Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
ഞാനും ശ്രീകലയെപ്പോലെ പോസിറ്റീവാണ്- കൃഷ്ണ പത്മകുമാർ
Monday, April 24, 2017 6:56 AM IST
"അജുചേട്ടന്റെ പിന്നാലെ നടക്കുന്ന കുട്ടി, ശ്രീകലയായി അഭിനയിച്ച കുട്ടി നന്നായി ചെയ്തു എന്നൊക്കെയാണ് സിനിമയുടെ എല്ലാ റിവ്യൂവിലും എന്റെ കഥാപാത്രത്തെക്കുറിച്ച് വന്നത്. അതൊക്കെ വലിയ കാര്യമായി തോന്നുന്നു. വളരെയധികം സന്തോഷം. ഇത്തരത്തിൽ ഒരു കഥാപാത്രം ചെയ്യാനായതിലും ഏറെ സന്തോഷം. കൃഷ്ണ എന്ന പേരൊന്നും ഒരു റിവ്യൂവിലും വന്നിരുന്നില്ല. കഴിഞ്ഞദിവസം ഒരു പത്രത്തിൽ എല്ലാവരുടെയും പേരിനൊപ്പം കൃഷ്ണ പത്മകുമാർ എന്ന് എന്റെ പേരു കൂടി കണ്ടപ്പോഴാണു സമാധാനമായത്...' രഞ്ജൻ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു ഒപ്പിൽ അജുവർഗീസിന്റെ നായികയായി അഭിനയിച്ച മൂവാറ്റുപുഴ നിർമല കോളജിലെ ഒന്നാം വർഷ ബിഎ മലയാളം വിദ്യാർഥി കൃഷ്ണ പത്മകുമാർ മനസുതുറക്കുന്നു...
സിനിമയിലേക്കുള്ള വഴി
മൂവാറ്റുപുഴ മാറാടി എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ വീട്. ഞങ്ങളുടെ ഫാമിലി ഒരു സാധാരണ ഫാമിലിയാണ്. അച്ഛൻ എം.ആർ. പത്മകുമാർ കാർപെന്ററാണ്. അമ്മ ഷീന നഴ്സായിരുന്നു. അമ്മ ഇപ്പോൾ ഒരു ഷോപ്പിൽ വർക്ക് ചെയ്യുകയാണ്. അനിയത്തി കാവേരി ആറാം ക്ലാസിൽ പഠിക്കുന്നു. ഞാൻ ഇങ്ങനെ എത്താനുള്ള കാരണം എന്റെ അച്ഛനും അമ്മയുമാണ്. എല്ലായിടത്തും കൊണ്ടുപോകും. ഷൂട്ടിംഗിനൊക്കെ പോകുന്പോൾ അച്ഛനാണു കൂടെവരുന്നത്. വീട്ടിൽ നിന്നു നല്ല സപ്പോർട്ടാണ്.
മൂന്നു വയസു മുതൽ ക്ലാസിക്കൽ ഡാൻസ് പഠിച്ചു തുടങ്ങി. എന്റെ അമ്മാവനും അമ്മായിയും തന്നെയാണു ഗുരുക്കന്മാർ. സുരേഷ് പി.കെയും ആർഎൽവി ലതാ സുരേഷും. ചിദംബരം സ്കൂൾ ഓഫ് ഡാൻസ് എന്ന പേരിൽ അവർ നൃത്തവിദ്യാലയം നടത്തുകയാണ്. ഫാമിലിയിൽത്തന്നെ ഗുരുക്കന്മാർ ഉള്ളതുകൊണ്ടാണ് നൃത്തപഠനത്തിന് എനിക്ക് ഇത്രയും സപ്പോർട്ട് കിട്ടിയത്. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം എന്നിവയാണു പരിശീലിച്ചു തുടങ്ങിയത്. ഇപ്പോഴും അവിടെത്തന്നെ പഠിക്കുന്നു. ഞാൻ നാടകം പഠിച്ചിട്ടുമില്ല. ചെയ്തിട്ടുമില്ല. പിന്നീടു ഗ്രൂപ്പ് ഇനങ്ങളിലാണു പങ്കെടുത്തത്. ഒന്‍പതിൽ പഠിക്കുന്പോൾ ഫോക് ഡാൻസിനു സ്റ്റേറ്റ് സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തിരുന്നു. മാർഗം കളിക്കു രണ്ടു വർഷം ഞങ്ങളുടെ ടീമിനു സ്റ്റേറ്റിൽ ഫസ്റ്റുണ്ടായിരുന്നു.
