Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
‘എല്ലാവരിലുമുണ്ട് ഒരു ശശി!...’
Sunday, July 2, 2017 12:34 AM IST
""അസ്തമയം വരെ എന്ന ആദ്യചിത്രത്തിൽ നിന്നും പൂർണമായും വ്യത്യസ്തമായ ഒരു കമേഴ്സ്യൽ ചിത്രമാണ് "അയാൾ ശശി’. ഇപ്പോഴത്തെ രാഷ്്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ നിന്നാണ് ഈ പ്രമേയത്തിലെത്തിയത്. എന്റെ അനുഭവത്തിലുള്ള എനിക്കു പരിചിതമായ എന്റെ ചുറ്റുപാടിലുള്ള 10-20 പേരെ സന്നിവേശിപ്പിച്ചാണ് ഈ ഒരു ശശിയിലേക്ക്, ഈ കഥാപാത്രത്തിലേക്ക് എത്തിയിരിക്കുന്നത്...” ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷേപഹാസ്യ ചിത്രം അയാൾ ശശിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച സജിൻ ബാബു.
അയാൾ ശശിയുടെ പ്രമേയം...?
അയാൾ ശശിയുടെ പ്രമേയം ഒരു സറ്റയറാണ്. നമ്മുടെ ചുറ്റുപാടുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും ശശി എന്ന കഥാപാത്രത്തിലൂടെ, അയാളുടെ ജീവിതത്തിലൂടെ, അയാളുടെ ജീവിതയാത്രയിലൂടെ അവതരിപ്പിക്കുകയാണ്. അത് എല്ലാവരുമായും ബന്ധപ്പെടുത്താനാകുന്ന കാര്യങ്ങളാണ്. കാരണം, ഞാനും നമ്മളുമൊക്കെ പലപ്പോഴും ചിന്തിക്കാറുണ്ടല്ലോ നമ്മൾ ശശിയായി, മറ്റവൻ നമ്മളെ ശശിയാക്കി അല്ലെങ്കിൽ അവൻ ശശിയായി എന്നൊക്കെ. ആ ഒരു പ്രയോഗം പലപ്പോഴും നമുക്കെല്ലാവർക്കും ഫീൽ ചെയ്യും. കേരളത്തിൽ പരക്കെ ഈ പ്രയോഗം ഉപയോഗത്തിലുളളതാണ്. ഇത് എന്റെ ഏക്സ്പീരിയൻസ് ആണല്ലോ, ഞാനും ഇങ്ങനെയൊക്കെ ആഗ്രഹിച്ചിട്ടുണ്ടല്ലോ, ഞാനും ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടല്ലോ എന്നൊക്കെ എല്ലാവർക്കും ബന്ധപ്പെടുത്താനാകുന്ന രീതിയിലാണ് ഇതിന്റെ തിരക്കഥ.
അയാൾ ശശി എന്ന സിനിമ ചെയ്യാനുള്ള പ്രചോദനം...?
എന്റെ രണ്ടാമത്തെ സിനിമയ്ക്കുവേണ്ടി എഴുതിക്കൊണ്ടിരുന്ന സ്ക്രിപ്റ്റ് വർക്കൗട്ട് ആവില്ലെന്നു തോന്നി. അതിനിടെ ഈ സിനിമയുടെ ആശയം കിട്ടുകയും ഞാനതു വളരെപ്പെട്ടെന്ന് എഴുതുകയും ചെയ്തു.ഇപ്പോൾ നമ്മുടെ രാഷ്ട്രീയത്തിൽ, ആർട്ടിൽ, ബിസിനസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതു തന്നെയാണ് ഈ സിനിമയ്ക്കുള്ള പ്രചോദനം. സമകാലികമായ ഒരു വിഷയം തന്നെയാണ് ആ സംഭവം. 15 ദിവസം കൊണ്ടു ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി. ആക്ഷേപഹാസ്യം എന്നതിലുപരി എല്ലാവർക്കും എൻജോയ് ചെയ്യാനാകുന്ന സിനിമയാണ്. ചില സമയങ്ങളിൽ ഇതു സീരിയസാവുന്നുമുണ്ട്.
ശ്രീനിവാസനിലേക്ക്...?
