Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
"അമൽനീരദ് ഇല്ലായിരുന്നുവെങ്കിൽ സിഐഎ സംഭവിക്കില്ലായിരുന്നു..!’
Monday, May 22, 2017 8:03 AM IST
"വളരെ ഹാപ്പിയാണു ഞാൻ. പോസിറ്റീവ് അഭിപ്രായങ്ങളാണു കിട്ടുന്നത്. സ്ഥിരം പാർട്ടിപടം പോലെ ആയിരുന്നില്ല സിഐഎയുടെ മേക്കിംഗ്. വളരെ നാച്വറലായി കഥ പറഞ്ഞു. ഇന്ത്യൻ സിനിമയിൽ മുന്‍പ് ആരും ട്രൈ ചെയ്യാത്ത ഒരു പ്രമേയമാണ് ചെയ്തിരിക്കുന്നതെന്നു സിനിമ കണ്ടശേഷം പലരും എന്നെ വിളിച്ചുപറഞ്ഞു..' അമൽനീരദ് നിർമാണവും സംവിധാനവും നിർവഹിച്ച ദുൽഖർ സൽമാൻ ചിത്രം സിഐഎയ്ക്കു കഥയും തിരക്കഥയുമൊരുക്കിയ ഷിബിൻ ഫ്രാൻസിസ് സംസാരിക്കുന്നു....
സിനിമയിലേക്കുള്ള വഴി...
ഒരു സിനിമ സംവിധാനം ചെയ്യാം എന്ന പ്ലാനിലാണു വരുന്നത്. എന്റെ കഥയ്ക്കു ബിബിൻ ചന്ദ്രന്റെ സ്ക്രിപ്റ്റിൽ ഞാൻ സംവിധാനം ചെയ്യാൻ ഒരുക്കിയ സബ്ജക്ടായിരുന്നു പാവാട. പക്ഷേ, അത് ഒരു പ്രോജക്ടായി മാറിയില്ല. ഇരുവരും മറ്റു പ്രോജക്ടുകൾക്കു പിന്നാലെ പോയി. ബിബിൻ ചന്ദ്രൻ 1983 ചെയ്യാൻ പോയി. ഞാൻ മറ്റൊരു പടം ചെയ്യാനുള്ള പ്ലാനിൽ നടക്കുന്പോഴാണ് മണിയൻപിള്ള രാജു ചേട്ടൻ പൃഥ്വിരാജിനു വേണ്ടി സബ്ജക്ട് ഉണ്ടോ എന്നു ചോദിച്ചത്. അങ്ങനെ പാവാടയുടെ സബ്ജക്ട് പറഞ്ഞു. മാർത്താണ്ഡൻ ഒരു പൃഥ്വിരാജ് പടം ചെയ്യാനായി മണിയൻപിള്ള രാജു ചേട്ടനുമായി കമിറ്റ് ചെയ്തിരുന്നു. അങ്ങനെയുണ്ടായതാണ് പാവാട എന്ന പടം. ചുരുക്കത്തിൽ പാവാടയുടെ കഥയെഴുതിയാണു ഞാൻ സിനിമയിലെത്തിയത്.
സിഐഎയും അമൽനീരദും....
അമൽനീരദുമായി മുൻപരിചയമൊന്നുമില്ലായിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ടാണു ഞങ്ങൾ പരിചയപ്പെട്ടതു തന്നെ. പാവാടയുടെ ഷൂട്ട് നടക്കുന്ന സമയത്താണ് ഞാൻ അമലേട്ടനെ(അമൽനീരദ്) നേരിൽ കണ്ടു സംസാരിച്ചത്. ഞാൻ പറഞ്ഞ ഒരു ഐഡിയ കേട്ടപ്പോൾത്തന്നെ അദ്ദേഹം ചെയ്യാമെന്നു പറഞ്ഞു. എന്നോടു വണ്‍ ലൈൻ റെഡിയാക്കി വരാൻ പറഞ്ഞു. ഒരുമാസം കൊണ്ടു വണ്‍ ലൈൻ റെഡിയാക്കി. അമലേട്ടൻ അതു വായിച്ചു. ദുൽഖർ ചെയ്താൽ നന്നാകുമോ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. ദുൽഖർ ഈ കാരക്ടറിനു കൃത്യമായ കാസ്റ്റിംഗ് ആണെന്ന് എനിക്കു തോന്നി. അങ്ങനെ ദുൽഖറിനെ നായകനാക്കി പടം ചെയ്യാൻ തീരുമാനിച്ചു. ദുൽഖറിനോടു കഥ പറഞ്ഞു. അങ്ങനെയാണു സിഐഎ എന്ന പ്രോജക്ട് തുടങ്ങിയത്.
