ത്രില്ലടിപ്പിക്കുന്ന അങ്കിൾ...!
Friday, April 27, 2018 5:15 PM IST
ത്രില്ലടിപ്പിക്കുന്ന കാര്യത്തിൽ ജോയ് മാത്യുവിന് ഒരു പ്രത്യേക കഴിവുണ്ട്. മനസിലേക്ക് തീയിട്ട് തരുന്ന രീതി ചങ്ങാതി ഷട്ടറിൽ തുടങ്ങിയതാണ്. ദാ ഇപ്പോൾ അങ്കിളിലും അത് ആവർത്തിക്കുന്നു. സദാചാര വാദികൾക്ക് ചെകിട്ടത്തടി അത്യാവശ്യമായിരിക്കുന്ന കാലഘട്ടത്തിലാണ് ജോയ് മാത്യു തന്‍റെ തൂലിക സിനിമയ്ക്കായി വീണ്ടും ചലിപ്പിച്ചത്. കാലം മാറിയതിന് അനുസരിച്ച് മനസ് മാറാത്ത ചിലരുടെ ചെകിടത്ത് നല്ലവണ്ണം ആഞ്ഞുപതിയുന്നുണ്ട് ചില സംഭാഷണങ്ങളും കാഴ്ചകളും.

ആദ്യ പകുതി കാണുന്പോൾ ഷട്ടറുമായി സാമ്യമുള്ള ചിലതൊക്കെ മനസിലേക്ക് പാഞ്ഞടുക്കും. പക്ഷേ, രണ്ടാം പകുതി ആ തോന്നലുകളെ ഇല്ലാതാക്കുന്നിടത്താണ് തിരക്കഥയ്ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നുവെന്ന് മനസിലാവുക. അതെ, ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്... അല്ലെങ്കിൽ സുന്ദരമായ കബളിപ്പിക്കൽ, എന്നൊക്കെ വേണമെങ്കിൽ അങ്കിളിനെ വിശേഷിപ്പിക്കാം. "അങ്കിൾ...’ ആ ഒരു വിളിക്ക് പലരുടെയും മനസിൽ പല അർഥങ്ങളുണ്ടെന്ന് കാട്ടിത്തരാൻ കൂടി നവാഗത സംവിധായകൻ ഗിരീഷ് ദാമോദറിന് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്.



പെണ്‍മക്കളുള്ള മാതാപിതാക്കൾക്കായി

പെണ്‍മക്കളുള്ള മാതാപിതാക്കളുടെ മനസിനെ വ്യക്തമായി വരച്ചിടാൻ തിരക്കഥാകൃത്തിനും സംവിധായകനും ഇത്തരമൊരു വഴിയേ സ്വീകരിക്കാൻ കഴിയൂ. ആ വഴിത്താരയിലൂടെ യാത്ര ചെയ്യാൻ പലരുടെയും മനസിലുള്ള ചില വിചാരങ്ങളെ കൂട്ടുപിടിച്ചുവെന്നുമാത്രം. ഇതൊരു നവാഗത സംവിധായകന്‍റെ സിനിമയാണെന്നുള്ള തോന്നലുണ്ടാകാത്ത തരത്തിലാണ് ഗിരീഷ് ദാമോദർ അങ്കിളിനെ ആവിഷ്കരിച്ചിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച കൃഷ്ണ കുമാർ (കെ.കെ) എന്ന കഥാപാത്രത്തിനൊപ്പം സഞ്ചരിക്കുന്പോൾ നമ്മളോരുരത്തരേയും കൂടി സംവിധായകൻ അളക്കുകയാണ്. കെ.കെ എന്ന വ്യക്തിയെക്കുറിച്ച് എന്തൊക്കെ കരുതിയോ അതിലൂടെ നമ്മളെത്തന്നെ തിരിച്ചറിഞ്ഞോളൂ എന്ന് സംവിധായകൻ പറയാതെ പറയുന്പോൾ ഓരോരുത്തരും നമ്മുടെ മാനസിക സഞ്ചാര വഴികൾ ഒന്നു വിലയിരുത്തുന്നത് നന്നാവും.



മമ്മൂട്ടിയുടെ തിരിച്ചുവരവ്

വാക്കിനേക്കാൾ വിശ്വാസ്യതയുണ്ടാവും ദൃശ്യങ്ങൾക്ക്... ഇവിടെ വാക്കുകളും ദൃശ്യങ്ങളും ചേർന്ന് ചിലതെല്ലാം വിശ്വസിപ്പിക്കുകയാണ്. അതിന് ചുക്കാൻ പിടിക്കുന്നതാകട്ടെ മമ്മൂട്ടിയും. ചില നോട്ടങ്ങളിലൂടെ, ഭാവങ്ങളിലൂടെ, പറച്ചിലുകളിലൂടെ മമ്മൂട്ടി ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്. കൃഷ്ണ കുമാറും ശ്രുതിയും (കാർത്തിക മുരളീധരൻ) ചേർന്ന് ഉൗട്ടിയിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിക്കുന്നതോടെ പ്രേക്ഷകരും അവർക്കൊപ്പം സഞ്ചരിച്ച് തുടങ്ങും. മമ്മൂട്ടിയുടെ ഗ്ലാമർ പ്രായം കൂടുന്തോറും കൂടുകയാണെന്ന് പറയാൻ ജോയ് മാത്യുവിന്‍റെ തിരക്കഥയ്ക്ക് ഒരു ചമ്മലുമില്ലായിരുന്നു. ആ ഗ്ലാമറിന് ചില നെഗറ്റീവ് വശങ്ങൾ കൂടി ചാർത്തിക്കൊടുത്തപ്പോൾ സംഭവം ജോറായി.



