വിസ്മയമായതു ലാലേട്ടൻ - സുജിത് വാസുദേവ്
Wednesday, April 12, 2017 6:27 AM IST
""1971 : ബിയോണ്ട് ബോർഡേഴ്സിനെ ഒരു ക്ലിഷേ മിലിട്ടറി പടം എന്നനിലയിൽ കാണാതെ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം എന്ന നിലയിൽ കാണണം. വളരെ കുറച്ചു മാത്രമാണ് ഇതിൽ ഫിക്്ഷൻ. ഒരിന്ത്യക്കാരൻ എന്ന നിലയിൽ നമുക്ക് അഭിമാനം നല്കുന്ന റിയൽ സംഭവങ്ങൾ തന്നെയാണ് ഈ സിനിമയിൽ ഏറെയും. ഇന്ത്യയെ സ്നേഹിക്കുന്ന ഒരാൾ കാണേണ്ട ഒരു ചിത്രം എന്ന നിലയിലാണ് 1971 .. പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത് - മേജർ രവി - മോഹൻലാൽ ടീമിന്‍റെ പുതിയ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിന്‍റ ഛായാഗ്രാഹകൻ സുജിത് വാസുദേവ് സംസാരിക്കുന്നു...

ആവേശമായതു രണ്ടു കാര്യങ്ങൾ...

മോഹൻലാലിനൊപ്പം ആദ്യം വർക്ക് ചെയ്തതു ദൃശ്യം എന്ന സിനിമയിലാണ്. അതിനുശേഷം ഇപ്പോൾ 1971 ബിയോണ്ട് ബോർഡേഴ്സ്. ഈ സിനിമയിൽ എനിക്ക് ആവേശമായതു രണ്ടു കാര്യങ്ങളാണ് - ഒന്ന് മോഹൻലാൽ. ഞാൻ ആദ്യമായി ചെയ്യുന്ന വാർ മൂവി. അതായിരുന്നു മറ്റൊരാകർഷണം. മിലിട്ടറി അങ്ങനെയാരും തൊടാത്ത ഒരു ജോണറാണ്. വാർ മൂവി ചെയ്യാൻ മുന്പേ താത്പര്യം തോന്നിയിരുന്നു. മേജർ സാർ തന്നെയാണ് ഇതിലേക്ക് വിളിച്ചത്. മുന്പ് എന്‍റെ പല സിനിമകളും കണ്ട് ഇഷ്ടപ്പെട്ട് അദ്ദേഹം അഭിപ്രായം പറഞ്ഞിരുന്നു.




മോഹൻലാലിനൊപ്പം ദൃശ്യത്തിൽ നിന്ന് 1971ൽ എത്തുന്പോൾ ...

ഒരു വീട്ടിനകത്തും ഓഫീസിലും ജംഗ്ഷനിലുമൊക്കെയായി വളരെ സിംപിളായ കാര്യങ്ങളായിരുന്നു ദൃശ്യത്തിൽ ചെയ്തത്. ശാരീരികക്ഷീണം കൂടുതലുണ്ടാകുന്ന സാഹചര്യങ്ങളിലായിരുന്നു ഇത്തവണ ഷൂട്ടിംഗ്. ദൃശ്യം ചെയ്യുന്പോൾ അദ്ദേഹം വളരെ കംഫർട്ടബിൾ ആയിരുന്നു. പക്ഷേ, ഇതിൽ അദ്ദേഹം ഫുൾടൈം നമ്മുടെ കൂടെ മണ്ണിലും പുകയിലുമൊക്കെയായിരുന്നു. പാന്പും തേളുമൊക്കെയുള്ള മരുഭുമിയിലായിരുന്നു ഷൂട്ടിംഗ്. ചൂടും തണുപ്പുമൊക്കെയുള്ള അന്തരീക്ഷം. പുലർച്ചെ മുന്നു മണിക്ക് എഴുന്നേറ്റ് ഒന്നര മണിക്കൂർ യാത്ര ചെയ്തു ലൊക്കേഷനിലെത്തി അഞ്ചു മണിക്ക് ഷൂട്ട് ചെയ്ത ദിവസങ്ങളുണ്ട്. ഈ പ്രായത്തിൽ അതൊക്കെ കൃത്യമായി ചെയ്യുന്നുവെങ്കിൽ അതിനു മിനിമം ഡെഡിക്കേഷൻ പോരാ. അത്രമാത്രം ഡേഡിക്കേറ്റഡാണു ലാലേട്ടൻ.




മോഹൻലാൽ എന്ന പ്രചോദനം...

