ഡയലോഗടിയിൽ ഒതുങ്ങി വിഐപി-2
Friday, August 11, 2017 9:32 PM IST
സ്വന്തമായി കാശ്മുടക്കി കുറച്ച് ഉപദേശ വചനങ്ങൾ പത്തുപേരെ കേൾപ്പിക്കാമെന്ന് ധനുഷ് തീരുമാനിച്ച് ഉറച്ചാൽ പിന്നെ മാറ്റാൻ പറ്റില്ലല്ലോ. കൂട്ടിനുള്ളതോ, സൗന്ദര്യ രജനികാന്തും. കഥയും സംഭാഷണവും നായക പദവിയും സ്വയം ഏറ്റെടുത്ത് സംവിധായക കുപ്പായം ഭാര്യാസഹോദരിക്കു വിട്ടുനൽകി പഞ്ച് ഡയലോഗുകൾ വാരിവിതറി പൂണ്ടുവിളയാടുകയാണ് ധനുഷ് "വേലയില്ലാ പട്ടതാരി -2' എന്ന ചിത്രത്തിൽ. എന്തിനായിരുന്നു ഇങ്ങനെയൊരു ചിത്രമെന്ന് ചോദിച്ചാൽ വരുന്നവരും പോകുന്നവരും രഘുവരനെ(ധനുഷ്) പുകഴ്ത്തണം... രഘുവരന്‍റെ എളിമയെ വാഴ്ത്തണം... അതിന് വേണ്ടി മാത്രമൊരു ചിത്രം, അത്ര തന്നെ. സ്വയം പൊക്കിപ്പറയാൻ മാത്രമായി വേലയില്ലാ പട്ടതാരിയുടെ രണ്ടാം ഭാഗമിറക്കി സ്വന്തം വില കളഞ്ഞിരിക്കുകയാണ് ധനുഷ്.



സംഭവം കളർഫുള്ളാണ് അടി, ഇടി, പാട്ട്, ഡയലോഗടിയോട് ഡയലോഗ് അടി എല്ലാം ചിത്രത്തിലുണ്ട്. പക്ഷേ, വാരിവലിച്ചെഴുതിയ തിരക്കഥയിൽ കാന്പില്ലാതെ പോയപ്പോൾ ധനുഷിന്‍റെ വണ്‍മാൻ ഷോയിൽ മാത്രം ചിത്രം ഒതുങ്ങി. വേലയില്ലാത്ത എൻജിനിയർമാരുടെ കഥയാണ് വേലയില്ലാ പട്ടതാരി പറഞ്ഞതെങ്കിൽ അവരെ കൂടെ നിർത്തി കണ്‍സ്ട്രക്ഷൻ കന്പനി കെട്ടിപ്പൊക്കാനുള്ള ശ്രമമാണ് രണ്ടാം ഭാഗത്തിൽ കാണാൻ കഴിയുക.




ഉയർച്ചതാഴ്ചകളെ കാട്ടാനായി കാണിക്കുന്ന അഭ്യാസങ്ങൾ ചിത്രത്തിൽ അങ്ങിങ്ങായി കയറിവരുന്നുണ്ട്. ആദ്യ ഭാഗത്തിലെ എളിമയും ആത്മാർഥതയും രഘുവരൻ അതേപടി നിലനിലർത്താൻ രണ്ടാം ഭാഗത്തിലും ശ്രമിച്ചിട്ടുണ്ടെങ്കിലും ലേശം ഓവറായി പോകുന്നുണ്ട്. സൗന്ദര്യയുടെ സംവിധാനത്തിന് കീഴിൽ ധനുഷിനെ കയറൂരി വിട്ടതുകൊണ്ടോ എന്തോ... എന്തായാലും കക്ഷി തത്വചിന്തകളും ഉപദേശങ്ങളും നൽകി നന്നേ വെറുപ്പിക്കുന്നുണ്ട്. പഴയ കന്പനിയിലെ ജോലിയിൽ തുടരുന്ന നായകൻ കെട്ടും മട്ടും മാറാതെ തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്.