സിഐഎ എന്ന സിനിമ പറയുന്നത്....
റൊമാന്റിക് ത്രില്ലറാണു സിഐഎ. ലൗ സ്റ്റോറിയുടെ സപ്പോർട്ടുണ്ടെങ്കിലും അതു പറയുന്ന വിഷയം മറ്റൊന്നാണ്. അഭയാർഥി പ്രശ്നം ഉൾപ്പെടെയുള്ള പല വിഷയങ്ങളും ചർച്ചചെയ്യുന്ന സിനിമയാണു സിഐഎ. ഇടതുപക്ഷക്കാരനായ ഒരു പയ്യൻ നടത്തുന്ന യാത്രയാണ് ഈ സിനിമ. പാലാക്കാരനായ അജിമാത്യു എന്ന പയ്യന്റെ ജീവിതവും സ്വപ്നവും തിരിച്ചറിവുകളും യാത്രയുമൊക്കെയാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്.
കഥയുടെ പശ്ചാത്തലമായി പാലാ വന്നതിനു പിന്നിൽ...
കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും കുടിയേറിയവരുടെ നാടാണു പാലാ. പാലായിൽനിന്നും ഏറെപ്പേർ മലബാറിലേക്കും മറ്റും മാറിയിട്ടുണ്ട്. ഞാൻ അടിസ്ഥാനപരമായി പാലായിൽ നിന്നുള്ള ആളാണ്. എനിക്കു കംഫർട്ട്സോണ്‍ ആണു പാലാ. എനിക്കു കുറച്ചുകൂടി അറിയാവുന്ന ഒരു ഭൂപ്രദേശത്തു നിന്നു കഥ പറയുന്പോൾ അതിന്റെയൊരു സുഖമുണ്ട്. അങ്ങനെ പല കാരണങ്ങൾ ഉള്ളതുകൊണ്ടാണു പാലാ തന്നെ ഫിക്സ് ചെയ്തത്.
പാലാ ബന്ധമുള്ള ചില സംഭവങ്ങളുമായി സിഐഎയ്ക്കു ബന്ധം നല്‍കിയത്...
അതൊന്നും ഈ സിനിമയുടെ കഥയിൽ വലിയ പ്രാധാന്യമുള്ള കാര്യങ്ങൾ അല്ല എന്ന് ഈ സിനിമ കണ്ടാൽ ബോധ്യമാവും. ഒരു കഥ പറയാൻ ഒരു ഭൂപ്രദേശം ആവശ്യമായിരുന്നു. പിന്നെ, അതിനു പറ്റിയ ഓരു ബാക്ക്ഡ്രോപ്പും. അപ്പൻ കേരള കോണ്‍ഗ്രസുകാരനും മകൻ കമ്യൂണിസ്റ്റുകാരനുമായുള്ള ഒരു ബാക്ക്ഡ്രോപ്പിൽ പിടിച്ചു പോയെന്നേയുള്ളൂ. അല്ലാതെ കേരള രാഷ്ട്രീയത്തിന് ഈ സിനിമയിൽ വലിയ പങ്കുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ചിലപ്പോൾ ലോക രാഷ്ട്രീയത്തിനു പങ്കുണ്ടായേക്കാം. ഒരു പാർട്ടിപടം ആയിട്ടല്ല ഈ സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത്.
