‘പുതിയ നയം’ വ്യക്തമാക്കി ബാലചന്ദ്രമേനോൻ
Thursday, July 19, 2018 1:27 PM IST
സിനിമാജീവിതത്തിന്‍റെ നാല്പതാമതു വർഷത്തിൽ ന്യൂജനറേഷനു വേണ്ടി, വിദ്യാർഥികൾക്കു വേണ്ടി, അവരുടെ താത്പര്യങ്ങൾ നോക്കി ഇവിടത്തെ സാമൂഹികപ്രശ്നങ്ങളിലൂടെ ബാലചന്ദ്രമേനോൻ ഒരു കഥ പറയുകയാണ് - എന്നാലും ശരത്. കൃഷ്ണകലാ ക്രിയേഷൻസിന്‍റെ ബാനറിൽ ആർ. ഹരികുമാർ നിർമിച്ച "എന്നാലും ശരത്തി'ൽ ചാർലി, നിധി, നിത്യ എന്നിവർക്കൊപ്പം ബാലചന്ദ്രമേനോനും ഒരു വ്യത്യസ്ത റോളിൽ പ്രേക്ഷകരിലേക്ക് എത്തുന്നു. യുവപ്രേക്ഷകരുടെ സംതൃപ്തി മുന്നിൽക്കണ്ടാണ് മേക്കിംഗ് ശൈലിയിൽ ഒന്നു മാറ്റിച്ചവിട്ടാൻ തീരുമാനിച്ചതെന്നും ഈ മാറ്റം താൻ ആഗ്രഹിച്ചിരുന്നതായും ബാലചന്ദ്രമേനോൻ. കുടുംബചിത്രങ്ങളെടുത്തിരുന്ന ബാലചന്ദ്രമേനോന്‍റെ കൈയൊപ്പുള്ള ചിത്രമായിരിക്കും ‘എന്നാലും ശരത് ’എന്ന ഉറപ്പോടെ മേനോൻ തന്‍റെ ‘പുതിയ നയം’ വ്യക്തമാക്കുന്നു...



സിനിമയെ സ്നേഹിച്ച് ആദ്യദിവസം തിയറ്ററിലെത്തുന്ന യുവത്വത്തെ കണക്കിലെടുത്തു സംവിധാനം ചെയ്ത ചിത്രമാണ് എന്നാലും ശരത് എന്നു താങ്കൾ പറഞ്ഞിരുന്നുവല്ലോ. ഇത്തവണ മേക്കിംഗ് ശൈലിയിൽ ഒന്നു മാറ്റിച്ചവിട്ടാൻ തീരുമാനിച്ചതിനു പിന്നിൽ....?

വിൽക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് നാം ഒരുത്പന്നം ഉണ്ടാക്കുന്നത്. നമ്മൾ നല്ല ഒരു സിനിമ തന്നെ ഉണ്ടാക്കുന്നുവെന്നിരിക്കട്ടെ. പക്ഷേ, അതു വാങ്ങാൻ വരുന്ന ആൾക്ക് അതിൽ തൃപ്തിവരുന്നില്ലെങ്കിൽ നമ്മൾ ചെയ്ത സിനിമ എത്ര ഗംഭീരമാണെന്നു നമുക്കു തോന്നിയാലും ഒരു കലാരൂപം എന്ന നിലയിലും ഒരു ബിസിനസ് എന്ന നിലയിലും അതു വിജയിക്കുകയില്ല എന്ന വിശ്വാസമാണ് എനിക്കുള്ളത്. എന്‍റെ കഴിഞ്ഞ ചിത്രം ‘ഞാൻ സംവിധാനം ചെയ്യും’ വളരെ നല്ല സിനിമയാണെന്ന് എല്ലാവരും പറഞ്ഞിട്ടും അതു തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയപ്പോഴാണ് അതിലെ കണ്ടന്‍റ് എന്നത് അവിടത്തെ ചെറുപ്പക്കാരുടെ കണ്ടന്‍റ് അല്ല എന്നു ഞാൻ മനസിലാക്കിയത്.

