Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
സീരിയലിൽ നിന്നു സിനിമയിലേക്ക്- വിശ്വാസപൂർവം ആകാശ്
Friday, June 23, 2017 7:13 AM IST
മിനി സ്ക്രീനിൽ നിന്നു ബിഗ് സ്ക്രീനിൽ എത്തിയതിന്റെ സന്തോഷത്തിലാണ് യുവതാരം ആകാശ്. പട്ടുസാരി, ഈശ്വരൻ സാക്ഷിയായ് തുടങ്ങിയ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകർക്കു പരിചിതനാണ് ആകാശ്. പി. റ്റി.കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂർവം മൻസൂർ എന്ന ചിത്രത്തിൽ ഫിറോസ് എന്ന സുപ്രധാന കഥാപാത്രത്തെയാണ് ആകാശ് അവതരിപ്പിക്കുന്നത്. യാദോണ് കി ബാരാത്ത്് എന്ന ബാൻഡിലൂടെയും ശ്രദ്ധേയനാണ് ഗായകൻ കൂടിയായ ആകാശ്. "" ഈ സിനിമയുടെ സ്ക്രിപ്റ്റും ഇത്രയും ഡെപ്ത്തുള്ള ഒരു പ്രമേയവും... അതു തന്നെയായിരുന്നു ആദ്യ സിനിമയുടെ മുഖ്യ പ്രചോദനങ്ങൾ. ഒരോ സീനും വായിക്കുന്പോൾ സിനിമയോടു നമുക്കു വലിയ താത്പര്യം തോന്നും. കാരണം, ഈയടത്തു മലയാളത്തിലൊന്നും കണ്ടിട്ടില്ലാത്ത സ്റ്റൈലിലൂടെയാണു സിനിമ പോകുന്നത്...”വിശ്വാസപൂർവം മൻസൂറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് യുവ നടൻ ആകാശ്.
മിനിസ്ക്രീനിലേക്കുള്ള വഴി....
കലാഭിരുചികളോടു വീട്ടിൽ നിന്നു തുടക്കംമുതൽ നല്ല പ്രോത്സാഹനമായിരുന്നു. ഡാൻസും പാട്ടും പഠിപ്പിക്കാൻ എപ്പോഴും കൂടെനിന്നിട്ടുള്ളതു പപ്പയും അമ്മയുമാണ്. കുട്ടിക്കാലം മുതൽ മ്യൂസിക്കിലും ഡാൻസിലും സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ പങ്കെടുത്തിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി എന്നിവയാണു ശാസ്ത്രീയമായി അഭ്യസിച്ചത്. രണ്ടിനും സ്റ്റേറ്റ് ലെവലിൽ എഗ്രേഡ് ഉണ്ടായിരുന്നു. കലാമണ്ഡലം വിനോദിനി ടീച്ചറാണു ഡാൻസിൽ ഗുരു. ആറ്റുവാശേരി മോഹനൻപിള്ള സാറാണു ക്ലാസിക്കൽ സംഗീതം പഠിപ്പിച്ചത്. വിജയ് സേനൻ സാറാണ് ഹിന്ദുസ്ഥാനിയിലെ ഗുരു.