ആദ്യചിത്രം എം.ജി. ശശി സാർ സംവിധാനം ചെയ്ത ജാനകി. അതിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള 2010 ലെ സ്റ്റേറ്റ് അവാർഡ് ലഭിച്ചു. ആറാം ക്ലാസിൽ പഠിക്കുകയായിരുന്നു അപ്പോൾ. ജാനകിക്കുശേഷം കുറച്ച് ഇടവേള. ഒന്‍പതാം ക്ലാസിൽ പഠിക്കുന്പോൾ ആർ.ശരത് സാറിന്റെ പറുദീസ ചെയ്തു. അതിൽ ജഗതി സാറിന്റെ മകളായി ഒരു ചെറിയ വേഷം. സ്റ്റേറ്റ് അവാർഡ് ലഭിച്ച ശേഷം ചില ഓഫറുകൾ വന്നിരുന്നു. പക്ഷേ, അത്ര നല്ല പ്രോജക്ടുകൾ ആയിരുന്നില്ല അവ. അതിനിടെ ചിന്നദാദ എന്ന സിനിമയിൽ ഒരു വേഷം ചെയ്തിരുന്നു.
അതിനുശേഷം ചില ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു. ഒരു മുന്നറിയിപ്പ് എന്ന ഷോർട്ട് ഫിലിമാണ് ആദ്യം ചെയ്തത്. ശ്രേയാനി ജോസഫാണ് അതു സംവിധാനം ചെയ്തത്. പിന്നീട് പ്ലസ് വണിന്റെ വെക്കേഷൻ സമയത്ത് മറ്റൊരു ഷോർട്ട് ഫിലിം ചെയ്തു. നെറ്റിൽ സേർച്ച് ചെയ്ത് എന്നെ തേടി വീട്ടിലെത്തുകയായിരുന്നു അതിന്റെ അണിയറക്കാർ. ചെറിയ ഒരു ഓഡിഷൻ നടത്തി. കൊൽക്കത്ത സത്യജിത്റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളായിരുന്നു അവർ. എക്സാം പ്രോജക്ടായിട്ടാണ് ആ ഷോർട്ട് ഫിലിം ചെയ്തത്. കാമുകി എന്നായിരുന്നു അതിന്റെ പേര്.
ക്രിസ്റ്റോ ടോമി ആയിരുന്നു അതിന്റ സംവിധാനം. ധനേഷ് രാഘവേന്ദ്രയായിരുന്നു കാമറ. ഗൗതം എഡിറ്റർ. മറ്റൊരാൾ സൗണ്ട് എൻജിനയർ അനുരൂപ്. കൊൽക്കത്തയിലെ ഒരു മലയാളി ഫാമിലിയുടെ കഥയായിരുന്നു പ്രമേയം. കാമുകിക്കായിരുന്നു കഴിഞ്ഞ വർഷത്തെ മികച്ച ഷോർട്ട് ഫിലിമിനും മികച്ച സംവിധായകനുമുള്ള നാഷണൽ അവാർഡ്. ഈ ഷോർട്ട് ഫിലിം രക്ഷാധികാരി ബൈജു ഒപ്പിന്റെ കാമറാമാൻ പ്രശാന്ത് രവീന്ദ്രൻ കണ്ടിട്ടുണ്ടായിരുന്നു. പ്രശാന്ത് സാറാണ് എന്നെ ഈ സിനിമയിലെ കഥാപാത്രത്തിനു വേണ്ടി നിർദേശിച്ചത്. പ്രത്യേകിച്ച് ഓഡിഷൻ ഉണ്ടായിരുന്നില്ല. കാസ്റ്റിംഗ് വിഭാഗത്തിൽ നിന്നു വിളിച്ച് ഷൂട്ടിംഗ് തീയതി അറിയിക്കുകയായിരുന്നു. എന്റെ നാലാമത്തെ സിനിമയാണു രക്ഷാധികാരി ബൈജു ഒപ്പ്.
