തോർത്തിനുശേഷം നീലിയുമായി അൽത്താഫ് റഹ്‌മാൻ
Thursday, August 2, 2018 4:47 PM IST
തോർത്ത് എന്ന വൈറൽ ഷോർട്ട് ഫിലിമിലൂടെ അംഗീകാരം നേടിയ യുവസംവിധായകൻ അൽത്താഫ് റഹ്‌മാൻ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യചിത്രമാണ് മംമ്ത മോഹൻദാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നീലി. ഹൊറർ ഹ്യൂമർ ത്രില്ലർ ഗണത്തിലുൾപ്പെടുത്താവുന്ന ഒരു സിനിമ എന്നതിലുപരി ഒരമ്മ -മകൾ റിലേഷൻഷിപ്പിന്‍റെ കഥകൂടിയാണ് നീലി. ബേബി മിയ, അനൂപ് മോനോൻ, മറിമായം ശ്രീകുമാർ, ബാബുരാജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ശരത് -ഹരിനാരായണൻ ടീമിന്‍റെ അതിമനോഹര ഗാനങ്ങളാണ് നീലിയുടെ ഹൈലൈറ്റുകളിലൊന്ന്.

ചെറിയൊരിടവേളയ്ക്കുശേഷം ബോംബെ ജയശ്രീ വീണ്ടും മലയാളത്തിൽ പാടിയ എന്നൻപേ...എന്ന ഗാനം ഇതിനൊടകം തന്നെ ഹിറ്റാണ്. സണ്‍ ആഡ്സ് ആൻഡ് ഫിലിം പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഡോ. സുന്ദർ മേനോൻ നിർമിച്ച നീലിയുടെ രചന നിർവഹിച്ചത് സപ്തമശ്രീ തസ്കരയുടെ രചയിതാക്കളായ റിയാസ് മാറാത്ത്, മുനീർ മുഹമ്മദുണ്ണി എന്നിവരാണ്. ബ്യൂട്ടിഫുൾ മിസ്റ്ററി - നീലിയുടെ മേക്കിംഗ് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ അൽത്താഫ് റഹ്‌മാൻ...



സിനിമയിലേക്കുള്ള വഴി..

സ്കൂൾ കോളജ് കാലഘട്ടങ്ങളിൽ തുടങ്ങിയതാണ് സിനിമയോടുള്ള ക്രേസ്. അക്കാലത്ത് ഒപ്പന, കോൽക്കളി, നാടകം എന്നിവയിലൊക്കെ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് മെരിലാൻഡ് സ്റ്റുഡിയോയ്ക്കു സമീപമാണു വീട്. മെരിലാൻഡിൽ ഷൂട്ടിംഗ് ഉണ്ടെന്നറിഞ്ഞാൽ സ്കൂളിൽ പോയില്ലെങ്കിലും ഷൂട്ടു കാണാൻ പോയിരുന്നു. പഠിത്തത്തേക്കാൾ ഉപരി സിനിമ തന്നെയായിരുന്നു തുടർന്നും മനസിൽ. പ്ലസ് ടു എന്ന സിനിമ സംവിധാനം ചെയ്ത ഷെബി ചാവക്കാടിനൊപ്പം ആ സിനിമയുടെ ഭാഗമായി നിൽക്കാൻ അവസരമുണ്ടായി.

വ്യാസൻ എടവനക്കാടിന്‍റെ സ്ക്രിപ്റ്റിൽ ബിബിൻ പ്രഭാകർ സാർ സംവിധാനം ചെയ്ത ദി മെട്രോയിലാണ് പിന്നീടു വർക്ക് ചെയ്തത്. മലർവാടിക്കുശേഷം നിവിൻ പോളി ചെയ്ത പടം. അതിനുശേഷം മധുപാൽ സാറിനൊപ്പം ഒഴിമുറി. പിന്നീടു ബണ്ടിചോർ മുതൽ അസോസിയേറ്റായി. അതിന്‍റെ റൈറ്ററിൽ നിന്നു കിട്ടിയ കോണ്‍സപ്റ്റ് വിപുലപ്പെടുത്തിയാണ് ഞാൻ തോർത്ത് എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തത്. അതു വൈറലായി. ഫെഫ്കയുടെ ആദരം സ്വീകരിക്കുന്നതിനും തോർത്ത് വഴിയായി.

