Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
സൂര്യകാന്തഃ പ്രിയമാനസത്തിന്റെ തുടർ ഭാഗ്യം - രാജേഷ് ഹെബ്ബാർ
Wednesday, April 26, 2017 2:22 AM IST
""സൂര്യകാന്തഃയിൽ എന്റെ കഥാപാത്രത്തെക്കുറിച്ചു സൂര്യകാന്തക്കല്ലുപോലെ എന്നാണു പറയുന്നത്. പുറത്തു തണുപ്പും ഉള്ളിൽ ചൂടും- അതാണു സൂര്യകാന്തക്കല്ല്. ജീവിതത്തിൽ എന്തു സംഭവിച്ചാലും അമിതമായ വിഷമമോ സങ്കടമോ പുറത്തുകാണിക്കാതെ എല്ലാ ഉള്ളിൽ അടക്കിപ്പിടിച്ചു നടക്കുന്ന പ്രകൃതമാണു നാരായണന്റേത്...'' സഞ്ജു എസ്. ഉണ്ണിത്താൻ നിർമിച്ച് എം.സുരേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച, ഇന്ത്യയിലെ അഞ്ചാമതു സംസ്കൃത സിനിമ സൂര്യകാന്തഃയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിൽ നായകകഥാപാത്രം നാരായണനെ അവതരിപ്പിച്ച നടൻ രാജേഷ് ഹെബ്ബാർ...
ഏറ്റവുമധികം സംസ്കൃത സിനിമകളിൽ നായകനായ നടൻ...
അടുത്തകാലത്ത് ഇറങ്ങിയ മൂന്നു സംസ്കൃത പടങ്ങളിൽ തുടർച്ചയായി രണ്ടു പടങ്ങളിൽ മെയിൻ ഹീറോ ആയി ചെയ്യാൻ കഴിഞ്ഞതു മഹാഭാഗ്യമെന്നു കരുതുന്നു. സൂര്യകാന്തഃയിൽ വേഷം ലഭിച്ചതിനു നന്ദി പറയേണ്ടതു പ്രിയമാനസത്തിന്റെ സംവിധായകൻ വിനോദ് മങ്കരയോടാണ്. സൂര്യകാന്തയുടെ സംവിധായകൻ എം.സുരേന്ദ്രൻ സാർ വിനോദ് മങ്കരയെ വിളിച്ച് എന്നെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ നല്ലവാക്കുകൾ മാത്രമാണ് എന്നെ ഇവിടെ എത്തിച്ചതെന്നു വിശ്വസിക്കുന്നു. ആ അർഥത്തിൽ ഈ സിനിമ പ്രിയമാനസത്തിൽ നിന്നു കിട്ടിയിരിക്കുന്ന തുടർഭാഗ്യമെന്നു കരുതുന്നു.
സൂര്യകാന്തഃയുടെ പ്രമേയം...
വാർധക്യകാലത്ത് ഉപേക്ഷിക്കപ്പെടുന്നവരുടെ നൊന്പരങ്ങളാണ് സൂര്യകാന്തഃ പറയുന്നത്. ആദ്യമായാണ് ഒരു സംസ്കൃത സിനിമയിൽ സാമൂഹികമായ, ഇമോഷണൽ ആയ ഒരു വിഷയം പറയുന്നത്. ഏതൊരാൾക്കും തന്റെയോ പരിചയക്കാരുടെയോ ജീവിതത്തിൽ ചെറിയരീതിയിലെങ്കിലും ഇതു സംഭവിച്ചിട്ടില്ലേ എന്നു തോന്നിപ്പിക്കുന്നതാണു സൂര്യകാന്തഃയുടെ പ്രമേയം. സംസ്കൃതത്തിൽ പടമെടുക്കുന്പോൾ പുരാണ - ചരിത്ര വിഷയങ്ങൾ ചെയ്താൽ മാത്രമേ അതിനു സ്വാഭാവികതയുണ്ടാവൂ എന്നു ചിന്തിക്കുന്ന ഒരു കാലഘട്ടത്തിലാണ് വിപ്ലവകരമായ രീതിയിൽ ലോകത്ത് എവിടെയും പ്രസക്തിയുള്ള ഒരു വിഷയവുമായി സൂര്യകാന്തഃ വരുന്നത്.