ശശി എന്ന കഥാപാത്രം ആരാകണമെന്ന് ആലോചിച്ചപ്പോൾ ശ്രീനിയേട്ടന്റെ മുഖമാണ് ആദ്യമായി മനസിൽ വന്നത്. അദ്ദേഹത്തെ വിളിച്ചപ്പോൾ കഥ പറയാൻ വരൂ എന്നു പറഞ്ഞു. കഥ പറഞ്ഞു. അപ്പോൾ അദ്ദേഹം ചില ചോദ്യങ്ങൾ എന്നോടു ചോദിച്ചു. ഞാൻ അതിനു മറുപടി പറയാൻ ശ്രമിച്ചു. അപ്പോൾ അദ്ദേഹം തിരക്കഥ കാണണമെന്ന് ആവശ്യപ്പെട്ടു. ഞാൻ തിരക്കഥ അയച്ചുകൊടുത്തു. ‘തിരക്കഥ വായിച്ചു, ഇഷ്ടപ്പെട്ടു’ എന്നു പറഞ്ഞ് അദ്ദേഹം പിന്നീട് ഇങ്ങോട്ടു വിളിച്ചു. വീണ്ടും അദ്ദേഹവുമായി നേരിൽ കണ്ടു. അപ്പോഴാണ് അദ്ദേഹം സമ്മതമറിയിച്ചതും ഡേറ്റ് തന്നതും. പിന്നീടാണ് പ്രൊഡ്യൂസേഴ്സിനെ പോലും കണ്ടെത്തിയത്.
ശശിയാകാൻ മറ്റേതെങ്കിലും നടന്മാരെ പരിഗണിച്ചിരുന്നോ...?
ഈ കാരക്ടറിനു വേണ്ടി എന്റെ മനസിൽ മറ്റൊരാൾ വന്നിട്ടില്ല. അദ്ദേഹമല്ലാതെ ഈ കാരക്ടർ ചെയ്യാൻ വേറൊരാൾ ഇല്ല. അല്ലെങ്കിൽ പുതിയൊരാളെ കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ കാരക്ടറിനു വേണ്ടി വേറൊരാളെ നമുക്കു സങ്കല്പിക്കാനാവില്ല. മറ്റൊരു ചോയ്സ് ഇല്ലായിരുന്നു.
അയാൾ ശശിയിലെ മറ്റ് അഭിനേതാക്കൾ...?
കൊച്ചുപ്രേമൻ, അനിൽ നെടുമങ്ങാട്, ദിവ്യ ഗോപിനാഥ്, മറിമായം ശ്രീകുമാർ, റെജു, അരുണ്‍ നായർ തുടങ്ങിയവരാണു മറ്റു വേഷങ്ങളിൽ. ശശിയാണു പ്രധാന കാരക്ടർ. ശശിയുടെ ഒരു ഗ്രൂപ്പിലാണ് ഇവർ അഞ്ചാറുപേർ വരുന്നത്.
ശശിയുടെ കാരക്ടറൈസേഷൻ...?
ആർട്ടിസ്റ്റാണു ശശി. ചിത്രങ്ങൾ വരച്ചു ഗാലറികളിൽ വച്ച് എക്സിബിഷനുകളുടെ ക്രഡിറ്റ് സൂക്ഷിക്കുന്നയാൾ. മറ്റുള്ളവരെപ്പോലെ പ്രശസ്തി വേണമെന്ന് ആഗ്രഹിക്കുന്നയാൾ. പ്രശസ്തിക്കുവേണ്ടി കുറച്ചു കാര്യങ്ങൾ ചെയ്യുന്പോൾത്തന്നെ ആ കാരക്ടറിൽ നന്മയുമുണ്ട്. ശശിയുടെ എല്ലാമെല്ലാം സുഹൃത്തുക്കളാണ്. എല്ലാ മാസവും സുഹൃത്തുക്കൾക്കായി പാർട്ടികൾ നടത്താറുണ്ട്. മദ്യപിക്കാറുണ്ട്. ജീവിതം ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഒരാൾ. ഏറെ റിയലിസ്റ്റിക്കായാണു ചെയ്തിരിക്കുന്നത്. ശശിയുടെ ജനനം മുതൽ അവസാനം വരെ പറയുന്നുണ്ടെങ്കിലും അയാളുടെ ജീവിതത്തിലെ ഒരു പ്രത്യേക സമയം മാത്രമാണു സിനിമയിൽ വരുന്നത്. പക്ഷേ, സിനിമ കാണുന്നവർക്ക്് ശശി എന്ന കഥാപാത്രത്തിന്റെ ബാക്ക്ഗ്രൗണ്ടും ആഴവും മനസിലാകും.
