മഴവില്ലഴകിൽ ക്ലിന്‍റ്..!
Saturday, August 12, 2017 8:01 AM IST
ആകാശത്തിന്‍റെ കൂട്ടുകാരനായ നക്ഷത്രം ഇങ്ങ് ഭൂമിയിൽ വീണ്ടും പുനർജനിച്ചു. 34 വർഷങ്ങൾക്ക് മുന്പ് താൻ വരച്ച ചിത്രങ്ങളും അതിൽ ഒളിഞ്ഞുകിടന്ന ഒരുപാട് കഥകളും മാലോകരോടായി പറയാൻ. ആ കഥയാണ് ഹരികുമാർ ബിഗ്സ്ക്രീനിലേക്ക് പകർത്തിയ "ക്ലിന്‍റ്'. ദൈവം അസൂയക്കാരനാണ്. നിറങ്ങളുടെ രാജകുമാരനെ തന്‍റെ അരികിലേക്ക് നേരവും കാലവും നോക്കാതെ വിളിച്ച അസൂയക്കാരൻ. അങ്ങനെ ഒരു വിധി അവന് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ മരണത്തിന്‍റെ ഇതുവരെ കാണാത്ത മുഖംകൂടി അവൻ തന്‍റെ കാൻവാസിൽ പകർത്തിയേനെ. അപ്പോൾ ദൈവം അല്പം ഭയാലു കൂടിയാണെന്ന് പറയേണ്ടി വരും. കാരണം തന്‍റെ രഹസ്യങ്ങൾ ചോർത്തുന്ന കുട്ടിക്കുറുന്പനെ എത്ര വേഗമാണ് ഭൂമിയിൽ നിന്നും സ്വർഗത്തിലേക്കുള്ള ടിക്കറ്റ് നല്കിയത്.



എന്നിട്ടെന്തെങ്കിലും ഫലമുണ്ടായോ... അവൻ ഇപ്പോഴും വരയ്ക്കുകയാണ് ദൈവത്തിന്‍റെ തൊട്ടരികിൽ നിന്ന്... പലരൂപങ്ങളുള്ള ദൈവത്തിന്‍റെ ഒറ്റമുഖമുള്ള ചിത്രം. എഡ്മണ്ട് തോമസ് ക്ലിന്‍റ് - ഭൂമിയിൽ 2,522 ദിവസം ജീവിച്ച് 25,000-ലേറെ ചിത്രങ്ങൾ വരച്ച അത്ഭുത ബാലൻ. ആ ക്ലിന്‍റിന്‍റെ ജീവിതമാണ് ഹരികുമാർ ബിഗ് സ്ക്രീനിലേക്ക് പറിച്ച് നട്ടത്. ചിരിക്കാനും ഉല്ലസിക്കാനുമായി സമയം മാറ്റിവയ്ക്കുന്നവർ ഇത്തിരി നേരം ക്ലിന്‍റിനെ കൂടി കാണാൻ സമയം കണ്ടെത്തിയാൽ ഒന്ന് മനസിലാകും. ഈ ജീവിതം ഓരോരുത്തർക്കും എത്രത്തോളം വിലപ്പെട്ടതാണെന്ന്.




ക്ലിന്‍റായി അലോക്

മാസ്റ്റർ അലോക് എത്ര വേഗമാണ് ക്ലിന്‍റായി മാറിയത്. അതിന്‍റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ ഹരികുമാറിന് അവകാശപ്പെട്ടതാണ്. ഇങ്ങനെ ഒരു ജീവിതകഥ ബിഗ്സ്ക്രീനിലേക്ക് പറിച്ച് നടുന്പോൾ അതിനൊത്ത താരങ്ങളെ കിട്ടിയില്ലായെങ്കിൽ എല്ലാം പാളിപ്പോകും. മൂന്നുവർഷത്തെ തയാറെടുപ്പിനൊടുവിൽ അതിനൊത്ത താരങ്ങളെ കണ്ടെത്തിയപ്പോൾ തന്നെ ചിത്രം പാതി വിജയിച്ചു.