കമ്യൂണിസ്റ്റുകാരനായ മകനെ പോലീസ് പിടിച്ചുകൊണ്ടുപോകുന്പോൾ ഇറക്കാൻ വരുന്നതു കേരളാകോണ്ഗ്രസുകാരനായ അപ്പനാണ്. അത്രേയുള്ളൂ ഈ സിനിമയുടെ രാഷ്ട്രീയം. അതിനപ്പുറം മറ്റൊന്നുമില്ല. മനുഷ്യബന്ധങ്ങൾ മാത്രമേയുള്ളൂ ഈ സിനിമയിൽ.
സ്റ്റാലിൻ, ലെനിൻ, മാർക്സ്, എംഗൽസ്... കമ്യൂണിസ്റ്റ് ആചാര്യന്മാരുമായി അജിമാത്യുവിന്റെ സാങ്കല്പിക കൂടിക്കാഴ്ചകൾ....
സിനിമയുടെ വണ്‍ലൈനിൽത്തന്നെ ഉണ്ടായിരുന്നു അത്. ഈ സിനിമയിൽ ദുൽഖറിന്റെ കഥാപാത്രം അജിമാത്യു ചെയ്യാൻ പോകുന്ന ഒരു യാത്ര ഒരിക്കലും അവന്റെ അപ്പനോടോ സുഹൃത്തുക്കളോടോ പറഞ്ഞാൽ ആരും സമ്മതം നല്കുന്ന ഒരു കാര്യമല്ല. അത് അവന് പറയാനാകുന്നത് അവന്റെ റോൾമോഡൽസ് ആയ ഈ കമ്യൂണിസ്റ്റ് ആചാര്യന്മാരോടായിരുന്നു. അതുകൊണ്ടാണ് അങ്ങനെയൊരു പ്ലോട്ട് എടുത്തത്.
ഒരു കമ്യൂണിസ്റ്റുകാരൻ എപ്പോഴും ആശയവിനിമയത്തിനു താത്പര്യപ്പെടുന്നതും കാണാൻ ആഗ്രഹിക്കുന്നതും അവരെയൊക്കെയാവുമെന്നു ഞാൻ വിശ്വസിക്കുന്നു. അവരോടുതന്നെ അവന്റെ കഥ പറഞ്ഞിട്ടു പോകുന്നതിൽ രസമുള്ളതായി എഴുതുന്പോൾത്തന്നെ എനിക്കു തോന്നിയിരുന്നു. സിനിമ കാണുന്പൊഴും അതിന്റെ രസം നിൽക്കുന്നുണ്ട്. ഒരു കമ്യൂണിസ്റ്റുകാരന് തന്റെ റോൾമോഡൽസ് ആയ ആളുകളുമായി അവന്റെ ജീവിതപ്രശ്നം ചർച്ച ചെയ്യാനാവുക എന്നതായിരിക്കണമല്ലോ മനസിന്റെ ഏറ്റവും വലിയ സമാധാനം. അതു സിനിമയിലെങ്കിലും സംഭവിക്കട്ടെയെന്നു കരുതി.
അജിമാത്യുവിനു കമ്യൂണിസ്റ്റ് പശ്ചാത്തലം നല്‍കിയത്...
മനുഷ്യനുമായി വളരെ അടുത്തു ബന്ധമുള്ള ആശയങ്ങളുള്ള പ്രസ്ഥാനമാണു കമ്യൂണിസ്റ്റ് പ്രസ്ഥാനം. ഒരു സാധാരണ മനുഷ്യൻ ചെയ്യാൻ സാധ്യതയില്ലാത്ത ഒരു കാര്യമാണു സിനിമയിൽ അജി മാത്യു ചെയ്യുന്നത്. ജീവിതത്തിൽ അത്തരം തീരുമാനങ്ങൾ എടുത്തിട്ടുള്ള ഒരാൾ മാത്രമേ അത്തരം കാര്യങ്ങൾക്കു തുനിഞ്ഞിറങ്ങുകയുളളൂ. അതുകൊണ്ടാണു ഹീറോ കാരക്ടറിന് അത്തരം ബാക്ഡ്രോപ്പ് കൊടുത്തിരിക്കുന്നത്.