ഛായാഗ്രഹണം...?
സെക്കൻഡ് ഷോ, ഞാൻ സ്റ്റീവ് ലോപ്പസ്, അഞ്ചു സുന്ദരികൾ തുടങ്ങിയ സിനിമകളിൽ ഛായാഗ്രഹണം നിർവഹിച്ച പപ്പുവാണ് ഈ സിനിമയുടെ കാമറ ചെയ്തത്. രാജീവ് രവിക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ എഡിറ്റർ ബി. അജിത് കുമാർ സംവിധാനം ചെയ്യുന്ന ഈട എന്ന പടത്തിന്റെ കാമറ ചെയ്യുകയാണ് അദ്ദേഹം.
അച്ഛനുവേണ്ടി മകൻ പാടിയ ശശിപ്പാട്ടും ശ്രീനിവാസൻ പാടിയ പാട്ടും..?
ബേസിൽ സി.ജെയാണു നാട്ടുമുക്കിലെ പാട്ടുപന്തലിൽ... എന്ന തുടങ്ങുന്ന പാട്ടിനു മ്യൂസിക് ചെയ്തിരിക്കുന്നത്. മ്യൂസിക് ഡയറക്ടറുമായി ഡിസ്കസ് ചെയ്തപ്പോൾ ആ പാട്ട് വിനീത് ശ്രീനിവാസനെക്കൊണ്ടു പാടിപ്പിക്കാം എന്നു തോന്നി. പാട്ട് അയച്ചുകൊടുത്തപ്പോൾ വിനീതിന് അത് ഇഷ്ടമായി. അങ്ങനെ ചെയ്തതാണ്. എല്ലാവർക്കും പാടാനാകുന്ന രീതിയിൽ എന്നാൽ ഒരു ഗായകൻ പാടുന്നതല്ലാത്ത രീതിയിലാണ് അതു ചെയ്യാൻ ശ്രമിച്ചിട്ടുള്ളത്.വരികളെഴുതിയതു കഥാകൃത്തുകൂടിയായ വി. വിനയകുമാർ.
അതിലെ വരികളിൽ പറയും പോലെതന്നെയാണ് പലപ്പോഴും ശശി എന്ന കാരക്ടറും. പലപ്പോഴും സാഹചര്യങ്ങൾ വളരെ കൃത്യമായി ഉപയോഗിക്കുന്നതിൽ ഇന്റലിജൻസ് ഉള്ളയാൾ. പിന്നെ ഒരു നാട്ടുകൂട്ടം, ഗ്രാമീണമായ ചില പശ്ചാത്തലങ്ങൾ എന്നിവയിലൂടെയൊക്കെ കടന്നുപോകുന്നുണ്ട് ശശി. തിരുവനന്തപുരം കേന്ദ്രമായ സാംസ്കാരിക രംഗത്തെ പലരെയും മനസിൽവച്ചിട്ടാണ് ഈ സിനിമയിലെ കഥാപാത്രങ്ങളെ എഴുതിയിരിക്കുന്നത്. ശശി എന്ന കഥാപാത്രം മാത്രമല്ല മറ്റു പല കഥാപാത്രങ്ങളും അങ്ങനെതന്നെയാണു വന്നിട്ടുളളത്.ശ്രീനിവാസൻ ആദ്യമായി ഒരു സിനിമയ്ക്കുവേണ്ടി പാടിയതും അയാൾ ശശിയിലാണ്. അക്കന, തിക്കന..എന്നു തുടങ്ങുന്ന പാട്ടാണു ശ്രീനിയേട്ടൻ പാടി അഭിനയിച്ചത്. വി. വിനയകുമാറിന്റെ രചനയ്ക്കു ബേസിൽ സി.ജെയുടെ സംഗീതം.
