Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
പ്രണയ"തീര’ത്ത് ചുവടുവച്ച് പ്രണവ് രതീഷ്
Monday, July 10, 2017 2:51 AM IST
അലിയുടെയും സുഹറയുടെയും പ്രണയകഥ പറയുന്ന ചിത്രം തീരം തിയറ്ററുകളിലേക്ക്. പ്രിനീഷ് പ്രഭാകരൻ, അൻസാർ താജുദീൻ എന്നിവയുടെ രചനയിൽ ഷഹീദ് അറാഫത്ത് സംവിധാനം ചെയ്ത തീരത്തിൽ നടൻ രതീഷിന്റെ മകൻ പ്രണവ് രതീഷാണു നായകൻ. നായിക മറിയ യോഹന്നാൻ. ""അലിയും സുഹറയും തമ്മിലുള്ള പ്രണയം തന്നെയാണു തീരം. സുഹറയോടുള്ള പ്രണയം കാരണമുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയെ സംഘർഷഭരിതമാക്കുന്നത്. ഇതൊരു കമേഴ്സ്യൽ ഫീൽ ഗുഡ് മൂവിയാണ്...'' ഷെയ്ക് അഫ്സൽ നിർമിച്ച തീരത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് യുവനടൻ പ്രണവ് രതീഷ്.
തീരത്തിലേക്കുളള വഴി...?
ഞാൻ ആദ്യമായി അഭിനയിച്ചതു മധുപാൽ സാർ സംവിധാനം ചെയ്ത വാക്ക് എന്ന സിനിമയിലാണ്. ആ പടം ചെയ്തുകൊണ്ടിരിക്കുന്പോഴാണ് തീരത്തിന്റെ റൈറ്റേഴ്സിൽ ഒരാളായ അൻസറിക്ക വിളിച്ചത്. കഥ പറയാൻ വരൂ, കേട്ടിട്ടു തീരുമാനിക്കാം എന്നു ഞാൻ പറഞ്ഞു. ഡയറക്ടർ അറാഫത്ത് ഇക്കയുമൊത്താണ് അൻസറിക്ക കഥ പറയാൻ വന്നത്. കഥ എനിക്കിഷ്ടമായി. അതിലേറെ ഇഷ്ടമായത് അവരുടെ കഥപറച്ചിൽ തന്നെയാണ്. ചെറിയ ബജറ്റിൽ എടുക്കുന്ന പടമാണെന്ന് ആദ്യംതന്നെ അവർ പറഞ്ഞിരുന്നു. അവർ പറഞ്ഞ കഥയും കഥപറച്ചിലിൽ പ്രകടമായ അവരുടെ ആത്മവിശ്വാസവും തന്നെയാണ് ഈ പ്രോജക്ട് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. തീരം എന്റെ ആദ്യ റിലീസാണ്.
തീരത്തിന്റെ പ്രമേയം ....?
തീരം ഒരു സിംപിൽ ലവ് സ്റ്റോറിയാണ്. എന്റെ കഥാപാത്രത്തിന്റെ പേര് അലി. ആലപ്പുഴ ടൗണിലാണ് അലിയുടെ താമസം. രാത്രി ഓട്ടോ ഓടിക്കുന്ന അലി പകൽ ഒരു ബ്രഡ് ഫാക്ടറിയിൽ ജോലി ചെയ്യുന്നു. അവിടെവച്ചാണ് സുഹറയെ ആദ്യമായി കണ്ടുമുട്ടിയത്. അലിക്കു സുഹറയോടു പ്രണയമാണ്. സുഹറയുമായി കണ്ടുമുട്ടിയശേഷം അവരുടെ പ്രണയവഴിയിൽ സംഭവിക്കുന്ന സംഘർഷങ്ങളാണ് തീരത്തിന്റെ ബേസിക് പ്ലോട്ട്.
തീരത്തിലെ നായിക...?