ഇവിടത്തെ യുവത്വത്തിന്‍റെ പ്രശ്നങ്ങളാണു നാം ചർച്ച ചെയ്യേണ്ടത്. അവരേ തിയറ്ററിൽ ആദ്യദിവസങ്ങളിൽ വരുന്നുള്ളൂ. അതിലേക്ക് നമ്മളൊന്നു മാറ്റിച്ചവിട്ടി. അങ്ങനെ മാറ്റിച്ചവിട്ടിയപ്പോൾ എനിക്ക് അവരിലേക്ക് ഇറങ്ങിച്ചെല്ലാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായതുമില്ല. ഞാൻ ഈ സിനിമ ചെയ്യുന്പോൾ എന്‍റെ പഴയ സിനിമകളുടെ വിജയമൊന്നും എന്നെ അന്പരപ്പിക്കുന്നില്ല. പുതിയ ഒരു പരീക്ഷയെഴുതാൻ പോകുന്ന മൂഡിലുള്ള വിദ്യാർഥിയുടെ മനസോടെയാണ് ഞാൻ ഈ പടം ചെയ്യുന്നത്.



എന്നാലും ശരത്തിന്‍റെ പോസ്റ്ററുകളിലെല്ലാം ഒരു കട്ട സസ്പെൻസ് ഫ്രം യുവർ ഫാമിലി ഫിലിംമേക്കർ എന്ന ഒരു പരസ്യവാചകത്തിനൊപ്പം മാസ്ക് ധരിച്ച ഒരാളുടെ ചിത്രവും...എന്താണ് അതിലൂടെ ഉദ്ദേശിക്കുന്നത്....?

ഒരു സിനിമ പൂർത്തിയാക്കിയശേഷം ഈ പടത്തിൽ കട്ട സസ്പെൻസാണെന്നു ഞാൻ പറഞ്ഞാലും ചിത്രം കാണുന്ന പ്രേക്ഷകനും അതു കട്ട സസ്പെൻസാണെന്നു തോന്നിയാലേ അതു വിജയിക്കുകയുള്ളൂ. അതിനുള്ള ആത്മവിശ്വാസം ആ സിനിമ തന്നതുകൊണ്ടാണ് ഞാൻ ആ വാക്കുപയോഗിച്ചത്. കാരണം, സിനിമ തുടങ്ങി തീരുന്നതിന് അവസാനത്തെ അഞ്ചു മിനിട്ടിനു മുന്പു വരെ നിങ്ങൾ ഒരിക്കലും ആ സിനിമയുടെ സസ്പെൻസ് പ്രവചിക്കുകയില്ല. അതുറപ്പാണ്. ഞാനും ഓഡിയൻസും തമ്മിൽ മറ്റു പടങ്ങളിലില്ലാത്ത ഒരു കളി ഈ പടത്തിലുണ്ട്. സിനിമ തുടങ്ങിയാൽ ഞാൻ അവരുമൊത്ത് ഓരോ കഥാപാത്രത്തിലേക്കും സംശയത്തിന്‍റെ നിഴൽ കൊണ്ടുവന്നു കൊണ്ടുവന്നാണ് ആ പടം അവസാനിപ്പിക്കുന്നത്. അങ്ങനെയാണ് ഈ സിനിമയുടെ ട്രീറ്റ്മെന്‍റ്.



കുടുംബചിത്രങ്ങളെടുത്തിരുന്ന ബാലചന്ദ്രമേനോനിൽ നിന്നു പൂർണമായും വ്യത്യസ്തയുള്ള ഒരു ചിത്രം എന്ന നിലയിലാണോ എന്നാലും ശരത് വരുന്നത്....?

എന്നുകരുതി അതു കുടുംബചിത്രങ്ങളെടുത്തിരുന്ന ബാലചന്ദ്രമേനോന്‍റെ കൈയോപ്പു കൂടി അതിൽ കാണാതിരിക്കില്ല എന്നുകൂടി കൂട്ടിവായിക്കണം. എന്‍റെ കുടുംബസദസുകളെ മൊത്തം അവഗണിച്ചുകൊണ്ട് ഒരു സിനിമയെടുക്കാൻ എനിക്കു പറ്റില്ല. തിയറ്റർ വിട്ടിറങ്ങുന്പോൾ നിങ്ങൾക്ക് ആ ഒരു ഫാമിലി ഫീലിംഗ് കൂടി വരാതിരിക്കില്ല.



എന്നാലും ശരത് എന്ന സിനിമ ചെയ്യാനുള്ള പ്രേരണ...?

