Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
‘തീരം റിയലിസ്റ്റിക്കാണ്, പച്ചയായ ആലപ്പുഴയുടെ സിനിമ’
Thursday, July 20, 2017 7:44 AM IST
""റിയലിസ്റ്റിക്കായ പടമാണു തീരം. പടം വിജയിക്കാൻ ഇന്നയിന്ന ആളുകളൊന്നും വേണമെന്നില്ല. നല്ല പടമാണെങ്കിൽ ആളുകൾ സ്വീകരിക്കും. തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമാറ്റിക് രീതിയിലല്ല, റിയലിസ്റ്റിക് രീതിയിലാണു ചെയ്തിരിക്കുന്നത്. അതു ജനങ്ങൾ സ്വീകരിച്ചു. നമുക്കു ധൈര്യം അതാണ്. അതുപോലെയുള്ള പടങ്ങൾ സ്വീകരിക്കപ്പെടുമെന്നുതന്നെ വിചാരിക്കുന്നു. പരീക്ഷയാണു സിനിമ. തീരം തീർച്ചയായും സ്വീകരിക്കപ്പെടുമെന്ന വിശ്വാസമുണ്ട്....” സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തീരം ഉൾപ്പെടെയുള്ള പുതിയ സിനിമകളിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ ടിനി ടോം.
തീരത്തിലെ കഥാപാത്രത്തിന്റെ പ്രത്യേകത...
ഇത്രയും നാൾ സിനിമ ചെയ്തിട്ടു പേരില്ലാത്ത ഒരു കഥാപാത്രം തീരത്തിലേതാണ്. ഇതിലെ കഥാപാത്രത്തിനു പേരു പറയുന്നില്ല. തീരത്തിൽ മെയിൻ ഓപ്പോസിറ്റ് കാരക്ടറാണ്. നെഗറ്റീവ് കാരക്ടറാണ്. പോലീസുകാരനാണ്. പക്ഷേ, പോലീസിന്റെ വേഷം ധരിക്കുന്നില്ല. മഫ്ടിയിൽ നടക്കുന്ന ഒരു പോലീസുകാരനെയാണ് ഇതിൽ ഞാൻ ചെയ്തിരിക്കുന്നത്. അഭിനയത്തിന്റെ പുതിയ ഒരു ഏരിയ പ്രൂവ് ചെയ്യാൻ എനിക്കു കഴിഞ്ഞെന്നാണ് പ്രിവ്യൂ കണ്ടവർ പറഞ്ഞത്. ചില ഡയറക്ടർമാർ നമ്മുടെ കഥാപാത്രത്തെ വളരെ കൃത്യമായി വരച്ചുതരും. ചിലർ നമുക്കു ഫ്രീഡം തരും. ഈ സിനിമയിലെ എന്റെ കഥാപാത്രത്തെക്കുറിച്ചു വളരെ വ്യക്തമായി ഇതിന്റെ ഡയറക്ടർ സഹീദിന് അറിയാമായിരുന്നു.
ആലപ്പുഴയിൽ ഉള്ള ഒരു പോലീസുകാരന്റെ ചില മാനറിസങ്ങളാണ് ഇതിൽ ഞാൻ അവതരിപ്പിച്ചത്. അയാളെ അനുകരിക്കുകയല്ല ഞാൻ ചെയ്തിരിക്കുന്നത്. അയാളുടെ ചില മാനറിസങ്ങൾ എടുത്തുവെന്നുമാത്രം. അദ്ദേഹത്തിന്റെ ജീവിതമൊന്നുമല്ല ഈ സിനിമയിൽ എടുത്തിരിക്കുന്നത്. ഒരു ഡോക്യു ഫിക്ഷൻ ഒന്നുമല്ല ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കാരക്ടർ അല്ല എടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ചേഷ്ടകൾ നമുക്കു കാണിച്ചു തരുന്നുവെന്നേയുള്ളൂ. അദ്ദേഹം ആലപ്പുഴയിലെ തീരത്തിന്റെ സെറ്റിൽ വന്നിരുന്നു. അദ്ദേഹവുമായി ഞാൻ നേരിട്ടു സംസാരിച്ചിരുന്നു. അദ്ദേഹം ഇതിനോടു പോസിറ്റീവായാണു പ്രതികരിച്ചത്. ഒരു സാധാരണ പോലീസുകാരന്റെ മറ്റുചില വശങ്ങൾ കൂടി അദ്ദേഹം കൃത്യമായി പറഞ്ഞുതരികയും ചെയ്തു.
തീരത്തിന്റെ പ്രമേയം...