തീരത്തിലെ നായിക സുഹറയെ അവതരിപ്പിക്കുന്നതു മരിയ യോഹന്നാൻ. മിസ് കേരള റണ്ണറപ്പായിരുന്നു മരിയ. റെഡ് വൈൻ എന്ന പടത്തിൽ ഫഹദ് ഫാസിലിന്റെ പെയറായിരുന്നു. സെറ്റിലെത്തിയപ്പോഴാണു മരിയയെ പരിചയപ്പെട്ടത്. പടം പൂർത്തിയായപ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
സുഹറയെക്കുറിച്ച്..?
വളരെ ഇടുങ്ങിയ ചിന്താഗതിയുള്ള കുടുംബത്തിൽ നിന്നാണു സുഹറ വരുന്നത്. ഇടത്തരം കുടുംബത്തിലെ അംഗം. ഓർത്തഡോക്സ് ചിന്താഗതി പുലർത്തുന്ന കുടുംബം.
തീരത്തിലെ പ്രണയം..?
തീരം റിയലിസ്റ്റിക് ലൗസ്റ്റോറിയാണ്. ജീവിതത്തിലെ പ്രണയം എങ്ങനെയാണോ അതുപോലെതന്നെയാണ് തീരത്തിലെ പ്രണയം. അല്ലാതെ സിനിമാറ്റിക് ലൗസ്റ്റോറിയല്ല തീരം. ഏറെക്കുറേ ഒരു യഥാർഥ സംഭവത്തിൽ നിന്നു നേടിയ പ്രചോദനത്തിൽ നിന്നാണ് ഈ കഥ.
ഷൂട്ടിംഗ് അനുഭവങ്ങൾ...?
വാക്കും തീരവും ഒരേകാലയളവിലാണ് ഷൂട്ടിംഗ് നടന്നത്. മൂന്നു ഷെഡ്യൂളായിട്ടാണു തീരം ചെയ്തത്. ആലപ്പുഴ, കുട്ടനാടു ഭാഗങ്ങളിലായിരുന്നു ഷൂട്ടിംഗ്. പ്രോംപ്റ്റിംഗ് എനിക്ക് അത്ര എളുപ്പമല്ല. അതിനാൽ സീനിനു മുൻപ് ഡയോലോഗുകൾ ഞാൻ കാണാതെ പഠിക്കുമായിരുന്നു. പിന്നീടു ഡബ്ബ് ചെയ്തു.
സംവിധായകൻ ഷഹീദ് അറാഫത്തുമായുള്ള അനുഭവങ്ങൾ...?
കഥപറച്ചിലിൽ അദ്ദേഹം കാണിച്ച ആത്മവിശ്വാസം സബ്ജക്ടിലും കാണിച്ചിട്ടുണ്ട്. വളരെ സത്യസന്ധതയുള്ള ഡയറക്ടറാണ്. പറഞ്ഞ കാര്യങ്ങളെല്ലാം അതുപോലെ ചെയ്തിട്ടുണ്ട്. ഷൂട്ടിംഗിന്റെ ആദ്യാവസാനം അദ്ദേഹം ഏറെ ഹെൽപ്ഫുൾ ആയിരുന്നു. ഞാൻ തുടക്കക്കാരനാണ്. പറയത്തക്ക അനുഭവങ്ങളുമില്ല. പക്ഷേ, അദ്ദേഹത്തിന്റെ നിർദേശങ്ങളും പിന്തുണയും കാരണം നന്നായി വന്നിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. മൊത്തം ഒരു ടീം വർക്കായിരുന്നു. ഡയറക്ടർ- ആക്ടർ എന്നിങ്ങനെയുള്ള വേർതിരിവുകളില്ലായിരുന്നു.
തീരത്തിലെ മറ്റ് അഭിനേതാക്കൾ....?
ടിനിടോം, അസ്കർ, കൃഷ്ണപ്രഭ തുടങ്ങിയവരാണു മറ്റു പ്രധാന വേഷങ്ങളിൽ. ഉമ്മർ എന്ന കഥാപാത്രത്തെയാണ് നടൻ അജ്മലിന്റെ സഹോദരൻ കൂടിയായ അസ്കർ അവതരിപ്പിക്കുന്നത്.
