"എന്നെയും ജിത്തുവിനെയും ഏറെ പിൻതുടർന്ന ആ ത്രഡ്..!'
Wednesday, May 3, 2017 5:46 AM IST
വിജിതന്പിയുടെ അസിസ്റ്റന്‍റായി സിനിമയിലെത്തിയ അൻസാർ ഖാൻ സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം "ലക്ഷ്യം' മികച്ച അഭിപ്രായം നേടി തീയറ്ററുകളിൽ മുന്നേറുകയാണ്. ബിജുമേനോനും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഇമോഷണൽ ത്രില്ലർ ലക്ഷ്യത്തിൽ ശിവദയാണു നായിക. ജിത്തു ജോസഫാണു ലക്ഷ്യത്തിനു തിരക്കഥയൊരുക്കിയത്.

""ഒരുപാടു ത്രഡുകൾ, കഥകൾ ഞാൻ ആലോചിച്ചിട്ടുണ്ടെങ്കിലും ഈ സിനിമയുടെ ത്രഡ് എന്നെ വല്ലാതെ വേട്ടയാടിയിരുന്നു. ജിത്തുവിനെയും ഈ സിനിമയുടെ ത്രഡ് പിൻതുടർന്നിട്ടുണ്ട്. ജിത്തു ഏറ്റവും കൂടുതൽ സമയമെടുത്തും സ്ട്രെയിനെടുത്തും ചെയ്ത ഒരു സ്ക്രിപ്റ്റാണിത്. ആ സബ്ജക്ടിനോടു നീതിപുലർത്തുന്ന സ്ക്രിപ്റ്റിലെത്താൻ ജിത്തു ഒത്തിരി സമയമെടുത്തിട്ടുണ്ട്. ഞാൻ മനസിൽ കണ്ടതിലും നന്നായി ജിത്തു അതു സ്ക്രിപ്റ്റാക്കി തന്നു...'' ലക്ഷ്യത്തിന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ അൻസാർ ഖാൻ...




സിനിമയിലേക്കുള്ള വഴി...

മൂന്നു ഷോർട്ട് ഫിലിമുകൾ ചെയ്തുകൊണ്ടാണ് ഇൻഡസ്ട്രിയിലേക്കു കടന്നുവരുന്നത്. ആ മൂന്നു ഷോർട്ട് ഫിലിമിനും എനിക്കു സ്റ്റേറ്റ് അവാർഡ് ഉണ്ടായിരുന്നു. വിജിതന്പിയുടെ അസിസ്റ്റന്‍റായിട്ടാണ് സിനിമയിലെത്തിയത്. അദ്ദേഹമാണ് എന്‍റെ ഗുരു.

ജിത്തു ജോസഫിന്‍റെ തിരക്കഥയ്ക്കു പിന്നിൽ...

ജിത്തു എന്‍റെ സുഹൃത്താണ്. ഒരു സൗഹൃദചർച്ചയ്ക്കിടെ ഞാനൊരു ത്രഡ് പറഞ്ഞു. ജിത്തുവിന് അത് ഇഷ്ടപ്പെട്ടു. താൻ ഒരു സ്ക്രിപ്റ്റ് ചെയ്തു തരട്ടെ എന്ന് ജിത്തു ചോദിച്ചു. ഞാൻ സന്തോഷത്തോടെ ആ നിർദേശം സ്വീകരിച്ചു.




ലക്ഷ്യം എന്ന സിനിമയുടെ കഥാപശ്ചാത്തലം..

രണ്ടു പ്രതികളെ പീരുമേട് സബ് ജയിലിൽ നിന്ന് എറണാകുളത്തേക്കു കൊണ്ടുപോകുന്ന വഴിക്ക് ജീപ്പ് അപകടത്തിൽപ്പെട്ടു കാട്ടിലേക്കു മറിയുന്നു. രണ്ടുപേരും ഒരേ വിലങ്ങിൽ ബന്ധിതരാണ്. രണ്ടുപേരും വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലുള്ള ആളുകളാണ്. കാട്ടിൽ നിന്ന് അവർ രക്ഷപ്പെടാനുള്ള ശ്രമത്തിലാണവർ. കാടിന്‍റെ പ്രതിബന്ധങ്ങളുണ്ട്. പോലീസ് പിന്നിൽ നിന്ന് ഇവരെ പിന്തുടരുന്നുണ്ട്. അത്തരം കുറച്ചു ത്രില്ലിംഗ് സീക്വൻസുകൾ കോർത്തിണക്കിക്കൊണ്ടാണ് ഈ കഥ മുന്നേറുന്നത്.