ഞാൻ എൻജിനിയറിംഗാണു പഠിച്ചത്. പാലക്കാട് എൻഎസ്എസ് കോളജിൽ. സിവിലായിരുന്നു ബ്രാഞ്ച്. കൈരളിയിലെ ഗന്ധർവസംഗീതം റിയാലിറ്റി ഷോയിൽ ഫൈനൽ റൗണ്ടിലെത്തിയിരുന്നു. അതിൽ ജഡ്ജായിരുന്ന രാജസേനൻ സാറാണ് സീരിയൽ ഡയറക്ടർ എ.എം.നസീറിനെ പരിചയപ്പെടുത്തിയത്. അങ്ങനെയാണു ഞാൻ പട്ടുസാരിയിൽ അഭിനയിക്കുന്നത്. അതു വലിയ ബ്രേക്കായി. ബെസ്റ്റ് സീരിയൽ ആക്ടറിനുള്ള ഫിലിം ക്രിട്ടിക്സ് ടിവി അവാർഡും കിട്ടി. ആ സീരിയലിൽ മെന്റലി റിട്ടാർഡഡ് ആയ ഒരു കാരക്ടറായിരുന്നു. അജയൻകുട്ടൻ എന്നായിരുന്നു കാരക്ടറിന്റെ പേര്. പിന്നീടു സൂര്യയിൽ കെ.കെ.രാജീവ് സാറിന്റെ അമ്മമാനസം എന്ന സീരിയൽ ചെയ്തു. ശ്രീലക്ഷ്മി ചേച്ചിയുടെ മകനായി വരുന്ന മെയിൻ കാരക്ടർ. അതിനുശേഷമാണ് ഫ്ളവേഴ്സിൽ കെ.കെ.രാജീവ് സാറിന്റെ ഈശ്വരൻ സാക്ഷിയായ് എന്ന സീരിയൽ ചെയ്തത്. അതിനു ബെസ്റ്റ് സീരിയലിനുള്ള സ്റ്റേറ്റ് അവാർഡ് കിട്ടിയിരുന്നു. ഈശ്വരൻ സാക്ഷിയായ് ബോബി - സഞ്ജയിന്റെ കഥയാണ്. അതിന്റെ ത്രില്ലും ഉണ്ടായിരുന്നു. കൃഷ്ണേട്ടനായിരുന്നു അതിന്റെ സ്ക്രിപ്റ്റ് ചെയ്തത്. ആ സമയത്തുതന്നെയാണ് മനസറിയാതെ എന്ന സീരിയൽ ചെയ്തത്. ബെസ്റ്റ് സീരിയൽ ആക്ടറിനുള്ള കെ.പി. ഉമ്മർ സ്റ്റേറ്റ് അവാർഡും ലഭിച്ചിരുന്നു.
വിശ്വാസപൂർവം മൻസൂറിലേക്കുള്ള വഴി...
പി.ടി. സാറിന്റെ സുഹൃത്ത് പ്രശസ്ത സിനിമാനിരൂപകനായ കോയ മുഹമ്മദ് എന്റെ പപ്പയുടെ സുഹൃത്താണ്. അദ്ദേഹം വഴി ഞാൻ പി.ടി. സാറിനെ പോയി കാണുകയായിരുന്നു. അദ്ദേഹവുമായി മുൻപരിചയമൊന്നും ഇല്ലായിരുന്നു. ഇങ്ങനെ ഒരു പടം തുടങ്ങുന്നുവെന്ന് അറിഞ്ഞപ്പോളാണ് പി.ടി.സാറിനെ കാണാൻ തീരുമാനിച്ചത്. ഫിറോസ് എന്ന കാരക്ടർ എനിക്കു തരാൻ അദ്ദേഹം തീരുമാനിച്ചു. പ്രയാഗ അവതരിപ്പിക്കുന്ന കാരക്ടർ മുംതാസിന്റെ പെയറായി വരുന്ന കാരക്ടറാണ്. ബോംബെവാല കാരക്ടറാണ് എന്റെ കഥാപാത്രം. കഥാഗതിയിൽ ഏറെ പ്രാധാന്യമുള്ള വേഷമാണ്. ഫിറോസിനു ഞാൻ തന്നെയാണു ശബ്ദം നല്‍കിയത്. എന്റെ മിക്ക സീനുകളും റാമോജിയിലാണു ഷൂട്ട് ചെയ്തത്. മുംതാസും മുംതാസിന്റെ അമ്മ സൈറാ ബാനുവും(സെറീന വഹാബ് ചെയ്ത കാരക്ടർ) മുംബൈയിൽ നിന്നു കലാപത്തിൽ നിന്നു രക്ഷപ്പെട്ടു നാട്ടിൽ വരുന്നിടത്താണു വിശ്വാസപൂർവം മൻസൂറിന്റെ കഥ തുടങ്ങുന്നത്.
സീരിയലിൽ നിന്നു സിനിമയിൽ എത്തിയപ്പോഴുള്ള അനുഭവം...