ഫെഫ്കയുടെ ആദരിക്കൽ ചടങ്ങിൽ എനിക്കു സമ്മാനം തന്നതു മമ്മൂക്ക ആയിരുന്നു. അതിലൂടെയാണ് എനിക്കു ജോഷിസാർ, കമൽ സാർ എന്നിവർക്കൊപ്പം വർക്ക് ചെയ്യാനായത്. അതുകഴിഞ്ഞു സ്വതന്ത്ര സംവിധായകനാകാനുള്ള ശ്രമങ്ങളിലായിരുന്നു. സിനിമയിൽ വന്നിട്ടു 10 വർഷമാകാൻ പോകുന്നെങ്കിലും അതിനു മുന്പ് സിനിമയെന്ന ഈ മതിൽക്കെട്ടിനുള്ളിലേക്കു ചാടാനെടുത്തത് അഞ്ചു വർഷമാണ്.



നീലിയിലേക്ക് എത്തിയത്.....

ഞാൻ അവസാനം അസോസിയേറ്റായി വർക്ക് ചെയ്തത് കമൽ സാറിന്‍റെ ആമിയിലാണ്. എന്‍റെ പത്താമത്തെ സിനിമയാണത്. കമൽ സാറിന്‍റെ അസിസ്റ്റന്‍റായി വർക്ക് ചെയ്ത തൻസീർ എന്‍റെയും തിരക്കഥാകൃത്ത് റിയാസിന്‍റെയും മ്യൂച്വൽ ഫ്രണ്ടാണ്. റിയാസ് മാറാത്ത്, മുനീർ മുഹമ്മദുണ്ണി എന്നിവർ സ്ക്രിപ്റ്റൊരുക്കിയ സപ്തമശ്രീ തസ്കര എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയുമാണ്. അത്തരം ജോണറുകളിലുള്ള സിനിമകളോടാണ് എനിക്കു താത്പര്യം. ഇവരുടെ സ്ക്രിപ്റ്റിൽ ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം ഞാൻ മുന്പു തൻസീറുമായി പങ്കുവച്ചിരുന്നു.

തൻസീർ വഴി രണ്ടു മുന്നു വർഷം മുന്പ് ഞാൻ റിയാസിനെ പരിചയപ്പെട്ടിരുന്നു. റിയാസിന്‍റെ കൈയിൽ ഒരു സ്ക്രിപ്റ്റുണ്ടെന്നും അത് എനിക്കു പറ്റിയതാണെന്നും ആമിയുടെ പ്രീപ്രൊഡക്‌ഷൻ നടക്കുന്നതിനിടെ തൻസീർ വിളിച്ചുപറഞ്ഞു. തിരുവന്തപുരത്തുവച്ച് ഞങ്ങൾ നേരിൽക്കണ്ടു. സിനിമ കാണുന്ന ഒരു ഫീൽ കിട്ടുംവിധമാണ് റിയാസ് കഥ പറഞ്ഞത്. തുടർന്നു സ്ക്രിപ്റ്റ് വായിച്ചു. സ്ക്രിപ്റ്റ് എനിക്കിഷ്ടമായി. അങ്ങനെയാണ് നീലിയുടെ തുടക്കം. റിയാസും മുനീറുമാണ് നീലിയുടെ കഥ. തിരക്കഥ, സംഭാഷണം.



നീലിയും കള്ളിയങ്കാട്ട് നീലിയും തമ്മിൽ എന്താണു ബന്ധം...‍?