കഥാപാത്രത്തെക്കുറിച്ച്...
സിനിമയിലേക്കു വിളിച്ചപ്പോൾത്തന്നെ അജുച്ചേട്ടന്റെ പെയറായിട്ടാണു ചെയ്യുന്നതെന്നു പറഞ്ഞിരുന്നു. അജുച്ചേട്ടന്റെ പിന്നാലെ നടക്കുന്ന കുട്ടി - എന്റെ കഥാപാത്രത്തെക്കുറിച്ച് അങ്ങനെയാണു പറഞ്ഞുതന്നത്. കഥാപാത്രത്തിന്റെ പേര് ശ്രീകല. ഉണ്ണി എന്നാണ് അജുച്ചേട്ടന്റെ കാരക്ടറിന്റെ പേര്. ഉണ്ണി എത്രത്തോളം കളിയാക്കിയാലും ദേഷ്യത്തോടെ പെരുമാറിയാലും ശ്രീകല പിന്നെയും പിന്നെയും പിന്നാലെ കൂടും. ശ്രീകലയ്ക്ക് അതൊന്നും ഒരു വിഷയമല്ല. ഉണ്ണിയെത്തന്നെ കിട്ടും എന്ന് ഉറച്ച വിശ്വസം ശ്രീകലയ്ക്ക് ഉള്ളതിനാൽ എല്ലാം പോസിറ്റീവായിത്തന്നെ എടുക്കും. എന്തൊക്കെ നിരാശയുണ്ടെങ്കിലും അതിനെയൊക്കെ വെല്ലുവിളിച്ച് എല്ലാറ്റിനെയും പോസിറ്റീവായി കാണുന്ന ഒരു കഥാപാത്രം. പിന്നെ നാട്ടിലും വീട്ടിലും എല്ലാവർക്കും ഇഷ്ടമുള്ള ഒരു കാരക്ടർ. വീട്ടുകാർക്കും നാട്ടുകാർക്കും എന്തു കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റുന്ന ഒരു കുട്ടി. എല്ലാ നാട്ടിലുമുണ്ടാവും അങ്ങനെ ഒരു പെണ്‍കുട്ടി. അതുപോലെ കുന്പളം എന്ന ആ നാട്ടിലെ അത്തരത്തിലുള്ള പെണ്‍കുട്ടിയാണു ശ്രീകല.
സംവിധായകൻ രഞ്ജൻ പ്രമോദിനൊപ്പമുള്ള അനുഭവങ്ങൾ
സെറ്റിൽ എത്തിയപ്പോഴാണു രഞ്ജൻ സാറിനെ പരിചയപ്പെടുന്നത്. ആദ്യദിവസം ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പ് സാർ കഥാപാത്രത്തെക്കുറിച്ച് എല്ലാ വിശദമായി പറഞ്ഞുതന്നിരുന്നു. നീ ഡയലോഗ് ഫുൾ കാണാപ്പാഠം പഠിക്കേണ്ട. ഡയലോഗിന്റെ ആശയം - അതിൽ എന്താണു പറഞ്ഞിരിക്കുന്നതെന്നു കൃത്യമായി മനസിലാക്കിയശേഷം നിന്റെ മനസിൽ നിന്ന് എന്താണോ വരുന്നത് അത് നിന്റെതായ രീതിയിൽ പറഞ്ഞാൽ മതി. അച്ചടിച്ചതു പോലെ പറയേണ്ട. എല്ലാം നാച്വറലായി ചെയ്യണം. നിന്റെ ബോഡി ലാംഗ്വേജിലും പെരുമാറ്റത്തിലും ശ്രീകല എന്ന കഥാപാത്രമുണ്ട്. അതുതന്നെ പുറത്തേക്കു കൊണ്ടുവന്നാൽ മതി. ആരെയും അനുകരിക്കരുത് - രഞ്ജൻ സാർ പറഞ്ഞു.