വലിയ വ്യത്യാസം തന്നെയായിരുന്നു അത്. പി.ടി. സാർ ഏറെ സീനിയറായ ഡയറക്ടറാണ്. ഇതിന്റെ ഛായാഗ്രഹണം നിർവഹിച്ച എം.ജെ.രാധാകൃഷ്ണൻ സാറും ഏറെ സീനിയറാണ്. പക്ഷേ, സെറ്റിൽ അങ്ങനെ സീനിയർ - ജൂണിയർ വ്യത്യാസം ഇല്ലായിരുന്നു. പി.റ്റി.സാർ ഉൾപ്പെടെ എല്ലാവരും ഫ്രണ്ട്്ലിയായിട്ടാണ് പെരുമാറിയത്. സീൻ ചെയ്യുന്പോഴൊക്കെ നമ്മുടെ ഉള്ളിലൊരു പേടിയുണ്ടാവും. ഇത്രയും വലിയ ആർട്ടിസ്റ്റുകൾക്കൊപ്പം ഇത്രയും വലിയ ഡയറക്ടറുടെ അടുത്തു നിൽക്കുകയാണ് എന്ന രീതിയിലുള്ള ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, നമ്മുടെ ഒരു സുഹൃത്തു സംസാരിക്കുന്നതുപോലെ ഏറെ ഓപ്പണായി, വളരെ ഫ്രണ്ട്ലിയായിട്ടായിരുന്നു സാറിന്റെ പെരുമാറ്റം. അതൊക്കെ ഏറെ ഗുണം ചെയ്തു. അഭിനയിക്കുന്പോൾ ടെൻഷനൊന്നും ഫീൽ ചെയ്തതേയില്ല. അത്രയും ടെൻഷൻ ഒഴിവാക്കിയാണ് സാർ അതു ഷൂട്ട് ചെയ്തു പോയത്.
മൻസൂറിനെ അവതരിപ്പിച്ച റോഷൻ മാത്യുവുമായുള്ള അനുഭവങ്ങൾ...
റോഷനുമായി ഏറെ സീനുകൾ ഉണ്ടായിരുന്നില്ല. അതിനാൽ ഏറെ അടുത്ത സംസാരം നടന്നിട്ടില്ല. സീനെടുത്ത അന്നാണു റോഷനുമായി പരിചയപ്പെട്ടത്. ഏറെ ഫ്രണ്ട്്ലിയായ ആളാണു റോഷൻ. സെറ്റിൽ എല്ലാവരും അങ്ങനെതന്നെയാണ്. പ്രയാഗയും റോഷനും ലിയാണയുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം കുറച്ചു സീനിയർ ആണല്ലോ. പക്ഷേ, എല്ലാവരും ഫ്രണ്ട്ലി ആയിരുന്നു.
മുംതാസിനെ അവതരിപ്പിച്ച പ്രയാഗയ്ക്ക് ഒപ്പമുള്ള അനുഭവങ്ങൾ...
ഏറെ ഫ്രണ്ട്ലിയാണു പ്രയാഗ. ഒന്നിച്ച് അഭിനയിക്കുന്പോൾ നമ്മുടെ ഉള്ളിലുള്ള ടെൻഷൻ വരെ ഇല്ലാതാക്കി അഭിനയിക്കാൻ പ്രേരണ നല്‍കുന്നയാളാണു പ്രയാഗ. അത്രയും നല്ല പ്രചോദനം തരുന്ന ആക്ട്രസാണു പ്രയാഗ. സെറ്റിലെത്തിയശേഷമാണു പ്രയാഗയുമായി പരിചയപ്പെട്ടത്.
വിശ്വാസപൂർവം മൻസൂറിന്റെ പ്രമേയം...
ഇപ്പോഴത്തെ സാമൂഹിക സാഹചര്യങ്ങളിൽ ഒരു മുസ്ലീം ചെറുപ്പക്കാരൻ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെയാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. ഈ ഒരു സമൂഹത്തിൽ രാജ്യസ്നേഹം തെളിയിക്കേണ്ടിവരുന്ന ഒരു മുസ്ലിം കാരക്ടർ. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഏറ്റവും പ്രസക്തമായ ഒരു വിഷയമാണു സിനിമ പറയുന്നത്.
ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച്...
സ്റ്റണ്ട് സീക്വൻസുകളുണ്ടായിരുന്നു. അതു വലിയ അനുഭവമായിരുന്നു. കാരണം ആദ്യമായിട്ടാണ് സ്റ്റണ്ട് സീക്വൻസ് ചെയ്യുന്നത്. മാഫിയ ശശിയായിരുന്നു സ്റ്റണ്ട് മാസ്റ്റർ. ഹൈദരാബാദ് റാമോജിയിലായിരുന്നു കലാപരംഗങ്ങൾ ഷൂട്ട് ചെയ്തത്. സ്റ്റണ്ട് സീനുകളും ബോംബ് പൊട്ടുന്നതിനിടയിലൂടെയുള്ള ഓട്ടം ഉൾപ്പെടെയുള്ള സീക്വൻസുകളുമൊക്കെ വാസ്തവത്തിൽ വലിയ അനുഭവം തന്നെയായിരുന്നു. സ്റ്റണ്ട് സീൻ ചിത്രീകരണത്തിനിടെ എന്റെ കാലിലെ നഖം ഇളകിപ്പോയി. കാലിൽ ഇപ്പോൾ നഖമില്ല. സീനിൽ കൂടുതൽ ഇൻവോൾവ് ആയപ്പോഴാണ് അതു സംഭവിച്ചത്.
സെറീന വഹാബ്, ആശ ശരത് എന്നിവർക്കൊപ്പം...
ഏറെ ഫ്രണ്ട്ലിയായ, സ്നേഹമുള്ള കാരക്ടറാണ് അവരുടേത്. ആശാ മാമും അതുപോലെ തന്നെ. ഏറെ ലവബിൾ ആണ്. ഇത്തരത്തിൽ ചെയ്യണം എന്ന തരത്തിൽ സ്വന്തം മകനെപ്പോലെ കണ്ട് കാര്യങ്ങൾ പറഞ്ഞുതരുന്ന കാരക്ടറാണ്. ആശ ശരത്തുമായി കോംബിനേഷൻ സീനിൽ വരുന്നുണ്ട്. ആശ മാമുമായിട്ടാണു ഞാൻ കൂടുതലും സംസാരിച്ചത്. നൃത്തം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്. സെറീന വഹാബും പ്രയാഗയുമാണ് മുഖ്യമായും ഞാനുമായി കോംബിനേഷൻ സീനുകളിൽ വന്നത്.
ഈ സിനിമയിൽ പ്രചോദനമായത്....
പി.ടി.സാറിന്റെ മേക്കിംഗും എം.ജെ.രാധാകൃഷ്ണൻ സാറിന്റെ കാമറ വർക്കും വാസ്തവത്തിൽ വലിയ പ്രചോദനം തന്നെയായിരുന്നു. ഒരുപാടു കാര്യങ്ങൾ അവരിൽനിന്നൊക്കെ പഠിക്കാനായി, എങ്ങനെ അഭിനയിക്കണമെന്ന കാര്യത്തിലൊക്കെ. സീരിയലിൽ നിന്നു വന്നതിനാൽ സിനിമയിൽ അഭിനയിക്കുന്പോൾ വരുത്തേണ്ട മാറ്റങ്ങൾ, സ്വാഭാവികമായ രീതിയിലുള്ള അഭിനയം എന്നിവയെക്കുറിച്ചു കുറേ കാര്യങ്ങൾ പഠിച്ചു.
സീരിയൽ ബാക്ക്ഗ്രൗണ്ട് സിനിമയിൽ എങ്ങനെ സ്വാധീനിച്ചു...