എന്നെ വിസ്മയിപ്പിച്ചത് ലാലേട്ടൻ തന്നെയായിരുന്നു. ഈ പ്രായത്തിലും അദ്ദേഹം ഫൈറ്റ് ചെയ്യുന്നതു പുലിമുരുകനിലും മറ്റും എല്ലാവരും കണ്ടതാണ്. 1971 ന്‍റെ ഷൂട്ടിനിടെ ചെറുപ്പക്കാരും മധ്യവയസ്കരുമൊക്കെയുള്ള മിലിട്ടറി സംഘത്തോട് ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്ക് ഓടാനും മറ്റും ആവശ്യപ്പെടുന്പോൾ ലാലേട്ടനായിരുന്നു മുന്നിലെത്തിയിരുന്നത്. വാസ്തവത്തിൽ അദ്ദേഹത്തിന്‍റെ ശരീരപ്രകൃതി പരിഗണിക്കുന്പോൾ അതു വലിയ അദ്ഭുതമാണ്. അദ്ദേഹത്തെ ഓടിത്തോൽപ്പിക്കാനാകുന്നവരാണു കൂട്ടത്തിൽ പലരും. പക്ഷേ, അവരെക്കാൾ മുന്നേ ലാലേട്ടൻ എത്തിയിരിക്കും!

ലാലേട്ടൻ ടാങ്ക് ഓടിക്കുന്ന ഒരു രംഗമുണ്ട് 1971ൽ. ക്ലച്ച്, ബ്രേക്ക് എന്നിങ്ങനെയുള്ള കാര്യങ്ങൾ ടാങ്കിന്‍റെ ഡ്രൈവർ കൃഷ്ണയിൽ നിന്നു മനസിലാക്കിയശേഷം അല്ലു സിരീഷിനോടും എന്നോടും കയറിയിരിക്കാൻ ലാലേട്ടൻ പറഞ്ഞു. ഞാനും സഹായിയും രണ്ടു കാമറകൾ സെറ്റ് ചെയ്ത് അപ്പുറവും ഇപ്പുറവുമായി ഇരുന്നു. വളരെ ലാഘവത്തോടെ തന്നെ അദ്ദേഹം ടാങ്ക് ഓടിച്ചു തുടങ്ങി. ഒരു സന്ധ്യാനേരത്തായിരുന്നു അതു ഷൂട്ട് ചെയ്തത്. അതിനാൽ കുറച്ച് ലൈറ്റ് മുഖത്തു കിട്ടുംവിധം ഓടിക്കേണ്ടിയിരുന്നു. അത്തരത്തിൽ ഓടിച്ചു ലാലേട്ടൻ വീണ്ടും ഞെട്ടിച്ചു.



ഒപ്പം വർക്ക് ചെയ്യുന്നവർക്ക് ഇത്രയും പോസിറ്റീവ് എനർജി തരുന്ന മറ്റൊരാർട്ടിസ്റ്റ് ഉണ്ടാവില്ല. ടാങ്കിനെക്കുറിച്ച് ഒന്നും പഠിക്കാതെ, ട്രയൽ പോലും നോക്കാതെയാണ് അദ്ദേഹം ടാങ്ക് കൃത്യമായി ഓടിച്ചത്. എല്ലാം കഴിഞ്ഞ് അദ്ദേഹം ടാങ്കിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഞാൻ പറഞ്ഞു - "സർ, സമ്മതിച്ചിരിക്കുന്നു. നേരത്തേ ടാങ്ക് ഓടിച്ചിരുന്നോ.' "നമ്മൾ പല സിനിമകളിലും കപ്പൽ വരെ ഓടിച്ചിരിക്കുന്നു. പിന്നെയാണിത് '- ലാലേട്ടന്‍റെ ലാഘവത്തോടെയുള്ള മറുപടി. ഏതോ ഒരു സിനിമയുടെ ഷൂട്ടിനിടെ അദ്ദേഹം സ്പീഡ് ബോട്ട് ഓടിക്കവെ കപ്പലിനടുത്ത് എത്തിയപ്പോൾ പെട്ടെന്നു വളയ്ക്കുകയും അതിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോവുകയും ചെയ്തതിനെക്കുറിച്ച് ഏതോ ഒരു മാഗസിനിൽ വന്ന ലാലേട്ടന്‍റെ കുറിപ്പിനെക്കുറിച്ചു ഞാൻ സൂചിപ്പിച്ചു. "അങ്ങനെ എന്തൊക്കെ കഥകളുണ്ട് നമുക്ക്' എന്നു പറഞ്ഞു ചിരിച്ച് അദ്ദേഹം ലൊക്കേഷനിൽ നിന്നു മടങ്ങി.





