മുഷിപ്പിക്കാത്ത കിനാക്കൾ
Saturday, April 7, 2018 4:17 PM IST
ദുഃസ്വപ്നം കണ്ട് ഞെട്ടി എണീറ്റ് ഹോ കണ്ടത് സ്വപ്നം ആയിരുന്നുവെന്ന് വിശ്വാസം വരുന്പോളേക്കും ഉറക്കം ഉറക്കത്തിന്‍റെ വഴിയേ പോയിട്ടുണ്ടാവും. അമ്മാതിരി ഉള്ള കിനാക്കളിലേക്കല്ലേ നവാഗത സംവിധായകൻ പ്രമോദ് മോഹന്‍റെ ഒരായിരം കിനാക്കളാൽ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്.

പുതുമയുള്ള പ്രമേയമോ കൈയടക്കമുള്ള തിരക്കഥയോ ഒന്നും ചിത്രത്തിനില്ല. പക്ഷേ, ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള ആവിഷ്കരണ രീതി സംവിധായകൻ ഫലപ്രദമായി ഉപയോഗിച്ചതോടെ ചിത്രം ഒരു രസത്തിനങ്ങ് ഓടിത്തുടങ്ങി. ആ രസത്തിൽ കോമഡിയും ഇത്തിരി ത്രില്ലും പിന്നെ ട്വിസ്റ്റും എല്ലാം കൂടി ഇട്ടങ്ങ് കൂട്ടിയിണക്കിയപ്പോൾ സംഭവം ജോർ.

വഴുതിപ്പോകുക, പിന്നെയും പിടിച്ചുകയറുക എന്ന സർക്കാസം ഇടയ്ക്കിടെ പൊങ്ങിവന്ന് ചിത്രത്തിന്‍റെ ഗ്രിപ്പ് പോകുമോ ഇല്ലയോ എന്നുള്ള തോന്നൽ ഉളവാക്കുന്നുണ്ടെങ്കിലും ഒടുവിൽ ചിത്രം ഒരുവിധത്തിൽ പിടിച്ചുനിന്നു. ഒരുപാട് പേരുടെ കിനാക്കളെ കുറിച്ചാണ് ചിത്രം പറയുന്നത്. അതിൽ പണം മാത്രം ലക്ഷ്യമിടുന്നവർ ഉണ്ട്... മനസാക്ഷിയുള്ളവരുണ്ട്... അതില്ലാത്തവരുമുണ്ട്.



ബിജു മേനോൻ ആൻഡ് ടീം

ബിജുമേനോന്‍റെ വണ്‍മാൻഷോ കളി ഒരുപിടി സിനിമകളെ ഒരുപരിധിവരെ കരകയറ്റിയിട്ടുണ്ട്. എന്നാൽ, ആ കളി ഇവിടെ സംവിധായകൻ ഒന്നു മാറ്റിപ്പിടിക്കുകയാണ്. കലാഭവൻ ഷാജോണ്‍, റോഷൻ മാത്യു തുടങ്ങിയ താരങ്ങളെക്കൂടി നായകനൊപ്പം ഇറക്കിക്കൊണ്ടുള്ള ഒരു കളി. ലണ്ടനിലെ ജോലിയെല്ലാം കളഞ്ഞ് നാട്ടിൽ വേരുറപ്പിക്കാൻ എത്തിയ ശ്രീറാമിന് (ബിജു മേനോന്) പറ്റിയ അക്കിടികൾ പറഞ്ഞുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. പിന്നെ പറയണ്ടാലോ, പലിശയെടുപ്പും തിരിച്ചടവ് മുടക്കം തുടങ്ങിയ മലയാള സിനിമയിൽ പലപ്പോഴും കണ്ടിട്ടുള്ള വിക്രിയകളുമായി കഥ മുന്നോട്ട് പോകുന്നു. ഓരോ കഥാപാത്രങ്ങളും എങ്ങനെയുളളവരാണെന്നതിന്‍റെ സൂചന തുടക്കത്തിലെ സംവിധായകൻ നൽകുന്നുണ്ട്.



ചുമ്മാ ഒരു പോക്ക്

സായ് കുമാറിന്‍റെ ചില നന്പരുകളും റോഷന്‍റെ കടന്നുവരവും പിന്നെ എങ്ങനെയും കാശുണ്ടാക്കാനുള്ള ആലോചനകളുമെല്ലാമായി ആദ്യ പകുതി ചുമ്മാ ഒഴുകിപ്പോകുകയാണ്. ഇതിനിടയിലേക്ക് ലോജിക്കില്ലായ്മ എന്ന സംഗതി സ്ഥാനം പിടിക്കുന്നതോടെയാണ് ചിത്രം ചൂടുപിടിച്ച് തുടങ്ങുന്നത്. ലോജിക്കില്ലെങ്കിലും പണം ഉണ്ടാക്കാനുള്ള ഈ തന്ത്രം ഒരുപാട് സിനിമകളിൽ പലരൂപത്തിലും ഭാവത്തിലും സ്ഥാനം പിടിച്ചിട്ടുള്ളവയാണ്. അതേവഴിയെ തന്നെയാണ് സംവിധായകനും യാത്ര ചെയ്യുന്നത്. ജെയ്സണ്‍(റോഷൻ മാത്യു), ഷെറിൻ (ഷാരു വർഗീസ്) പിന്നെ കഥാനായകനും ചേർന്ന് വളരെ കൂളായി പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾ നടത്തുന്നതാണ് ഒന്നാം പകുതിയിൽ കാണാനാവുക. പലിശക്കാരനായി ചിത്രത്തിൽ സ്ഥാനം പിടിച്ച സായി കുമാറിന്‍റെ ചിരിയും ഗൗരവവും ഇടകലർന്ന പ്രകടനമാണ് ഒന്നാം പകുതിയിലെ ഹൈലൈറ്റ്.