യാത്ര രസകരമാണ്..

കാടും മേടും താണ്ടിയുള്ള യാത്രയിൽ മനുഷ്യ മനസിൽ വസിക്കുന്ന ചില ചിന്തകളെയും കൂടി കാട്ടിത്തരാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. അഴകപ്പൻ എന്ന കാമറാമാന്‍റെ കണ്ണിലൂടെ വിരിഞ്ഞതത്രയും മനോഹര കാഴ്ചകളായിരുന്നു. പെണ്‍കുട്ടികളുള്ള അച്ഛന്മാരുടെ ആവലാതികൾ മുഴുവൻ ഒരു കടന്നൽകൂട് ഇളകിയപോലെ തന്‍റെ മുഖത്തേക്ക് ആവാഹിക്കാൻ ജോയ് മാത്യുവിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ചിത്രത്തിൽ ഒന്നല്ല, രണ്ട് നായകന്മാരുണ്ടെന്ന് പറയേണ്ടിവരും. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പമാണ് ജോയ് മാത്യുവും. ഒരു വശത്ത് യാത്ര സുഗമമായി നീങ്ങുന്പോൾ മറുവശത്ത് ചിന്തകളുടെ ഭാരക്കെട്ടുമായി ഒരു അച്ഛന്‍റെ മനസ് യാത്ര ചെയ്യുകയാണ്. രണ്ടുതരം യാത്രകളും ഇന്നിന്‍റെ നേർകാഴ്ചകളിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നുണ്ട്.



ഭയം ഉള്ളിലുള്ള നായിക

ശ്രുതി (കാർത്തിക) ഇരുട്ടിനെ ഭയക്കുന്പോൾ... ചിലതിനോടൊക്കെ പ്രതികരിക്കുന്പോൾ... പിന്നെ പലതും ചെയ്യാൻ ആഗ്രഹിക്കുന്പോഴുമെല്ലാം ഒരു ഭയം ഉള്ളിൽ കിടപ്പുണ്ട്. സ്ത്രീകൾ ഇപ്പോഴും നാട്ടിൽ സുരക്ഷിതരല്ലായെന്നുള്ള കാര്യമാണ് സംവിധായകൻ അതിലൂടെയെല്ലാം കാട്ടിത്തരുന്നത്. തുടക്കം മുതൽ മുഴങ്ങിക്കേൾക്കുന്ന പശ്ചാത്തല സംഗീതം പ്രേക്ഷകരെ പല ചിന്തകളിലേക്കും വലിച്ചിടും. പല അരുതാത്ത ചിന്തകളിലേക്കും മനസിനെ പായിക്കുന്നത് ആ സംഗീതമാണ്. വല്ലാത്തൊരു തരിപ്പ് സമ്മാനിച്ച് കൊണ്ടാണ് പ്രേക്ഷകരുടെ മനസിലേറി ആ സംഗീതം യാത്ര ചെയ്യുന്നത്.

അമ്മയുടെ ഉത്തരവാദിത്തവും പിന്നെ പൊട്ടിത്തെറിയുമെല്ലാം മുത്തുമണി ഭംഗിയായി അവതരിപ്പിച്ചപ്പോൾ ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി ഒരു സ്ത്രീയുടെ രണ്ടു മുഖങ്ങൾ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ആദ്യ പകുതിയിലെ കാഴ്ചകൾ പ്രേക്ഷകരുടെ മാനസിക നിലവാരം അളക്കാനുള്ളതാണെങ്കിൽ രണ്ടാം പകുതിയിൽ കാണാൻ കഴിയുക ഇന്നു സമൂഹത്തിൽ വിളയാടിക്കൊണ്ടിരിക്കുന്ന വിപത്തിന്‍റെ നേർസാക്ഷ്യമാണ്. ഈ അങ്കിൾ ചിലതൊക്കെ പറയുന്നുണ്ട്... ചെയ്യുന്നുണ്ട്... അതൊക്കെ തന്നെ ഈ കാലഘട്ടത്തിന്‍റെ ആവശ്യകതയും കൂടിയാണ്.

(തിരക്കഥ കൊള്ളാം, ആവിഷ്കരണവും. മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് ഇനി എന്ത് പറയാൻ)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.