ബോറടിപ്പിക്കുന്ന സുവർണപുരുഷൻ
Friday, April 20, 2018 6:49 PM IST
ചില സിനിമകൾ അങ്ങനെയാണ്... എന്തൊക്കയോ തരാൻ വേണ്ടി വന്ന്, ഒന്നും തരാതെ അങ്ങ് പോകും. അതുപോലൊരു ചിത്രമാണ് "സുവർണപുരുഷൻ'. മോഹൻലാലിന്‍റെ ആരാധികയുടെ ചിത്രം ഇറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മോഹൻലാൽ ആരാധകരുടെ ചിത്രം എത്തിയപ്പോൾ കൊട്ടും മേളവും ജയ് വിളിയുമായി എത്താറുള്ള ഫാൻസുകാരെ ഒന്നും തീയറ്ററിനു മുന്നിൽ കണ്ടില്ല. അകത്താണെങ്കിലോ, വിരലിൽ എണ്ണാൻ മാത്രമുള്ള കാഴ്ചക്കാരും.

ആരാധകരെ താരമാക്കാനുള്ള നവാഗത സംവിധായകൻ സുനിൽ ശക്തിധരന്‍റെ എളിയ ശ്രമമാണ് സുവർണപുരുഷൻ. പക്ഷേ, ചുക്കിച്ചുളുങ്ങിയ ഡയലോഗുകളും ഒട്ടും ജീവനില്ലാത്ത അവതരണവും മുട്ടിനു മുട്ടിന് ലാലേട്ടനെക്കുറിച്ചുള്ള വീരവാദങ്ങളും കൂടിയായപ്പോൾ സംഭവം വളരെയേറെ ബോറായിപ്പോയെന്നു മാത്രം. ഡോക്യുമെന്‍ററിയോ ഹ്രസ്വചിത്രമോ ആകേണ്ട ഒന്നിനെ വലിച്ചുനീട്ടിയാൽ എങ്ങനെയുണ്ടാവും..‍‍? ആ മടുപ്പാണ് സുവർണപുരുഷനെ പിടികൂടിയിരിക്കുന്നത്.



തീയറ്ററിന് അകവും പുറവുമെല്ലാം ബിഗ്സ്ക്രീനിൽ കാട്ടുന്നുണ്ടെങ്കിലും സുഖമില്ലാ കാഴ്ചകൾ തുടക്കം മുതലേ ചിത്രത്തെ പിന്നോട്ടടിക്കുന്നുണ്ട്. ഇരിങ്ങാലക്കുടയിലെ മേരിമാതാ തീയറ്ററിൽ പുലിമുരുകൻ റിലീസ് ചെയ്യുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പുലിമുരുകൻ ചിത്രത്തെ വരവേൽക്കാനുള്ള ആരാധകരുടെ തയാറെടുപ്പും, പിന്നെ റിലീസ് ദിവസം തീയറ്ററിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മോഹൻലാലിന്‍റെ ആരാധകരായ റപ്പായി (ഇന്നസെന്‍റ്), ഈനാശു (ശ്രീജിത്ത് രവി), കാന്‍റീൻ കുമാരൻ (ശശി കലിംഗ), ബിജുക്കുട്ടൻ തുടങ്ങിയവരാണ് ചിത്രത്തിലെ അറിയപ്പെടുന്ന താരങ്ങൾ. മേരി മാതാ തീയറ്റർ ഉടമയായി ലെനയും ചിത്രത്തിലുണ്ട്. പക്ഷേ, ഇവർക്കൊന്നും ദുർബലമായ ഈ ചിത്രത്തെ താങ്ങിനിർത്താനായില്ല.