വില്ലന്മാരായി വിഷസർപ്പങ്ങൾ...

മിലിട്ടറി ഏരിയ ആണെങ്കിലും ആളനക്കമില്ലാത്ത ചില മേഖലകളിലായിരുന്നു ചിത്രീകരണം. വൈകുന്നരം ആറു മണിക്കുശേഷം അവിടെ നിൽക്കരുതെന്ന് പട്ടാളക്കാർ തന്നെ പറഞ്ഞു. തണുപ്പു കൂടുന്പോൾ വിഷപ്പാന്പുകളുടെ സാന്നിധ്യമുണ്ടാവാം. രാവിലെ വെട്ടമില്ലാത്തപ്പോൾ ചെടികളുടെ ഇടയിലേക്കു പോകുന്നതു ശ്രദ്ധിച്ചു വേണമെന്നും അവർ മുന്നറിയിപ്പു തന്നിരുന്നു. പാന്പിനെ അകറ്റുന്ന ചിലതരം ലായനികൾ പട്ടാളക്കാർ ഷൂട്ടിംഗ് ഏരിയയിൽ സ്പ്രേ ചെയ്യുമായിരുന്നു. അതൊരാശ്വാസമായിരുന്നു. മൂന്നാലു പാന്പുകളെ ഓടിച്ചു വിടേണ്ട സന്ദർഭം ഇതിനിടെ ഉണ്ടായി. ഞങ്ങൾ ഷൂട്ടിനു വരുന്നതിനു തലേആഴ്ച അവിടെ ഒരാൾക്കു പാന്പുകടിയേറ്റിരുന്നു. പക്ഷേ, അയാളെ ആശുപത്രിയിൽ എത്തിക്കാനായില്ല. മിലിട്ടറിയുടെ കീഴിലുള്ള ഒരു ഉൾപ്രദേശമായിരുന്നു അത്.




രാത്രിയിൽ ഷൂട്ടിംഗ് അസാധ്യമായിരുന്നു...

ലൊക്കേഷനിൽ നിന്ന് 70 കിലോമീറ്റർ അകലെ സൂറത്ത്‌ഗഢ് എന്ന സ്ഥലത്തായിരുന്നു താമസം. രാവിലെ അവിടെ നിന്നു വന്ന് ഷൂട്ട് ചെയ്തശേഷം വൈകിട്ടു മടക്കം. രാവിലെ ഒന്നര മണിക്കൂർ യാത്ര ചെയ്താണു ലൊക്കേഷനിൽ എത്തിയിരുന്നത്. പാന്പുകളുടെ ശല്യമുള്ളതിനാൽ രാത്രിയിൽ ഷൂട്ടിംഗ് അസാധ്യമായിരുന്നു. രാത്രിദൃശ്യങ്ങളെല്ലാം പകലാണു ഷൂട്ട് ചെയ്തത്. ഗ്രാഫിക്സും കളറിംഗും വഴി രാത്രിയുടെ ഇഫക്ട് നല്കുകയായിരുന്നു. 25 ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു അവിടെ. പാക്കിസ്ഥാൻ ഓഫീസറുടെ വീടും ഓഫീസും മറ്റും ഷൂട്ട് ചെയ്ത ദിവസമൊഴിച്ചാൽ മറ്റുദിവസങ്ങളിലെല്ലാം ലാലേട്ടൻ ലൊക്കേഷനിൽ തന്നെ ഉണ്ടായിരുന്നു.




കലാസംവിധായകൻ സാലു ജോർജിനൊപ്പം...

കലാസംവിധായകൻ സാലു ജോർജ് വളരെ മനോഹരമായി സെറ്റ് ഒരുക്കിയിരുന്നു. ട്രഞ്ച്, അതിനൊപ്പമുള്ള ഹട്സ്, ബങ്കേഴ്സ് എല്ലാം സെറ്റായിരുന്നു. ടാങ്കുകൾ എല്ലാം ഒറിജിനൽ ആയിരുന്നു. ഒരു സീനിൽ രാത്രി തുടങ്ങുന്ന യുദ്ധം സുര്യോദയത്തിനു മുന്പ് അവസാനിക്കണം എന്ന ഒരു വ്യവസ്ഥ കഥാപരമായി ഉണ്ടായിരുന്നു. അതു നീളമേറിയ ഒരു സീക്വൻസായിരുന്നു. സൂര്യനുദിച്ചുവരുന്ന സമയത്തിന്‍റെ ദൈർഘ്യം വളരെ കുറച്ചുമാത്രമാണ്. അതിനാൽ മൂന്നുദിവസമായിട്ടാണ് സൂര്യോദയ സമയത്തെ ഷോട്ടുകൾ പൂർത്തിയാക്കിയത്. പുലർച്ചെ മൂന്നിന് എഴുന്നേറ്റ് യാത്ര ചെയ്ത് അഞ്ചിനു ലൊക്കേഷനിലെത്തി കുറേശെയായി ഷൂട്ട് ചെയ്യുകയായിരുന്നു. ക്ലൈമാക്സ് അങ്ങനെയാണു തീർത്തത്.



