ക്ഷമ പരീക്ഷിക്കുന്ന നീരാളി
Friday, July 13, 2018 7:30 PM IST
എന്നാലും എന്‍റെ നീരാളീ, ഇതൊരു വല്ലാത്ത ചെയ്ത്തായിപ്പോയി..! നീരാളി എന്ന പേര് നൽകിയ കൗതുകം സിനിമയിൽ ചാലിച്ചെടുക്കാൻ സംവിധായകൻ അജോയ് വർമയ്ക്ക് കഴിയാതെ വന്നപ്പോൾ പ്രേക്ഷകർ വല്ലാണ്ട് മുഷിഞ്ഞു. ചില സന്ദർഭങ്ങൾ ഒഴിച്ച് തുടക്കം മുതൽ ഒടുക്കം വരെ ആ മടുപ്പ് തുടർന്നു.

പ്രേക്ഷകരെ ഒരു യാത്ര കൊണ്ടുപോകാനുള്ള സംവിധായകന്‍റെ ശ്രമം വിജയിച്ചതിനാൽ സിനിമയ്ക്ക് ത്രില്ലിംഗ് മൂഡ് വന്നു. പക്ഷേ, തിരക്കഥയിലെ പാളിച്ചകളും ഒതുക്കമില്ലായ്മയും ചിത്രത്തെ പിന്നോട്ടടിച്ചുകൊണ്ടേയിരുന്നു. മോഹൻലാലിനെ കളത്തിലിറക്കി പ്രേക്ഷകരെ കോരിത്തരിപ്പിക്കാനുള്ള ശ്രമമാണ് നീരാളിയിൽ നടത്തിയിരിക്കുന്നത്. പക്ഷേ, അത് പാഴ്ശ്രമമായി അവശേഷിച്ചപ്പോൾ കാഴ്ചക്കാരനും നീരാളിപ്പിടുത്തത്തിലായി.



രത്നക്കല്ലുകളുടെ മൂല്യം നിർണയിക്കുന്ന ജെമ്മോളജിസ്റ്റായ സണ്ണിയായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ബംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്കുള്ള സണ്ണിയുടെയും വീരപ്പന്‍റെയും (സുരാജ് വെഞ്ഞാറമൂട്) യാത്ര തുടങ്ങുന്നതോടെയാണ് ചിത്രം ചൂടുപിടിച്ച് തുടങ്ങുന്നത്. എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞിരിപ്പുണ്ടെന്നുള്ള സൂചനകൾ യാത്രയുടെ തുടക്കത്തിൽ തന്നെ സംവിധായകൻ പ്രേക്ഷകർക്ക് നൽകുന്നുണ്ട്.

അവതരണവും സംഭാഷണവും തമ്മിൽ ഒരു കെമിസ്ട്രിയുണ്ട്. അത് നേരാംവണ്ണം ഒത്തുവന്നില്ലെങ്കിൽ കണ്ടുകൊണ്ടിരിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. നീരാളിയിൽ ഇത്തരത്തിലുള്ള നിരവധി രംഗങ്ങളുണ്ട്. മുഴച്ചു നിൽക്കുന്ന ഈ സംഭാഷണങ്ങൾ പ്രേക്ഷകരെ മടുപ്പിന്‍റെ ലോകത്തേക്ക് ഇടയ്ക്കിടെ പറഞ്ഞയച്ചു കൊണ്ടേയിരുന്നു.



ഞൊടിയിടയിൽ ഒരു അപകടം. നായകനും കൂട്ടാളിയും കൊക്കയിൽ നിന്നു താഴേക്ക് എപ്പോൾ വേണമെങ്കിലും പതിക്കാമെന്നുള്ള സ്ഥിതി. ഇങ്ങനെ ഒരു അവസ്ഥയിലേക്ക് കഥ എത്തുന്നതോടെയാണ് ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകർ എത്തിപ്പെടുക. പക്ഷേ, നോണ്‍ലീനിയർ രീതിയിലുള്ള കഥപറച്ചിൽ ചിത്രത്തിന്‍റെ ബാലൻസിംഗ് തെറ്റിച്ചു. വെട്ടിമുറിച്ച കഥയെ കൂട്ടിച്ചേർക്കാൻ സംവിധായകൻ പാടുപെടുന്ന കാഴ്ച ചിത്രത്തിൽ കാണാനാവും.

