ പെട്ട് സിഐ ജോസിനൊപ്പം അനുപമയും ശരിക്കും ആടി ഉലയുന്നുണ്ട്. അനു സിത്താര ചിത്രത്തിലുണ്ടെങ്കിലും സ്ക്രീൻ സ്പേസ് നന്നേ കുറവായിരുന്നു.



ആദ്യ പകുതിയിലെ കാട്ടിക്കൂട്ടലുകൾക്ക് കണക്കില്ല. ക്ലീഷേ രംഗങ്ങളുടെ കുത്തൊഴുക്കിൽപെട്ട് വല്ലാണ്ട് വിളറി പോകുന്നുണ്ട് ഈ പാലാക്കാരൻ. അനുപമ രണ്ടാം പകുതിയിൽ ജോസിനോട് പറയുന്ന ഡയലോഗുണ്ട് - ജോസ് ഒരു പോലീസുകാരൻ ആകണ്ട ആളല്ലാന്ന്... പ്രേക്ഷകർക്കും സ്വഭാവികമായി അങ്ങനെ ഒരു തോന്നൽ ഉണ്ടാവും. ആരോ നിർബന്ധിപ്പിച്ച് അഭിനയിപ്പിക്കും പോലെയായിരുന്നു അനുപ് മേനോന്‍റെ ചിത്രത്തിലെ പ്രകടനം.

അലൻസിയർ, ബാലു വർഗീസ് തുടങ്ങിയവരെയാണ് ചിത്രത്തിന്‍റെ കോമഡി സെക്ഷൻ കൈകാര്യം ചെയ്യാൻ സംവിധായകൻ ഏൽപ്പിച്ചത്. പക്ഷേ, പാലാക്കാരായ ഇവരുടെ വെള്ളമടി ശീലം കാരണം ഏൽപ്പിച്ച ദൗത്യം അവർ പാടെ മറന്നുപോയി.



വിഷയങ്ങളേറെ പറഞ്ഞുപോയതിനിടയിൽ സംവിധായകൻ പ്രധാന വിഷയത്തിന്‍റെ പ്രാധാന്യം മറന്നു പോകുന്നുണ്ട്. ക്ലൈമാക്സിലേക്ക് എത്തുന്പോൾ ത്രില്ലിംഗ് ആക്കി മാറ്റാം എന്നുള്ള ഉദ്ദേശത്തിൽ ചെയ്ത് കൂട്ടിയതെല്ലാം മൊത്തത്തിൽ പാളിപ്പോയി. ദാ വരുന്നു സസ്പെൻസ്, എന്ന രീതിയിൽ ഒരുപാട് രംഗങ്ങൾ രണ്ടാം പകുതിയിൽ കടന്നുവരുന്നുണ്ട്. പിന്നെയും പിന്നെയും സീനുകളുടെ എണ്ണം വലിച്ചുനീട്ടിയതോടെ ഒളിപ്പിച്ചു വച്ച സസ്പെൻസ് എന്താണെന്ന് പ്രേക്ഷകർക്ക് ഉൗഹിക്കാൻ പാകത്തിലേക്ക് കഥ കെട്ടഴിഞ്ഞ് പോയി. ചിത്രത്തിന്‍റെ പേര് മറന്നു പോകാതാരിക്കാനായി ക്ലൈമാക്സ് സീനുകളിൽ ജോസിനെ പാലാക്കാരൻ, സർവോപരി പാലാക്കാരൻ എന്നു മറ്റ് കഥാപാത്രങ്ങളെ കൊണ്ട് പലതവണ വിളിപ്പിച്ച് നല്ലവണ്ണം വെറുപ്പിക്കുന്നുണ്ട് സംവിധായകൻ.

(എന്തു പറയാനാ ഈ പാലാക്കാരനെ കുറിച്ച്... ഒന്നും പറഞ്ഞിട്ട് കാര്യമില്ല.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.