ഏതൊരു വീട്ടിലും നടക്കാൻ സാധ്യതയുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ ഒരു കാര്യത്തെയാണ് സൂര്യകാന്തഃ പ്രമേയമാക്കിയിരിക്കുന്നത്. ആ രീതിയിലാണ് ഈ സിനിമ കൂടുതൽ ജനകീയമാകുന്നതും ചർച്ചാവിഷയമാകുമെന്നു പ്രതീക്ഷിക്കുന്നതും. സംസ്കൃതഭാഷയ്ക്കും ഈ സിനിമ ഗുണം ചെയ്യുമെന്നു കരുതുന്നു. സാധാരണക്കാർക്കു മനസിലാകുന്ന രീതിയിലാണ് ഇതിൽ സംസ്കൃതം കൈകാര്യം ചെയ്തിരിക്കുന്നത്. ഈ സിനിമ പറയുന്ന വിഷയം സമകാലികമായതിനാൽ ആളുകൾക്കു ജീവിതവുമായി ബന്ധപ്പെടുത്താനാവും.
സൂര്യകാന്തഃയുടെ സാമൂഹിക പ്രസക്തി...
നമ്മുടെ വീടുകളിലും ചുറ്റുവട്ടങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഈ സിനിമ പറയുന്നത്. ഇന്നത്തെ കാലഘട്ടത്തിലാണ് ഈ വിഷയത്തിനു പ്രസക്തിയേറുന്നത്. ജീവിതത്തിന്റെ വേഗം കൂടുകയും ജോലിക്കുവേണ്ടി ലോകമെന്പാടും പലരും അലയുകയും ചെയ്യുന്പോൾ വീട്ടിലുള്ള വയസായ മാതാപിതാക്കൾക്ക് എന്തു സംഭവിക്കുന്നു എന്നു പലരും ചിന്തിക്കുന്നില്ല. മക്കൾക്കു താത്പര്യമുണ്ടെങ്കിലും തിരിഞ്ഞുനോക്കാനാകാത്ത സാഹചര്യങ്ങൾ നിരവധിയുള്ള ഈ കാലത്ത് ഈ സിനിമയ്ക്കു പ്രസക്തിയേറെയാണ്. തന്നെ ഇത്രയും സ്നേഹിച്ച മാതാപിതാക്കൾക്കു വേണ്ടി താൻ ചെയ്തതു കുറഞ്ഞുപോയോ, കുറച്ചുകൂടി ചെയ്യേണ്ടതല്ലേ എന്നൊക്കെ ഈ ചിത്രം ചെറുപ്പക്കാരെ ചിന്തിപ്പിക്കും.
സ്വന്തം അച്ഛനമ്മമാരെക്കുറിച്ചു കുട്ടികൾ എന്തുകൊണ്ടു ചിന്തിക്കുന്നില്ല എന്ന ചോദ്യത്തിന് ഏതു കാലത്തും എവിടെയും പ്രസക്തിയുണ്ട്. സ്വന്തം മക്കൾക്ക് അവരുടെ അച്ഛനമ്മമാരോടു സ്നേഹം തോന്നാത്തതും അവരുടെ കർത്തവ്യം നിർവഹിക്കണമെന്നു തോന്നാത്തതുമൊക്കെ കാലാകാലങ്ങളായി നിലനിൽക്കുന്ന വിഷയങ്ങളാണ്. ഈ സിനിമ അതിനുള്ള ഉത്തരം നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നത്.
സൂര്യകാന്തഃയുടെ കലാപരമായ മൂല്യം....
ഏതൊരു സംഭവവും കാഴ്ചയ്ക്ക് ഇന്പം തോന്നുന്പോഴാണ് ഒരു ഇരുണ്ട തിയറ്ററിനുള്ളിൽ ആളുകൾ ആകാംക്ഷയോടെയും ഇഷ്ടത്തോടെയും അതു കണ്ടിരിക്കുന്നത്. സിനിമ വിഷ്വൽ മീഡിയമാണ്. മനസിനെ സ്പർശിക്കുന്ന വിഷ്വൽസ് കൂടി വരുന്പോഴാണു സിനിമ ഇന്പമുള്ളതാകുന്നത്. സൂര്യകാന്തഃയുടെ കലാപരമായ മേന്മയിൽ അതിന്റെ സിനിമാട്ടോഗ്രാഫറായ ദിനേശ് ബാബുവിന് വലിയ പങ്കുണ്ട്. ഡയറക്ടറും ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫിയും ഒന്നിച്ചുചേരുന്പോഴാണ് സിനിമ വിജയത്തിലെത്തുന്നത്. വിഷ്വലി ഇത് അങ്ങേയറ്റം മനോഹരമായാണു ചിത്രീകരിച്ചിരിക്കുന്നത്.