വല്ലാതെ വിമ്മിഷ്ടപ്പെട്ടുള്ള കഥയുടെ പോക്കിനിടയിലേക്കാണ് മോഹൻലാൽ പാടി അഭിനയിച്ച ഗാനം പതിയെ ഒഴുകിയെത്തുന്നത്. പക്ഷേ, ആ പാട്ടിന് ചിത്രത്തെ രക്ഷപെടുത്തിയെടുക്കാനുള്ള മാന്ത്രികശേഷി ഇല്ലാതെ പോയപ്പോൾ കഥ വീണ്ടും ഇഴഞ്ഞുതുടങ്ങി. ഇഴയാൻ വിധിക്കപ്പെട്ട സിനിമ ഇഴഞ്ഞല്ലേ പറ്റൂ. സുരാജ് ഭേദപ്പെട്ട പ്രകടനം ചിത്രത്തിൽ പുറത്തെടുത്തപ്പോൾ മോഹൻലാൽ തന്നാലാവും വിധം ചിത്രത്തെ താങ്ങി നിർത്താൻ ശ്രമിച്ചിട്ടുണ്ട്.



നദിയ മൊയ്തുവിന്‍റെ പ്രകടനം കാണുന്ന ഏതൊരാൾക്കും ഇത്തിരി ഓവറായി പോയില്ലേ എന്ന് തോന്നി പോകും. ഇടയ്ക്കിടെ മാത്രം മുഖം കാണിക്കുന്ന നായിക ആവശ്യത്തിലധികം ചിത്രത്തിൽ അലറി വിളിക്കുന്നുണ്ട്. പാർവതി നായരും ചിത്രത്തിലുണ്ട്. കാണാതെ പഠിച്ച ഡയലോഗുകൾ പാർവതി ഒരു ഭാവഭേദവുമില്ലാതെ പറഞ്ഞുതീർത്തപ്പോൾ ഒരു വികാരവും തോന്നാതെ പ്രേക്ഷകർ വല്ലാതെ വീർപ്പുമുട്ടി. ഫാന്‍റസിയുടെ ലോകത്തിലേക്ക് ഇടയ്ക്ക് ചിത്രത്തെ പിടിച്ചിടാനുള്ള ശ്രമം സംവിധായകൻ നടത്തുന്നുണ്ട്. അതൊന്നും പക്ഷേ, ചിത്രത്തിന് ഗുണം ചെയ്തില്ലാന്നു മാത്രം.



കഥയിൽ കടന്നുകൂടിയ സെന്‍റിമെൻസ് രംഗങ്ങൾ ക്ലീഷേയുടെ കൂട്ടിൽ അകപ്പെട്ടപ്പോൾ സംഭവം അങ്ങേയറ്റം ബോറായി. രക്ഷപെടാനായി മോഹൻലാൽ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. അമാനുഷികതയുടെ വശങ്ങളിലൂടെ പോകാതെ സാധാരണക്കാരനായ നായകന് ഈ ഒരു പ്രതിസന്ധിയിൽ നിന്നു രക്ഷപെടാൻ ആവുന്നതെല്ലാം മോഹൻലാൽ ചിത്രത്തിൽ ചെയ്തുവച്ചിട്ടുണ്ട്. പക്ഷേ, ദുർബലമായ തിരക്കഥ സിനിമയെ പിന്നോട്ടടിക്കുകയായിരുന്നു.

സ്റ്റീഫൻ ദേവസിയുടെ സംഗീതം ശരാശരിയിൽ ഒതുങ്ങിയപ്പോൾ സന്തോഷ് തുണ്ടിയിലിന്‍റെ കാമറക്കണ്ണുകൾ ചിത്രത്തിന് താങ്ങും തണലുമായി നിലകൊണ്ടു. ആവിഷ്കരണത്തിൽ പുതുമ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ടെങ്കിലും ക്ലൈമാക്സിനോട് അടുക്കുന്പോൾ ചിത്രം വല്ലാതെ പിടിവിട്ടു പോകുന്നുണ്ട്. ചിലതൊക്കെ ചേർന്നും മറ്റു ചിലത് ചേരാതെയും വേറിട്ടു നിന്നപ്പോൾ നീരാളിയുടെ പകിട്ടിന് നല്ലരീതിയിൽ കോട്ടം തട്ടുന്ന കാഴ്ചയാണ് തീയറ്ററിൽ കാണാൻ സാധിച്ചത്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.