സംഭവകഥയിൽ നിന്നു പ്രചോദനം നേടി ഉണ്ടായതാണോ ഈ സിനിമ...?

അങ്ങനെയൊന്നുമില്ല. അത്തരം ഒരു ഇൻസ്പിറേഷനൊന്നും വന്നിട്ടില്ല. എപ്പോഴോ ഒരു ത്രഡ് മനസിൽ വന്നുടക്കി. ഇങ്ങനെ ഒരവസ്ഥയിൽ വന്നുകഴിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക എന്ന ചിന്തയിൽ നിന്ന് ഉണ്ടായതാണ് ഈ സിനിമ.

ബിജുമേനോൻ - ഇന്ദ്രജിത്ത് കോംബിനേഷൻ...

അവരുടെ കോംബോ ആദ്യമായിട്ടാണ്. രണ്ടുപേരും നല്ല പ്രതിഭകളാണ് എന്നതാണ് നമുക്കുകിട്ടിയ ഒരു ഭാഗ്യം. അവരിൽ നിന്നു കിട്ടിയ സംഭാവനകളും സഹകരണവും ഈ സിനിമയ്ക്ക് ഒത്തിരി ഗുണകരമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സിനിമയ്ക്കകത്തുള്ള ഇമോഷൻസ്... അതിനാണ് ഏറ്റവുമധികം പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഇമോഷണൽ ത്രില്ലറാണ് ഈ സിനിമ. ഇമോഷനുകൾക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മേക്കിംഗ് ആണ് ഈ സിനിമയിൽ ചെയ്തിരിക്കുന്നത്. അവരെ ഫോക്കസ് ചെയ്തുകൊണ്ടാണ്, അവരുടെ ഇമോഷനുകളെ ഫോക്കസ് ചെയ്തുകൊണ്ടാണ് ഈ സിനിമയുടെ മേക്കിംഗ് സ്റ്റൈൽ പോലും രൂപപ്പെടുത്തിയിരിക്കുന്നത്.




ബിജുമേനോൻ, ഇന്ദ്രജിത്ത്, ശിവദ എന്നിവരുടെ കഥാപാത്രങ്ങളെക്കുറിച്ച്..

ബിജുമേനോൻ മുസ്തഫ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചേരിനിവാസിയാണ് മുസ്തഫ. ഇന്ദ്രജിത്ത് വിമൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സോഫ്റ്റ് വെയർ എൻജിനീയറാണു വിമൽ. ശിവദയാണ് ഹീറോയിൻ. ഇന്ദ്രജിത്തിന്‍റെ നായികാവേഷത്തിലാണു ശിവദ വരുന്നത്. നായികയ്ക്കും പ്രാധാന്യമുള്ള സിനിമയാണിത്.




ലക്ഷ്യത്തിന്‍റെ മറ്റു പ്രത്യേകതകൾ...

