ഭയം നിറയ്ക്കുന്ന മെർക്കുറി.!
Friday, April 13, 2018 7:16 PM IST
ഇന്ത്യൻ സിനിമാചരിത്രത്തിൽ ആദ്യമായി ഒരു നിശബ്ദ ത്രില്ലർ ഇറങ്ങിയിരിക്കുന്നു. പേര് മെർക്കുറി, സംവിധാനം കാർത്തിക്ക് സുബ്ബരാജ്. ത്രില്ലുണ്ടോ...? ഉണ്ട്. പേടിക്കുമോ...? കുറച്ചൊക്കെ. ബോറടിക്കുമോ...? ഇല്ല. ഇങ്ങനെ നിരവധി അനവധി ചോദ്യങ്ങൾ ഈ സിനിമയെ ചുറ്റിപ്പറ്റിയുണ്ടാകും. ആ ചോദ്യങ്ങളെല്ലാം മനസിൽ തന്നെ കിടന്നോട്ടെ. ഒന്നുറപ്പാണ്, ഈ ചിത്രം കണ്ടിറങ്ങുന്പോൾ കാഴ്ചയുടെയും കേൾവി ശക്തിയുടെയും സംസാരശേഷിയുടെയും വില എത്രത്തോളമാണെന്ന് അതുള്ളവർക്ക് മനസിലാകും.

ആരും സംസാരിക്കാത്ത ചിത്രത്തിൽ നിന്നും ഇതൊക്കെ എങ്ങനെയെന്നല്ലേ. അതാണ് സംവിധായകന്‍റെ മിടുക്ക്. മെർക്കുറി പ്രദർശിപ്പിക്കാൻ കേരളത്തിൽ കിട്ടിയ തീയറ്ററുകളുടെ എണ്ണം നോക്കിയാൽ ഒന്നു മനസിലാകും, ഈ പരീക്ഷണത്തിനൊന്നും ഇവിടെ വലിയ സ്ഥാനമില്ലായെന്ന്. പക്ഷേ, ഈ പരീക്ഷണം കാണേണ്ടത് തന്നെയാണ്. ഒരുവാക്ക് ഉരിയാടാതെ എങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്താമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് മെർക്കുറി. ഇതൊരു നല്ല തുടക്കമാകട്ടെ. ഇത്തരം പരീക്ഷണങ്ങൾ ഇനിയുമുണ്ടാകാനുള്ള ഒരു വഴി കാർത്തിക് സുബ്ബരാജ് തുറന്നിട്ടുണ്ട്.



മിണ്ടാനും കേൾക്കാനും വയ്യാത്ത അഞ്ചംഗ സംഘത്തെ മുന്നിലേക്ക് ഇട്ടുതന്ന് ഒരു ഞാണിേന്മേൽ കളിയാണ് സംവിധായകൻ കളിക്കുന്നത്. ഒരു ബംഗ്ലാവിനുള്ളിൽ നിന്നുള്ള തുടക്കം കാണുന്പോൾ തന്നെ ഇതൊരു പ്രേത കഥയെന്ന് ഉറപ്പിക്കും. കാരണം, ബംഗ്ലാവും പിന്നെ പശ്ചാത്തല സംഗീതം കൊണ്ടുള്ള വിരുതുമെല്ലാമാണല്ലോ പ്രേത കഥകളിലെ പ്രധാന ആകർഷണങ്ങൾ.

പക്ഷേ, സംവിധായകൻ പറ്റിച്ചു. ആ ബംഗ്ലാവിൽ പ്രേതം ഇല്ലായിരുന്നു. നാല് ആണുങ്ങളും ഒരു പെണ്ണും (സാനന്ത് റെഡ്ഡി, ദീപക് പരമേശ്, ശശാങ്ക പുരുഷോത്തം, അനീഷ് പത്മനാഭൻ, ഇന്ദുജ) ഇവരുടെ ഒത്തുചേരലും സൗഹൃദം പങ്കിടലുമെല്ലാം കാട്ടിയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