ഷൂട്ടിംഗ് അനുഭവങ്ങളിൽ വെല്ലുവിളിയായി തോന്നിയത്...?
ഞാൻ പുതുമുഖമാണല്ലോ. രാവിലെ എഴുന്നേൽക്കണം, ഷൂട്ടിംഗിനു പോകണം. മുന്‍പ് അതൊന്നും ചെയ്തിരുന്നില്ല. ആദ്യമായതുകൊണ്ട് കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ക്രമേണ അതു ശീലമായി. പല കാര്യങ്ങളും ഇനിയും പടങ്ങൾ ചെയ്യുന്പോൾ ശീലമാകുമെന്നു തോന്നുന്നു. തീരം ടീമിലെത്തിയപ്പോൾ അറാഫത്ത് ഇക്ക, അൻസറിക്ക, മരിയ... എല്ലാവരും സുഹൃത്തുക്കളെപ്പോലെ ആയി. എല്ലാവരും പരസ്പരം സഹായിക്കാൻ മനസുള്ളവരും.
സിനിമ സ്വപ്നംകണ്ടു തുടങ്ങിയത് എപ്പോഴാണ്...?
എനിക്കു സിനിമയിലേക്കു വരണം എന്ന ഡ്രീം ഉണ്ടായിരുന്നോ എന്ന് കൃത്യമായി അറിയില്ല. പക്ഷേ, സിനിമയിൽ താത്പര്യമുണ്ടായിരുന്നു. സിനിമ ഏറെ കാണുമായിരുന്നു. ചെറുപ്പംതൊട്ടു കാണുന്ന ശീലമില്ലായിരുന്നു. പക്ഷേ, സിനിമ മനസിലാകാൻ തുടങ്ങിയ പ്രായംമുതൽ പടം കാണാറുണ്ടായിരുന്നു. കോളജ് പഠനം ബംഗളൂരുവിൽ. വിഷ്വൽ കമ്യൂണിക്കേഷനാണു പഠിച്ചത്. ആ സമയത്തു കുറച്ചു ഷോർട്ട് ഫിലിംസ് ഡയറക്ട് ചെയ്തിരുന്നു. മ്യൂസിക് വീഡിയോസ് ചെയ്തിരുന്നു. ഞാൻ അഭിനയിച്ച ഒരു ഷോർട്ട് ഫിലിം കണ്ടിട്ടാണ് അൻസാറിക്കയും അറാഫത്ത് ഇക്ക എന്നെ ആദ്യം വിളിച്ചത്. അതിൽ ഞാൻ എഡിറ്റിംഗും ചെയ്തിട്ടുണ്ട്. പിന്നീടു തിരുവനന്തപുരത്തു രേവതി ഫിലിം അക്കാദമിയിൽ എഡിറ്റിംഗ് കോഴ്സ് ചെയ്തു. ഞാൻ ഭാഗികമായി എഡിറ്ററും കൂടിയാണ്. പക്ഷേ, അഭിനയിക്കാൻ പോകുന്പോൾ അതുമാത്രമേ ചെയ്യാറുള്ളൂ.
സംവിധാനമാണോ ഇപ്പോഴും സ്വപ്നം....?
എന്റെ മനസ് ഒന്നിലും ഉറച്ചിട്ടില്ല. എല്ലാം ഞാൻ മൂഡ് അനുസരിച്ചു ചെയ്യുന്നതാണ്. അല്ലാതെ ഞാൻ ഇതുതന്നെ ചെയ്യും എന്ന വാശിയോ മറ്റോ ഇല്ല. ഒഴുക്കിനനുസരിച്ചു നീങ്ങുക എന്നതാണ് എന്റെയൊരു രീതി.
ഓഫറുകൾ സ്വീകരിക്കുന്നതു സ്വന്തം ഇഷ്ടപ്രകാരമാണോ? വീട്ടിൽ സിനിമാക്കാര്യങ്ങൾ ചർച്ചചെയ്യാറുണ്ടോ...?