സത്യം പറഞ്ഞാൽ ഒരു കഥയും ഞാൻ സിനിമയക്കു വേണ്ടി പ്ലാൻ ചെയ്ത് ഉണ്ടാക്കുന്നതല്ല. കാരണം, ഓരോ സാഹചര്യമുണ്ടാകുന്പോഴാണ് ഓരോ കഥയുണ്ടാകുന്നത്. ഗോശ്രീ പാലത്തിൽ നിന്ന് അപ്രത്യക്ഷയായ ഒരു പെണ്‍കുട്ടിയുണ്ട്...മിഷേൽ. ആ കുട്ടിയുടെ വാർത്ത വായിച്ചപ്പോൾ എനിക്കുണ്ടായ ഒരു ഡിസ്റ്റർബൻസാണു തുടക്കം. എന്നു കരുതി അടിവരയിട്ടുതന്നെ പറയാം ആ കുട്ടിയുടെ കഥയൊന്നുമല്ല ഇത്. അത് ഒരു കാരണം മാത്രം. നമുക്ക് ഒരു പ്രേരണയുണ്ടായത് അതിന്‍റെ പുറത്താണ്. അതു നമുക്ക് ഒരു ട്രിഗറായി. ആ കുട്ടിയുടെ ഫ്ളാഷ് ബാക്കിനെക്കുറിച്ച് ആലോചിച്ചു നോക്കി. അപ്പോൾ കുറച്ചു കൂടുതൽ സിറ്റ്വേഷനുകൾ മനസിലേക്കു വന്നു.



അങ്ങനെ നോക്കിയപ്പോൾ ഒരു കാരണവുമില്ലാതെ ആർക്കുമൊരെത്തും പിടിയും കൊടുക്കാതെ കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്പോൾത്തന്നെ ജീവിതം വിട്ടുപോയ ഒരുപാട് ആൾക്കാർ നമുക്കുണ്ട്. ജിഷ്ണു പ്രണോയ് അങ്ങനെ ഒരു കഥാപാത്രമാണ്. വിനായകൻ അങ്ങനെയൊരു കഥാപാത്രമാണ്. അഭിമന്യു അങ്ങനെ ഒരു കഥാപാത്രമാണ്. ഇങ്ങനെ എത്രയോപേർ ജീവിതമെന്തെന്നറിയാതെ കലാലയങ്ങളിൽ നിന്നു കാലപുരിക്കു പോകുന്നു. അവരാണ് ശരിക്കും ഈ കഥയ്ക്ക് എന്‍റെ പ്രേരണ. എന്നാൽ, അവരിൽ ഒരുത്തരുടെയും കഥയല്ല ഇത്. പക്ഷേ, അതിലടങ്ങിയിരിക്കുന്ന ഒരു വ്യഥയുണ്ട്. ജീവിതത്തിന്‍റെ വെട്ടവും വെളിച്ചവും കാണാതെ അത് ഒരപൂർണതയിൽ നിർത്തേണ്ടിവന്ന ഒരു യുവത്വത്തിന്‍റെ ഫീലിംഗ് ഈ പടത്തിലുണ്ട്.



ബാലചന്ദ്രമേനോൻ ചിത്രങ്ങളിൽ കഥപറച്ചിൽ രീതിക്കൊപ്പംതന്നെ ചിത്രത്തിന്‍റെ പേരും ആകർഷകമായിരിക്കും. ഏറെ വ്യത്യസ്തമായ ‘എന്നാലും ശരത് എന്ന പേരിലെത്തിയത്..?

എന്നാലും...ശരത് എന്നു പറയുന്പോൾത്തന്നെ അതിനകത്തൊരു കഥ വരുന്നില്ലേ. എന്തൊക്കെയോ അതിന്‍റെ പിന്നാന്പുറത്തുണ്ട്. അതാണ് ആ ടൈറ്റിൽ കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത്. ഞാൻ കൊച്ചിയിലുണ്ടെങ്കിൽ എന്‍റെ പ്രധാനപ്പെട്ട ഒരു വിശ്രമകേന്ദ്രമാണ് ക്രൗണ്‍ പ്ലാസ. ആ റസ്റ്ററന്‍റിൽ നിൽക്കുന്ന ഒരു പെണ്‍കുട്ടിയോട് ചെറുപ്പക്കാരായ കുറേ ആണുങ്ങളുടെ പേരു പറയാൻ പറഞ്ഞു. ആ പെണ്‍കുട്ടി പറഞ്ഞ കൂട്ടത്തിലുള്ള പേരാണു ശരത്. ആ പേരുകളിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പേര് ഏതാണെന്നു ചോദിച്ചപ്പോൾ ശരത് ആണെന്നു മറുപടി. അങ്ങനെ സിനിമയ്ക്ക് എന്നാലും ശരത് എന്നു പേരിട്ടു. അല്ലാതെ ഞാൻ ആലോചിച്ചുണ്ടാക്കിയ പേരൊന്നുമല്ല.