ജഗതി എൻ.കെ. ആചാരിയുടെ കള്ളിയങ്കാട്ടുനീലി എന്ന നോവലിനെ അധികരിച്ച് കൃഷ്ണൻനായർ സാർ അതേപേരിൽ ഒരു സിനിമ ചെയ്തിരുന്നു. മധു സാറും ജയഭാരതിയമ്മയുമൊക്കെ അഭിനയിച്ച ചിത്രം. ആരവം മണിസാർ പ്രൊഡ്യൂസ് ചെയ്ത പടം. നമ്മുടെ നീലിക്ക് ആ പടവുമായി യാതൊരു ബന്ധവുമില്ല. അതിൽ നിന്നു നീലി എന്ന ടൈറ്റിൽ മാത്രമേ എടുത്തിട്ടുള്ളൂ. നമ്മുടെ കഥ സംഭവിക്കുന്നത് കള്ളിയങ്കാട് എന്ന ഗ്രാമത്തിലാണ്.



നീലിയുടെ കഥാപശ്ചാത്തലം...

പട്ടണത്തിലെ ജീവിതം മതിയാക്കി കള്ളിയങ്കാട് എന്ന ഗ്രാമത്തിൽ അമ്മൂമ്മയ്ക്കൊപ്പം താമസിക്കാനെത്തുകയാണ് മംമ്ത അവതരിപ്പിക്കുന്ന സ്പീച്ച് തെറാപ്പിസ്റ്റായ ലക്ഷ്മി എന്ന അമ്മയും ബേബി മിയ അവതരിപ്പിക്കുന്ന അവരുടെ മകളും. ആറു വയസുള്ള ഒരു മകളും അവളുടെ അമ്മയും തമ്മിലുള്ള റിലേഷൻ പറയുന്ന പശ്ചാത്തലമാണ് നീലി എന്ന സിനിമയുടെ പ്രത്യേകത. അവിടെവച്ച് ഒരു സംഭവമുണ്ടാകുന്നു. ആ പശ്ചാത്തലത്തിലേക്ക് ആദ്യം വന്നുചേരുന്നത് അനൂപ്മേനോൻ അവതരിപ്പിക്കുന്ന പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ റെനി ജോയ്. റെനിയുടെ സുഹൃത്തായ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ ഭാനുവായി വേഷമിടുന്നതു സിനിൽ സൈനുദ്ദീൻ. ഇരുവരും കള്ളിയങ്കാട്ടുള്ള സുഹൃത്തുക്കളാണ്.



ലോക്കൽ കള്ളന്മാരായ ജലാൽ, പ്രഭാകരൻ എന്നിവരായി വേഷമിടുന്നത് മറിമായം ശ്രീകുമാറും ബാബുരാജും. പ്രഭാകരനും ജലാലും ആശാനും ശിഷ്യനുമായ രണ്ടു കള്ളന്മാരാണ്. ആശാനായ പ്രഭാകരനെ പത്തിനടുത്തു കള്ളന്മാരിൽ നിന്ന് ഒരു ഇന്‍റർവ്യൂവിലൂടെയാണ് ബെസ്റ്റ് കള്ളനായി തെരഞ്ഞെടുക്കുന്നത്. പ്രഭാകരൻ എന്ന കഥാപാത്രം മുഴുനീളെ ഹ്യൂമറാണ്. ഒരു ബന്ധവുമില്ലാത്ത ഈ മൂന്നു ടീമുകൾ ഒരു പ്രത്യേക ദൗത്യത്തിനായി ഒരുമിക്കുന്നതും അവരുടെ കൂട്ടായ്മ ആ ലക്ഷ്യം നിറവേറ്റുന്നതുമാണ് നമ്മുടെ സിനിമ.



യക്ഷി ഒരു കഥാപാത്രമാണോ ഇതിൽ...?

ഈ സിനിമയിൽ ഹൊററുണ്ട്. അത് യക്ഷി തന്നെയാണ്. അതിന്‍റെ വിശദാംശങ്ങൾ തിയറ്ററിൽ കണ്ടുതന്നെയറിയണം. എ ബ്യൂട്ടിഫുൾ മിസ്റ്ററി എന്നതാണ് നമ്മുടെ സിനിമയുടെ ടാഗ് ലൈൻ. ഹൊറർ ഗണത്തിൽപ്പെട്ട ഒരു സിനിമയുമായും നമ്മുടെ സിനിമയെ താരതമ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഈ പേരുദ്ദേശിക്കുന്നതുപോലെ പ്രേക്ഷകർ ആഗ്രഹിക്കുന്ന ചില സംഭവങ്ങൾ ഈ സിനിമയിലുണ്ട്. സൈക്കോ ത്രില്ലർ വിഭാഗത്തിൽപ്പെടുകയുമില്ല നീലി.