എല്ലാം ചെയ്യുന്നതിനുമുന്പ് സഹോദരനുമായും സഹോദരിയുമായും കൂടിയാലോചിക്കും. അവരുടെ അഭിപ്രായം അവർ പറയും. ഞാൻ തന്നെ ഒരു തീരുമാനത്തിലെത്തുന്നതാണു നല്ലതെന്നാണ് അവരും പറയുന്നത്. അവസാന വാക്ക് എന്തായാലും എന്റേതുതന്നെയാണ്. സിനിമയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അവർ നേരത്തേതന്നെ എന്നോടു പറയുമായിരുന്നു. അവർ പറഞ്ഞ കുറച്ചു കാര്യങ്ങളൊക്കെ സിനിയിലെത്തിയപ്പോൾ സഹായകമായി. സിനിമയെക്കുറിച്ചു വീട്ടിൽ ഞങ്ങൾ കൂടുതൽ ചർച്ച ചെയ്യാറില്ല. സിനിമയെക്കുറിച്ചു മാത്രമല്ല വേറെയും പല കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ സംസാരിക്കും. ഞങ്ങളുടെ ഇഷ്ടങ്ങളെക്കുറിച്ചു പറയും. പണ്ടുതൊട്ടേ അങ്ങനെയാണ്. പുറമേനിന്നു വീട്ടിലേക്കുവരുന്നവർ ഞങ്ങൾ ഫിലിം പശ്ചാത്തലമുള്ളവരാണെന്ന് പറയില്ല!
സിനിമയിൽ വഴികാട്ടിയായി കാണുന്നത് ആരെയാണ്...?
സുരേഷ് അങ്കിളും സുരേഷ് ഗോപി അങ്കിളുമാണ് ഗൈഡ് എന്നൊക്കെ പറയാവുന്നത്. പടങ്ങൾ ചെയ്യുന്നതിനു മുന്‍പ് അവരോടു പറഞ്ഞിരുന്നു. അവരുടെ സപ്പോർട്ടോടു കൂടെയാണ് പടങ്ങൾ ചെയ്തത്.
തീരത്തിലെ പാട്ടുകൾ ഏറെ ഹിറ്റാണല്ലോ...?
പാട്ടുകൾക്കു നല്ല റീച്ചുണ്ട്. കുറച്ചു മ്യൂസിക്കൽ ട്രീറ്റ്മെന്റുള്ള സിനിമയാണു തീരം. പടത്തിൽ റീ റിക്കോർഡിംഗ് നന്നായി വന്നിട്ടുണ്ട്. അഫ്സൽ ഇക്കയുടെ മ്യൂസിക്കും നന്നായിട്ടുണ്ട്. പാട്ടുകൾക്കു സിനിമയിൽ ഏറെ പ്രാധാന്യമുണ്ട്.
തീരത്തിന്റെ ഫ്രെയിമുകൾക്കു സാമൂഹിക മാധ്യമങ്ങളിൽ മികച്ച അഭിപ്രായമാണല്ലോ. തീരത്തിന്റെ ഛായാഗ്രഹണം...?
ഗൗതം ശങ്കറാണു കാമറ ചെയ്തത്. ആക്ഷൻ ഹീറോ ബിജുവിൽ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ ലഡു എന്ന പടത്തിൽ വർക്ക് നടക്കുന്നു. കാമറാമാൻ എന്ന നിലയിൽ ഗൗതം ശങ്കറിന്റെ ആദ്യ വർക്കാണു തീരം.
ഒരു സിനിമ ചെയ്യാൻ താങ്കളെ പ്രചോദിപ്പിക്കുന്നത്...?