ഫോറസ്റ്റും കോണ്‍ക്രീറ്റ് ഫോറസ്റ്റും തമ്മിൽ കോർത്തിണക്കി പരസ്പരം ഇന്‍റർകട്ട് ചെയ്തു പോകുന്ന ട്രീറ്റ്മെന്‍റാണ് ഈ സിനിമയിൽ കൊണ്ടുവന്നിരിക്കുന്നത്. ഈ സിനിമയിൽ സൗഹൃദത്തിനും പ്രണയത്തിനുമൊക്കെ മൂല്യം കല്പിക്കുന്നുണ്ട്. അതായത് എല്ലാത്തരം പ്രേക്ഷകർക്കും വേണ്ടുന്ന ചേരുവകൾ ഈ സിനിമയ്ക്കകത്തുണ്ട്. കുട്ടികൾക്കും ഫാമിലിക്കും യൂത്തിനും താത്പര്യമുണർത്തുന്ന കാര്യങ്ങൾ ഈ സിനിമയിലുണ്ട്. എല്ലാത്തരം പ്രേക്ഷകരുടെയും അഭിരുചിക്കനുസരിച്ചാണു സ്ക്രിപ്റ്റ് വന്നിരിക്കുന്നത്. മാത്രമല്ല, ഈ സിനിമയുടെ നിർമാതാക്കളിൽ ഒരാൾ കൂടിയാണു ജിത്തു. ജോയ്തോമസ് ശക്തികുളങ്ങര, യുഎസ്എയിലുള്ള ടെജി മണലേൽ എന്നിവരാണു മറ്റു നിർമാതാക്കൾ. സൗഹൃദത്തിന്‍റെ സിനിമയാണിത്. ഇതിൽ അഭിനയിച്ചിരിക്കുന്നവരും ഇതിൽ വർക്ക് ചെയ്തവരും ഇതിന്‍റെ സ്ക്രിപ്റ്റ് റൈറ്ററും സംവിധായകനും നിർമാതാക്കളുമെല്ലാം സുഹൃത്തുക്കളാണ്. ഈ സിനിമയ്ക്കുവേണ്ടി ഉണ്ടായ ഒരു സൗഹൃദമല്ല. സൗഹൃദത്തിൽ നിന്ന് ഉണ്ടായതാണ് ഈ സിനിമ.



ഈ സിനിമയുടെ ചിത്രീകരണത്തിൽ ആർട്ടിസ്റ്റുകളുടെ പങ്കാളിത്തം...

ബിജുമേനോനും ഇന്ദ്രജിത്തും ഉൾപ്പെടെയുള്ളവർ ഈ സിനിമയ്ക്കുവേണ്ടി ഏറെ ഹാർഡ്‌വർക്ക് ചെയ്തു. ടെക്നീഷന്മാർ എടുത്തതിനേക്കാളും റിസ്ക്കും ഫിസിക്കലായ തയാറെടുപ്പും അവരിൽ നിന്നുണ്ടായി. ഫോറസ്റ്റിനകത്തായിരുന്നു 70 ശതമാനം ഷൂട്ടിംഗ്. എങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. പക്ഷേ, ബിജുമേനോൻ ഷൂട്ടിംഗിനോട് അനുബന്ധിച്ചുള്ള ഓട്ടത്തിനിടെ വീഴുകയും ചെറിയ ഫ്രാക്ചർ ഉണ്ടാവുകയും ചെയ്തു. രണ്ടാഴ്ചയോളം ഷൂട്ടിംഗ് നിർത്തിവച്ചു. അതിനുശേഷം ബിജുമേനോൻ തന്നെ മുൻകൈയെടുത്ത് ബാലൻസ് ഷൂട്ട് തീർക്കാൻ സെറ്റിൽ തുടർന്നു. ഈ സിനിമയുടെ ചിത്രീകരണത്തിൽ ആർട്ടിസ്റ്റുകളുടെ സംഭാവനകൾ വാക്കുകൾക്കപ്പുറമാണ്. ഈ സിനിമയിൽ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല. ബിജുമേനോനും ഇന്ദ്രജിത്തും മാക്സിമം ഫിസിക്കൽ സ്ട്രെയിൻ എടുത്തുതന്നെയാണു വനത്തിനുള്ളിലെ സീനുകൾ ചെയ്തത്.




ചിത്രീകരണവിശേഷങ്ങൾ...

അതിരപ്പള്ളിയിലാണ് സിനിമയുടെ മേജർ ഭാഗം ഷൂട്ട് ചെയ്തിരിക്കുന്നത്. പിന്നെ ചതുരംഗപ്പാറ, വാഗമണ്‍, എറണാകുളം എന്നിവിടങ്ങളിലും. ഈ സിനിമയുടെ കഥയ്ക്ക് വ്യത്യസ്ത ഭൂപ്രദേശങ്ങൾ ആവശ്യമായിരുന്നു. അതു തേടിയാണു പല സ്ഥലങ്ങളിൽ പോയത്.



