വജ്രശോഭയിൽ തിളങ്ങി സ്ട്രീറ്റ്‌ലൈറ്റ്സ്..!
Friday, January 26, 2018 7:35 PM IST
തെരുവുകൾക്ക് ഒരുപാട് കഥകൾ പറയാനുണ്ടാകും... അതുപോലെ തന്നെയാണ് തെരുവുവിളക്കുകൾക്കും. യുവസംവിധായകൻ ഷാംദത്ത് സൈനുദീൻ തെരുവു വിളക്കിന്‍റെ വെളിച്ചത്തിൽ നിന്നാണ് കഥ പറഞ്ഞു തുടങ്ങുന്നത്. ആ കഥയാകട്ടെ, വികസിച്ച് വികസിച്ച് ഒരുപാട് കഥകളായി മാറുകയാണ്. ആ കഥകളെല്ലാം കൂടി കൂട്ടിമുട്ടിക്കാനുള്ള ഉത്തരവാദിത്വം മെഗാസ്റ്റാർ മമ്മൂട്ടിക്കായിരുന്നു. പുള്ളിക്കാരൻ തന്‍റെ കടമ ഭംഗിയായി നിർവഹിച്ചപ്പോൾ ഒരു ചരടിൽ കോർത്തിണക്കിയ നർമവും നന്മയും നിറഞ്ഞ കഥകൾ ബിഗ്സ്ക്രീനിൽ ചിരിയും ചിന്തയും സമ്മാനിച്ച് കടന്നുപോയി.

കഴിഞ്ഞു പോയ ഒരു ദിവസത്തെ തിരിഞ്ഞുനോട്ടങ്ങളാണ് മമ്മൂട്ടിയുടെ "സ്ട്രീറ്റ് ലൈറ്റ്സ്'. കുഞ്ഞുകുഞ്ഞ് ഫ്ലാഷ് ബാക്കുകളും നുണുങ്ങ് സംഭവങ്ങളും അങ്ങോട്ടുമിങ്ങോട്ടും കൂട്ടിമുട്ടുന്നത് കാണാൻ തന്നെ നല്ല ചന്തമുണ്ടായിരുന്നു. ആ കൂട്ടിമുട്ടൽ എങ്ങനെയാണെന്നു കാത്തിരിക്കുന്നതിനിടയിൽ ചിത്രം പല കഥകൾ പറഞ്ഞ് പോയ്ക്കോണ്ടേയിരിക്കും. നർമത്തിൽ ചാലിച്ച ത്രില്ലർ കാണാൻ ആഗ്രഹമുള്ളവർക്ക് തീർച്ചയായും സ്ട്രീറ്റ് ലൈറ്റ്സിന് ടിക്കറ്റെടുക്കാം.



സംഭവബഹുലമായ തുടക്കം

തെരുവ് വിളക്കിന്‍റെ ചുവട്ടിലെ അടിപിടി കാട്ടിക്കൊണ്ടാണ് ചിത്രത്തിന്‍റെ തുടക്കം. പാളിപ്പോയ മോഷണശ്രമത്തിനിടയിൽ കിട്ടിയ വജ്രമാലയുമായി മൂന്നംഗ സംഘം കടന്നുകളയുന്നതോടെ പോലീസും പൊല്ലാപ്പുമെല്ലാം ചിത്രത്തിൽ സ്ഥാനംപിടിക്കും. മോഷണ സംഘത്തെ തേടിയുള്ള പാച്ചിലിനിടയിലൂടെയാണ് കഥ വികസിച്ചു തുടങ്ങുന്നത്. ഹരീഷ് കണാരനും ധർമജനുമെല്ലാം ചിത്രത്തിൽ വലിയ ആഗ്രഹങ്ങളുള്ള കുഞ്ഞു മോഷ്ടാക്കളാണ്. ഇവരാണ് ചിത്രത്തിൽ ചിരിയുടെ ട്രാക്ക് കൈകാര്യം ചെയ്യുന്നതിലെ പ്രധാനികൾ. പോലീസ് ഓഫീസറായി രംഗപ്രവേശം ചെയ്യുന്ന മമ്മൂട്ടി കേസ് അനൗദ്യോഗികമായി ഏറ്റെടുത്തതോടെ കള്ളന്മാർ നില്‌ക്കക്കള്ളിയില്ലാതെ ഓടിത്തുടങ്ങി.