മംമ്തയിലേക്ക് എത്തിയത്...

ലക്ഷ്മി ഏറെ ബോൾഡായ കഥാപാത്രമാണ്. അതു ചെയ്യാൻ മലയാളത്തിൽ ബോൾഡായി നമുക്കു തോന്നിയ ഫസ്റ്റ്ഓപ്ഷൻ മംമ്ത തന്നെയാണ്. അങ്ങനെയാണു ഞങ്ങൾ മംമ്തയിൽതന്നെ എത്തിപ്പെട്ടതും അതു സംഭവിച്ചതും. പതിമൂന്നു വർഷമായി മലയാള സിനിമയിലുള്ള മികച്ച നടിമാരിൽ ഒരാളാണു മംമ്ത. ലക്ഷ്മി എന്ന കഥാപാത്രം ഞങ്ങൾ വിചാരിച്ചതുപോലെ തന്നെ മംമ്തയുടെ കൈകളിൽ ഭദ്രമായിരുന്നു. മംമ്ത ഈ അടുത്തകാലത്തു ചെയ്ത സിനിമകളിൽ ഒരുപടി മുന്നിൽ നിൽക്കുമെന്ന് ഞങ്ങൾക്ക് അവകാശപ്പെടാവുന്ന രീതിയിലുള്ള ഒരുപിടി മുഹൂർത്തങ്ങൾ ഇതിൽ ഉണ്ടായിരുന്നു. അതവർ ഭംഗിയായി ചെയ്തിട്ടുമുണ്ട്.



മകളായി ബേബി മിയ

എറണാകുളം നൈപുണ്യയിൽ പ്ലേ സ്കൂൾ വിദ്യാർഥിയായ ബേബി മിയയാണ് മകളായി വേഷമിടുന്നത്. വളരെ ബ്രില്യന്‍റാണ് ബേബി മിയ. നന്നായി അഭിനയിച്ചിട്ടുണ്ട്. ഓഡിഷനല്ലാതെ തന്നെ ധാരാളം പേരെ കാണുകയും സംസാരിക്കുകയും ചെയ്താണ് മിയ എന്ന മിടുക്കിക്കുട്ടിയെ കണ്ടെത്തിയത്.



നീലിയിലെ പാട്ടുകൾ....

ശരത് - ബി.കെ. ഹരിനാരായണൻ ടീമിന്‍റെ മൂന്നു പാട്ടുകളാണ് നീലിയിൽ. വളരെനാളുകൾക്കു ശേഷം ശരത്തേട്ടൻ സംഗീതം നല്കിയ ചിത്രം എന്ന നിലയിലും അദ്ദേഹം കംപോസ് ചെയ്ത നല്ല പാട്ടുകൾ വരുന്നതുമായ ചിത്രമാണു നീലി എന്നതിൽ അഭിമാനമുണ്ട്. അത്രമേൽ ഭംഗിയുള്ള പാട്ടുകളാണ്. അതിലും ഗംഭീരമായി മനോജ് പിള്ള എന്ന കാമറാമാൻ അതു വിഷ്വലൈസ് ചെയ്തിട്ടുണ്ട്. പ്രസന്ന മാസ്റ്ററാണ് മൂന്നു പാട്ടുകളും കൊറിയോഗ്രഫി ചെയ്തത്. പൂമിഗാരേ താനഗാരേ...എന്ന ഉത്സവഗാനം പാടിയതു ശരത്തേട്ടൻ തന്നെ. അമ്മ - മകൾ ബന്ധത്തിന്‍റെ ആഴത്തിലേക്കു പോകുന്ന പാട്ടുകളുണ്ട് ഇതിൽ. ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാടി വാ എന്ന പാട്ടു പാടിയത് ബേബി ശ്രേയയും സ്വാതി പ്രവീണ്‍കുമാറും.