കാടിന്‍റെ പശ്ചാത്തലമുള്ള കാടു പൂക്കുന്ന നേരം എന്ന സിനിമയിൽ ഇന്ദ്രജിത്ത് കഴിഞ്ഞവർഷം അഭിനയിച്ചിരുന്നു...

ഇന്ദ്രജിത്ത് എന്‍റെ വളരെ അടുത്ത സുഹൃത്താണ്. വിജിതന്പി തന്നെയാണ് ഇന്ദ്രജിത്തിനെ ഇൻഡസ്ട്രിയിലേക്കു കൊണ്ടുവന്നത്. ഇന്ദ്രജിത്തിനെ വച്ച് വിജിതന്പി ചെയ്ത വർക്കിൽ ഞാൻ അദ്ദേഹത്തെ അസിസ്റ്റ് ചെയ്തിരുന്നു. അന്നുമുതൽ തുടങ്ങിയതാണ് ഇന്ദ്രജിത്തുമായുള്ള സൗഹൃദം. എന്‍റെ മനസിൽ ഈ കഥയുടെ ഒരു രൂപമുണ്ടായപ്പോൾ ഞാൻ ഇന്ദ്രജിത്തുമായി സംസാരിച്ചിരുന്നു. അന്നേ ഇന്ദ്രജിത്ത് ഈ കഥയിൽ താത്പര്യം കാണിച്ചിരുന്നു. അതിനുശേഷം കാടു പൂക്കുന്ന നേരം കമിറ്റ് ചെയ്തിട്ടുപോലും അദ്ദേഹത്തിന് ഈ സബ്ജക്ടിലുള്ള വിശ്വാസവും അതു ചെയ്യാനുള്ള താത്പര്യവും കാരണം ഇന്ദ്രജിത്ത് ഈ പ്രോജക്ടും കമിറ്റ് ചെയ്യുകയായിരുന്നു. പൂർണമായും വ്യത്യസ്തതയുള്ള രണ്ടു സിനിമകളാണ് ഇവ. പ്രമേയപരമായും സിനിമയുടെ മൂഡിലുമെല്ലാം ആ വ്യത്യസ്തത അറിയാനാകും.




സാങ്കേതിക വിഭാഗത്തിന്‍റെ സംഭാവന എത്രത്തോളം...

പശ്ചാത്തലത്തിൽ ഉപയോഗിച്ചിട്ടുള്ള ഇഫക്ട്സും മറ്റും കഴിവതും ലൈവ് തന്നെയാണ്. സൗണ്ട് സ്ക്രിപ്റ്റ് രൂപപ്പെടുത്തിയശേഷമാണു ഷൂട്ടിംഗിനു പോയത്. നല്ല രീതിയിലുള്ള ഹോംവർക്ക് ചെയ്തിരുന്നു. ഹാപ്പി വെഡ്ഡിംഗിനു കാമറ ചെയ്ത സിനു സിദ്ധാർഥാണ് ഈ സിനിമയ്ക്കു ഛായാഗ്രഹണം നിർവഹിച്ചത്. വളരെ പ്രോമിസിംഗ് ആയ ഒരു കാമറാമാനാണ്. ഈ സിനിമയുടെ കഥ ആവശ്യപ്പെടുന്ന ചില ഷോട്ടുകൾക്കു വേണ്ടി ചില റിഗ്സുകളും മറ്റു ചില ഉപകരണങ്ങളും സിനു സിദ്ധാർഥിന്‍റെ വീട്ടിലുള്ള വർക്ക്ഷോപ്പിൽ നിർമിക്കുകയായിരുന്നു. വിഎഫ്എക്സിനും പ്രാധാന്യമുള്ള സിനിമയാണു ലക്ഷ്യം.




ജിത്തുജോസഫിന്‍റെ സ്ക്രിപ്റ്റിൽ സംവിധാനം ചെയ്യുന്പോൾ ഒരു സംവിധായകന്‍റെ സ്വാതന്ത്ര്യം എത്രത്തോളം ലഭിച്ചിരുന്നു...