രമേഷ് നാരായണൻ സാറിന്റെ പശ്ചാത്തല സംഗീതവും കാണികളെ സിനിമയിലേക്ക് അടുപ്പിക്കുന്നതാണ്. മനുഷ്യന്റെ വികാരങ്ങൾ മനസിലാക്കി പശ്ചാത്തലസംഗീതം നല്കുന്ന ഒരു സംഗീതസംവിധായകനാണ് അദ്ദേഹം. സംഗീതം കൊണ്ട് ഒരു സീനിനെ ബൂസ്റ്റ് ചെയ്യാം എന്നത് പ്രിയമാനസത്തിനുശേഷം വീണ്ടും അനുഭവിച്ചറിയാനുള്ള ഭാഗ്യം സൂര്യകാന്തഃയിലൂടെ ഉണ്ടായി. ചില സീനുകൾ പ്രേക്ഷക മനസിലേക്കു കടത്തിവിടാൻ നിശബ്ദതയുടെ ശബ്ദം ഉപയോഗിച്ചിരിക്കുന്നു. മോഡേണ്‍ കാലഘട്ടത്തിലെ കഥയാണെങ്കിലും ഗ്രാമീണ പശ്ചാത്തലത്തിലാണു കാര്യങ്ങൾ നടക്കുന്നത്.
സൂര്യകാന്തഃയുടെ കഥകളി പശ്ചാത്തലവും കഥാപശ്ചാത്തലവും...
ചെറുപ്പകാലത്ത് നായകൻ കഥകളി സംഗീതകാരനും നായിക കഥകളി ആർട്ടിസ്റ്റുമായിരുന്നു എന്നതിനപ്പുറം കഥകളി ഈ സിനിമയിൽ വലിയ ഒരു ഭാഗമായി വരുന്നില്ല. കേരളം എന്നു പറയുന്പോൾ ആഗോളതലത്തിൽ മനസിലേക്ക് ഓടിവരുന്ന ഇമേജുകളിലൊന്നാണു കഥകളി. ആ ഇമേജ് ഉപയോഗപ്പെടുത്താൻ മാത്രമേ ഇതിൽ കഥകളി ഉപയോഗിച്ചിട്ടുള്ളൂ. പല സീനുകളിലും കഥാപരമായ ഇമോഷൻ പ്രേക്ഷകർക്ക് അനുഭവപ്പെടുത്തുന്നതിനു കഥകളി സംഗീതം പശ്ചാത്തലത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അതേസമയം കഥകളി എന്ന കലാരൂപം ഈ സിനിമയിൽ മുഴച്ചുനിൽക്കുന്നില്ല. രണ്ടു സീനുകളിൽ മാത്രമാണു ചിത്രത്തിൽ കഥകളി കാണിക്കുന്നത്. പക്ഷേ, ജീവിതത്തിന്റെ അവസാനദിവസങ്ങളിലെത്തിയ എത്തിയ ഇതിലെ നായകനും നായികയും ദരിദ്രരും മഹന്മാരായ കലാകാരന്മാരുമാണ്. കലാകാരന്മാർക്ക് അവരുടെ കലാഭിരുചി പ്രകടിപ്പിക്കാനാകാതെ വരുന്പോൾ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളിലൂടെയാണ് ഈ സിനിമ കടന്നുപോകുന്നത്. അതു വേദനാജനകവും ജീവിതം തന്നെ അർഥശൂന്യവുമാണെന്നു തോന്നിപ്പിക്കുന്ന നിമിഷങ്ങളുമാണ്.
അവരുടെ കല കൈയിലുണ്ടെങ്കിൽ പല ജീവിതപ്രശ്നങ്ങളും അവർ സധൈര്യംനേരിടും. പക്ഷേ, കല കൈവിട്ടുപോയാൽ മാനസികമായി തകർന്നുപോകും. ഈ രണ്ടു വ്യക്തികളും അനുഭവിക്കുന്നത് അതുതന്നെയാണ്. കലപോലും കൈയിലില്ലാതെ വരുന്നതാണ് ജീവിതം കലയ്ക്കുവേണ്ടി അർപ്പിക്കാൻ ആഗ്രഹിച്ച രണ്ടു വ്യക്തികൾക്ക് അവസാനകാലമെത്തിയപ്പോൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ അവരുടെ തകർച്ച പൂർണമാക്കുന്നത്. ആ വേദനയാണ് ഈ സിനിമ കാണികളിലേക്കു പകരുന്നത്.
സൂര്യകാന്തഃയിലെ കഥാപാത്രത്തെക്കുറിച്ച്...