സീരിയൽ ബാക്ക് ഗ്രൗണ്ട് സിനിമയ്ക്കു തടസമായൊന്നും തോന്നിയില്ല. പക്ഷേ, സീരിയൽ ആക്ടിംഗ് ശരിക്കും പാറ്റേണ്‍ഡ് ആക്ടിംഗ് ആണ്. ഫിലിമിൽ ഏറെ നാച്വറൽ ആക്ടിംഗ് ആണ്. എന്നാൽ കെ.കെ.രാജീവ് സാറിന്റെ സീരിയലുകളൊക്കെ ശരിക്കും സിനിമ തന്നെയാണ്. മറ്റു സീരിയലുകളുടെ മേക്കിംഗ് പോലെയല്ല രാജീവ് സാറിന്റെ സീരിയലുകളുടെ മേക്കിംഗ്. വാസ്തവത്തിൽ രാജീവ് സാറിന്റെ സീരിയലിൽ അഭിനയിച്ചത് ഈ സിനിമയിൽ അഭിനയിക്കാൻ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ശ്രീലക്ഷ്മി ചേച്ചി, പ്രേംപ്രകാശ് അങ്കിൾ തുടങ്ങി സിനിമയിൽ നിന്നുള്ളവരും ഈശ്വരൻ സാക്ഷിയായ് എന്ന സീരിയലിൽ ഉണ്ടായിരുന്നു.
പുതിയ സിനിമകൾ...
ഒന്നു രണ്ടു സിനിമകൾ ചർച്ചയിലാണ്. എനിക്കു പറ്റിയ നല്ല കഥാപാത്രങ്ങൾ ചെയ്യുക. അതു മാക്സിമം നന്നാക്കാൻ ശ്രമിക്കുക. എല്ലാത്തരം റോളുകളും ചെയ്യണമെന്നുണ്ട്. അതിലേക്ക് കുറേക്കൂടി ട്രെയിൻ ചെയ്തു മാറണം. അതിനു ഹോംവർക്ക് ചെയ്തുകൊണ്ടിരിക്കുന്നു. ഓരോന്നിൽ നിന്നും ഓരോന്നു പഠിച്ചുകൊണ്ടിരിക്കുന്നു.
നൃത്തവും പാട്ടും തുടരുന്നുണ്ടോ...
കോഴിക്കോട് എഐആറിൽ ലളിതസംഗീതത്തിൽ ബി ഗ്രേഡ് ആർട്ടിസ്റ്റാണ്. അഭിനയത്തിനൊപ്പം പാട്ട് പ്രോഗ്രാംസ് ചെയ്യുന്നുണ്ട്. പഴയ ഹിന്ദി പാട്ടുകൾ ഉൾപ്പെടുത്തി ഒരു ബാൻഡ് ഉണ്ട്. യാദോണ് കി ബാരാത്ത് എന്നാണ് ബാൻഡിന്റെ പേര്. ഓർമകളുടെ ഘോഷയാത്ര എന്നാണ് അതിന്റെ അർഥം. ആബിദ്, ജീവൻ എന്നിവരാണ് എനിക്കൊപ്പം ഈ ബാൻഡിലെ സിംഗേഴ്സ്. ആദ്യം ഞങ്ങൾ പെർഫോം ചെയ്തത് ആഷിക് അബുവിന്റെ കഫേ പപ്പായയിലായിരുന്നു. അതിനു ശേഷം ധാരാളം പരിപാടികൾ ചെയ്യുന്നു. സ്നാപകൻ, ശിവകാമി പാടുന്നു, തേൻമൊഴി, ലാൽ സലാം, ആദാമിന്റെ മക്കൾ തുടങ്ങിയ ആൽബങ്ങളിൽ പാടിയിട്ടുണ്ട്. സിനിമയിൽ ഇതേവരെ പാടിയിട്ടില്ല, അവസരം കിട്ടിയാൽ സ്വീകരിക്കും.
വീട്ടുവിശേഷങ്ങൾ...
ഒറ്റ മകനാണ്. പപ്പ ഹമീദ് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് രജിസ്ട്രാർ ആയിരുന്നു. റിട്ടയറായി. ഇപ്പോൾ ഒരു കോളജിൽ വർക്ക് ചെയ്യുന്നു. പപ്പ നിരവധി പത്രങ്ങളിൽ കാർട്ടൂണിസ്റ്റായിരുന്നു. അമ്മ വിലാസിനി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സെക്്ഷൻ ഓഫീസറാണ്. ഞങ്ങൾ കോഴിക്കോട് തേഞ്ഞിപ്പാലത്താണു താമസം.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top