ഒരു സഖാവെന്ന രീതിയിൽ ദിലീഷ് ചെയ്ത സഖാവ് ഹരി ആരോടും കൈക്കൂലി വാങ്ങുകയോ കളളത്തരം കാണിക്കുകയോ ചെയ്യുന്ന കാരക്ടറല്ല. സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീടും പശ്ചാത്തലവുമൊക്കെ സിനിമയിൽ കാണിക്കുന്നുണ്ട്. ഒരുപാടു പ്രശ്നങ്ങൾ ഉള്ളപ്പോൾത്തന്നെ അയാൾ തന്റെ ഐഡിയോളജിയും സിദ്ധാന്തങ്ങളുമൊക്കെയായി ജീവിച്ചുപോകുന്ന ഒരു മനുഷ്യനാണ്.
പഠനകാലത്തു കമ്യൂണിസ്റ്റ് അനുഭാവമുണ്ടായിരുന്നോ..?
ഞാൻ പാർട്ടിക്കാരനൊന്നുമല്ല. പക്ഷേ, ഇടതുപക്ഷ ചിന്താഗതിയുള്ളയാളാണ്.
ഈ സിനിമയോടു സഖാക്കളുടെ പ്രതികരണം....
എനിക്കറിയാവുന്ന കുറേ സഖാക്കൾ ചിത്രം കണ്ടു ഹാപ്പിയായി വിളിച്ചു. പാർട്ടിപടമെന്ന രീതിയിലല്ലാതെ ജീവിതവുമായി ഒത്തിരി ചേർന്നുനിൽക്കുന്നതായി തോന്നി എന്നു പറഞ്ഞു. ലോക്കൽ കമ്മറ്റി സെക്രട്ടറി അജിക്കു കത്തെഴുതി കൊടുത്തുവിടുന്ന സീൻ പലർക്കും ഓർമകളിലേക്കു വഴിതുറന്നു. പാർട്ടി ഓഫീസിൽ നിന്ന് എഴുത്തു വാങ്ങി ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു പോവുക എന്നതൊക്കെ പലർക്കുമുള്ള നൊസ്റ്റാൾജിയ ആണല്ലോ.
ഈ സിനിമയുടെ മേക്കിംഗിൽ താങ്കളുടെ പങ്കാളിത്തം...
ഈ സിനിമയുടെ പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ സമയങ്ങളിലെല്ലാം കൂടെയുണ്ടായിരുന്നു. ആദ്യ ഷെഡ്യൂൾ ഷൂട്ട് ചെയ്തതു പാലായിലും കോട്ടയത്തുമായിരുന്നു. സെക്കൻഡ് ഷെഡ്യൂൾ മെക്സിക്കോയിലും യുഎസിലുമായിരുന്നു. യുഎസ് - മെക്സിക്കോ ഒറിജിനൽ ബോർഡറിൽത്തന്നെ ഷൂട്ട് ചെയ്യാനായി. പക്ഷേ, പെർമിഷനു വേണ്ടി കുറേ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. യുഎസ്- മെക്സിക്കോ മതിലിനു സമീപം തന്നെയാണ് ദുൽഖറിനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള സീനുകൾ ഷൂട്ട് ചെയ്തിരിക്കുന്നത്. ആ സീനുകളിലുള്ള രണ്ടു പോലീസുകാർ ഒറിജിനൽ പോലീസുകാർ തന്നെയാണ്. ഷൂട്ടിംഗിനു സെക്യൂരിറ്റിക്കായി വന്നവരായിരുന്നു അവർ.
ദുൽഖർ സൽമാനുമൊത്തുള്ള അനുഭവങ്ങൾ...