നാരായണൻ എന്നാണു കഥാപാത്രത്തിന്റെ പേര്. രണ്ടു ഗെറ്റപ്പിലാണു ഞാൻ വരുന്നത്. 10 ശതമാനം സീനുകളിൽ മാത്രമാണു ചെറുപ്പമായി വരുന്നത്. വയസായിട്ടുള്ള ഗെറ്റപ്പ് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. നാരായണൻ പഴയ കഥകളി സംഗീത കലാകാരനാണ്. അദ്ദേഹം ഇപ്പോൾ മരപ്പണിക്കാരനാണ്. അദ്ദേഹത്തിനു മരപ്പണിക്കാരന്റെ ശരീരഭാഷ ഉണ്ടാകുന്പോൾ തന്നെ അദ്ദേഹത്തിന്റെ ഭാവപ്രകടനങ്ങളും മറ്റും ഒരു കലാകാരന്റേതാണ്. കലാകാരൻ എന്ന നിലയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ വന്നപ്പോൾ കുലത്തൊഴിലിലേക്കു നിവൃത്തികേടുകൊണ്ടു മടങ്ങിയ വ്യക്തിയാണു നാരായണൻ. വാർധക്യത്തിൽ ശരീരം നോക്കാതെ മരപ്പണിചെയ്യാൻ നിർബന്ധിതനാകുന്ന അയാളുടെ ശരീരഭാഷയിലും മാറ്റങ്ങളുണ്ടാവുക സ്വാഭാവികം. നടക്കാനുള്ള ബുദ്ധിമുട്ടുകളും ശാരീരികമായ പ്രായാസവുമൊക്കെ ശരീരഭാഷയിൽ പ്രകടമാകണം. അതായിരുന്നു വെല്ലുവിളികളിലൊന്ന്.
നായികാകഥാപാത്രം ജാനകിയായി സിമി ബൈജു...
സിമി ബൈജു എന്ന ഭരതനാട്യം നർത്തകിയാണ് നായികാവേഷത്തിൽ വരുന്നത്. നായികാകഥാപാത്രത്തിന്റെ പേര് ജാനകി. സിമിക്കും ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു സൂര്യകാന്തഃയിലെ കഥാപാത്രം. 90 ശതമാനം സീനുകളിലും ശരീരം ചലിപ്പിക്കാനാകാത്ത രീതിയിൽ കിടക്കുകയായിരുന്നു സിമി. ഒരു കൈ മാത്രമേ ചലിപ്പിക്കാനാകുമായിരുന്നുള്ളൂ. കണ്ണുകൊണ്ടായിരുന്നു അഭിനയം. സിമിയുടെ നൃത്തപശ്ചാത്തലം അതിനു സഹായകമായെന്നു തോന്നുന്നു. വർഷങ്ങളുടെ അഭിനയസന്പന്നതയുള്ള ഒരു നടിയുടെ പക്വതയാണ് സിമി സിനിമയിലുടനീളം കാണിച്ചത്. സിമിയും ഭർത്താവ് ബൈജുവും കൊല്ലത്തു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. നൃത്തത്തിൽ ബിഎ, എംഎ എന്നിവ റാങ്കോടെയാണു സിമി പാസായത്. ഡാൻസിൽ പിഎച്ച്ഡി ചെയ്യുകയാണ് ഇപ്പോൾ. ലെനിൻ രാജേന്ദ്രൻ സാറിന്റെ നൃത്തഗ്രൂപ്പിൽ വർക്ക് ചെയ്യുന്നുണ്ട്. സിമിയുടെ ഭർത്താവ് ബൈജുവും ഡാൻസറാണ്.
സൂര്യകാന്തയിൽ ബാലാജിയുടെ കഥാപാത്രത്തെക്കുറിച്ച്...
നാരായണന്റെ മക്കളിൽ ഒരാളുടെ വേഷമിടുന്നത് ബാലാജിയാണ്. സൂര്യകാന്തഃയിലെ മുഖ്യകഥാപാത്രങ്ങളിൽ ഒരാൾ. ധാരാളം സിനിമകളിലൂടെ മലയാളിക്കു സുപരിചിതനാണു ബാലാജി. നിയന്ത്രിതമായ അഭിനയത്തിലൂടെ ഇതിലെ റോൾ അദ്ദേഹം മനോഹരമാക്കി. രണ്ടു ലെവലിലുള്ള കാരക്ടറാണ് അദ്ദേഹത്തിന്. നാരായണന്റെ മകൻ ഒരു ചീത്ത മനുഷ്യനല്ല. പക്ഷേ, ചില സാഹചര്യങ്ങളിൽ അദ്ദേഹത്തിന് അച്ഛനമ്മമാരെ വേണ്ടരീതിയിൽ സംരക്ഷിക്കാനാകാതെ വരുന്നു. പക്ഷേ അയാളുടെ മനസിൽ നന്മയുണ്ട്. അവരെ പരിചരിക്കണമെന്നുണ്ട്. പക്ഷേ സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ല. ഈ ധർമസങ്കടം മനോഹരമായി അദ്ദേഹത്തിന്റെ ഭാവപ്രകടനങ്ങളിലൂടെയും ശരീരഭാഷയിലൂടെയും പുറത്തുവന്നിട്ടുണ്ട്.
