ന്യൂജൻ നമ്പറുകളുമായി വിനീത കോശി
Monday, May 29, 2017 7:21 AM IST
ചുമ്മാ ഇരിക്കുന്നത് എന്തൊരു ബോറടിയാണ്. അപ്പോൾ പിന്നെ എന്തെങ്കിലും ചെയ്യണം. ചെയ്താൽ പിന്നെ പത്തുപേർ അതു കാണണം, അറിയണം. സിനിമയിലൊക്കെ എത്തി തിളങ്ങി നിൽക്കുന്ന വിനീത കോശിയുടെ ചില ന്യൂജൻ നന്പറുകൾ കാണുന്പോൾ തോന്നിപ്പോയതാണ്. പക്ഷേ സംഭവം ഞെരിച്ചുട്ടോ.. ആനന്ദത്തിലെ ലൗലി മിസ്സിന്‍റെ നമ്പറുകൾ യൂട്യൂബിൽ കണ്ണോടിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൂടി വരികയാണ്.

സെലിബ്രിറ്റികളുടെ ജീവിതത്തെക്കുറിച്ചുള്ള പുതുപുത്തൻ കോമഡി ആക്ഷേപഹാസ്യരൂപേണയാണ് വിനീത കോശി അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സിനിമയിൽ തലകാണിച്ച വിനിതയെ തന്നെ ട്രോളിക്കൊണ്ടാണ് അവതരണം അത്രയും. പക്ഷേ സംഭവത്തിന്‍റെ ഗുട്ടൻസ് മനസിലാക്കിയവർക്ക് മനസിലാകും ഇത് ഒരാളെയല്ല, ഒരുപാട് പേരിലേക്ക് വിരൽ ചൂണ്ടുന്ന ഒന്നാണെന്ന്. സിനിമയ്ക്ക് അപ്പുറമുള്ള വിനീത കോശിയുടെ ലോകത്തേക്ക് ഒന്നു കണ്ണോടിക്കാം...




കുട്ടിക്കാലത്ത് ആക്ടീവായിരുന്നു

കുട്ടിക്കാലം മുതലേ എന്തെങ്കിലുമെല്ലാം പരിപാടിയിൽ പങ്കെടുക്കണമെന്നും ചെയ്യണമെന്നുമെല്ലാം തോന്നൽ ഉണ്ടായിരുന്നു. കുഞ്ഞുകുഞ്ഞു സ്കിറ്റുകളിൽ തലകാണിച്ചിട്ടുണ്ട്. പിന്നെ പ്രസംഗിക്കാനൊക്കെ ഇഷ്ടമായിരുന്നു.കുട്ടിക്കാലം മുതൽ വെറുതെ ഇരിക്കുക എന്നു പറയുന്നത് എന്നെക്കൊണ്ട് ഒക്കാത്ത കാര്യമാണ്.

അമളികൾ നിരവധി

അന്നൊക്കെ ഒരുപാട് അമളികൾ പറ്റിയിട്ടുണ്ട്. പ്രസംഗവേദിയിൽ വച്ച് പ്രസംഗിക്കാൻ മറന്നു പോകുക... സ്കിറ്റ് ചെയ്യുന്നതിനിടെ ഡയലോഗ് മറന്നുപോകുക അങ്ങനെ പലതും. അത്തരം അമളിത്തരങ്ങൾ തന്നെയാണ് മുന്നോട്ടു പോകാനുള്ള ഉൗർജം നൽകിയത്. ഇപ്പോൾ സ്കിറ്റ് മാറി ഡബ്സ്മാഷും പിന്നെ ഒരു സെലിബ്രിറ്റി ജീവിതം പോലെയുള്ള കുഞ്ഞുകുഞ്ഞു സംഭവങ്ങളുമായി മുന്നോട്ടു പോകുന്നുവെന്നേയുള്ളു.




വണ്‍മാൻ ഷോ

യൂട്യൂബിലും മറ്റും ഡബ്സ്മാഷുകൾ ചെയ്താണ് തുടക്കമെങ്കിലും എനിക്കൊരു ബ്രേക്ക് തരുന്നത് വണ്‍മാൻഷോ എന്നൊക്കെ പറയാവുന്ന ഇത്തരം നുറുങ്ങു നുറുങ്ങു പോലുള്ള കോമഡി സംഭവങ്ങളായിരുന്നു. ഈ ചെയ്യുന്ന പരിപാടിക്ക് കൃത്യമായ പേരില്ലല്ലോ... അപ്പോൾ പിന്നെ അതിന് നമുക്ക് ഇഷ്ടമുള്ള പേര് വിളിക്കാം. കഴിഞ്ഞദിവസം യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഒരു സെലിബ്രിറ്റി ജീവിതവും അത്തരത്തിൽ ഉള്ള ഒന്നാണ്.