ജിത്തു എന്‍റെ വളരെയടുത്ത സുഹൃത്താണ്. ഞങ്ങളുടെ വേവ് ലെംഗ്ത് ഒരുപോലെയാണ്. മാത്രമല്ല ഇതിന്‍റെ പ്രൊഡക്‌ഷനിൽ ജിത്തു പങ്കാളിത്തം വഹിച്ചിട്ടുണ്ട്. എനിക്കു പൂർണ സ്വാതന്ത്ര്യം തന്നുതന്നെയാണ് ഈ സിനിമ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. എനിക്ക് അതിനുള്ള എല്ലാ പിന്തുണയും ജിത്തുവിൽ നിന്നും അദ്ദേഹത്തിന്‍റെ കുടുംബത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. എനിക്കു പൂർണ പിന്തുണ തന്ന് എല്ലാ സ്വാതന്ത്ര്യത്തോടും കൂടിയാണ് ഈ സിനിമ ചെയ്യാൻ ജിത്തു എന്നെ പ്രേരിപ്പിച്ചത്.




സംവിധാനത്തിൽ പ്രചോദനമായി മാറിയതു ജിത്തു ജോസഫിന്‍റെ സ്ക്രിപ്റ്റ് കൂടി ആയിരിക്കണമല്ലോ...

തീർച്ചയായും. കഥ ഞങ്ങൾ രണ്ടുപേരെയും ഒരുപോലെ വേട്ടയാടിക്കൊണ്ടിരുന്നു. ഞാൻ മനസിൽ കണ്ടതിനു മുകളിലുള്ള ഒരു സ്ക്രിപ്റ്റ് എനിക്കുകിട്ടി. എത്രയും പെട്ടെന്ന് ഇതു ദൃശ്യവത്കരിക്കണമെന്ന ഒരു ചിന്ത എന്നെ പിൻതുടരാൻതുടങ്ങി. വളരെ ത്രില്ലോടു തന്നെയാണ് ഞാൻ ഈ സിനിമ ചെയ്തിരിക്കുന്നത്. ഒരു സംവിധായകന് ലോഞ്ച് ചെയ്യാൻ പറ്റിയ ഒരു സബ്ജക്ട് ആണെന്ന് എനിക്ക് ഉറച്ച വിശ്വാസമുള്ളതുകൊണ്ടു തന്നെയാണ് ഞാൻ ഇതിലേക്കു വന്നത്. അതേപോലെതന്നെ എനിക്കു ലോഞ്ച് ചെയ്യാൻപറ്റിയ ഏറ്റവും നല്ല ഒരു സബ്ജക്ടാണ് ഇതെന്ന പൂർണ വിശ്വാസം ജിത്തുവിന് ഉണ്ടായിരുന്നു. അതിനോടു നീതിപുലർത്തിയാണ് ജിത്തു ഈ സ്ക്രിപ്റ്റ് എഴുതിത്തന്നത്.

ഈ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വലിയ വെല്ലുവിളി എന്തായിരുന്നു...?

കാട് എന്നുള്ളതു വലിയ വെല്ലുവിളി തന്നെയായിരുന്നു. കഥാപാത്രങ്ങളുടെ ഇമോഷൻസ് വർക്കൗട്ട് ചെയ്യുക എന്നതിലാണു ഞാൻ കൂടുതൽ ഫോക്കസ് ചെയ്തത്. കഥയ്ക്ക് അനുയോജ്യമായ രിതിയിലാണ് അതു ചെയ്തിരിക്കുന്നതെന്നു ഞാൻ വിശ്വസിക്കുന്നു.




സന്ദേശം നല്കുന്നതായിരിക്കണം സിനിമ എന്ന കാഴ്ചപ്പാടുണ്ടോ...?

ഒരു കഥ പറയുന്പോൾ ആ കഥയോടു പൂർണമായും നീതി പുലർത്തുക എന്നതു മാത്രമേയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു സിനിമ ചെയ്യുന്പോൾ എല്ലാത്തരം പ്രേക്ഷകർക്കും കുടുംബസമേതം വന്നു നെറ്റി ചുളിക്കാതെ സിനിമ കാണാനാകണം എന്നതിലാണു ഞാൻ ഫോക്കസ് ചെയ്തത്.