നാരായണന്റെ സുഹൃത്തായി വേഷമിട്ട ഓംഷായെക്കുറിച്ച്...
ഓംഷായാണ് നാരായണന്റെ ഏകസുഹൃത്ത് ശങ്കരന്റെ വേഷം ചെയ്തത്. സംസ്കൃതഭാഷ ഇത്രയും ജനകീയമായി ഉപയോഗിക്കാം എന്നു ബോധ്യമായത് ഓംഷായുടെ ഡബ്ബിംഗ് കണ്ടതിനുശേഷമാണ്. അദ്ദേഹം നല്ല നടനാണ്. സംസ്കൃതഭാഷയിൽ ഏറെ സ്വാഭാവികമായി ഡബ്ബ് ചെയ്തു. ജന്മനാ നടനായ ഒരാൾക്കു മാത്രമുണ്ടാകുന്ന നിരീക്ഷണചാതുര്യം അദ്ദേഹത്തിന്റെ അഭിനയം ഗംഭീരമാക്കി. അദ്ദേഹം സ്റ്റേജ് ആർട്ടിസ്റ്റാണ്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള നടൻ. ഗായകനാണ്. കുത്തിയോട്ട ആചാര്യനാണ്.
സൂര്യകാന്ത സംവിധായകൻ എം. സുരേന്ദ്രനെക്കുറിച്ച്...
ടെലിവിഷൻ മീഡിയയിൽ ഏറെ അനുഭവസന്പന്നതയുള്ള എം. സുരേന്ദ്രൻ സാർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. അദ്ദേഹത്തിന്റെ ജീവിതത്തിനു തന്നെ ഒരു മുതൽക്കൂട്ടായി ഈ സിനിമ മാറും. സിനിമയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. സ്വപ്നതുല്യമായ തുടക്കം സംവിധാനത്തിൽ അദ്ദേഹത്തിനു ലഭിച്ചു. മനുഷ്യമനസിനെ സ്പർശിക്കുന്ന ഒരു കഥയാണ് ഈ സിനിമയിൽ അദ്ദേഹം അവതരിപ്പിക്കുന്നത്. ദിനേശ് ബാബു, രമേഷ് നാരായണൻ, കൃഷ്ണനുണ്ണി സാർ എന്നിവർ ഉൾപ്പെടെയുള്ള ടീമുമായി ചേർന്നാണ് ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം സുരേന്ദ്രൻ സാർ ഈ സിനിമ സാക്ഷാത്കരിച്ചിരിക്കുന്നത്.
സൂര്യകാന്തയുടെ കലാസംവിധാനം, നിർമാണം...
കലാസംവിധാനം നിർവഹിച്ചത് ഋഷി. ക്ലൈമാക്സ് സീനുകളിൽ ഉൾപ്പടെ ഏറെ ആർട്ട് വർക്കുകൾ വേണ്ടിവന്നു. ഷൂട്ടിംഗ് തുടങ്ങിയ ദിവസം മുതൽ ക്ലൈമാക്സ് സീനിനു വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇത്തരത്തിൽ കലാമൂല്യവും സാമൂഹികപ്രസക്തിയുമുള്ള ഒരു സിനിമയുണ്ടാകുന്നത് അതിനുവേണ്ടി മുന്നിട്ടിറങ്ങാൻ തന്റേടമുള്ള ഒരു നിർമാതാവ് ഉണ്ടാകുന്പോഴാണ്. സഞ്ജുവിനെപ്പോലെ ആർട്ടിനോട് ആഭിമുഖ്യമുള്ള ഒരു നിർമാതാവിനെ ലഭിച്ചതുകൊണ്ടാണ് ഈ സിനിമ സംഭവിച്ചത്. പ്രൊഡക്ഷൻ കണ്ട്രോളർ റാമും നിർമാണവഴിയിൽ സുപ്രധാനപങ്കാണു വഹിച്ചത്.