രഞ്ജൻ സാർ നല്ല ഫ്രണ്ട്ലി ആണ്. എന്നോട് ഇതേവരെ ദേഷ്യപ്പെട്ടിട്ടില്ല. ആരോടും അദ്ദേഹം ദേഷ്യപ്പെട്ടു കണ്ടിട്ടുമില്ല. സെറ്റിൽ തമാശകൾ പറയും. ആ തമാശ തന്നെയാവും നമ്മൾ സിനിമയിൽ വർക്കൗട്ട് ചെയ്യുക. നീ അങ്ങനെ ചെയ്താൽ നന്നായിരിക്കും. ഡയലോഗിനൊപ്പം അതു കൂടി ഒന്നു ചേർത്തു പറഞ്ഞു നോക്കൂ എന്ന മട്ടിൽ സപ്പോർട്ടായി നിന്നിരുന്നു.
സെറ്റിലെ അനുഭവങ്ങൾ...
ബിജു ചേട്ടൻ, അജു ചേട്ടൻ ..തുടങ്ങിയ ലെജൻഡ്സിനൊപ്പമുള്ള ആദ്യത്തെ പടമാണ്. ആദ്യദിവസം എനിക്കു ടെൻഷനുണ്ടായിരുന്നു. ഡയലോഗു തെറ്റിപ്പോയി. കുറച്ചു പേടിയുണ്ടായിരുന്നു. നമ്മുടെ ഒപ്പോസിറ്റ് അഭിനയിക്കുന്നവരുടെ റെസ്പോണ്‍സ് നമ്മുടെ അഭിനയത്തെ സ്വാധീനിക്കുമല്ലോ. ബിജു ചേട്ടനും അജു ചേട്ടനുമൊക്കെ നല്കിയ സപ്പോർട്ട് വളരെ വലുതായിരുന്നു. നീ പേടിക്കേണ്ട, നിനക്കു ചെയ്യാനാവും. നീ നല്ലതുപോലെ ചെയ്യുന്നുണ്ട് എന്നൊക്കെ പറഞ്ഞ് അവർ കൂടെനിന്നു. മറ്റൊരു ദിവസം ആ സീൻ വീണ്ടും ഷൂട്ട് ചെയ്തു. ആദ്യമെടുത്തതിനെക്കാൾ നന്നായിരുന്നു രണ്ടാമത് എടുത്തത്. ആ സീനുകൾ എല്ലാവർക്കും ഇഷ്ടമായി. ആദ്യം പരിചയപ്പെട്ടതു ബിജു ചേട്ടനെ ആയിരുന്നുവെങ്കിലും കൂടുതൽ സീനുകളും അജുചേട്ടനൊപ്പമായിരുന്നു. അജുചേട്ടനും നല്ല ഫ്രണ്ട്ലി തന്നെ. 120 കാരക്ടറുകളുണ്ട് ഈ സിനിമയിൽ. എല്ലാവരുമായും കോംബിനേഷൻ ഇല്ലെങ്കിലും പലരെയും ഞാൻ കണ്ടു. ജനാർദനൻ സാർ ഉൾപ്പെടെയുള്ള എല്ലാവരെയും കാണാനായി.
ബിജു മേനോന് ഒപ്പമുള്ള അനുഭവങ്ങൾ..