ഈ സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ...

കിഷോർ സത്യ നല്ല ഒരു വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷമ്മി തിലകനും സുധി കോപ്പയും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. വളരെ കുറച്ച് ആർട്ടിസ്റ്റുകൾ മാത്രമേ ഈ സിനിമയിലുള്ളൂ.

ലക്ഷ്യത്തിലെ സംഗീതം...

ലക്ഷ്യത്തിൽ ഒരു പാട്ടാണുള്ളത്. സംഗീതം നല്കിയത് എം.ജയചന്ദ്രൻ. റീ റിക്കോർഡിംഗ് ചെയ്തത് അനിൽ ജോണ്‍സണ്‍. റീ റിക്കാർഡിംഗിനു വളരെയധികം പ്രാധാന്യമുള്ള ഒരു സിനിമയാണിത്.




സ്ക്രിപ്റ്റിനൊത്തു സിനിമയുടെ മേക്കിങ്ങ് മികച്ചു നിന്നു, പക്വതയും പാകതയുമുള്ള മേക്കിങ്ങ് രീതി പുതുമുഖമായ താങ്കളിൽ നിന്ന് ഉണ്ടായി.. എന്നിങ്ങനെ അഭിപ്രായമുണ്ടല്ലോ.. ?

മറ്റു സിനിമകളിൽ കാണാത്ത തരം ചില ട്രിക്കി ഷോട്സ് ചിത്രത്തിൽ പരീക്ഷിച്ചിട്ടുണ്ട്. അതു വർക്കൗട്ടായതിൽ സന്തോഷം. ജനം അതു സ്വീകരിച്ചു. ഏറെപ്പേർ അതിനെക്കുറിച്ച് എന്നെ വിളിച്ചു ചോദിക്കുന്നുണ്ട്. സിനിമയിലെ ട്രാൻസിഷൻ ഷോട്ടുകളെക്കുറിച്ചും നല്ല അഭിപ്രായമാണു കിട്ടുന്നത്. ഇൻഡസ്ട്രിയിലുള്ള പലരും വിളിച്ച് നല്ല അഭിപ്രായം പറയുന്നുണ്ട്. ബിജുമേനോൻ - ഇന്ദ്രജിത്ത് കോംബിനേഷിലെ ഹ്യൂമർ സീനുകളും ജനം രസിക്കുന്നുണ്ട്. സോഷ്യൽ മീഡിയയും ലക്ഷ്യം ഏറ്റെടുത്തതിൽ നന്ദിയുണ്ട്. ബാഹുബലിയുടെ ആരവങ്ങൾക്കിടയിലും ഈ സിനിമയെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതിൽ വലിയ സന്തോഷം.




ലക്ഷ്യത്തിലൂടെ ഇൻഡസ്ട്രിക്കു വാഗ്ദാനമായ ഒരു സംവിധായകനെ ലഭിച്ചുവെന്നാണ് വിലയിരുത്തൽ. അടുത്ത പ്രോജക്ടിനെക്കുറിച്ച്...?

അടുത്ത പ്രോജക്ട് ചർച്ചകളിലാണ്. പലരും വന്നു കഥ പറയുന്നു. നല്ല സ്ക്രിപ്റ്റ് ആരെഴുതിയാലും സ്വീകരിക്കും. എന്‍റെ അടുത്ത ചിത്രത്തിനുവേണ്ടി എവിടയോ ഒരു നല്ല സ്ക്രിപ്റ്റ് ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നു ഞാൻ വിശ്വസിക്കുന്നു. അതു വരാനുള്ള കാത്തിരിപ്പിലാണു ഞാൻ. ചില കഥകൾ എന്‍റെ മനസിലും കിടപ്പുണ്ട്.

വീട്ടുവിശേഷങ്ങൾ...?

സ്വദേശം തിരുവനന്തപുരം പൂവാർ. ഭാര്യ സാബിറ അൻസാർ. രണ്ടു പെൺ കുഞ്ഞുങ്ങൾ - ഹന്നാ ഫാത്തിമ, അയ്മൻ ദിയ.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.