ഈ പടത്തിലൂടെയാണ് ദുൽഖറിനെ പരിചയപ്പെട്ടത്. ദുൽഖറുമായി വളരെ സന്തോഷമുള്ള ഓർമകളാണ് എപ്പോഴും. ഏറെ കോപ്പറേറ്റീവാണ്. ഒപ്പം വർക്ക് ചെയ്യാൻ നല്ല രസമാണ്. അജിമാത്യുവിനെപ്പോലെതന്നെ നല്ല എനർജിയുള്ള ആൾ. കാര്യങ്ങൾ ഇംപ്രൂവ് ചെയ്യണമെന്ന് ആഗ്രഹമുള്ളയാളും അതിനു ശ്രമിക്കുന്നയാളുമാണു ദുൽഖർ. ദുൽഖർ സ്ക്രിപ്റ്റുമായി വളരെ പൊരുത്തപ്പെട്ടാണു നീങ്ങിയത്. അതേസമയം ദുൽഖറിന്റേതായ സംഭാവനകൾ സിനിമയെ ഏറെ സഹായിച്ചിരുന്നു. ഒരു എൻആർഐ ബോയ് എന്ന ഇമേജിൽ നിന്നു പാലായിലുള്ള പയ്യനായി മാറാൻ ദുൽഖറിനു കഴിഞ്ഞിട്ടുണ്ട്. വീട്ടിലെ സീനുകളും അപ്പനുമൊത്തിരുന്നു ഭക്ഷണം കഴിക്കുന്ന സീനുമൊക്കെ ഏറെ സ്വാഭാവികമായി ചെയ്തിരിക്കുന്നു. ഏറെ ഒറിജിനാലിറ്റിയുണ്ടായിരുന്നു. പാലായിലുള്ള ഏതോ പയ്യനെ കാണുന്നതുപോലെ തോന്നി.
ഇടവേളയ്ക്കുശേഷം മുൻപും ശേഷവും രണ്ടു സിനിമകൾപോലെ തോന്നി എന്ന വിമർശനത്തോട്...
കഥയും സിനിമയും ഡിമാൻഡ് ചെയ്യുന്ന ഒരു കാര്യമായിരുന്നു അത്. ആദ്യം മുതൽ തന്നെ അതു പ്ലാൻ ചെയ്തിരുന്നു. ആദ്യപകുതിയിലുള്ള അതേ വഴികളിലൂടെയാണ് അജിമാത്യു രണ്ടാംപകുതിയിലും യാത്ര ചെയ്യുന്നത്. ഫസ്റ്റ് ഹാഫിൽ തെമ്മാടിപ്പറന്പിൽ കുഴിവെട്ടുന്ന അജി മാത്യു സെക്കൻഡ് ഹാഫിൽ മെക്സിക്കോയിൽ എവിടയോ ഒരിടത്ത് ഒരു സെമിത്തേരിയിൽ കിടന്നുറങ്ങുന്നുണ്ട്. ഫസ്റ്റ് ഹാഫിൽ അവനൊരു പാർട്ടി ഓഫീസുണ്ട്. സെക്കൻഡ് ഹാഫിൽ അവൻ മറ്റൊരു രാജ്യത്തെ ഒരു പാർട്ടി ഓഫീസിൽ കയറിച്ചെല്ലുന്ന സീനുണ്ട്. അങ്ങനെ പലകാര്യങ്ങളിലും ആദ്യപകുതിയുടെ തുടർച്ചയായി തന്നെയാണ് അജിമാത്യുവിന്റെ ജീവിതം രണ്ടാം പകുതിയിലും പോകുന്നത്.
കേരളത്തിലെ ഒരു ഇടതുപക്ഷക്കാരനായ അജി സെക്കൻഡ് ഹാഫിൽ ചൈനക്കാരനെ കാണുന്നുണ്ട്. പാക്കിസ്ഥാനിയുമായി ആശയവിനിമയം നടത്തുന്നുണ്ട്. കമ്യൂണിസം വളർന്നിരുന്ന ലാറ്റിനമേരിക്കൻ രാജ്യത്തിലെ ഒരു ഫാമിലിയുടെ ദാരിദ്യ്രവും കാണുന്നുണ്ട്. സെക്കൻഡ് ഹാഫിൽ അജിമാത്യുവിന്റെ കാഴ്ചകൾക്കു വേറൊരു ലെവലാണ്.
