അതിനാടകീയത നിറഞ്ഞ കിണർ!
Saturday, February 24, 2018 2:49 PM IST
സാമൂഹിക പ്രസക്തിയേറെയുള്ള വിഷയം സിനിമയാക്കുന്പോൾ അതിൽ കൊമേഷ്യൽ ചേരുവകൾ സൂക്ഷിച്ചും കണ്ടും ചേർത്തില്ലെങ്കിൽ കല്ലുകടികൾ ഉണ്ടാകുന്നത് സ്വഭാവികമാണ്. വെള്ളത്തെ ചുറ്റിപ്പറ്റി ഒരു കഥ മെനഞ്ഞെടുക്കാൻ എം.എ.നിഷാദ് എന്ന സംവിധായകൻ ഏറെ മെനക്കെട്ടിട്ടുണ്ട്. എന്നാൽ വേണ്ടിടത്തും വേണ്ടാത്തയിടത്തുമെല്ലാം അതിനാടകീയത കുത്തിനിറച്ചപ്പോൾ കിണറ്റിൽ മാലിന്യം നിറയുകയായിരുന്നു. ഒറ്റപ്പെട്ട ചില പ്രകടനങ്ങൾ മാറ്റി നിർത്തിയാൽ കിണർ എന്തിനോ വേണ്ടി തിളച്ച ഒരു സാന്പാർ മാത്രമാണ്. കിണറിൽ നിറഞ്ഞ മനോഹര ഫ്രെയിമുകളുടെ സൗന്ദര്യം പോലും അതിനാടകീയത തല്ലിക്കെടുത്തി. അവസാന നിമിഷങ്ങളിലെ ചില കിടിലൻ പ്രകടനങ്ങൾ കാണാൻ രണ്ടു മണിക്കൂർ തള്ളിനീക്കാൻ കഴിയുമെങ്കിൽ കിണറിന് ടിക്കറ്റെടുക്കാം.



വിഷയങ്ങൾ നിരവധി

പത്രപ്രവർത്തനത്തിന്‍റെ വിവിധ വശങ്ങളും മാവോയിസവും തീവ്രവാദവും താണ്ടി കിണറിലെ മുഖ്യവിഷയമായ ജലദൗർലഭ്യത്തിലെത്താൻ സംവിധായകന് മുക്കാൽ മണിക്കൂറിലേറെ വേണ്ടി വന്നു. അപ്പോഴേക്കും ചിത്രം ഒരു പരുവത്തിൽ എത്തിയിരുന്നു. ഡോക്കുമെന്‍ററിക്ക് പാകമായ തിരക്കഥയെ സിനിമാറ്റിക് രീതികളോട് ചേർത്തു നിർത്താനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. ജോയി മാത്യു, മധുപാൽ, കൈലാഷ്, ഭഗത് മാനുവൽ, ജയപ്രദ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ തുടങ്ങിയ താരനിര തുടക്കത്തിൽ പ്രത്യക്ഷപ്പെട്ടാൽ പ്രേക്ഷകർക്ക് ഇതൊരു സിനിമയാണെന്നുള്ള തോന്നൽ ഉണ്ടായിക്കോളും എന്ന് സംവിധായകൻ കരുതിയിട്ടുണ്ടാവണം. ചിത്രത്തിൽ ചില മാധ്യമപ്രവർത്തകർ കൂടി പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ അതുകൊണ്ടെന്നും പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടായില്ല.



എന്തൊരു വലിച്ചു നീട്ടൽ

അസുഖം ബാധിച്ച കഥയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയിട്ട് കാര്യമുണ്ടോ. ഇല്ലായെന്നുള്ള ഉത്തരമാണ് കിണർ. കേരള-തമിഴ്നാട് അതിർത്തിയിലുള്ള പുളിയൻമലയിലെ കുടിവെള്ള പ്രശ്നമാണ് ചിത്രത്തിന്‍റെ പ്രമേയം. കുടിവെള്ളത്തിനായുള്ള ഇന്ദിര(ജയപ്രദ)യുടെ പോരാട്ട വഴികളാണ് ചിത്രത്തിന്‍റെ രണ്ടാം പകുതിയി പറയുന്നത്. ഒന്നാം പകുതി പ്രധാന വിഷയത്തിലേക്ക് കടക്കാനുള്ള ഒട്ടും രസിക്കാത്ത കുറെ കാട്ടിക്കൂട്ടലുകൾ മാത്രമാണ്. കഥാപാത്രങ്ങളെ കുനുകുനാ നിരത്തി അന്തവും കുന്തവും ഇല്ലാത്ത രീതിയിൽ കഥയുടെ കെട്ടഴിച്ച് വിട്ടിരിക്കുകയാണ് സംവിധായകൻ. ആക്ഷേപഹാസ്യം പറഞ്ഞേ തീരു എന്നുള്ള സംവിധായകന്‍റെ നിർബന്ധ ബുദ്ധിയിൽ പിറന്ന ഒരുപിടി രംഗങ്ങൾ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സീരിയസ് വിഷയത്തിനിടയ്ക്ക് പ്രേക്ഷകരെ രസിപ്പിക്കാനുള്ള സംവിധായകന്‍റെ ലീലാവിലാസങ്ങളായിരുന്നു ഇതൊക്കെയെന്നാണ് സംശയിക്കപ്പെടുന്നത്.



ജയപ്രദ നിറംമങ്ങി

അടച്ചുറപ്പില്ലാത്ത കഥയ്ക്കുമേൽ ആര് എന്ത് ചെയ്തിട്ടും കാര്യമില്ലല്ലോ. ജയപ്രദയുടെ പോരാട്ടം കാണുന്പോൾ കഷ്ടം തോന്നും. തമിഴ് നടി അർച്ചനയാകട്ടെ, കിട്ടിയ അവസരം നല്ലപോലെ ഉപയോഗിച്ചു. അവരുടെ പ്രകടനം അവസാന നിമിഷങ്ങളിൽ പ്രേക്ഷകരെ പിടിച്ചിരുത്തും. ഒപ്പം പശുപതി കൂടി കട്ടയ്ക്ക് നിന്നപ്പോൾ സംഭവം ജോറായി. ഇതിനിടയിൽ നിറംമങ്ങിപ്പോയത് ജയപ്രദയാണ്. ലിപ് സിങ്ക് ചേരാതെ വരുകയും പോരാട്ടവീര്യം കാട്ടുന്ന രംഗങ്ങളിൽ നാടകീയത കൂടിപ്പോകുകയും ചെയ്തപ്പോൾ അഭിനയ പതനം പൂർണമായി. കഥയെല്ലാം കാണിച്ചുതീർത്ത് ചിത്രം തീരുന്നുവെന്ന ഘട്ടം എത്തുന്പോൾ മുന്പേ ചേർത്തുവച്ച ഘടകങ്ങളെ കൂട്ടിയിണക്കാൻ സംവിധായകൻ ഒരു ശ്രമം നടത്തുന്നുണ്ട്. പാളിപ്പോയ ശ്രമങ്ങളുടെ ബാക്കിപത്രം പോലെ നാടകീയതയിൽ നിന്നും അതിനാടകീയതിലേക്ക് വീഴാൻ മാത്രമേ ഇതും ഉപകരിച്ചുള്ളൂ.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.