തൃശൂർക്കാരൻ പയ്യൻ ക്ലിന്‍റായി പുനർജനിച്ച് നിറങ്ങളുടെ ലോകത്തേക്ക് ഏവരയെും ക്ഷണിക്കുകയാണ്. ആ ചിരിയും, കുസൃതിയുമെല്ലാം ലാളിത്യത്തോടെ നിന്‍റെ മുഖത്ത് തെളിഞ്ഞു. വർഷങ്ങൾക്കു മുന്നേ സ്വർഗലോകത്ത് എത്തിയ ക്ലിന്‍റ് നിന്നിലേക്ക് ഇറങ്ങി വന്നിരിക്കണം അലോക്. ഇല്ലായെങ്കിൽ ഒരിക്കലും നിന്‍റെ ചലനങ്ങളിൽ ക്ലിന്‍റിനെ അടയാളപ്പെടുത്താൻ കഴിയുമായിരുന്നില്ല. ഒന്നുറപ്പാണ് 2017-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുന്പോൾ മികച്ച ബാലതാരത്തിനുള്ള അവാർഡ് ക്ലിന്‍റ് വഴി അലോകിലേക്ക് എത്തിയാൽ അതിൽ അതിശയിക്കേണ്ടതില്ല. അത്രയേറെ ലാളിത്യത്തോടെയാണ് ക്ലിന്‍റിനെ ബിഗ് സ്ക്രീനിൽ അലോക് പകർന്നാടിയത്.



ചോക്ലേറ്റ് ബോയി അല്പം സീരിയസായി

ഉണ്ണിമുകുന്ദൻ ജോസഫായി തിരശീലയിൽ എത്തിയപ്പോൾ എന്തൊരു മാറ്റമാണ്. സീരിയസായ റോൾ തനിക്കും വഴങ്ങുമെന്ന് ഉണ്ണി ക്ലിന്‍റിലൂടെ തെളിയിച്ചു. പരീക്ഷണങ്ങളെ നേരിടുന്പോഴാണ് ആർക്കും ഒരു ഹരമുണ്ടാകുക. ഇതുവരെ ചെയ്യാത്ത ഒന്ന് ചെയ്തുവെന്ന തോന്നൽ ഉണ്ടാകുക. ക്ലിന്‍റിന്‍റെ അച്ഛനായി വേഷമിട്ട് 1970 - 80 കാലഘട്ടത്തെ തന്നിലൂടെ കാട്ടിക്കൊടുത്തതിലൂടെ വേറിട്ട വഴിയേ സഞ്ചരിക്കാൻ തയാറാണെന്ന് തെളിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ക്ലിന്‍റിന്‍റേതായ നിറങ്ങളുടെ ലോകത്തേക്ക് അവനെ സ്വതന്ത്രമായി സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത് ജോസഫാണ്. നിറങ്ങളോടും വർണങ്ങളോടും കൂട്ടുകൂടാത്ത ഒരാൾ. പക്ഷേ, തന്‍റെ മകന്‍റെ ചിത്രങ്ങൾ ജോസഫിന് ജീവനാണ്. ആ ജീവനുള്ള ചിത്രങ്ങൾക്കൊപ്പം ഉണ്ണി മുകുന്ദനും ഏറെ നേരം സംവദിച്ചിരിക്കണം. അതിന്‍റെ പ്രതിഫലനം അഭിനയത്തിൽ നിഴലിച്ചപ്പോൾ കൈവിട്ടു പോയേക്കാവുന്ന ജീവസുറ്റ കഥാപാത്രം ഉണ്ണി നന്നായി കൈകാര്യം ചെയ്തു.



ചിന്നമ്മയായി റിമ കല്ലിങ്കൽ

ക്ലിന്‍റിന്‍റെ അമ്മയായ ചിന്നമ്മയായി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് റിമ കല്ലിങ്കലാണ്. ഒരു നാട്ടിൻപുറത്തുകാരി നസ്രാണിച്ചിയുടെ വേഷവിധാനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ റിമയ്ക്ക് നിഷ്പ്രയാസം സാധിച്ചു. ചിത്രത്തിന്‍റെ ആദ്യ പകുതിയിലെ സന്തോഷത്തിന്‍റെ ദിനങ്ങളും രണ്ടാം പകുതിയിലെ പ്രതിസന്ധിയുടെ ദിനങ്ങളും റിമയുടെ മുഖഭാവങ്ങളിലൂടെ വായിച്ചെടുക്കുവാൻ കഴിയും.

ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ഇടയിലൂടെയുള്ള യാത്രയെ മനസിനോട് ചേർത്തു നിർത്തും വിധമുള്ള പശ്ചാത്തല സംഗീതമാണ് ഇളയരാജ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഒന്നുറപ്പാണ് ക്ലിന്‍റ് കണ്ടിറങ്ങുന്പോൾ അവൻ വരച്ച ചിത്രങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യും ഇത്തിരി നേരമെങ്കിലും.

(മഴവില്ല് കാണാനാഗ്രഹിച്ച ക്ലിന്‍റിനെ മരണം തട്ടിയെടുത്തു. ആ കുഞ്ഞുമനസിലെ ചിന്തകളാണ് ഹരികുമാർ ബിഗ് സ്ക്രീനെന്ന കാൻവാസിൽ ഏഴു നിറങ്ങൾകൊണ്ട് വരച്ചുകാട്ടിയത്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.