മലയാളി സ്വന്തം നേരേ പിടിച്ച ഒരു കണ്ണാടി - അതല്ലേ ‘അയാൾ ശശി’ ...?
വേണമെങ്കിൽ അങ്ങനെ പറയാം. ഞാനത് എടുത്തു പറയുന്നതു ശരിയല്ലല്ലോ. അതു സിനിമ കണ്ടശേഷം പറയേണ്ട ഒരു കാര്യമാണ്. ശ്രീനിയേട്ടൻ തന്നെ സ്ക്രിപ്റ്റെഴുതിയ സന്ദേശം, പിന്നെ പഞ്ചവടിപ്പാലം... അങ്ങനെ വളരെക്കുറിച്ചു സറ്റയർ സിനിമകളേ മലയാളത്തിലുള്ളൂ. ആ ഒരു കാറ്റഗറിയിൽപ്പെട്ട സിനിമയാണിത്.
ശ്രീനിവാസന് ഒപ്പമുള്ള അനുഭവങ്ങൾ...?
ഒരു മാസം കൊണ്ടു ഷൂട്ട് ചെയ്ത സിനിമയാണ്. പക്ഷേ, ഇതിനുവേണ്ടി ശ്രീനിയേട്ടൻ നാലു മാസം മാറ്റിവച്ചു. ഈ സിനിമയ്ക്കുവേണ്ടി മെലിയുകയും ആഹാരം ക്രമീകരിക്കുകയും അതിനുവേണ്ടി തയാറെടുപ്പുകൾ നടത്തുകയും ചെയ്തു. നാലു മാസം സമയമെടുത്ത് ഈ കഥാപാത്രത്തിനുവേണ്ടി അദ്ദേഹം 12 കിലോ കുറച്ചിരുന്നു. ആ സമയത്ത് അദ്ദേഹം മറ്റു ചില സിനിമകൾ ഒഴിവാക്കി. ജിം ഉപയോഗിക്കാതെ ആഹാരക്രമീകരണത്തിലൂടെയാണ് അദ്ദേഹം ഭാരം കുറച്ചത്. തിരക്കഥ ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീനിയേട്ടൻ തൂക്കം കുറച്ചത്. തിരക്കഥ വായിച്ചപ്പോൾ അദ്ദേഹത്തിന് അതു ബോധ്യമായി. ഈ കഥാപാത്രത്തെ അത്രത്തോളം ഉൾക്കൊണ്ടതിനാലാണ് അദ്ദേഹം അങ്ങനെ ചെയ്തത്.
ശ്രീനിവാസനിൽ നിന്ന് ഈ സിനിമയ്ക്കുവേണ്ടി ഏറെ സഹകരണമുണ്ടായി. ഈ സിനിമയുടെ മേക്കിംഗിലും കുറച്ചു പുതുമയുണ്ട്. അതു സിനിമ കാണുന്പോൾ മനസിലാവും. ആ ഒരു രീതിയോട് അദ്ദേഹം പൊരുത്തപ്പെട്ടു. ഏറെ ടേക്കുകൾ എടുക്കുന്നതിനു ബുദ്ധിമുട്ടില്ലാതെ സഹകരിച്ചു. വെളുപ്പിന് നാലു മണിക്കു വന്നിട്ട് പിറ്റേദിവസം രാവിലെ രണ്ടുമണിക്കൊക്കെ സെറ്റിൽ നിന്നു പോയിട്ടുണ്ട്. ഇത്രയും സീനിയറായ പല നടന്മാരും അങ്ങനെയൊന്നും സഹകരിക്കാറില്ല. പക്ഷേ, ഇദ്ദേഹം അത്തരത്തിലൊക്കെ സഹകരിച്ചു. ഏറെ പോസിറ്റീവായിരുന്നു അദ്ദേഹം; ഏറെ എനർജറ്റിക്കും. എന്റെ അഭിപ്രായത്തിൽ ശ്രീനിയേട്ടന്റെ ഏറ്റവും നല്ല പെർഫോമൻസുകളിലൊന്നാണ് ഈ സിനിമയിലെ ശശി എന്ന കാരക്ടർ.