പ്രമേയം പ്രണയമാണ്. പല രീതിയിലുള്ള പ്രണയമുണ്ടല്ലോ. ഞാൻ നെഗറ്റീവ് ആങ്കെിലും എനിക്കും ഒരു പ്രണയമുണ്ട്. നെഗറ്റീവായ ആളും പ്രണയിക്കുന്പോൾ അതിൽ ഒരു പോസിറ്റിവിറ്റിയുണ്ടാവും. ആൾ എത്ര ദുഷ്ടനാണെങ്കിലും അയാളുടെ പ്രേമത്തിനു സത്യസന്ധതയുണ്ടാവും എന്നു പറയുംപോലെ ഇതിലെ എന്റെ പ്രണയത്തിനും ഒരു സത്യസന്ധതയുണ്ട്. കാരക്ടർ നെഗറ്റീവാണെങ്കിലും പ്രണയത്തിന്റെ കാര്യം വരുന്പോൾ അതു നമുക്കു സത്യസന്ധമായി ഫീൽ ചെയ്യും. ചതിക്കാനോ വഞ്ചിക്കോനോ ഒന്നുമല്ല ആ പ്രണയം. പുതിയ രീതിയിലുള്ള ഒരു പ്രണയരീതിയാണ് ഇതിൽ ചെയ്തിരിക്കുന്നത്. പ്രണവ് രതീഷാണു നായകൻ. നടൻ അജ്മലിന്റെ സഹോദരൻ അസ്കറാണ് ഉപനായകൻ. അവന്റെ കഥാപാത്രത്തിന്റെ അമ്മയുമായുള്ള പ്രണയമാണ് എന്റെ കഥാപാത്രത്തിന്. ഡിനി എന്ന ആർട്ടിസ്റ്റാണ് ആ വേഷം ചെയ്തത്. കട്ടപ്പനയിലെ ഹൃത്വിക് റോഷനിൽ ഡിനി അമ്മവേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
തീരത്തെ ആകർഷകമാക്കുന്നത്...
ആലപ്പുഴയുടെ എല്ലാ മുക്കും മൂലയും ഈ സിനിമയിൽ കവർ ചെയ്തിട്ടുണ്ട്. ആലപ്പുഴയുടെ ഭംഗി ഈ സിനിമയിൽ കാണാനാവും. ചെലവു വളരെ ചുരുക്കിയെടുത്ത സിനിമയാണിത്. ഏറ്റവും ചുരുങ്ങിയ ചെലവിൽ ചെയ്യാനായ ഒരു സിനിമ. വളരെ മനോഹരമായിത്തന്നെ അതു സ്ക്രീനിൽ വന്നിട്ടുണ്ട്. റിയലിസ്റ്റിക്കായി എടുത്തിരിക്കുന്ന ഒരു പടമാണിത്. ഗൗതം ശങ്കർ എന്ന കാമറാമാൻ വളരെ ഭംഗിയായി പകർത്തിയിട്ടുണ്ട്. ഏറെ പ്രോമിസിംഗായ ഡയറക്ടറാണ് സഹീദ് അറാഫത്ത്. നമ്മളെ വളരെ കൃത്യമായി മോൾഡ് ചെയ്തെടുക്കാൻ കഴിവുള്ള ഡയറക്ടറാണ്.
സംവിധായകൻ സഹീദ് അറാഫത്തിനൊപ്പം...
വെൽ പ്ലാൻഡ് ആയ ഡയറക്ടറാണ് സഹീദ് അറാഫത്ത്. കണ്ഫ്യൂഷനുകൾ ഒന്നുമില്ല. ഈ സബ്ജക്ടിൽ വളരെ ആത്മവിശ്വാസമാണ് അദ്ദേഹത്തിന്. രാത്രിയാണ് കൂടുതലും ഷൂട്ട് ചെയ്തിരിക്കുന്നത്, രാത്രി എല്ലാവരും കട അടച്ചുകഴിയുന്പോൾ. ആലപ്പുഴ മുല്ലയ്ക്കൽ ചിറപ്പ് ഇതിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. അതും ജനങ്ങൾ അറിയാതെ അവരുടെ ഇടയിൽ നിന്നുകൊണ്ടായിരുന്നു ഷൂട്ടിംഗ്. ഒറിജിനൽ പോലീസുകാർ ഇതിൽ അഭിനയിച്ചിട്ടുണ്ട്. അവിടത്തെ റിയൽ ആയ ഗുണ്ടകളെയും കാണിച്ചിട്ടുണ്ട്. തികച്ചും പച്ചയായ ഒരു ആലപ്പുഴയെ തീരത്തിൽ കാണിച്ചിട്ടുണ്ട്. യഥാർഥ പോലീസുകാരെയും യഥാർഥ കള്ളന്മാരെയുമൊക്കെ ഇതിൽ കാണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വന്ന ആലപ്പുഴ സോംഗ് പോലെ തന്നെ വളരെ റിയസിസ്റ്റിക്കായാണ് പടവും ചിത്രീകരിച്ചിരിക്കുന്നത്. പ്രത്യേക മേക്കപ്പൊന്നുമില്ലാതെതന്നെ പച്ചയായിട്ടു തന്നെ..