നായികമാർ രണ്ടുണ്ട് പക്ഷേ..

പ്രീതി (സാക്ഷി അഗർവാൾ), ഷെറിൻ (ഷാരു വർഗീസ്) എന്നീ രണ്ടു നായികമാരെ സംവിധായകൻ പരിചയപ്പെടുത്തുന്നുണ്ട്. സാക്ഷി കഥാനായകന്‍റെ ഭാര്യയായി ഒതുങ്ങിക്കൂടിയപ്പോൾ ചിത്രത്തിൽ എന്തെങ്കിലും കാട്ടിക്കൂട്ടാനുള്ള ഉത്തരവാദിത്തം ഷാരു വർഗീസിനായിരുന്നു. ആ ഉത്തരവാദിത്വം റോഷനോടാപ്പം ചേർന്ന് കക്ഷി വെടിപ്പായി ചെയ്തിട്ടുണ്ട്. കഥ സീരിയസ് മൂഡിലേക്ക് കടക്കുന്നതിനിടയിലും കുത്തിനിറച്ച നർമരംഗങ്ങൾ ചിത്രത്തിൽ കല്ലുകടിയാകുന്നുണ്ട്.

ടാക്സി ഡ്രൈവറായി ചിത്രത്തിൽ എത്തുന്ന വേണു(നിർമാൽ പാലാഴി)വിനാണ് ചിരിപ്പിക്കാനുള്ള ഉത്തരവാദിത്തം സംവിധായകൻ ഏൽപ്പിച്ചത്. കക്ഷി പക്ഷേ, ഇടയ്ക്കിടെ വെറുപ്പിക്കുന്നുണ്ടെങ്കിലും കോമഡിയുടെ ട്രാക്ക് ഒരു പരുവത്തിന് മുന്നോട്ടുകൊണ്ടുപോയി. ഒന്നാം പകുതിയെ പിടിച്ചുനിർത്തുന്നത് ബിജു മേനോൻ സ്റ്റൈലിലുള്ള നന്പറുകളാണ്.. ഇല്ലായെങ്കിൽ ചിത്രം കെട്ടുപൊട്ടിയ പട്ടം പോലെ വട്ടം ചുറ്റിയേനെ.



ട്വിസ്റ്റുകൾ കൂടിപ്പോയി...

രണ്ടാം പകുതിയിൽ ട്വിസ്റ്റോട് ട്വിസ്റ്റാണ്. തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കുകയെന്ന് ഉൗഹിക്കാൻ പറ്റാത്തവിധം വരിഞ്ഞ് മുറുക്കിയ രംഗങ്ങൾ. റോഷനോട് സീരിയസ് വിട്ടൊരു ട്രാക്ക് വേണ്ടായെന്ന് സംവിധായകൻ പറഞ്ഞപ്പോൾ പുള്ളി ബലംപിടിച്ചു തന്നെ ആ റോൾ കൈകാര്യം ചെയ്തു. ഒന്നേ... രണ്ട്... മൂന്ന് എന്നവണ്ണം ട്വിസ്റ്റുകൾ കടന്നുവരുന്പോൾ സംഭവം കൊള്ളാലോ എന്നു തോന്നുമെങ്കിലും പിന്നീട് ട്വിസ്റ്റുകൾക്കായി ട്വിസ്റ്റുകൾ തിരുകി കയറ്റിയതോടെ സംഭവം കുളമായി.

ഈ ഘട്ടത്തിൽ സംഘത്തിനൊപ്പം ചേരുന്ന കലാഭവൻ ഷാജോണ്‍ പോലീസുകാരന്‍റെ വേഷം കൈയടക്കത്തോടെ ചെയ്തു. പക്ഷേ, ക്ലൈമാക്സിനോട് അടുക്കുന്പോൾ കടന്നുകൂടുന്ന വലിച്ചുനീട്ടൽ രംഗങ്ങൾ ചിത്രത്തെ പിന്നോട്ട് അടിക്കുന്നുണ്ട്. ഇതിനിടയിലും ബിജു മേനോൻ തന്‍റെ സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് ചില നന്പറുകളൊക്കെ കാട്ടി ചിത്രത്തിന് താങ്ങും തണലുമായി നിലകൊണ്ടു.

കോമഡി ത്രില്ലറായി അണിയിച്ചൊരുക്കിയ ചിത്രത്തിൽ പശ്ചാത്തല സംഗീതം വേണ്ടത്ര പവർഫുള്ളായിരുന്നില്ല. പക്ഷേ, കളർഫുൾ ഫ്രെയിമുകളാൽ സന്പന്നമായ ചിത്രം ഒറ്റത്തവണ കണ്ട് ചിരിച്ച് തള്ളാനുള്ള സംഗതികളെല്ലാം പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.