ജോർജിയയിലെ ചിത്രീകരണം...

മഞ്ഞുമൂടിയ പ്രദേശത്തു ഷൂട്ട് ചെയ്തു എന്നത് എന്‍റെ ആദ്യത്തെ അനുഭവമായിരുന്നു. ജോർജിയയിൽ കുറച്ചു ദിവസങ്ങൾ മാത്രമേ കിട്ടിയുള്ളു. എങ്കിലും ആ സീനുകൾ ഭംഗിയായി ചിത്രീകരിക്കാനായി. മൈനസ് താപനിലയിലായിരുന്നു ഷൂട്ടിംഗ്. സാങ്കേതികപ്രവർത്തകർ ഒന്നിലധികം കോട്ടുകൾ ധരിച്ചു ജോലിയെടുക്കുന്പോൾ ആക്ടേഴ്സിന് അങ്ങനെ ആവില്ലല്ലോ. അവർ കഥാപാത്രങ്ങളല്ലേ. ഷോട്ട് റെഡിയാകുന്നതോടെ അവർ കോട്ടെല്ലാം ഉൗരിമാറ്റി കഥാപാത്രങ്ങളാവും. തണുപ്പും ചൂടുമൊക്കെ കണക്കൂകൂട്ടിയാണ് കാമറ സെറ്റ് ചെയ്തിരുന്നത്. എങ്കിലും കുറച്ചു സമയം കഴിയുന്പോൾ കാമറ കട്ടാകുന്നുണ്ടായിരുന്നു. അതു സ്വാഭാവികമാണല്ലോ. ചൂടും തണുപ്പിനുമൊക്കെ അനുസരിച്ചു സെറ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ കാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളിലുള്ളതിനാൽ ഏതു കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ഒരു പരിധി വരെ ഷൂട്ടിംഗ് സാധ്യമാകും.




ഛായാഗ്രഹണം നിർവഹിക്കുന്ന പുതിയ പ്രോജക്ടുകൾ...

വി.ഐ. ആനന്ദ് സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രത്തിലാണ് അടുത്തതായി കാമറ ചെയ്യുന്നത്. അല്ലു സിരീഷാണു നായകൻ. ബി-57 എന്നാണു ചിത്രത്തിന്‍റെ പേര്. പാരലൽ ലൈഫുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു ലവ് സ്റ്റാറി. ഒരാളിന്‍റെ ലൈഫിൽ നടന്ന ഒരു സംഭവം അഞ്ചു വർഷം മുന്പ് മറ്റൊരാളിന്‍റെ ലൈഫിലും അതേ പാറ്റേണിൽ നടന്നിട്ടുണ്ട് എന്ന മട്ടിലുള്ള ഒരു തീം. രസകരമായ സ്ക്രിപ്റ്റ്. സുരഭിയാണു നായിക. ഈ ചിത്രം കമിറ്റഡാണ്. അതു കഴിഞ്ഞ് ഇവിടെ വരുന്പോൾ ഓഗസ്റ്റിലാണ് മലയാള ചിത്രങ്ങൾക്കു കാമറ ചെയ്തു തുടങ്ങുക. വിനീത് ശ്രീനിവാസൻ അഭിനയിക്കുന്ന ആന അലറലോടലറൽ എന്ന ചിത്രമാണു തുടർന്നു ചെയ്യുന്നത്. ഗ്രാമത്തിൽ നടക്കുന്ന കഥ. കോമഡി ട്രാക്കിലുള്ള ചിത്രം.




സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം...

സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് അനൗണ്‍സ് ചെയ്യാനുള്ള സമയമായിട്ടില്ല. ചില കഥകളുണ്ട്. സ്ക്രിപ്റ്റ് വർക്കുകൾ പൂർത്തിയാക്കണം. ഈ വർഷം സംവിധാനം ചെയ്യാനുള്ള സാധ്യത കുറവാണ്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.