കല്യാണം കഴിച്ച് ശാലിനിയുടെ(അമല പോൾ) ചൊൽപ്പടിയിൽ ജീവിതം നയിക്കുന്ന രഘുവരൻ അടങ്ങിയൊതുങ്ങി ജീവിക്കുന്നയാളായി മാറാൻ നന്നേ പാടുപെടുന്നുണ്ട്. സാധാരണ ധനുഷിൽ കണ്ടുവരാറുള്ള കൈയടക്കം എവിടെയോ പോയി മറഞ്ഞപോലുള്ള അഭിനയമാണ് ചിത്രത്തിൽ കാണാൻ കഴിയുക. കോമഡി രംഗങ്ങളെല്ലാം അമിതാഭിനയം കൊണ്ട് ധനുഷ് കുളമാക്കി. സ്ക്രീൻ സ്പേസുണ്ടായിരുന്ന ഒന്നാം ഭാഗത്തിൽ നിന്നും രണ്ടാം ഭാഗത്തിലേക്ക് എത്തുന്പോൾ അമല പോളിന് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഉള്ള സീനുകളിലൂടെ പേരെടുക്കാം എന്നുള്ള ഉദ്ദേശത്തിൽ നായിക ചെയ്തത് അത്രയും അലറലോട് അലറലായി മാത്രം അവശേഷിച്ചു.



വില്ലനു പകരം വില്ലത്തിയാണ് രണ്ടാം ഭാഗത്തിൽ ധനുഷിനെ നേരിടാനെത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കജോളിനെ തമിഴകത്ത് വീണ്ടും ഇറക്കിയത് ചുമ്മാ ഒരു വേഷം ചെയ്യാനായിരുന്നില്ല. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് ഡയലോഗുകൾ പറഞ്ഞ് ധനുഷിന് വെല്ലുവിളി ഉയർത്തുന്ന വില്ലത്തിയായി കജോൾ ചിത്രത്തിൽ മാറുന്നുണ്ട്. ലിപ് സിങ്കുകൾ ചിലയിടങ്ങളിൽ കല്ലുകടിയായതൊഴിച്ചാൽ കജോൾ വസുന്ധരയായി വിലസുകയാണ് ചിത്രത്തിൽ. കെട്ടിലും മട്ടിലും ഹാഷ് ബുഷ് ലുക്ക് വരുത്തി കജോളിനെ കളത്തിലിറക്കിയപ്പോൾ തലക്കനമുള്ള കന്പനി മേധാവിയായി ജീവിക്കുകയായിരുന്നു അവർ.



ഇവർ തമ്മിലുള്ള വെല്ലുവിളികളും അതിനു പിന്നാലെയുള്ള ഓട്ടപ്പാച്ചിലുകളുമായാണ് ഒന്നാം പകുതി കടന്നുപോകുന്നത്. കൊടുക്കൽവാങ്ങലുകളുമായി ഒരുവിധത്തിൽ ബാലൻസിംഗായി പോകുന്നുണ്ട് ഒന്നാം പകുതി. അനിരുദ്ധ് ആദ്യ ഭാഗത്തിനായി ഒരുക്കിയ പശ്ചാത്തലസംഗീതം ഇടയ്ക്കിടെ രണ്ടാം ഭാഗത്തിൽ കടന്നുവന്ന് കഥയുടെ മുന്നോട്ടുള്ള പോക്കിന് വേഗം കൂട്ടുന്നുണ്ട്. എന്നാൽ രണ്ടാം ഭാഗത്തിനായി സംഗീതം കൈകാര്യം ചെയ്ത ഷോൺ റോൾഡന് ശരിക്കും പിഴച്ചു. ആദ്യ ഭാഗത്തിനോട് കിടപിടിക്കാൻ കഴിയാതെ വല്ലാണ്ട് വിളറിപ്പോയ അവസ്ഥയിലാണ് പാട്ടുകളും പശ്ചാത്തല സംഗീതവും ചിത്രത്തിന് അകന്പടി സേവിച്ചത്. രണ്ടാം പകുതി എത്തുന്നതോടെ ചിത്രം വീണ്ടും മാസ്, പഞ്ച് ഡയലോഗുകൾ കൊണ്ട് നിറയാൻ തുടങ്ങും. കുറച്ച് സാമൂഹ്യ പ്രതിബദ്ധത ഇരുന്നോട്ടെയെന്ന് കരുതി തിരുകിക്കയറ്റിയ സംഭവങ്ങളും വേണ്ടത്ര ഏശാതെ പോയി.




ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഈ ചിത്രം എവിടെ കൊണ്ട് ഇടിച്ചു നിർത്തുമെന്നുള്ള തോന്നലുകൾ പ്രേക്ഷകരിൽ കയറിക്കൂടുന്നതിന് മുൻപ് തന്നെ ഉപദേശ കുരുക്കിൽ മുറുക്കി ചിത്രത്തിന് ഫുൾ സ്റ്റോപ്പിടുകയാണ് സംവിധായിക.

(വേൽരാജിന്‍റെ സംവിധാന മികവ് എത്രത്തോളമായിരുന്നുവെന്ന് സൗന്ദര്യ രജനികാന്തിന്‍റെ കൈയടക്കമില്ലായ്മയിലൂടെ മനസിലാകും.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.