ഒരു സെലിബ്രിറ്റി ജീവിതം

ആക്ച്വലി ഇതിലെ ചില സീനുകളെല്ലാം എന്‍റെ ജീവിതവുമായി റിലേറ്റഡാണ്. ചിലതേ ഉള്ളു, മുഴുവനല്ല കേട്ടോ(ചിരിക്കുന്നു). അങ്ങനെയുള്ള ഒരു സംഭവം മനസിലേക്കു വന്നശേഷം പിന്നെ ബാക്കിയുള്ള ഇതിലെ ഓരോ സംഭവങ്ങളും സമയാസമയങ്ങളിൽ മനസിലേക്ക് വന്നതാണ്. എന്താ പറയുക, ചുറ്റുപാടും ഒന്നു നിരീക്ഷിച്ചാൽ കിട്ടാവുന്നതേയുള്ളു ഇതൊക്കെ.പേര് ഒരു സെലിബ്രിറ്റി ജീവിതം എന്ന് ഇടുന്പോൾ പേടി ഉണ്ടായിരുന്നു, തെറ്റിദ്ധരിക്കപ്പെടുമോയെന്ന്. പക്ഷേ ഇപ്പോൾ പോസിറ്റീവ് റെസ്പോണ്‍സാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.




പേരിലെ പേടി പതുക്കെ മാറി

ഞാൻ എന്നെത്തന്നെയാണ് ഇതിൽ ട്രോളുന്നത് എന്നാലും പല സംഭവങ്ങളും എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റും. പല സെലിബ്രിറ്റീസിന്‍റെയും തുടക്കകാലത്തൊക്കെ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടാകാം.പേര് ഇടുന്പോളുളള പേടിയേ ഉണ്ടായിരുന്നുള്ളു ഇട്ടുകഴിഞ്ഞതോടെ അത് മാറി. പിന്നെ ഇതൊക്കെ ഒരു രസമല്ലേ.. ചുമ്മാ നേരംപോക്കുകൾ ഇതൊക്കെ സീരിയസായി എടുക്കുന്ന ആൾക്കാർ ഉണ്ടോയെന്ന് അറിയില്ല.

സോഷ്യൽ മീഡിയ

ഒരു സെലിബ്രിറ്റി ജീവിതത്തിൽ പറയുന്ന സോഷ്യൽ മീഡിയ സംഭവം ഉള്ളത് തന്നെയാണ്.മെസഞ്ചറിലും മറ്റും മെസേജ് വന്നാൽ റിപ്ലേ ചെയ്തില്ലെങ്കിൽ പിന്നെ പരാതിയായി. സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും എല്ലാം ചോദിക്കുന്പോൾ അദ്യമൊക്കെ റിപ്ലേ ചെയ്യുമായിരുന്നു. പിന്നെ പിന്നെ ചോദ്യങ്ങളുടെ എണ്ണം കൂടി അപ്പോൾ എന്‍റെ റിപ്ലേ കുറഞ്ഞു. അതോടെ ഞാൻ ജാഡക്കാരിയായി... സിനിമയിൽ കയറിയതിന്‍റെ അഹങ്കാരം... എന്നൊക്കെയായി.സോഷ്യൽ മീഡിയയെ സംബന്ധിച്ച് ഇതിൽ പ്രതിപാദിച്ച സംഭവം ഉള്ളത് തന്നെയാണ്. എല്ലാവർക്കും അവരവരുടെ പ്രൈവസിയും കാര്യങ്ങളും കാണുമല്ലോ അതു കൂടി ഓർക്കണ്ടേ.