അന്തവും കുന്തവുമില്ലാത്ത തിരക്കഥയാണ് ചിത്രത്തിലെ പ്രധാന വില്ലൻ. സംവിധായകൻ ഉദ്ദേശിച്ച രംഗങ്ങളെല്ലാം ചിത്രത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പക്ഷേ, അതൊട്ടും സിനിമാറ്റിക് ആക്കാൻ പുള്ളിക്ക് കഴിഞ്ഞില്ല. ആരാധകർ തീയറ്ററിനു പുറത്ത് ഒരുക്കുന്ന സുരക്ഷാ ക്രമീകരണങ്ങളും പ്രേക്ഷകർക്ക് സിനിമ കാണാനുള്ള സുഗമമായ അന്തരീക്ഷം ഒരുക്കലുമെല്ലാം വെറും കാട്ടിക്കൂട്ടലുകളായി മാറുകയായിരുന്നു. തീയറ്ററിനെ ചുറ്റിപ്പറ്റി കഥ ഇഴഞ്ഞുനീങ്ങുന്പോൾ പുലിമുരുകനിലെ രംഗങ്ങൾ കാട്ടി ഒന്നു ഉഷാറാക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടായില്ലെന്ന് മാത്രം.



ആരാധനയുടെ വിവിധ ഭാവങ്ങൾ ചിത്രത്തിൽ കാട്ടുന്നുണ്ട്. പക്ഷേ, അതെല്ലാം ബോറടി മാത്രമേ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുള്ളു. പുലിമുരുകൻ ചിത്രം തുടങ്ങുന്നതിന് മുൻപ് നടക്കുന്ന ആഘോഷങ്ങളും ആരവങ്ങളുമെല്ലാം ഒട്ടും ആവേശം തോന്നാത്ത വിധത്തിലാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. എന്തോ കാണിക്കാൻ വേണ്ടി കാട്ടിയ പോലെ...

ആരാധകരുടെ പുറത്തും അകത്തുമുള്ള പ്രകടനങ്ങൾക്ക് പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള പഞ്ചുണ്ടായിരുന്നില്ല. ചില സ്പെഷൽ ആരാധകരെ ചിത്രത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. അവരെ ഇടയ്ക്കിടെ കാട്ടുന്പോഴേ ഉൗഹിക്കാൻ പറ്റും ഇവരെ വച്ചായിരിക്കും സംവിധായകൻ ക്ലൈമാക്സിൽ കഥ തീർക്കാൻ പോകുന്നതെന്ന്.



കഥയൊക്കെ തീർത്തു പക്ഷേ, ചിത്രത്തിലെ ഒരു സംഗതിക്കും ഇമ്മിണി ആവേശം പോലും ഉണർത്താൻ കഴിഞ്ഞില്ലായെന്നു മാത്രം. ഷിജു എം. ഭാസ്കറിന്‍റെ കാമറക്കണ്ണുകൾ ആരാധകരുടെ ആവേശമെല്ലാം ഒപ്പിയെടുത്തെങ്കിലും കാഴ്ചകൾക്ക് അഴക് തീരെ ഉണ്ടായിരുന്നില്ല. പലതരത്തിൽ പല സംഗതികൾ ഒന്നിച്ചു ചേർക്കാൻ ശ്രമിച്ചിട്ടും ഒന്നും അങ്ങോട്ട് ശരിയാവണ്ണം ഒക്കാതെ വന്നപ്പോൾ സംവിധായകൻ തിരക്കഥയിലെ ഓരോ രംഗങ്ങളും അങ്ങ് എടുത്തുതീർത്തു. അങ്ങനെയൊക്കെ അങ്ങ് തീർത്താൽ ആ സിനിമയ്ക്ക് ജീവനുണ്ടാകുമോ...? ഇല്ല. ശരിക്കു പറഞ്ഞാൽ ജീവനില്ലാ കഥയാണ് സുവർണപുരുഷന്‍റേത്. അപ്പോൾ പിന്നെ അതിൽ ആരാധന കലർത്തിയാൽ ഏശുമോ...? ഇല്ല. ഇതൊരുതരം ആഗ്രഹം തീർക്കലാണ്... സിനിമയെടുത്തേ തീരു എന്നുള്ള ആഗ്രഹം തീർക്കൽ...

(ചുമ്മാ ചെന്ന് പെടാതിരിക്കാൻ സൂക്ഷിക്കുക...)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.