മെക്സിക്കോയിലൂടെ യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്ന സംഘത്തിൽ ചൈന, പാക്കിസ്ഥാൻ, ശ്രീലങ്ക, ഇന്ത്യ..എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ...
അതിൽ ഒറിജിനാലിറ്റിയുണ്ട്. 2009 ൽ വന്ന ഒരു പത്രവാർത്തയുമായി അതിനു ബന്ധമുണ്ട്. യുഎസിലേക്കു കടക്കാൻ ശ്രമിച്ച ഒരു സംഘം ആളുകളെ യുഎസ്- മെക്സിക്കോ അതിർത്തിയിൽ അമേരിക്ക അറസ്റ്റ് ചെയ്തു എന്നതായിരുന്നു വാർത്ത. അതിൽ 10-12 പേർ ഏഷ്യൻസ് ആയിരുന്നു. ഇന്ത്യക്കാരും പാക്കിസ്ഥാനികളും ചൈനക്കാരും അതിൽ ഉണ്ടായിരുന്നു എന്നതാണ് അതിൽ എന്നെ ആകർഷിച്ച കാര്യം. ഇങ്ങനെയുള്ള ഒരു വഴി തെരഞ്ഞെടുക്കാൻ ഏഷ്യൻസ് പോലും മുന്നോട്ടുവന്നുതുടങ്ങി എന്ന കാര്യം ആകർഷകമായി തോന്നി.
വാസ്തവത്തിൽ ഈ പത്രവാർത്തയിൽ നിന്നാണ് ഈ സിനിമയുടെ കഥ വികസിച്ചുവന്നത്. ഒരു ഇന്ത്യൻ പോസ്പോർട്ട് വച്ച് ഒരാൾക്ക് അമേരിക്ക വരെ പോകാൻ ഒരു വഴിയുണ്ട് എന്നതായിരുന്നു എന്നെ ആവേശം കൊള്ളിച്ച കാര്യം. കാരണം ബൊളീവിയയിലും നിക്കരാഗ്വയിലും വീസ ഓണ്‍ അറൈവലാണ്. അവിടെച്ചെന്നാൽ റോഡ് മാർഗം യുഎസിലെത്താം എന്ന അറിവാണ് എന്നെ ത്രില്ലടിപ്പിച്ചത്.
വെല്ലുവിളികൾ...
സെക്കൻഡ് ഹാഫിന്റെ നിർമാണവഴികളിലായിരുന്നു വെല്ലുവിളികൾ ഏറെയും. കഥയ്ക്കു ചേരുന്ന ലൊക്കേഷനുകൾ കണ്ടെത്തുന്നതിലായിരുന്നു പ്രധാന വെല്ലുവിളി. അമലേട്ടൻ അതിൽ ഒട്ടും കോംപ്രമൈസ് ചെയ്തിട്ടില്ല. കഴിവതും ഒറിജിനൽ സ്ഥലങ്ങളിൽ പോയിത്തന്നെ ഷൂട്ട് ചെയ്തു. മെക്സിക്കോയിൽ ഷൂട്ട് ചെയ്തു. ഷൂട്ടിംഗിനായി യുഎസിലെ ഒരു ബോർഡർ ടൗണിലാണു താമസിച്ചത്. നാലഞ്ചു മൈൽ യാത്ര ചെയ്താൽ മെക്സിക്കോയിലെത്താം. സെക്കൻഡ് ഹാഫ് ഷൂട്ട് ചെയ്തെടുക്കുക എന്നതായിരുന്നു ഏറ്റവും വെല്ലുവിളി.
നായിക കാർത്തിക മുരളീധരൻ..
സ്ക്രീൻടെസ്റ്റിനുശേഷമാണ് കാർത്തിക സെലക്ടായത്. ഹിന്ദിയിൽ ത്രീ ഇഡിയറ്റ്സ് ചെയ്ത കാമറാമാൻ സി.കെ.മുരളീധരന്റെ മകളാണു കാർത്തിക. കാർത്തിക തന്നെയാണു തന്റെ കഥാപാത്രം സാറാ കുര്യനു ശബ്ദം കൊടുത്തിരിക്കുന്നത്.