ഒരു കാർ യാത്രയും അതിനെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥയും ഇടയ്ക്കിടെ പ്രേക്ഷകരെ അന്പരിപ്പിക്കുന്നുണ്ട്. സൗഹൃദങ്ങൾക്കിടയിൽ പൊട്ടിമുളയ്ക്കുന്ന കുസൃതിത്തരങ്ങൾക്ക് വലിയ വിലകൊടുക്കേണ്ടി വരുന്നിടത്താണ് കഥ പതിയെ ത്രില്ലിംഗ് മൂഡിലേക്ക് എത്തുന്നത്. ആ യാത്രയിൽ പറ്റിയ കൈയബദ്ധം അവരെ കൊണ്ടെത്തിക്കുന്നത് ഒരു അഴിയാക്കുരുക്കിലേക്കാണ്. പശ്ചാത്തല സംഗീതത്തിന്‍റെയും കാമറ ടെക്നിക്കുകളുടെയും പിൻബലത്തിൽ ചിത്രം പതിയെ ഹൊറർ മൂഡിലേക്ക് വഴിമാറുന്നതോടെ കണ്ണുകൾക്ക് വിശ്രമമില്ലാതെയാകും.



ബംഗ്ലാവിൽ നിന്നു മെർക്കുറി ഫാക്ടറിയിലേക്ക് കഥാപാത്രങ്ങളെ സംവിധായകൻ കൊണ്ടെത്തിക്കുന്നതോടെ ചിത്രം കൂടുതൽ ത്രില്ലിംഗ് ആകും. പയ്യന്മാരും പ്രഭുദേവയും തമ്മിലുള്ള സാറ്റ് കളി കാഴ്ചക്കാരുടെ ഹരം കൂട്ടുന്നതിനിടയിൽ ഫാക്ടറിയിൽ നിന്നു പുറത്തുകടക്കാനുള്ള വഴികൾ ഓരോന്നായി പതിയെ അടഞ്ഞുതുടങ്ങും. പ്രേക്ഷകരേയും പയ്യന്മാരേയുമെല്ലാം മെർക്കുറി ഫാക്ടറിയിൽ സംവിധായകൻ അടച്ചിടുന്നതോടെ ശബ്ദമിശ്രണം കൊണ്ടുള്ള വിരുന്നിന്‍റെ ആക്കം കൂടിക്കൂടി വരും. പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും കഥാപാത്രങ്ങൾക്കായി സംസാരിക്കുന്പോൾ മുന്നിൽ തെളിയുന്ന കാഴ്ചകൾ ഒരുപാട് കാര്യങ്ങൾ പ്രേക്ഷകരോട് സംവദിക്കും.

പ്രഭുദേവയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. അതിനൊത്ത് യുവതാരങ്ങൾ കൂടി മികവുറ്റ പ്രകടനം നടത്തിയപ്പോൾ സംഭവം ജോറായി. കുറ്റങ്ങൾ കണ്ടെത്തുക എന്നതിനപ്പുറത്ത് ഈ ഒരു ശ്രമത്തിനാണ് കൈയടി കൊടുക്കേണ്ടത്. സാങ്കേതികവിദ്യയുടെ സാധ്യതകളെ വേണ്ടുവോളം ഉപയോഗപ്പെടുത്തിയ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നുണ്ട്. നായികാനായക സങ്കൽപ്പങ്ങളിൽ നിന്നും വൃതിചലിച്ച് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് കഥ മെനഞ്ഞെടുത്തിരിക്കുന്നത്.

ശബ്ദമിശ്രണത്തിലെ പ്രാഗത്ഭ്യം കൂനൽ രാജും പശ്ചാത്തല സംഗീതത്തിന്‍റെ പവർ സന്തോഷ് നാരായണനും ചിത്രത്തിൽ നന്നായി കാട്ടിത്തരുന്നുണ്ട്. ലൈറ്റിംഗും ഗിമ്മിക്കുകളും കൊണ്ട് ഛായാഗ്രാഹകൻ എസ്.തിരു കഥയ്ക്ക് വേണ്ടുവോളം ജീവൻ നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഒരു മണിക്കൂറും 48 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിനൊടുവിൽ ട്വിസ്റ്റുകൾ ധാരാളം നിങ്ങളെ കാത്തിരിപ്പുണ്ട്. മൗനം വാചാലമാകുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുക്കമാണെങ്കിൽ നിങ്ങൾക്ക് മെർക്കുറി കാണാൻ ടിക്കറ്റെടുക്കാം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.