ശ്രീനിവാസനെ സംസ്ഥാന അവാർഡിനു പരിഗണിച്ചതായി കേട്ടിരുന്നു...?
അയാൾ ശശി അവാർഡിന് അയച്ചിരുന്നു. പെർഫോമൻസിനു ശ്രീനിവാസനെ പരിഗണിച്ചിരുന്നുവെന്നാണ് ഞാൻ കേട്ടത്. സത്യത്തിൽ അവാർഡുകളുടെയൊക്കെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ പോലും പലപ്പോഴും ഒരു കോക്കസിൽ പെട്ടാൽ മാത്രമേ സെലക്്ഷൻ കിട്ടുകയുളളൂ. സിനിമയുടെ ക്വാളിറ്റിയൊന്നുമല്ല പരിഗണിക്കപ്പെടുന്നത്. മിക്ക ഫെസ്റ്റിവലുകളിലും അത്തരത്തിലുള്ള കളങ്കം വന്നുചേർന്നിട്ടുണ്ട്. കണ്ണുമടച്ച് ഇരുട്ടാക്കുന്നില്ല. എല്ലാ അവാർഡുകളും അങ്ങനെയാണെന്നു പറയുന്നില്ല. പക്ഷേ, 80 ശതമാനം ഫെസ്റ്റിവലുകളിലും അതു സംഭവിച്ചിരിക്കുന്നു. രാഷ്്ട്രീയവും ബന്ധങ്ങളും പാരന്പര്യവുമൊക്കെത്തന്നെയാണ് അവാർഡുകൾ നിർണയിക്കുന്നത്. അതിൽ വിശ്വസിക്കുന്നതിലും നല്ലതു ജനങ്ങളെ വിശ്വസിക്കുന്നതാണ്. നല്ലതിനെ ഒരിക്കലും അവാർഡു കമ്മറ്റി അംഗീകരിക്കാറില്ല എന്ന് ഈ സിനിമയിൽത്തന്നെ ഒരു കഥാപാത്രം പറയുന്നുണ്ട്.
അയാൾ ശശിയുടെ നിർമാണത്തിൽ താങ്കൾ കോംപ്രമൈസ് ചെയ്തിട്ടുണ്ടോ...?
ഒരു കോംപ്രമൈസും ചെയ്തിട്ടില്ല. അതൊക്കെ തെറ്റായ ധാരണകളാണ്. അല്ലാതെതന്നെ റിയലിസ്റ്റിക്കായി സിനിമയെടുക്കാനാവും.
ഈ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ... ഈ സിനിമ കൊണ്ട് സമൂഹത്തിൽ ഒരു മാറ്റം സാധ്യമാണെന്നു വിശ്വസിക്കുന്നുണ്ടോ...?
എല്ലാവർക്കും ഈ സിനിമ ഇഷ്ടപ്പെടുമെന്നാണു പ്രതീക്ഷ. അങ്ങനെ ഇഷ്ടപ്പെടണമെന്നാണ് എന്റെ ആഗ്രഹം. പ്രാഥമികമായി ഞാൻ എന്റെ സംതൃപ്തിക്കുവേണ്ടിയാണു സിനിമ ചെയ്യുന്നത്. നമ്മൾ ചെയ്യുന്ന പ്രവൃത്തി ആത്മാർഥമായും സത്യസന്ധമായും ചെയ്യുകയാണെങ്കിൽ അതു സ്വാഭാവികമായും സമൂഹത്തിനു ഗുണപരമായി വരും. അല്ലാതെ സമൂഹത്തെ മാറ്റാനും അവരെ ചോദ്യം ചെയ്യാനും വേണ്ടി നമ്മൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല.
അയാൾ ശശിയുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം...?
ഈ സിനിമയിൽ വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട്. പൊളിറ്റിക്സ് മാത്രമല്ല നമ്മുടെ മതങ്ങളുടെ ഇടപെടലുകളും സിനിമയിൽ വരുന്നുണ്ട്.
ചിത്രീകരണം...?
തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തായിരുന്നു ലൊക്കേഷൻ. ഞാൻ കണ്ടിട്ടുള്ള പരിചിതമായ സ്ഥലമായതുകൊണ്ട് അവിടെത്തന്നെ ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തിരുവനന്തപുരത്തിന്റെ പകലുകളും രാത്രികളുമൊക്കെയാണു സിനിമയിൽ.