അന്വേഷണത്തിന് അല്പം വിശ്രമം

മോഷണക്കേസിന് ഇടവേള നൽകി മണിയുടെ (ആദിഷ് പ്രവീണ്‍) വീട്ടിലേക്ക് സംവിധായകൻ പ്രേക്ഷകരെ ക്ഷണിക്കുന്നതോടെ മറ്റൊരു കഥ ചിത്രത്തിൽ കയറിക്കൂടും. കുട്ടിക്കഥയാണെങ്കിലും മണിയുടെ കുട്ടി മനസിലെ ആഗ്രഹങ്ങളും സന്തോഷങ്ങളും ദുഖങ്ങളുമെല്ലാം കാട്ടിത്തന്ന് പതിയെ കഥ മറ്റൊരു കോണിലേക്ക് ചായുകയാണ്. അവിടെ ദാ കാണുന്നു മറ്റൊരു കഥ, ഇവിടെയാണ് സംവിധായകൻ പ്രണയവും പാട്ടുമെല്ലാം ഒളിപ്പിച്ചുവച്ചിരുന്നത്. സൗബിനും ലിജോമോളും തമ്മിലുള്ള കോംബിനേഷൻ പ്രേക്ഷകർക്കിടയിൽ വീണ്ടും ചിരി ഉണർത്തുന്നതോടെ സംവിധായകൻ വിശ്രമം അനുവദിച്ച അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടും സ്ക്രീനിൽ എത്തി തുടങ്ങും.



ഒരാളല്ല താരം, ഒരുപാട് പേരാണ്

ഒരു ദിവസത്തെ വിവിധ കഥകളിലെ കഥാപാത്രങ്ങളെ കൂട്ടിമുട്ടിക്കാൻ സംവിധായകൻ ഇത്തിരി പാടുപെടുന്നുണ്ട്. പക്ഷേ, അവർ കൂടിച്ചേരുന്നതിനിടയിലെ സമയം അത്രയും പ്രേക്ഷകരെ മറ്റ് ചിന്തകളിൽ നിന്നും അകറ്റി ബിഗ് സ്ക്രീനിലേക്ക് വലിച്ചടുപ്പിക്കാൻ സംവിധായകനായി. മമ്മൂട്ടിയുടെ വണ്‍മാൻഷോ എന്നതിനേക്കാൾ ഉപരി ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളിലൂടെ കഥ പറയാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഹരീഷ് കണാരനും ധർമജനും സൗബിനും ലിജോമോൾക്കും വില്ലനായി എത്തിയ സ്റ്റണ്ട് സിൽവയ്ക്കുമെല്ലാം കൃത്യമായ ഇടം ചിത്രത്തിലുണ്ട്.



മാലയ്ക്ക് വേണ്ടിയുള്ള ഓട്ടം

വജ്രമാലയും ചിത്രത്തിലെ ഒരു കഥാപാത്രം തന്നെയാണ്. മാല വിറ്റ് കാശാക്കാനുള്ള കള്ളന്മാരുടെ ഓട്ടവും അത് തിരികെപ്പിടിക്കാനുള്ള പോലീസുകാരുടെ ഓട്ടവും അതിനിടയിൽ മാല ചിത്രത്തിലെ മറ്റ് കഥകളുമായി കൂട്ടുകൂടാൻ പോകുന്നതുമെല്ലാം തരക്കേടില്ലാതെ ഛായാഗ്രാഹകൻ സാദത്ത് പകർത്തിയിട്ടുണ്ട്. ചിത്രത്തിൽ ആകെയുള്ള ഒരു പാട്ടിന് ഇന്പമാർന്ന സംഗീതമൊരുക്കാൻ ആദർശ് ഏബ്രഹാമിന് സാധിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതവും ചിത്രത്തിന്‍റെ സാഹചര്യങ്ങളോട് ഇണങ്ങും വിധമാണ് ഒരുക്കിയിരിക്കുന്നത്.



മമ്മൂട്ടി ഷോ ഇല്ലെന്നല്ല കേട്ടോ.!

ഗ്ലാമർ ലുക്കിൽ കൂളിംഗ് ഗ്ലാസ് വച്ചുള്ള വരവും വണ്ടിയോടിക്കലും കുറ്റവാളികളെ പിടിക്കലുമെല്ലാം മമ്മൂട്ടി ഗംഭീരമാക്കിയിട്ടുണ്ട്. ഫാൻസിനായി കിടിലൻ ഫൈറ്റും ചിത്രത്തിലുണ്ട്. അടിയും ഇടിയും മാത്രമല്ല ഇത്തിരി മനുഷ്യപ്പറ്റ് കൂടുതലുള്ള കഥാപാത്രമാണ് ചിത്രത്തിലെ പോലീസ് ഓഫീസർ ജയിംസ്. അതുകൊണ്ട് തന്നെ ക്ലൈമാക്സിൽ വജ്രശോഭയിൽ തിളങ്ങുന്ന ജയിംസിന്‍റെ നന്മ നിറഞ്ഞ മനസും പ്രേക്ഷകർക്ക് കാണാനാവും.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.