കാമറ രണദിവെ...
അമൽ നീരദിനൊപ്പം ബിഗ് ബി മുതൽ അസിസ്റ്റ് ചെയ്തയാളാണു രണദിവെ. അഞ്ചു സുന്ദരികളിലെ കുള്ളന്റെ ഭാര്യയുടെ കാമറാമാൻ രണദിവെ ആയിരുന്നു. ഇയോബിന്റെ പുസ്തകത്തിൽ അമലേട്ടനൊപ്പം അസോസിയേറ്റ് കാമറാമാൻ ആയും വർക്ക് ചെയ്തിരുന്നു. തൃശൂർ കുന്നംകുളം സ്വദേശിയാണ്. അമലേട്ടന്റെ മറ്റു പടങ്ങളിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റ്സ് മുന്‍പും കാമറ ചെയ്തിട്ടുണ്ടല്ലോ. അൻവറിനു സതീഷും ബിഗ് ബിയിൽ സമീർ താഹിറുമൊക്കെയാണു കാമറ ചെയ്തിട്ടുള്ളത്.
അരുൾ എന്ന കഥാപാത്രമായി ജോണ്‍ വിജയ്....
അരുൾ എന്ന കഥാപാത്രത്തിനു വേണ്ടി ഒരു തമിഴ്നാട്ടുകാരൻ വേണമെന്നുണ്ടായിരുന്നു. ഇതിനു മുന്‍പും ജോണ്‍ വിജയ് അമലേട്ടനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ബാച്ച്ലർ പാർട്ടിയാണ് അദ്ദേഹത്തിന്റെ ആദ്യത്തെ മലയാള സിനിമ. ഇയോബിന്റെ പുസ്തകത്തിലും ജോണ്‍വിജയ് വർക്ക് ചെയ്തിരുന്നു.
സിദ്ധിക്, പാർവതി, അലൻസിയർ എന്നിവരെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിച്ചു..
സിദ്ധിക്ക നല്ല രീതിയിൽത്തന്നെ മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. രസകരമായി തോന്നി. തിയറ്ററിൽ അതിന്റെ ചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. അവസാന സീനുകളിലൊക്കെ സിദ്ധിക്കയുടെ ഡയലോഗുകൾക്കു തിയറ്ററുകളിൽ നിറഞ്ഞ കൈയടി കിട്ടുന്നുണ്ട്. ആ കഥാപാത്രത്തിനു നല്കിയ ട്രീറ്റ്മെന്റ് വർക്കായതിന്റെ ഇഫക്ടായി തോന്നി. അതുപോലെതന്നെ പാർവതി ചേച്ചിയുടെ വേഷവും- അജി മാത്യുവിന്റെ അമ്മ - രസകരമായി വന്നിട്ടുണ്ട്. ദുൽഖറിന്റെ അമ്മയായി ഇതുവരെ വന്നിട്ടില്ലാത്ത ഒരാളെ നോക്കാം എന്ന ചിന്തയിൽ നിന്നാണ് പാർവതിചേച്ചിയെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. ചേച്ചി ആ കഥാപാത്രമായി വന്നപ്പോൾ പാലായിലൊക്കെയുള്ള ഒരാളായി തോന്നുമായിരുന്നു.
കേരളകോണ്ഗ്രസുകാരനായി അലൻസിയർ വന്നതും രസകരമായിരുന്നു. അജിമാത്യു എങ്ങനെ കമ്യൂണിസ്റ്റുകാരനായി എന്ന ചോദ്യത്തിനു അദ്ദേഹത്തിന്റെ കഥാപാത്രം നല്കുന്ന വിശദീകരണം ഏറെ രസകരമായിരുന്നു. അലൻസിയർ പറയുന്നതു സ്വാഭാവികമായും സത്യസന്ധമായും തോന്നിയെന്നു പലരും പറഞ്ഞു.