അയാൾ ശശി- വെല്ലുവിളികൾ...?
ഇതിന്റെ മേക്കിംഗ് രീതി തന്നെയായിരുന്നു പ്രധാന വെല്ലുവിളി. സാധാരണ ഒരു സിനിമയിൽ ചെയ്യാത്ത രീതിയിലുള്ള മേക്കിംഗ് ആണ് ഇതിൽ പരീക്ഷിച്ചിരിക്കുന്നത്. സാധാരണ പ്രേക്ഷകർക്ക് അങ്ങനെ ഫീൽ ചെയ്യാൻ പാടില്ല. എന്നാൽ, സീരിയസായി സിനിമ അറിയാവുന്നവർക്ക് അതു മനസിലാവുകയും വേണം. ആ രീതിയിലുള്ള ഒരു ശ്രമം നടത്തിയിട്ടുണ്ട്.
സിനിമയിൽ സാങ്കേതിക മികവിനു പ്രാധാന്യമുണ്ടെന്നു വിശ്വസിക്കുന്നുണ്ടോ...?
സിനിമ കഥപറച്ചിൽ മാത്രമല്ലല്ലോ. ടെക്നിക്കലിയും നിലവാരം പുലർത്തണം. അതിനാൽ അതിനും പ്രാധാന്യം കൊടുത്താണു ചെയ്തത്. ആദ്യസിനിമയിൽ എനിക്കു സാധ്യമായ തരത്തിൽ ഒരു പുതുമുഖ സംവിധായകന്റെ പരിമിതികളിൽ നിന്നുകൊണ്ടുതന്നെ ടെക്നിക്കൽ പെർഫക്ഷൻ വരുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
ഈ സിനിമയിൽ സിങ്ക് സൗണ്ടാണു ചെയ്തിരിക്കുന്നത്. മുംബൈയിൽ നിന്നുളള വിദഗ്ധരാണ് സൗണ്ട് റിക്കാർഡിംഗ് ചെയ്തത്. ബൂം പിടിക്കുന്നത് ഒരു ആർട്ടാണ്. പ്രമോദ് തോമസ് സൗണ്ട് മിക്സിംഗും നിഥിൻ ലൂക്കോസ് സൗണ്ട് ഡിസൈനിംഗും ചെയ്തിരിക്കുന്നു.
സിങ്ക് സൗണ്ട് റിക്കാർഡിംഗ് എല്ലാ ആർട്ടിസ്റ്റുകൾക്കും അത്ര പരിചിതമല്ലാത്തതുകൊണ്ടു ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ, ശ്രീനിയേട്ടന് അത് വലിയ പ്രശ്നമായി വന്നില്ല. പണ്ടുതൊട്ടേ കാണാതെ പഠിച്ചാണ് അദ്ദേഹം ഡയലോഗ് പറഞ്ഞിരുന്നത്. പ്രോംപ്റ്റിംഗ് അധികം ചെയ്യാറില്ലാത്തതിനാൽ ശ്രീനിയേട്ടനു കുറച്ചുകൂടി എളുപ്പമായിരുന്നു. സാധാരണ സിനിമ ഉണ്ടാക്കുന്നതിലും കുറച്ചുകൂടി ബുദ്ധിമുട്ടാണ് സിങ്ക്സൗണ്ടിൽ സിനിമ ചെയ്യാൻ. പക്ഷേ, അതെല്ലാം ഈ സിനിമയ്ക്കുവേണ്ടി വളരെ പെർഫക്ടായി ചെയ്തിട്ടുണ്ട്.