സൂപ്പർ വുമണ്‍

ഡബ്സ്മാഷിൽ നിന്നും ഇത്തരം സംഭവങ്ങളിലേക്ക് എന്നെ വഴിതിരിച്ചു വിടുന്നത് യൂട്യൂബിൽ തന്നെയുള്ള സൂപ്പർ വുമണ്‍ എന്നു പറഞ്ഞ ചാനൽ ആണ്. അത് കണ്ടിട്ടാണ് ഇങ്ങനെ ചെയ്താൽ കൊള്ളാമെന്നു തോന്നുന്നത്. അങ്ങനെയാണ് എക്സപെക്റ്റേഷൻ v/s റിയാലിറ്റി ചെയ്യുന്നത്. അതു കണ്ടതുകൊണ്ടാണ് വിനീതേട്ടനും ഗണേഷേട്ടനും എന്നെ ആനന്ദത്തിലേക്ക് വിളിക്കുന്നത്. ഇത്തരം രസമുള്ള കിറുക്കുകളാണ് സിനിമയിലേക്കുള്ള വഴി എനിക്ക് തുറന്ന് തന്നത്.




എന്തൊക്കയാടി ഈ ചെയ്യുന്നത്..‍?

ഇത്തരം കിറുക്കുകളുടെ തുടക്കസമയത്ത് വീട്ടിൽ നിന്ന് ചോദിക്കുമായിരുന്നു എന്തൊക്കെയാടി ഈ ചെയ്യുന്നതെന്ന്. നിനക്ക് വേറെ ഒരു പണിയും ഇല്ലേയെന്നെല്ലാം... പക്ഷേ സുഹൃത്തുക്കളും മറ്റും നല്ല പ്രോത്സാഹനമായിരുന്നു. പതുക്കെ പതുക്കെ ഡബ്സ്മാഷ് കാണുന്നവരുടെ എണ്ണം യൂട്യൂബിൽ കൂടിത്തുടങ്ങിയതോടെ വീട്ടിലുള്ളവരുടെ സമീപനത്തിൽ ഒരല്പം മാറ്റം വന്നു. സംഭവം കൊള്ളാലോ പലരും നല്ലതാണല്ലോ പറയുന്നത്. നീ നിന്‍റെ ഇഷ്ടം പോലെ ചെയ്യെന്നായി പിന്നീട് അച്ഛനും അമ്മയും.




വായിനോട്ടം അഥവാ നിരീക്ഷണപാടവം

സിനിമയിൽ കയറിയ ശേഷമാണ് ആക്ച്വലി ആൾക്കാരെ ശ്രദ്ധിക്കാനും മറ്റും തുടങ്ങുന്നത്. എല്ലാവരേയും അല്ല, ചിലരെയൊക്കെ. അത് ശരിക്കും ജീവിതത്തിന്‍റെ മുന്നോട്ടുള്ള പോക്കിൽ ഗുണം ചെയ്യുന്ന ഒന്നാണ്. അത്തരം വായിനോട്ടങ്ങളിൽ (നിരീക്ഷണം ആണ് കേട്ടോ ഉദ്ദേശിച്ചത്) നിന്നും നമുക്ക് പലതും പഠിക്കാൻ പറ്റും.




വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ ഡബ്സ്മാഷ്

അദ്യമൊക്കെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഡബ്സ്മാഷെല്ലാം ചെയ്തിടുന്പോൾ ചീത്തവിളി കിട്ടുമെന്ന് ഉറപ്പായിരുന്നു. അതു പോലെ തന്നെ സംഭവിച്ചു. പിന്നെ സുഹൃത്തുക്കളാണ് ഡബ്സ്മാഷിന്‍റെ ലിങ്ക് യൂട്യൂബിൽ ഇടാൻ പറയുന്നത്. അങ്ങനെ ഇട്ടു. ഒരുപാട് ആൾക്കാർ അത് കണ്ടു. നല്ല നല്ല അഭിപ്രായങ്ങൾ കിട്ടി ഒപ്പം പോരായ്മകളും ചൂണ്ടിക്കാട്ടി. പിന്നീട് അത് നിർത്തിയില്ല, തുടർന്നുകൊണ്ടേയിരുന്നു.




മറ്റു നേരംപോക്കുകൾ

പാട്ട് രാവിലെ മുതൽ വൈകിട്ടുവരെ വേണമെങ്കിലും കേട്ടോണ്ടിരിക്കും. പക്ഷേ പാട്ട് പാടാൻ പറഞ്ഞാൽ അപ്പോൾ തന്നെ ഞാൻ മുങ്ങും. പിന്നെ പുസ്തകങ്ങളൊക്കെ ഒക്കെ വായിക്കും... യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്... യാത്രകളൊക്കെ ചെയ്യാറുമുണ്ട്.