രസകരമായിരുന്നു. ആദ്യദിവസം തന്നെ ഷോട്ട് കിട്ടിയതു ബിജുചേട്ടനൊപ്പമായിരുന്നു. ബിജു ചേട്ടൻ, വിജയരാഘവൻ സാർ, ശാന്താന്റി, ഹന്ന ചേച്ചി എല്ലാവരും കൂടി ഒരുമിച്ചുള്ള ഒരു ഷോട്ടായിരുന്നു അത്. അതിൽ എനിക്ക് ഒരു ടെൻഷനുമുണ്ടായിരുന്നില്ല. പറഞ്ഞുതന്നതു പോലെ ഞാനതു ചെയ്തു. ബിജു ചേട്ടൻ ഉൾപ്പെടെയുള്ളവർ ഏറെ കൂളായിട്ടാണു പെരുമാറിയത്. ഒപ്പം നിന്നു കളിച്ചു ചിരിച്ച് എല്ലാം നല്ല പോസിറ്റീവായി കാണുന്ന ഒരാൾ. നമ്മുടെ ഒപ്പമിരുന്ന് ഫുഡ് കഴിക്കും. കാര്യങ്ങൾ സംസാരിക്കും. പാട്ടൊക്കെ പാടും. എല്ലാവരുടെയും കൂടെക്കൂടും. അതിനാൽ എനിക്കു പേടിയുണ്ടായിരുന്നില്ല.
ഹന്നയക്കൊപ്പമുള്ള അനുഭവങ്ങൾ..
ഹന്നചേച്ചിയും ഞാനുമൊക്കെ ഒരു ഫാമിലി പോലെയായിരുന്നു സെറ്റിൽ. ഞങ്ങൾ ഒരുമിച്ചു ഒരു ഹോട്ടലിൽ തന്നെയായിരുന്നു ഷൂട്ടിംഗിന്റെ ചില ദിവസങ്ങളിൽ. പല ആവശ്യങ്ങൾക്കും ഞങ്ങൾ ഒരുമിച്ചാണു പുറത്തുപോയിരുന്നത്. ഇപ്പോഴും വിളിക്കാറുണ്ട്. ചേച്ചിയും നല്ല സപ്പോർട്ടാണ്.
ശ്രീകല എന്ന കാരക്ടറുമായി കൃഷ്ണയ്ക്ക് എത്രത്തോളം അടുപ്പമുണ്ട്..?
ഏകദേശം അതുപോലെ തന്നെ. പക്ഷേ, ശ്രീകല അജുച്ചേട്ടന്റെ പുറകേ നടക്കുന്നതു പോലെയുള്ള രീതിയൊന്നും എനിക്കില്ല. എന്നാൽ, എന്തിനെയും പോസിറ്റീവായി കാണുന്നയാളാണു ഞാൻ. എല്ലാകാര്യങ്ങളിലും പങ്കെടുക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. ഏതു കാര്യവും ചെയ്യാൻ മുന്പിലുണ്ടാവും. ഒന്നിലും പിറകോട്ടു മാറിനിൽക്കില്ല. ഞാൻ താമസിക്കുന്നത് മൂവാറ്റുപുഴയിൽ നിന്ന് ഉള്ളിലേക്കു മാറി മാറാടി എന്ന ഗ്രാമത്തിലാണ്. ഞാൻ മോഡേണായി നടന്നിട്ടില്ല. കൂടിപ്പോയാൽ ഒരു ജീൻസും ടോപ്പും. അതിനപ്പുറം മോഡേണല്ല ഞാൻ.
രക്ഷാധികാരി ബൈജുവിലെ വെല്ലുവിളികൾ...