ഗ്രേസ് വില്ലയിലെ മാത്യൂസ്......
ചെറിയ ഒരു ഷോർട്ട് ഫിലിം ആയിരുന്നു ഗ്രേസ് വില്ല. എങ്കിലും അതുണ്ടാക്കിയ കോളിളക്കം വളരെ വലുതായിരുന്നു. വലിയ സിനിമാക്കാർ വരെ കൈയടിച്ചു സ്വീകരിച്ച ഒരു വർക്കായിരുന്നു അത്. സംവിധായകൻ ബിനോയ് രവീന്ദ്രൻ, കാമറാമാൻ ബാഹുൽ രമേശ് എന്നിവരുൾപ്പെട്ട പയ്യന്നൂരെ ഒരു ടീമാണ് അതു ചെയ്തത്. എന്നെ ഷോർട്ട് ഫിലിമിലേക്കു ക്ഷണിച്ചുകണ്ട് അവർ പറഞ്ഞു - സ്ക്രിപ്റ്റ് അയയ്ക്കുന്നു. ഒന്നു വായിച്ചു നോക്കൂ. സ്ക്രിപ്റ്റ് വന്നപ്പോൾ ഞാൻ തരിച്ചുപോയി. പൂർണമായും പ്രഫഷണൽ ടച്ചുള്ള സ്ക്രിപ്റ്റ്. എന്റെ കാരക്ടറിന്റെ പേര് മാത്യൂസ് എന്നാണോ എന്നു മാത്രമാണ് സ്ക്രിപ്റ്റ് വായിച്ചുകഴിഞ്ഞ് ഞാൻ ചോദിച്ചത്.അതേ എന്നു മറുപടി.
തുടർന്ന് ഓരോ സ്റ്റെപ്പിലും ആ പിള്ളേർ എന്നെയും പാർവതിയെയും കൊച്ചുപ്രേമൻ ചേട്ടനെയുമൊക്കെ ഞെട്ടിച്ചുകളഞ്ഞു. ആദ്യ ഷോട്ട് കഴിഞ്ഞതോടെ പിള്ളേർ സ്പെഷലാണെന്നു ഞങ്ങൾക്കു മനസിലായി. എന്തു സംശയം ചോദിച്ചാലും ഉത്തരം റെഡിയായിരുന്നു. അത്രത്തോളം തയാറെടുപ്പുകൾക്കുശേഷമാണ് അവർ ചിത്രീകരണത്തിനെത്തിയത്. അതിന്റെ റിസൾട്ട് ആ ഷോർട്ട്ഫിലിമിൽ കാണാനായി. ഈ ഷോർട്ട്ഫിലിമിന്റെ റീച്ച് ഇപ്പോൾ ഏഴു ലക്ഷത്തിനടുത്താണ്. മലയാളത്തിൽ അതു ചരിത്രമാണ്.
ആ ചെറുപ്പക്കാരുടെ സിനിമയോടുള്ള സ്നേഹവും ആവേശവുമാണ് ആ വർക്കിലൂടെ ലോകം തിരിച്ചറിഞ്ഞത്. സിനിമ ചെയ്യാൻ അവസരം തന്നാൽ ആ സിനിമ തങ്ങളുടെ കൈയിൽ ഭദ്രമായിരിക്കുമെന്ന് ഗ്രേസ് വില്ല ലോകത്തോടു വിളിച്ചുപറഞ്ഞു. പെയ്മെന്റ് ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും അവർക്കു പ്രഫഷണൽ സമീപനമായിരുന്നു. അത്രമേൽ മികച്ച ഒരു പ്രോജക്ടിന്റെ ഭാഗമായതിൽ ആ ചെറുപ്പക്കാരോടു നന്ദിയുണ്ട്.
അവരുടെ ഓരോ ചുവടും ആലോചിച്ചുറപ്പിച്ചതായിരുന്നു. ബിജുമേനോൻ, ആസിഫ് അലി, ലെന എന്നിവർ ചേർന്നാണ് അവരുടെ പോസ്റ്റർ ലോഞ്ച് ചെയ്തത്. അമൽനീരദിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ട്രെയിലർ ലോഞ്ചിംഗ്. ടൊവിനോ ആയിരുന്നു ഷോർട്ട് ഫിലിം ലോഞ്ച് ചെയ്തത്. അവരൊക്കെ ആ വർക്ക് കണ്ട് അതിനോട് ഇഷ്ടം തോന്നിയിട്ടാണ് അതിനു സമ്മതിച്ചത്. കഴിവുള്ള ഒരുകൂട്ടം ചെറുപ്പക്കാർ എത്തിയിട്ടുണ്ട്, തങ്ങളെ ഒന്നു ശ്രദ്ധിക്കൂ എന്നാണ് അവർ ഗ്രേസ് വില്ലയിലൂടെ സിനിമാലോകത്തോടു വിളിച്ചുപറഞ്ഞത്.
