മാസ് അല്ല, "വേലൈക്കാരൻ' ക്ലാസാണ്!
Saturday, December 23, 2017 5:31 AM IST
കോർപ്പറേറ്റ് തട്ടിപ്പുകൾക്കെതിരേ ശബ്ദമുയർത്തുന്ന ചേരിയിൽ നിന്നുള്ള നായകൻ. സാധാരണ തമിഴ് സിനിമ ചേരുവകളിലെ ഈ കൂട്ട് തന്നെയാണ് "വേലൈക്കാരൻ' എന്ന ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ, മോഹൻരാജ എന്ന സംവിധായകന്‍റെ മികവ് സിനിമയെ വേറിട്ടതാക്കുന്നു. നാം പോലുമറിയാതെ നമ്മൾ കച്ചവടക്കാരുടെ താത്പര്യങ്ങൾക്കനുസരിച്ച് ജീവിക്കുന്നെന്ന സത്യം സിനിമ തുറന്നു കാണിക്കുകയാണ്.

സാധാരണക്കാരനായ നായകൻ

ചേരിയിൽ കമ്മ്യൂണിറ്റി റേഡിയോ നടത്തുക എന്നതാണ് അറിവിന്‍റെ (ശിവ കാർത്തികേയൻ) ആഗ്രഹം. ചേരിയാകട്ടെ ലോക്കൽ റൗഡിയായ കാശിയുടെ അധീനതയിലും. വിദ്യാഭ്യാസം ഉപേക്ഷിച്ച് കാശിക്കായി തല്ലാനും കൊല്ലാനും പോകുന്ന യുവതലമുറയെ കമ്മ്യൂണിറ്റി റേഡിയോയിലൂടെ എങ്ങനെയും നല്ല വഴിക്ക് നടത്താനാണ് അറിവ് ശ്രമിക്കുന്നത്. പക്ഷേ, പ്രത്യേക സാഹചര്യത്തിൽ സാഫ്റോണ്‍ എന്ന ഫുഡ് പ്രോഡക്‌ട് കന്പനിയിൽ അറിവ് മാർക്കറ്റിംഗ് സെയിൽസ്മാനായി ജോലിക്ക് കയറുകയാണ്. ഇവിടെ വച്ചാണ് ആദിയെ (ഫഹദ് ഫാസിൽ) പരിചയപ്പെടുന്നത്.



പുതിയ തൊഴിൽ മേഖലയിൽ എത്തിപ്പെടുന്നതോടെയാണ് താനും ഗുണ്ടയായ കാശിയുമൊക്കെ ചെയ്യുന്നത് ഒരേ ജോലി തന്നെയാണെന്ന ബോധ്യം അറിവിനുണ്ടാകുന്നത്. പിന്നീട് കസ്തൂരിയുടെ (സ്നേഹ) സഹായത്തോടെ കോർപ്പറേറ്റ് മാഫിയായ്ക്കെതിരേ നായകൻ നടത്തുന്ന പോരാട്ടമാണ് വേലൈക്കാരൻ പറയുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകൾ ഇല്ലെങ്കിലും പ്രേക്ഷകർകരെ തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്സാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. പരസ്യങ്ങളിലൂടെയും മാർക്കറ്റിംഗിലൂടെയും കന്പനികൾ ഉപഭോക്താക്കളിലേക്ക് എങ്ങനെ ഇറങ്ങിച്ചെല്ലുന്നു എന്നും സിനിമ വ്യക്തമായി പറയുന്നുണ്ട്.



ഫഹദ് ഫാസിൽ കലക്കി

തമിഴിലെ അരങ്ങേറ്റം ആദി എന്ന കഥാപാത്രത്തിലൂടെ ഫഹദ് മികച്ചതാക്കി. ഫഹദ് തന്നെ ശബ്ദം നൽകിയത് കഥാപാത്രത്തെ കൂടുതൽ കരുത്തൂറ്റതാക്കി. പക്ഷേ, ലാൽജോസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ "ഇമ്മാനുവേൽ' എന്ന ചിത്രത്തിലെ ഫഹദിന്‍റെ കഥാപാത്രം വേലൈക്കാരൻ കാണുന്പോൾ പ്രേക്ഷകർ ഓർത്തുപോയാൽ കുറ്റം പറയാൻ കഴിയില്ല.

സ്നേഹ അവതരിപ്പിച്ച കസ്തൂരിയുടെ പ്രകടനവും ഗംഭീരമായി. കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ തന്നെ. രാംജിയുടെ ഛായാഗ്രഹണവും റൂബെന്‍റെ ചിത്രസംയോജനവും മുത്തുരാജിന്‍റെ കലാസംവിധാനവും ചിത്രത്തിന് മുതൽക്കൂട്ടാണ്. എന്നാൽ മൃണാളിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നയൻതാരയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പ്രകാശ് രാജ്, തന്പി രാമയ്യ, രോഹിണി എന്നിവരും തങ്ങളുടെ റോൾ മികച്ചതാക്കി.



ചിത്രത്തിലെ നെടുനീളൻ ഡയലോഗുകൾ ഇടയ്ക്കെങ്കിലും പ്രേക്ഷകന് ബോറടി സമ്മാനിക്കുന്നുണ്ട്. ജയംരവി-അരവിന്ദ് സ്വാമി കോംബോയിൽ മോഹൻരാജ ഒരുക്കിയ "തനി ഒരുവൻ' പോലൊരു ചിത്രം പ്രതീക്ഷിച്ച് തീയറ്ററിൽ കയറിയാൽ നിങ്ങൾ നിരാശപ്പെടുമെന്ന് ഓർമിപ്പിക്കുകയാണ്. വേലൈക്കാരൻ മാസ് അല്ല, ക്ലാസാണ്.

സോനു തോമസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.