സിങ്ക് സൗണ്ട് ആയതിനാൽ തിയറ്റർ ഓപ്പറേറ്റേഴ്സ് കുറച്ചു ശ്രദ്ധ പുലർത്തിയാൽ നന്നായിരിക്കും. സിങ്ക് സൗണ്ട് ചെയ്ത സിനിമയും ഡബ്ബിംഗ് ചെയ്ത സിനിമയും രണ്ടും രണ്ടായി കാണാൻ ഓപ്പറേറ്റേഴ്സ് തയാറാകണം. അതിനനുസരിച്ചു സിനിമ തുടങ്ങുന്നതിനു മുന്‍പ് സിസ്റ്റത്തിൽ ഡബ്ബിംഗ് സിനിമയ്ക്കു വച്ചിരിക്കുന്ന സെറ്റിംഗ്സിൽ മാറ്റം വരുത്തിയാൽ മതി. പക്ഷേ, ചില തിയറ്ററുകളിൽ പഴയ സിസ്റ്റമാണുള്ളത്. അതിൽ നമുക്ക് ഒന്നും ചെയ്യാനാവില്ല.
നിർമാതാക്കളുടെ പിന്തുണ എത്രത്തോളം....?
മീശമാധവൻ, പട്ടാളം, വാധ്യാർ, ഓർഡിനറി എന്നിവ നിർമിച്ച സുധീഷ് പിള്ളയും ഏറെ സിനിമകളുടെ ഛായാഗ്രാഹകനും മായാമോഹിനി പോലെയുളള സിനിമകളുടെ നിർമാതാവുമായ പി. സുകുമാറും ചേർന്നാണ് അയാൾശശി നിർമിച്ചത്. ആദ്യം മുതൽ എല്ലാ അർഥത്തിലും പ്രത്യേകിച്ചു സിനിമയുടെ ടെക്നിക്കൽ പെർഫക്്ഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടെ നിൽക്കുന്ന ആളുകളാണ് ഈ സിനിമയുടെ നിർമാതാക്കൾ. അവർ സിനിമ അറിയാവുന്നവരായതുകൊണ്ട് മേക്കിംഗ് കാര്യങ്ങളിൽ കണ്ഫ്യൂഷൻ വരില്ല. അവരുടെ പിന്തുണ പ്രത്യേകം എടുത്തുപറയേണ്ടതാണ്. അയാൾ ശശി ഈ മാസം ഏഴിനു തിയറ്ററുകളിലെത്തും.
ഡ്രീം പ്രോജക്ട്...?
അതതുകാലഘട്ടങ്ങളിൽ ഇഷ്ടപ്പെടുന്ന സിനിമ ചെയ്തു മുന്നോട്ടു പോവുക എന്നതാണ് ആഗ്രഹം. വ്യത്യസ്തയുള്ള സിനിമകൾ ചെയ്യുക എന്നതാണു പ്രധാനം. ഒരേ ജോണറിലുള്ള സിനിമ ആവരുതെന്ന് ആഗ്രഹമുണ്ട്. ഒരുപോലത്തെ സിനിമ ചെയ്തിട്ടു കാര്യമില്ലല്ലോ.
അസ്തമയം വരെയ്ക്കുശേഷം ഇടവേള. എപ്പോഴാണു താങ്കൾ സിനിമ ചെയ്യുന്നത്. എന്തിനാണ് സിനിമ ചെയ്യുന്നത്...?
അടിസ്ഥാനപരമായി എന്റെ തൃപ്തിക്കുവേണ്ടിത്തന്നെയാണു സിനിമ ചെയ്യുന്നത്. എന്റെ ആനന്ദം അതിലാണ്. അതുകൊണ്ടാണ് ഞാൻ അതു തെരഞ്ഞെടുത്തത്. അല്ലാതെ ആരുടെയും സമ്മർദം കൊണ്ടല്ല. നല്ലതെന്ന് എനിക്കു തോന്നുന്നതു മാത്രമേ ഞാൻ ചെയ്യുകയുമുള്ളൂ. വെപ്രാളം പിടിച്ച് ഒരു കാര്യം ചെയ്യേണ്ട കാര്യമില്ല. വളരെ സാവധാനം ചെയ്താൽ മതി. ചെയ്യുന്നതു കുറച്ചു പെർഫക്ടായിരിക്കണം, നല്ലതായിരിക്കണം എന്ന് ആഗ്രഹമുണ്ട്. എന്റെ ആദ്യ സിനിമ ഒരു അമേരിക്കൻ കന്പനി എടുത്തിരുന്നു. പല ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്തു പോകുകയും ധാരാളം പേർ കാണുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലും പുറത്തും പല ഫെസ്റ്റിവലുകളിലും അതു പോയിട്ടുണ്ട്. അതുപോലത്തെ ഒരു സിനിമയല്ല ഇത്. ഈ സിനിമ എല്ലാത്തരത്തിലും എല്ലാവർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള കമേഴ്സ്യൽ സിനിമ തന്നെയാണ്.