ഒരു ആക്ടർ എന്ന നിലയിൽ ആ ഷോർട്ട് ഫിലിം എനിക്ക് ഏറെ ഗുണംചെയ്തു. ന്യൂജനറേഷൻ സിനിമകൾ കാണുന്ന ചെറുപ്പക്കാരുടെ ഇടയിലേക്ക് എനിക്കു കടന്നുചെല്ലാനായി. എനിക്കു കിട്ടിയ സോഷ്യൽമീഡിയ പ്രതികരണങ്ങൾ അതാണു സൂചിപ്പിക്കുന്നത്.
പുതിയ സിനിമകളിൽ ന്യായമായ പരിഗണന ലഭിക്കുന്നില്ല എന്നു കരുതുന്നുണ്ടോ..?
കിട്ടുന്ന റോളിനനുസരിച്ചു മാത്രമേ എനിക്കു പെർഫോം ചെയ്യാനാവൂ. എനിക്കു റോളുകൾ തരേണ്ടതു സംവിധായകരും എഴുത്തുകാരുമൊക്കെയാണ്. ഗ്രേസ് വില്ല പോലെയുള്ള പ്രോജക്ടുകളിലെ വേഷങ്ങളിലൂടെ ചില ഓർമപ്പെടുത്തലുകൾ നടത്താനേ എനിക്കാവൂ. രഞ്ജിത് ശങ്കർ, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. പക്ഷേ, എന്റെ നിർഭാഗ്യത്തിനു പല ചിത്രങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഭാഗ്യവും കഴിവും ഒത്തിണങ്ങി വരുന്പോഴാണ് ഒരു ദിവസം ലോട്ടറിയടിച്ചപോലെ നമ്മുടെ കൈകളിലേക്കു മികച്ച അവസരങ്ങൾ വന്നുവീഴുന്നത്. പക്ഷേ, ഇന്നും ആ ഓട്ടത്തിൽ ഞാനും നല്ല ഓട്ടക്കാരനായി തുടരുന്നുവെന്നതിൽ ഞാൻ സന്തോഷിക്കുന്നു.
ഇൻഡസ്ട്രിയിൽ എത്തിയിട്ടു 15 വർഷം. ഞാൻ വർക്ക് ചെയ്തുകൊണ്ടേയിരിക്കും. ആരെങ്കിലും ശ്രദ്ധിക്കുമെന്ന പ്രതീക്ഷയാണ് എന്റെ ഉൗർജം. പ്രിയമാനസം കഴിഞ്ഞപ്പോൾ ഞാൻ വലിയ സന്തോഷത്തിലായിരുന്നു. ചരിത്രത്തിന്റെ ഭാഗമായല്ലോ. ജീവിതത്തിൽ ഒരിക്കൽമാത്രം കിട്ടുന്ന ഭാഗ്യമെന്ന് അന്നു ഞാൻ പറഞ്ഞു. ഒരു വർഷത്തിനുശേഷം വീണ്ടും അത്തരത്തിലുള്ള ഒരു ഭാഗ്യം സൂര്യകാന്തയിലൂടെ എന്നിലേക്കു വരികയായിരുന്നു. പരിഭവങ്ങളില്ല, പരാതികളില്ല. ആഗ്രഹങ്ങൾ ഏറെയുണ്ട്. എന്നാൽ അത്യാഗ്രഹങ്ങളില്ല. ഇപ്പോഴും ഞാൻ ഇൻഡസ്ട്രിയിൽ ഉണ്ടല്ലോ എന്ന സന്തോഷമാണുള്ളത്. ശുഭാപ്തിവിശ്വാസമാണ് എനിക്ക് ഉൗർജം പകരുന്നത്.
കോശി, ജോസ് സാർ...!