ചാന്ദ്നിയുടെ കഥാപാത്രം പല്ലവിയെ രൂപപ്പെടുത്തിയതു പതിവു രീതികളിൽ നിന്നു മാറിയാണല്ലോ...
ചാന്ദ്നിയുടെ കഥാപാത്രം പല്ലവിയുമായി അജിമാത്യു പ്രേമത്തിലാണെന്നു സിനിമയിൽ കാണിക്കുന്നില്ല. ഒരിടത്തും പറയുന്നുമില്ല. അവരുടെ സൗഹൃദം മാത്രമേ സിനിമയിൽ പറയുന്നുള്ളൂ. അത്തരത്തിൽ യാത്ര ചെയ്യുന്നവർ ഉണ്ടാവും. അതിനു മറ്റൊരു ആംഗിൾ ഇല്ല. അവർ ഒന്നിക്കുന്നതായുള്ള സ്ഥിരം രീതിയിൽ കഥ അവസാനിപ്പിക്കേണ്ട എന്നു നേരത്തേ പ്ലാൻ ചെയ്തിരുന്നു. ആണും പെണ്ണുമായി പ്രേമം മാത്രമല്ലല്ലോ ഉള്ളത്. അവർക്കു നല്ല സുഹൃത്തുക്കളായും തുടരാമല്ലോ.
അമൽനീരദിനൊപ്പമുള്ള അനുഭവം...
ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള എല്ലാ സ്വാതന്ത്ര്യവും അദ്ദേഹം എനിക്കു തന്നിരുന്നു. ഈ സിനിമയുടെ കഥ പറയാൻ ചെല്ലുന്പൊഴും ഇതിന്റെ സബ്ജക്ട് വികസിപ്പിക്കുന്പോഴും അമലേട്ടൻ(അമൽ നീരദ്) ചെയ്യേണ്ട ഒരു പടമാണ് ഇത് എന്നു തോന്നിയിരുന്നു. ഇപ്പോഴും അങ്ങനെതന്നെ വിശ്വസിക്കുന്നു. അദ്ദേഹമാണ് ഈ സിനിമയ്ക്കു സിഐഎ എന്ന പേരു നിർദേശിച്ചതും. അമൽനീരദ് എന്ന ഡയറക്ടർ - പ്രൊഡ്യൂസർ ഇല്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊരു സിനിമ ഇവിടെ നടക്കുമെന്ന് തോന്നുന്നില്ല; വേറെയാരും ഇത്തരം ഒരു സെറ്റപ്പിൽ പടം ചെയ്യാൻ ധൈര്യപ്പെടുമെന്നും. കാരണം അദ്ദേഹത്തിന് അത്രമേൽ ആവേശവും ത്രില്ലും ഈ ഐഡിയയോടും കഥയോടും സിനിമയോടും ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള വർക്കിംഗ് അനുഭവങ്ങൾ എനിക്ക് എപ്പോഴും നല്ല ഓർമകൾ തന്നെയാണ്.
വീട്ടുകാര്യങ്ങൾ....
പ്ലസ് ടു വരെ ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലാണു പഠിച്ചത്. അതിനുശേഷം യുഎസിലേക്കു പോയി. അവിടെയാണു ഡിഗ്രി ചെയ്തത്. എന്റെ അച്ഛനമ്മമാരും ഭാര്യയും അവിടെയാണ്. ഞാൻ അവിടെ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ടാണു ജോലിയിൽ നിന്നു മാറി നാട്ടിൽ വന്നതും. ഭാര്യ ശ്വേത. ഡെന്റിസ്റ്റാണ്. അച്ഛൻ ഫ്രാൻസിസ്. അമ്മ ശാന്തമ്മ. സഹോദരൻ ഷോബി.
അടുത്ത പ്രോജക്ടുകൾ..
ഒന്നും കമിറ്റായിട്ടില്ല. എന്തായാലും സിനിമകൾ ഉണ്ടാവും. അതിനുള്ള തയാറെടുപ്പിലാണ്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
Latest News
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top