പ്രണയച്ചിറകിലേറി "വിമാനം'
Saturday, December 23, 2017 1:22 AM IST
പ്രണയ ചിറകിലേറി തന്‍റെ സ്വപ്നം കൈയെത്തിപ്പിടിക്കാൻ വെങ്കിടി നടത്തുന്ന ശ്രമം യുവ സംവിധായകൻ പ്രദീപ് എം. നായർ ഏച്ചുകെട്ടലുകളില്ലാതെ ആവിഷ്കരിച്ചിട്ടുണ്ട്. ഉയരങ്ങൾ കീഴടക്കാൻ വെങ്കിടിയുടെ ആ ചിരി ധാരാളം മതിയായിരുന്നു. ഉൗർജം പകരാൻ മറുചിരിയുമായി ജാനകിയും കൂടെ കൂടിയതോടെ ആ കഥയ്ക്ക് ചിറകു മുളയ്ക്കാൻ തുടങ്ങി. നാട്ടിൻപുറത്തു നിന്നും ആ വിമാനം ഉയർന്നു പൊങ്ങുന്ന കാഴ്ച മുഷിപ്പിന്‍റെ അംശം ലേശം പോലും കലരാതെയാണ് സംവിധായകൻ സ്ക്രീനിലേക്ക് പറിച്ചുനട്ടത്. വേഗക്കൂടൂതൽ ഇല്ലാതെ തന്നെ കുടുംബപ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാവിധ ചേരുവകളും വിമാനത്തിൽ കയറ്റാൻ പൃഥ്വിരാജും കൂട്ടരും മറന്നിട്ടില്ല. അടിച്ചുപൊളി ഗാനങ്ങളോ ഇടിവെട്ട് ആക്ഷൻ രംഗങ്ങളോ ട്വിസ്റ്റുകളുടെ പ്രളയമോ ഒന്നുമില്ലാത്ത അച്ചടക്കമുള്ള ചിത്രമാണ് "വിമാനം'. കാന്പുള്ള കഥയെ കൈവിടാതെ കൂടെ നിർത്തി അതു തന്‍റേതാക്കി മാറ്റാനുള്ള പൃഥ്വിരാജ് മാജിക് വിമാനത്തിലും കാണാൻ സാധിക്കും.




ശാരീരിക വൈകല്യത്തെ മറികടന്ന് തൊടുപുഴക്കാരൻ സജി സ്വന്തമായി രൂപകല്പന ചെയ്ത് പറത്തിയ വിമാനം പലർക്കും പ്രചോദനം നൽകുന്ന ഒന്നായിരുന്നു. ആ കഥയുടെ ഉൾവിളിയിൽ നിന്നാണ് വിമാനം എന്ന സിനിമയ്ക്ക് ജീവൻവയ്ക്കുന്നത്.യഥാർഥ സംഭവങ്ങളെ ചേർത്തുവയ്ക്കുന്പോൾ നന്നേ ശ്രദ്ധിച്ചില്ലെങ്കിൽ പാളിപ്പോകാനുള്ള സാധ്യതകൾ കൂടുതലാണ്. പക്ഷേ, ഇവിടെ സംവിധായകൻ പതിവ് ചേരുവകളെ കൂട്ടുപിടിച്ച് ആവിഷ്കരണത്തിൽ പുതുമകൾ കൊണ്ടുവരാനാണ് ശ്രമിച്ചിരിക്കുന്നത്. സജി വെങ്കിടിയായി സിനിമയിലെത്തിയപ്പോൾ ആ കഥാപാത്രത്തിന് ജീവൻ നൽകിയതാകട്ടെ പൃഥ്വിരാജും.



പത്മഭൂഷണ്‍ പുരസ്കാരം നേടിയ പ്രഫ. വെങ്കിടേശ്വരന്‍റെ കുട്ടിക്കാലവും യൗവന കാലഘട്ടവുമെല്ലാം ഓർമകളുടെ ചിറകിലേറി ചിത്രത്തിലേക്ക് കടന്നുവരുന്പോൾ ആ കാഴ്ചകൾക്ക് വേഗം പോരല്ലോയെന്ന് ആദ്യം തോന്നിയേക്കാം. പക്ഷേ, കഥയിലേക്ക് ഇറങ്ങി ഒപ്പം സഞ്ചരിച്ചു തുടങ്ങുന്പോൾ അതിവേഗത്തിന്‍റെ ആവശ്യകതയെ പറ്റി ചിന്തിക്കാൻ സമയം കിട്ടില്ല.