15 വർഷം മുന്‍പ് ഞാൻ അഭിനയിച്ച ശ്യാമപ്രസാദ് സാറിന്റെ ഉള്ളുരുക്കം എന്ന ടെലിഫിലിമിനെക്കുറിച്ച് ഇപ്പോഴും പലരും സംസാരിക്കുന്നുണ്ട്. ദൂരദർശനിൽ ഇടയ്ക്ക് ഇപ്പോഴും അതു വരാറുണ്ട്. എന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് അതെന്നു വിശ്വസിക്കുന്നു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കെ.കെ.രാജീവിന്റെ ഓർമ എന്ന സീരിയലിലേക്ക് എന്നെ എത്തിച്ചത് ഉള്ളുരുക്കത്തിലെ വേഷം തന്നെയാണ്. ഓർമയിലെ എന്റെ വ്യത്യസ്തമായ സംഭാഷണശൈലിയും ശരീരഭാഷയുമാണ് സിനിമാക്കാരുടെ ശ്രദ്ധയാകർഷിച്ചത്. ഫൈസൽ അടിമാലി സംവിധാനം ചെയ്ത അമ്മക്കിളിയിലെ കോശി എന്ന കഥാപാത്രം ഇപ്പോഴും ജനമനസുകളിലുണ്ട്.
ഏഷ്യാനെറ്റിൽ വരുന്ന ഭാര്യയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. അതിലെ കഥാപാത്രവുമായി ബന്ധപ്പെടുത്തി ജോസ് സാർ എന്നും ജോസേട്ടൻ ഇന്നുമൊക്കെ ഇപ്പോൾ പലരും വിളിക്കുന്നുണ്ട്. എന്നാൽ വിവാഹം പോലെയുള്ള ചടങ്ങുകൾക്കു പോകുന്പോൾ കോശിയെന്നാണു പലരും വിളിക്കാറുള്ളത്.
ഇപ്പോൾ ഭാര്യ എന്ന ഒരു സീരിയൽ മാത്രമേ ചെയ്യുന്നുള്ളൂ. കൂടുതൽ സീരിയലുകൾ ചെയ്യില്ല എന്നല്ല. എന്റെ കരിയറിൽ മാറ്റമുണ്ടാക്കിയേക്കും തോന്നിപ്പിക്കുന്ന വളരെ ഇംപ്രസീവായ കഥാപാത്രങ്ങൾ വന്നാൽ പരിഗണിക്കും. സിനിമ കൂടി ചെയ്യാനുള്ള ഗ്യാപ്പ് ഉണ്ടാകുമല്ലോ എന്നു കരുതിയാണ് കൂടുതൽ സീരിയലുകൽ ചെയ്യാത്തത്. സൂര്യകാന്ത പോലെയുള്ള സിനിമകൾ ചെയ്യാനായത് അതുകൊണ്ടാണ്. ഇടയ്ക്ക് ആഡുകളും സ്റ്റേജ് ഷോസും ചെയ്യുന്നു.
ഹെബ്ബാർ വന്നതിനു പിന്നിൽ...
പാലക്കാട്ടാണു താമസം. ഞങ്ങൾ ഉഡുപ്പി ബ്രാഹ്മണരാണ്. ഉഡുപ്പിക്കടുത്തു കട്ടിംഗേരി എന്ന ഗ്രാമത്തിൽ നിന്ന് ഉദ്ഭവിച്ച ഒരു ഫാമിലിയാണു ഹെബ്ബാർ എന്ന് അറിയപ്പെടുന്നത്. അങ്ങനെയാണു പേരിനൊപ്പം ഹെബ്ബാർ എന്നു വന്നത്. വീട്ടിൽ തുളുവിലാണു സംസാരം. ഭാര്യ അനിതാ ഹെബ്ബാർ മലയാളിയാണ്. ഓണ്‍ലൈൻ ബുട്ടീക്കും ഒരു നോർമൽ ബുട്ടീക്കും നടത്തുന്നു. സോഫ്റ്റ് വെയർ കന്പനി ജോലി ഉപേക്ഷിച്ചാണ് ഡിസൈനിംഗിലേക്കു വന്നത്. മകൻ ആകാശ് എൻജി. കഴിഞ്ഞു. അതിനു താഴെ ഇരട്ട പെണ്‍കുട്ടികൾ - വർഷ, രക്ഷ. ബംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽ ബിഎയ്ക്കു പഠിക്കുന്നു. അച്ഛൻ ഡോക്ടറാണ്. ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നു. അമ്മ ടീച്ചറാണ്. ഒരു കിന്റർ ഗാർട്ടണ്‍ സ്കൂളിൽ പ്രിൻസിപ്പലാണ്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
നന്ദകുമാര്‍ തന്നെ കണ്ടത് കണ്ണൂരിലെ ഉന്നത സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാൻ: ശോഭാ സുരേന്ദ്രന്
Latest News
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
നന്ദകുമാര്‍ തന്നെ കണ്ടത് കണ്ണൂരിലെ ഉന്നത സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാൻ: ശോഭാ സുരേന്ദ്രന്
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top