കാംബോജിക്കു ശേഷം ബോംബെ ജയശ്രീ വീണ്ടും മലയാളത്തിൽ...

ബി.കെ.ഹരിനാരായണൻ രചിച്ച എന്നൻപേ നീയിതെങ്ങ്...കല്ലായ് ഞാൻ കാത്തിരുന്നു....എന്ന ഗാനമാണ് നീലിക്കുവേണ്ടി ബോംബെ ജയശ്രീ പാടിയത്. മിന്നലൈയിലെ വസീഗര എന്‍റെ ഫേവറിറ്റ് പാട്ടാണ്. അവരെക്കൊണ്ടു നമ്മുടെ സിനിമയിൽ വളരെ ഭംഗിയുള്ള ഒരു പാട്ടു പാടിക്കാനായതു വലിയ ഭാഗ്യമായി തോന്നുന്നു. സത്യൻ അന്തിക്കാട് സാർ അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഈ ഗാനം റിലീസ് ചെയ്തത്. സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു സന്ദർഭത്തിൽ വരുന്ന പാട്ടാണത്.



ടെക്നിക്കൽ ബ്രില്യൻസിന് എത്രത്തോളം സ്പേസുള്ള സിനിമയാണു നീലി...?

ബാക്ക്ഗ്രൗണ്ട് സ്കോറിനും ഇഫക്ടിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. സാങ്കേതിക നിലവാരമുള്ള തിയറ്ററുകളിലിരുന്നു കണ്ടാലേ അതിന്‍റെ പ്രത്യേകതകൾ അനുഭവിച്ചറിയാനാകൂ. ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തിരിക്കുന്നതും ശരത് സാറാണ്. ഇഫക്ട് ചെയ്തതു രംഗനാഥ് രവിയുടെ മുഖ്യ അസോസിയേറ്റായ ശ്രീജിത്. ഗ്രാഫിക്സിനു പ്രാധാന്യമുള്ള ചിത്രമാണിത്. ആമിയിൽ ഗ്രാഫിക്സ് ചെയ്ത എറണാകുളം ഡിജിറ്റൽ ബ്രിക്സാണ് നീലിയും ചെയ്തത്. മാരി 2 വിന്‍റെ ഗ്രാഫിക്സും അവരാണു ചെയ്യുന്നത്. എഡിറ്റിംഗ് വി.സാജൻ. മേക്കപ്പ് പ്രദീപ് രംഗൻ.



ആദ്യ ചിത്രമെന്ന വെല്ലുവിളി എങ്ങനെ അതിജീവിച്ചു....‍?

തൃശൂരായിരുന്നു ലൊക്കേഷൻ. ഈ കഥയ്ക്ക് അനുയോജ്യമായ കാടു പോലെ ചില സ്ഥലങ്ങൾ അവിടെ ഉണ്ടായിരുന്നു. എന്‍റെ വലംകൈയായി കാമറാമാൻ മനോജ് പിള്ളയും ഇടംകൈ ആയി ഇതിന്‍റെ റൈറ്റേഴ്സും ഉണ്ടായിരുന്നു. ഷൂട്ടു തുടങ്ങി അവസാനിക്കുന്നതു വരെയും പ്രീ പ്രൊഡക്ഷനിലും പോസ്റ്റ് പ്രൊഡക്‌ഷനിലും ഈ റൈറ്റേഴ്സും എന്‍റെ കൂടെത്തന്നെ ഉണ്ടായിരുന്നതിനാൽ എനിക്ക് അങ്ങനെ വെല്ലുവിളികളൊന്നും നേരിടേണ്ടി വന്നിട്ടില്ല. എന്നിരുന്നാലും സൂപ്പർസ്റ്റാർ സിനിമകളുടെ ഇടയിൽ ഒരു സ്ത്രീകേന്ദ്രീകൃത സിനിമ വരുന്പോൾ ഉണ്ടാകാവുന്ന വെല്ലുവിളികളും മുന്നിൽക്കാണുന്നുണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.