ഈ കാലഘട്ടത്തിലെ ഈ തലമുറയിലെ ഒരു ചെറുപ്പക്കാരന്‍റെ പേരു വേണമെന്നെനിക്കുണ്ടായിരുന്നു. പക്ഷേ, ഈ പേരിട്ടതു ക്രൗണ്‍ പ്ലാസയിലെ ആ പെണ്‍കുട്ടിയാണ്. അവർ പിന്നീടു ട്രാൻസ്ഫറായി പോവുകയും ചെയ്തു. അവരിപ്പോൾ എവിടെയാണെന്നുപോലും എനിക്കറിയില്ല. ഒന്നോർത്തുനോക്കൂ, ആരുടെയൊക്കെ സംഭാവനയാണ് ഒരു സിനിമയെന്ന്!



പുതുമുഖങ്ങളോടുള്ള താങ്കളുടെ ഇഷ്ടം ഈ സിനിമയിലും തുടരുകയാണല്ലോ...?

ഇതെന്‍റെ നാല്പതാം വർഷമാണു സിനിമയിൽ. ഈ നാൽപ്പതാം വർഷത്തിൽ എന്‍റെ ചിത്രത്തിൽ ഞാൻ 40 പുതുമുഖങ്ങളെ കൊണ്ടുവരുന്നുണ്ട്. നായകനായ ചാർലി, നായികമാരായ നിധി, നിത്യ എന്നവരെക്കൂടാതെ നാൽപ്പതിനടുത്തു പുതുമുഖങ്ങൾ ഈ സിനിമയുടെ പല ഘട്ടങ്ങളിൽ വന്ന് അഭിനയിക്കുന്നുണ്ട്.



മലയാളത്തിലെ 10 പ്രമുഖ സംവിധായകർ ഇതിൽ അഭിനയിക്കുന്നതായി കേട്ടിരുന്നു. ആ തീരുമാനത്തിനു പിന്നിൽ...?

ജൂഡ് ആന്‍റണി ജോസഫ്, മേജർ രവി, വിജി തന്പി, ലാൽ ജോസ്, ജോഷി മാത്യു, ജോയ് മാത്യു, എ.കെ. സാജൻ, ദിലീഷ് പോത്തൻ, സിദ്ധാർഥ് ശിവ പിന്നെ ഞാനും ഉൾപ്പെടെ പത്തു സംവിധായകർ ഇതിൽ നടന്മാരായി അഭിനയിക്കുന്നുണ്ട്. സംവിധായകർ അത്തരം കാരക്ടേഴ്സ് ചെയ്താൽ നന്നായിരിക്കുമെന്ന് എനിക്കു തോന്നിയതുകൊണ്ട് അവരെ കാസ്റ്റ് ചെയ്തുവെന്നേയുള്ളൂ. അല്ലാതെ വിപണനസാധ്യത തോന്നി ചെയ്തതൊന്നുമല്ല. അതൊരു ചെയ്ഞ്ചായിരിക്കുമെന്നു തോന്നി, അതിൽ ഞാൻ വളരെ സംതൃപ്തനുമാണ്. അവരെല്ലാവരും നന്നായി പെർഫോം ചെയ്തു. അതിൽ ഞാൻ ഹാപ്പിയാണ്. എല്ലാവരും വളരെവളരെ കോപ്പറേറ്റീവ് ആയിരുന്നു. എന്നെ സംബന്ധിച്ച് അവരുമൊത്ത് വർക്ക് ചെയ്യുന്നത് ഇൻസ്പയറിംഗും ആയിരുന്നു.



ചെറുപ്പക്കാരായ സാങ്കേതികവിദഗ്ധരുടെ സാന്നിധ്യം തന്നെയല്ലേ ഈ സിനിമയുടെ മേക്കിംഗിൽ ഇൻസ്പിറേഷണൽ ഫാക്ടർ...‍?

കാമറ അനീഷ് ലാൽ. എഡിറ്റിംഗ് രതീഷ് രാജ്. മേക്കപ്പ് ലിപിൻ മോഹൻ... ആ യൂണിറ്റിലെ എല്ലാവരും ചെറുപ്പക്കാർ തന്നെയാണ്. എന്നെ സംബന്ധിച്ച് ഇൻസ്പിറേഷനു ചെറുപ്പക്കാരൊന്നും വേണ്ട. ഞാൻ മനസുകൊണ്ടു ചെറുപ്പമാണ്. അതുകൊണ്ട് എനിക്ക് അവരുമായി ചേർന്നു വർക്ക് ചെയ്യാനൊന്നും ഒരു ബുദ്ധിമുട്ടുമില്ല. അവരേക്കാൾ ചെറുപ്പക്കാരായ കോളജ് പിള്ളേരുടെ ഇടയിലായിരുന്നു കോളജ് സീക്വൻസുകളൊക്കെ ഷൂട്ട് ചെയ്തത്.