കലാപരമായ സിനിമയെന്നും കച്ചവടസിനിമയെന്നും രണ്ടുതരം സിനിമകളുണ്ടോ...?
നല്ല സിനിമയെന്നും ചീത്ത സിനിമയെന്നും മാത്രമേയുള്ളൂ. ഐഎഫ്എഫ്കെ പോലെയുള്ള വലിയ ഫെസ്റ്റിവലുകളിൽ വരുന്ന സിനിമകളിൽ 80 ശതമാനവും അവരുടെ നാട്ടിൽ ഓടുന്ന സിനിമകളാണ്. ആ നാടുകളിൽ അംഗീകരിക്കപ്പെട്ട സിനിമകളാണ്. അല്ലാതെ ആരും കാണാത്ത സിനിമകളല്ല വരുന്നത്. പക്ഷേ, നമ്മുടെ നാട്ടിൽ അവാർഡ് കിട്ടിയ സിനിമയാണെങ്കിൽ അതു കാണാൻ കൊള്ളാത്ത സിനിമയാണ് എന്നൊരു ധാരണയുണ്ട്. മുൻകാല ഫിലിം മേക്കേഴ്സ് ഉണ്ടാക്കിവച്ചിരിക്കുന്നതാവാം. സത്യത്തിൽ ആ ധാരണയൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞു. അവാർഡു കിട്ടിയാൽ ആരും തിയറ്ററിലോട്ടു പോകാത്ത അവസ്ഥ മാറണം.
സന്ദേശം നല്കുന്നതാവണം സിനിമ എന്നു വിശ്വസിക്കുന്നുണ്ടോ...?
ഒരിക്കലും അങ്ങനെ വിശ്വസിക്കുന്നില്ല. സിനിമയെന്നതു സന്ദേശം കൊടുക്കലല്ലല്ലോ. മെസേജ് കൊടുക്കാൻ നമുക്കു വേറെ എന്തൊക്കെ ഉപാധികളുണ്ട്. സിനിമയിലൂടെ അതു കൊടുക്കണമെന്ന് ആഗ്രഹിക്കുന്നതിനോടും എതിർപ്പുണ്ട്. നമുക്കു പറയാനുള്ള ആശയം പറയുക എന്നതു മാത്രമേയുള്ളൂ. അത് എങ്ങനെയാണെങ്കിലും.
അസ്മയം വരെയ്ക്കുശേഷം എഴുതിത്തുടങ്ങിയ സിനിമ ഉപേക്ഷിച്ചോ...?
തത്കാലം ഞാൻ അതു മാറ്റിവച്ചുവെന്നേയുള്ളൂ. നമ്മൾ എത്രയോ എഴുതുന്നു. ചില സമയങ്ങളിൽ നമ്മൾ എഴുതുന്നത് നമുക്ക് ഇഷ്ടപ്പെടാറില്ല. ആഗ്രഹിക്കുന്ന ആ ലെവലിൽ എത്തുന്പോൾ അതിലേക്കു പോകും.
അടുത്ത പ്രോജക്ടിനെക്കുറിച്ച്...?
ഒരു ത്രില്ലർ ചെയ്യാനാണു പ്ലാൻ. ഒരിക്കലും കഴിഞ്ഞ സിനിമ പോലെയോ ഈ സിനിമ പോലെയോ ആകാതെ മറ്റൊരു സിനിമ ആയിരിക്കണമെന്ന് ആഗ്രഹമുണ്ട്. പേരോ മറ്റു കാര്യങ്ങളോ ഒന്നും ആയിട്ടില്ല. പതിയെ ചെയ്യുന്നുള്ളൂ. വെപ്രാളം കാണിച്ചിട്ടും എണ്ണത്തിൽ കൂടുതൽ ചെയ്യുന്നതുകൊണ്ടും കാര്യമില്ലല്ലോ..
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top