വലിയ ഒരു ഗ്രൗണ്ടിലായിരുന്നു ഷൂട്ടിംഗ്. പൊടിയും ആൾക്കൂട്ടവുമായിരുന്നു അവിടെ. പൊടിയടിച്ച് എനിക്കു രണ്ടു ദിവസം കോൾഡ് വന്നു. കുറേ കുട്ടികളുണ്ട് സിനിമയിൽ. അവർക്കും കോൾഡും പനിയുമൊക്ക വന്നിട്ടുണ്ടായിരുന്നു. അങ്ങനെ ആ ഗ്രൗണ്ട് തന്നെ ഒരു ചലഞ്ചായിരുന്നു. സിങ്ക് സൗണ്ടായിരുന്നു ചിത്രത്തിൽ. അതുകൊണ്ടുതന്നെ പശ്ചാത്തലത്തിൽ നിന്നു ചെറിയ ഒരു സൗണ്ട് വന്നാലും പെട്ടെന്ന് അറിയാനാവും. ഒരു ഷോട്ട് എടുക്കുന്പോൾ അവിടെ നിറയെ ആളുകളുണ്ടാവും. ഷൂട്ടിംഗ് നടന്ന കോഴിക്കോട് പയ്യോളി ഒരു ഉൾപ്രദേശമായിരുന്നു. ഇതേവരെ ഷൂട്ടിംഗ് കാണാത്തവരായിരുന്നു അവിടെ ഏറെയും. കുടുംബസഹിതം സിനിമയ്ക്കു പോകുന്നതു പോലെയായിരുന്നു ഷൂട്ടിംഗ് കാണാൻ നാട്ടുകാരുടെ വരവ്. ഷൂട്ട് ചെയ്യുന്നതിനുചുറ്റും അവർ നിൽപ്പുണ്ടായിരിക്കും. സൈലൻസ് എന്നു പറഞ്ഞുകഴിയുന്നതോടെ ഒരു ചെറിയ ശബ്ദം പോലും ഉണ്ടാക്കാതെ ക്ഷമയോടെയാണ് അവർ ഷൂട്ടിംഗ് കണ്ടുനിന്നത്. സിങ്ക് സൗണ്ടിന്റെ സമയത്ത് പയ്യോളിയിലെ ആളുകൾ വലിയ സപ്പോർട്ടാണു തന്നത്.
സിനിമയിലെ പ്രതീക്ഷകൾ..
ഇതുപോലെ കഥാമൂല്യമുള്ള നല്ല പ്രോജക്ടുകൾ വന്നാൽ ഉറപ്പായും ഇനിയും സിനിമ ചെയ്യും. എനിക്ക് ഒരു പ്രത്യേക കാരക്ടർ വേണം എന്നൊന്നുമില്ല. പക്ഷേ, നല്ല കാരക്ടർ ആയിരിക്കണം. എന്റെ സ്വഭാവത്തോടു കൂടുതൽ ഇണങ്ങിയ ഇത്തരം കാരക്ടറുകൾ കിട്ടിയാൽ കൂടുതൽ കംഫർട്ടബിൾ ആയിരിക്കും. ഏതു കാരക്ടറും എനിക്കു ചെയ്യാനാവും. ജാനകിയിലെ കാരക്ടർ ഇതിൽ നിന്നും പൂർണമായും വ്യത്യസ്തമാണ്. ആറിൽ പഠിക്കുന്പോഴാണ് ആ വേഷം ചെയ്തത്. ആക്ടിംഗ് എന്താണെന്നുപോലും അറിയാത്ത സമയത്തായിരുന്നു ഞാൻ ഫിലിമിലേക്കു കയറിച്ചെന്നത്. അവർ പറഞ്ഞുതന്ന കാര്യം മാത്രമേ അന്നു ചെയ്തിരുന്നുന്നുള്ളൂ. തെരുവിൽ വളർന്നുവന്ന കുട്ടിയാണു ജാനകി. അവൾ വീണ്ടും തെരുവിലേക്ക് എത്തപ്പെടുന്ന ഒരു സാഹചര്യമാണ് ആ സിനിമ പറയുന്നത്. പൂർണമായും ദുഖമാണ് ആ കാരക്ടറിന്റെ സ്വഭാവം. കുറേ കരയാനുണ്ടായിരുന്നു. അതേസമയം ഈ സിനിമയിലെ ശ്രീകല ഫുൾ ഹാപ്പിയാണ്. എല്ലാം ഹാപ്പി മൂഡിൽ എടുക്കുന്ന കഥാപാത്രം. എതുതരം കാരക്ടർ കിട്ടിയാലും ഞാൻ ചെയ്യും. നല്ല കാരക്ടർ കിട്ടുമെന്നാണു പ്രതീക്ഷ.
ജീവിതത്തിലെ സ്വപ്നങ്ങൾ...