‘എന്നാലും ശരത്തി’ലെ സംഗീതം, പാട്ടുകൾ...?

പാട്ടുകളെഴുതിയതു റഫീക് അഹമ്മദും ഹരിനാരായണനും. മ്യൂസിക് ഒൗസേപ്പച്ചൻ. ഒൗസേപ്പച്ചനും ഞാനും സിനിമയിൽ വന്നിട്ടു 40 വർഷമാകുന്നു. ഈ 40 വർഷത്തിനുള്ളിൽ ആദ്യമായാണ് ഞങ്ങൾ തമ്മിൽ സഹകരിക്കുന്നത്. രണ്ടു പാട്ടുകളാണുള്ളത്. യൂട്യൂബിൽ ആദ്യമെത്തിയ ശശിപ്പാട്ടും പിന്നെ ഫുൾ മെലോഡിയസായ "തുള്ളിമഴ' എന്നു തുടങ്ങുന്ന പാട്ടും.



ക്ലൈമാക്സിലെ മ്യൂസിക് മൊത്തം മാറ്റണമെന്നു താങ്കൾ ആവശ്യപ്പെട്ടതായി ഒൗസേപ്പച്ചന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ വായിച്ചിരുന്നു...?

മ്യൂസിക്കിനെപ്പറ്റി ഞങ്ങൾ തമ്മിൽ ഒരു ആശയവ്യത്യാസം വന്നുവെന്നും ആ മാറ്റം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടുവെന്നുമാണ് ഒൗസേപ്പച്ചൻ പറഞ്ഞത്. ഞങ്ങൾ ഉടക്കി എന്നല്ല അദ്ദേഹം പറഞ്ഞതിന്‍റെ അർഥം. ഞങ്ങൾ തമ്മിൽ പൊരുത്തമുണ്ടായി എന്നാണു പറഞ്ഞത്.

‘എന്നാലും ശരത് ’ഒരു കാന്പസ് ചിത്രമാണോ...?

കാന്പസാണ് ഇതിന്‍റെ ബാക്ക്ഡ്രോപ്പ്. എന്നുകരുതി ഒരു കാന്പസിൽ കാണുന്ന ഇലക്‌ഷനും അടിയും വഴക്കുമല്ല പ്രമേയം.



‘ഈ രാത്രി നിന്നെ കണ്ടിട്ടെനിക്കൊരു തീരാത്ത തീരാത്ത മോഹം..’.’ട്രെയിലറിൽ താങ്കളുടെ ശബ്ദത്തിൽ ഒരു പാട്ടുശകലം കേട്ടിരുന്നു...ഈ സിനിമയിൽ താങ്കൾ പിന്നണി പാടുന്നുണ്ടോ....?

ഞാൻ പാടുന്നില്ല. ഞാൻ പാട്ടു തുടങ്ങിയപ്പോൾ ഞാൻ മാത്രമേ പാടുന്നുള്ളായിരുന്നു. ഇപ്പോൾ എല്ലാരും പാടുന്നുണ്ടല്ലോ. അതോടെ ഞാൻ നിർത്തി. ട്രെയിലറിൽ വന്നത് ഞാൻ എന്‍റെ ശബ്ദത്തിൽ പാടിയതാണ്. അത് എന്‍റെ കഥാപാത്രം പാടുന്നതാണ്.



ഈ സിനിമയിൽ താങ്കളുടെ കഥാപാത്രത്തെക്കുറിച്ച്...?

എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും പാട്ടുകളെ ഉപാസിക്കുന്ന ഒരു സംഗീതപ്രേമിയാണ് എന്‍റെ കാരക്ടർ. ഒരു മ്യൂസിക് ബാൻഡ് ഉണ്ടാക്കാൻ താത്പര്യപ്പെട്ടു ശ്രമിക്കുന്ന മിഡിൽ ഏജ് വ്യക്തിയാണ് എന്‍റെ കഥാപാത്രം. ആ ബാൻഡുമായി ബന്ധപ്പെട്ടാണ് ആദ്യം യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ശശിപ്പാട്ടു വരുന്നത്. ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ഒരു ട്രീറ്റ്മെന്‍റാണ് എന്‍റെ കാരക്ടറിനു ഞാൻ കൊടുത്തിരിക്കുന്നത്. എ ഡിഫ്രന്‍റ് ബാലചന്ദ്രമേനോൻ എന്നാണ് ഞാൻ ഇത്തവണ കാപ്ഷൻ കൊടുത്തിരിക്കുന്നത്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.