അതൊരു എന്റർടെയ്നർ ആയിരിക്കണം. പ്രേക്ഷകരുമായി ബന്ധപ്പെടുത്താനാകുന്ന എന്തെങ്കിലും അതിൽ ഉണ്ടാകണം. എനിക്കു ഫേവറിറ്റായ, ഇഷ്ടമുള്ള ചില സിനിമകളുണ്ട്. പക്ഷേ, അതിലൊക്കെ പ്രചോദിതനായല്ല ഞാൻ സിനിമ ചെയ്യുന്നത്.
സിനിമയ്ക്കപ്പുറം മറ്റ് ഇഷ്ടങ്ങൾ...?
യാത്ര ചെയ്യാൻ ഇഷ്ടമാണ്. പുതിയ സ്ഥലങ്ങൾ കാണുന്നത് ഇഷ്ടമാണ്. സുഹൃത്തുക്കൾക്കൊപ്പം ഒത്തുചേരുന്നത് ഇഷ്ടമാണ്.
രതീഷ് എന്ന നടനിൽ താങ്കൾ ഇഷ്ടപ്പെടുന്നത്...?
അച്ഛന്റെ ഡയലോഗ് ഡെലിവറി ഏറെ ഇഷ്ടമാണ്. അച്ഛന്റെ ചില കഥാപാത്രങ്ങൾ എനിക്ക് ഏറെ ഇഷ്ടമാണ്.. കമ്മീഷണർ,രാജാവിന്റെ മകൻ തുടങ്ങിയ പടങ്ങൾ ഇഷ്ടമാണ്. അതൊക്കെ ഞാൻ ആദ്യം കണ്ട പ്രായത്തിൽ എനിക്കു സിനിമയിലേക്കു വരണം എന്ന ചിന്തയൊന്നും ഇല്ലായിരുന്നു. പിന്നീടു ടിവിയിൽ വരുന്പോഴും ആ സിനിമകളൊക്കെ കാണാറുണ്ട്. പക്ഷേ, ഞാൻ സിനിമയിലേക്കു വരാനുള്ള കാരണം അതൊന്നുമല്ല.
സിനിമയിൽ അച്ഛന്റെ സുഹൃത്തുക്കൾ ധാരാളമുണ്ടല്ലോ. അവരിൽ നിന്നുള്ള പിന്തുണ...?
സിനിമയിലുള്ള അച്ഛന്റെ സുഹൃത്തുക്കളിൽ നിന്നു മോറൽ സപ്പോർട്ട് എപ്പോഴുമുണ്ട്. പ്രോജക്ടുകൾ സ്വീകരിക്കുന്പോഴും സിനിമയുമായി ബന്ധമുള്ള ഏതു കാര്യം ചെയ്യുന്പോഴും ആദ്യം അവരോടു പറയും. ഇനിയുമുള്ള പ്രോജക്ടുകൾക്കും അവരുടെ മോറൽ സപ്പോർട്ട് ഉണ്ടാകും.
അടുത്ത പ്രോജക്ടുകൾ, മറ്റു സിനിമാസ്വപ്നങ്ങൾ...?
ഞാൻ ആദ്യമായി അഭിനയിച്ച വാക്ക് എന്ന ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണ് ഇപ്പോൾ. ഈ വർഷം റിലീസാവും. അത് ഒരു ഫാമിലി ഡ്രാമയാണ്. മറ്റു ചില പ്രോജക്ടുകൾ ചർച്ചകളിലാണ്. എനിക്കു പ്ലാനുകളില്ല, ഡ്രീമുകളില്ല. നേരത്തേ പറഞ്ഞതുപോലെ, ഒഴുക്കിനൊത്തു നീങ്ങുന്ന ഒരാൾ. എന്തു വരുന്നുവോ അപ്പോഴത്തെ മൂഡിന് അത് ഓകെ ആണെന്നു തോന്നിയാൽ ചെയ്യും. സിനിമാഫീൽഡിൽ തന്നെ നിൽക്കണം എന്നു ഞാൻ വിചാരിച്ചാലും അങ്ങനെ നടക്കണമെന്നില്ലല്ലോ. അതിനാൽ അത്തരം തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ല.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top