മലയാളം അധ്യാപികയാവണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അഞ്ചാം ക്ലാസ് മുതലുള്ള ആഗ്രഹമാണത്. ഡാൻസിലും നല്ല സ്ഥാനം കിട്ടണമെന്ന് ആഗ്രഹമുണ്ട്. എന്റെ ബോഡി ലാംഗ്വേജ് പരിഗണിച്ചാൽ ഭരതനാട്യത്തെക്കാളും മോഹിനിയാട്ടം, കേരളനടനം എന്നിവയാണ് എനിക്കു ചേരുന്നതെന്നു പലരും പറയാറുണ്ട്. മോഹിനിയാട്ടത്തിൽ കോഴ്സുകൾ ചെയ്യമമെന്ന് ആഗ്രഹമുണ്ട്. പനച്ചിക്കാട്, ചക്കുളം, ആനിക്കാട്, തൊടുപുഴ ക്ഷേത്രങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മോഹിനിയാട്ടവും കേരളനടനവുമാണ് ഏറെയും ചെയ്യുന്നത്. നല്ല ഒരു ജോലിക്കൊപ്പം സിനിമയും മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ആഗ്രഹം. കുട്ടിക്കാലത്തു കവിതകൾ എഴുതാറുണ്ടായിരുന്നു. ഒരു മൂഡ് കിട്ടിയാൽ ഇപ്പോഴും എഴുതും. പബ്ളിഷ് ചെയ്യാൻ മാത്രമൊന്നുമില്ല.
കോളജിൽ നിന്നു സപ്പോർട്ടാണോ...?
കോളജിൽ നിന്നു നല്ല സപ്പോർട്ടാണ്. മോഡൽ പരീക്ഷയുടെയും സെമസ്റ്റർ പരീക്ഷയുടെയും അടുത്തായിരുന്നു ഷൂട്ടിംഗ്. പരീക്ഷയടുക്കുന്പോൾ ഉള്ള സ്പെഷൽ ക്ലാസുകൾ കുറേ നഷ്ടമായി. ഷൂട്ടിംഗിനു പോയപ്പോൾ പത്തു ദിവസം കോളജിലെ ക്ലാസുകൾ നഷ്ടമായി. പക്ഷേ, മിസ് കാര്യങ്ങൾ വീണ്ടും പറഞ്ഞുതന്നു. എന്റെ ഫ്രണ്ട്സും കുറേ സഹായി്ച്ചിട്ടുണ്ട്. പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ സീമ മിസ് ...എല്ലാവരും നല്ല സപ്പോർട്ടാണ്. കോളജിൽ ഫസ്റ്റ് ഇയർ ആയതിനാൽ ഏറെപ്പേർക്കൊന്നും ഞാൻ സിനിമയിൽ അഭിനയിച്ച കാര്യമൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ ഏകദേശം എല്ലാവരും അറിഞ്ഞുതുടങ്ങി.
സിനിമയെക്കുറിച്ച് പ്രേക്ഷകരോട്..
ഇതു നാം കണ്ടിരിക്കേണ്ട ഒരു സിനിമയാണ്. നമ്മുടെ സമൂഹത്തിൽ ഇന്നുള്ള ഒരു പ്രശ്നമാണു സിനിമ പറയുന്നത്. നാട്ടിൽ കുട്ടകൾ കളിച്ചുകൊണ്ടിരുന്ന ഒരു ഗ്രൗണ്ട് പെട്ടെന്ന് ഇല്ലാതാകുന്പോൾ അവിടെ കളിച്ചുകൊണ്ടിരിക്കുന്നവർ മാത്രമല്ല ചുറ്റുമുള്ളവരും അതിന്റെ സൈഡ് ഇഫക്ട്സ് അനുഭവിക്കേണ്ടി വരികയാണ്. വികസനം നല്ലതാണ്. പക്ഷേ, അതു മനുഷ്യനന്മയ്ക്കു വേണ്ടിയാവണം എന്നതാണ് ഈ സിനിമ നല്കുന്ന ചിന്ത.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top