സെലിബ്രിറ്റി അല്ലേയല്ല..!

സിനിമയിലൊക്കെ അഭിനയിക്കാൻ പറ്റിയെന്നുള്ളത് ശരി തന്നെ. പക്ഷേ ഞാൻ സെലിബ്രിറ്റി ഒന്നും ആയിട്ടില്ല. ആനന്ദത്തിലെ ലൗലി മിസ്സിനെ എല്ലാവർക്കും ഇഷ്ടമാണ്. ആനന്ദത്തിന് ശേഷം എബിയിൽ അഭിനയിച്ചെങ്കിലും ലൗലി മിസ്സ് തന്നെയാണ് എല്ലാവരുടെയും മനസിൽ കയറിക്കൂടിയ കഥാപാത്രം. പക്ഷേ അതിലെ എന്‍റെ രൂപവും ഭാവവുമെല്ലാം വിനീത കോശിയുമായി ഒട്ടും ചേരില്ല. അതുകൊണ്ടുതന്നെ ഇതേയാൾ തന്നെയല്ലേ ലൗലി മിസ്സായി അഭിനയിച്ചതെന്നുള്ള സംശയം പലർക്കും ഉണ്ടായിരുന്നു. ഇപ്പോൾ അത് പതുക്കെ മാറിത്തുടങ്ങിയിട്ടുണ്ട്.



ജോസേട്ടന്‍റെ പിന്തുണ

ഭർത്താവ് ജോസേട്ടന്‍റെ പിന്തുണ ഉള്ളതു കൊണ്ടാണ് സിനിമയിലൊക്കെ അഭിനയിക്കാൻ പറ്റിയത്. സിംഗപ്പൂരിൽ എൻജിനിയറാണ് കക്ഷി. ആനന്ദത്തിൽ അവസരം കിട്ടിയപ്പോൾ വരണോ വേണ്ടയോ എന്നെല്ലാം ആലോചിച്ചിരുന്നു. ജോസേട്ടനാണ് നീ പോയി ധൈര്യത്തെ അഭിനയിക്ക്, കിട്ടിയ അവസരം കളയേണ്ട എന്നെല്ലാം പറഞ്ഞത്. എല്ലാ കാര്യത്തിലും ഫുൾ സപ്പോർട്ടാണ് ജോസേട്ടൻ. ഈവർഷമാദ്യം ഇറങ്ങിയ "മൗനം സൊല്ലും വാർത്തകൾ' എന്ന തമിഴ് മ്യൂസിക് ആൽബത്തെക്കുറിച്ചും നല്ല അഭിപ്രായമാണ് ജോസേട്ടൻ പറഞ്ഞത്.




പീഡിയാട്രിക് കൗണ്‍സിലർ

പീഡിയാട്രിക് കൗണ്‍സിലറായി സിംഗപ്പൂരിൽ കുറച്ചുനാൾ ജോലി നോക്കിയിട്ടുണ്ട്. ഇപ്പോൾ ജോലി ചെയ്യുന്നില്ല, നാട്ടിലുണ്ട്. സിനിമയിലേക്കുള്ള അവസരം കിട്ടിയതോടെ ഇതുമായി മുന്നോട്ടു പോകാമെന്നാണ് കരുതുന്നത്. അടുത്ത ദിവസം തന്നെ പുതിയ ഒരു സിനിമയുടെ ഷൂട്ട് തുടങ്ങും. "ഒറ്റമുറി വെളിച്ചം' എന്നാണ് സിനിമയുടെ പേര്.




കിറുക്ക് തുടരും..!

ഇനിയിപ്പോൾ ഷൂട്ടിംഗ് തിരക്കാണ്. അത് കഴിഞ്ഞ് വീണ്ടും ഇത്തരം കോമഡികളുമായി യൂട്യൂബിൽ പ്രത്യക്ഷപ്പെടും. പണ്ടുമുതലേ നല്ല തൊലിക്കട്ടിയായതു കൊണ്ട് കുഴപ്പമില്ല. ആദ്യമൊക്കെ വട്ടാണല്ലേയെന്ന് ചോദിച്ചവർ ഇപ്പോൾ സംഭവം കൊള്ളാട്ടോ എന്ന് പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. അപ്പോൾ പിന്നെ ഇത്തരം കിറുക്കുകൾ തുടരുന്നതിൽ കുഴപ്പമില്ലല്ലോ.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.