കേൾവിക്കുറവുള്ള വെങ്കിടിയുടെ വിമാനം പറത്താനുള്ള ആഗ്രഹം കുഞ്ഞുനാൾ മുതൽ കൂടെ കൂടിയതാണ്. ജാനകിയോടുള്ള (ദുർഗ ലക്ഷ്മി) പ്രണയം കൂടി ഒരേ സമയം മനസിൽ കയറുന്നതോടെ ചിത്രത്തിന് പ്രണയവർണം കൂടി കൈവരുകയായിരുന്നു. തുടക്കകാരിയുടെ ഒരു ചാഞ്ചല്യവുമില്ലാതെയാണ് ദുർഗ ജാനകിയായി നിറഞ്ഞാടിയത്. കണ്ടുപരിചയിച്ച പ്രണയകഥകളെ ഓർമപ്പെടുത്തുന്നുണ്ടെങ്കിലും ക്ലീഷേയാകാതിരിക്കാൻ സംവിധായകൻ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്.



ഗ്രാമന്തരീക്ഷമല്ലേ എന്നാൽ പിന്നെ നിഷ്കളങ്കതയെുടെ പ്രതിരൂപങ്ങളായി കുറച്ച് ആൾക്കാരെ ചുമ്മാ എടുത്തിടുന്ന പതിവ് രീതികളെ സംവിധായകൻ ഇവിടെ മാറ്റിമറിക്കുന്നുണ്ട്. വെങ്കിടിയുടെ കൂട്ടുകാരാകട്ടെ, നാട്ടുകാരാകട്ടെ.. എല്ലാവരും ചിത്രത്തോട് ചേർന്നുനിൽക്കുന്നവർ തന്നെ. വെങ്കിടിയുടെ സ്വപ്നത്തെ ജാനകിയുടെ ജീവിതത്തോട് ഇഴപിരിയാതെ ചേർത്തു നിർത്താൻ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് സാധിച്ചിട്ടുണ്ട്. അവർക്കിടയിലുണ്ടാകുന്ന പ്രണയ സംഘർഷങ്ങളുടെ തീവ്രത വേണ്ടുവോളം ചിത്രത്തിൽ പകർത്തിയിട്ടുമുണ്ട്. നായകന് ഒരു വില്ലൻ വേണമെന്നുള്ള പതിവ് രീതി വിമാനത്തിലും മുറ തെറ്റാതെ കയറി വരുന്നുണ്ട്. സുധീർ കരമന, അലൻസിയർ എന്നിവർ കരുത്തുള്ള കഥാപാത്രത്തിന്‍റെ വീര്യം ഒട്ടും ചോരാതെ തന്നെ ചിത്രത്തിൽ പകർന്നാടിയപ്പോൾ വിമാനത്തിന് നല്ലൊരു ചന്തം കൈവന്നു.



ആദ്യ പകുതിയിലെ ഗ്രാമീണ കാഴ്ചകൾക്ക് ശാന്തതയുടെ രൂപമായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ അത് പതിയെ സംഘർഷാന്തരീക്ഷത്തിലേക്ക് കടക്കുകയാണ്. വിഷ്ണു ഗോവിന്ദൻ പതിവ് കോമഡി ട്രാക്കിൽ നിന്നു വിട്ട് തനി നാട്ടിൻപുറത്തുകാരനായി വെങ്കിടിക്കൊപ്പം കൂടിയപ്പോൾ വല്ലാത്തൊരു മാറ്റം. ആ മാറ്റമാണ് ഒരു നടനെ നല്ല നടനാക്കി മാറ്റുന്നത്. സ്വപ്നങ്ങൾക്ക് നഷ്ടങ്ങളുടെ കഥ കൂടി പറയാൻ കാണും. ആ കഥ പറഞ്ഞപ്പോൾ അതിനിണങ്ങും വിധമുള്ള പശ്ചാത്തല സംഗീതം തന്നെയാണ് നല്ലൊഴുക്കിന്‍റെ താളത്തിൽ ഗോപിസുന്ദർ കയറ്റി വിട്ടിരിക്കുന്നത്. ഷഹ്നാദ് ജലീലിന്‍റെ കാമറ കണ്ണുകളാണ് ചിത്രത്തിന് പുതുമകളുടെ വസന്തം തീർത്തു നല്കിയത്. ആ പുതുക്കാഴ്ചകൾ തന്നെയാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റും.

രണ്ടു ഗെറ്റപ്പുകളിലെത്തി ഞെട്ടിക്കാനൊന്നും പൃഥ്വിക്ക് കഴിഞ്ഞില്ലെങ്കിലും തന്‍റേതായ ശൈലിയിൽ ജീവിതഗന്ധിയായ കഥയ്ക്ക് ജീവൻ നല്കാൻ താരത്തിനായിട്ടുണ്ട്. ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ വിമാനം പ്രചോദനം തന്നെയാണ്. കണ്ടിരിക്കാം ശാന്തതയോടെ കണ്ടിറങ്ങാം സ്വപ്നങ്ങളുടെ കൂടാരം മനസിൽ പണിതുയർത്തി.

(പൃഥ്വിയുടെ താരപ്രഭയേക്കാൾ സംവിധായകന്‍റെ കൈയടക്കമുള്ള കഥപറച്ചിലാണ് ശോഭിച്ചത്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.