തീരത്തിലെ പാട്ടുകൾ..
തീരത്തിലെ പാട്ടുകൾക്ക് വലിയ വ്യുവർഷിപ്പ് വന്നിട്ടുണ്ട്. അഫ്സൽ യൂസഫാണു പാട്ടുകൾ ചെയ്തിരിക്കുന്നത്. ഈയടുത്ത് ഇറങ്ങിയ പടങ്ങളിൽ ഏറ്റവും കൂടുതൽ വ്യൂസ് വന്നിരിക്കുന്ന പാട്ട് (ശ്രേയാഘോഷാൽ പാടിയ ഞാനും നീയും രാവിൻ കനവിൽ..) ഉൾപ്പെടെ ഇതിലുണ്ട്.
പ്രണവും മരിയയും..
മരിയയുമായി ഞാൻ നേരത്തേ ഒരു പടം മുംബെയിൽ വച്ചു ചെയ്തിരുന്നു. പക്ഷേ, അതു പൂർത്തിയാക്കിയിട്ടില്ല. റെഡ് വൈനിൽ ഫഹദിന്റെ പെയറായിരുന്നു മരിയ. കൃത്യമായ കാസ്റ്റിംഗാണു തീരത്തിൽ വന്നിരിക്കുന്നത്. അന്തർമുഖനായ നായകൻ.. ഒന്നും പുറത്തുപറയാതെ മൂഡോഫ് ആയി നടക്കുന്നയാൾ. യഥാർഥ ലൈഫിലും അതുപോലത്തെ ഒരാളാണു പ്രണവെന്ന് എനിക്കു തോന്നുന്നു. അടുക്കാൻ വളരെ സമയമെടുക്കും. അധികം സംസാരിക്കില്ല. വളരെ മാറിനിൽക്കുന്ന അന്തർമുഖത്വമുള്ള ഒരാൾ.
ഈ സിനിമയിലെ കാരക്ടറും അങ്ങനെയൊരു ഷേഡുള്ളയാളാണ്. അയാൾ എന്താണെന്ന് ആർക്കും മനസിലാവില്ല. പക്ഷേ, അയാളുടെ പ്രണയത്തെക്കുറിച്ചു വളരെ ആഴത്തിൽ പറയുന്നുണ്ട്. അയാൾക്ക് ഒരു പെണ്ണിനെ ഇഷ്ടമുണ്ട്. മരംചുറ്റിപ്രേമമൊന്നുമില്ല. അയാൾ അവളെ മാറിനിന്നു കാണുന്നുണ്ട്. മാറിനിന്നു സംസാരിക്കുന്നുണ്ട്. അവരുടെ ഉള്ളിലാണ് യഥാർഥത്തിൽ പ്രണയം. പുറമേ അതു പ്രദർശിപ്പിക്കുന്ന രീതിയിലുള്ള സംഭവങ്ങളൊന്നും സിനിമയിലില്ല. പാട്ടുകളുണ്ടെന്നു മാത്രമേയുള്ളൂ.
തീരം അനുഭവങ്ങളിൽ പ്രചോദിതമായത്..
ഈ സിനിമയുടെ മേക്കിംഗ് തന്നെ. ലൈറ്റൊന്നും ഉപയോഗിക്കാതെയാണു ഷൂട്ട് ചെയ്തത്. രാത്രി ആലപ്പുഴയിൽ എന്തു ലൈറ്റണോ.. ആ ലൈറ്റിലാണു ഷൂട്ട് ചെയ്തത്. അങ്ങനെയും ചെയ്യാനാകും എന്നു നമുക്കു കാണിച്ചുതരുന്ന സിനിമയാണു തീരം. ഓരോന്നും ഓരോ അനുഭവമാണല്ലോ. ചിലതു വർണശബളമായ രീതിയിലാവും. ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ഓഗസ്റ്റ് ഫിലിംസിന്റെ കളി എന്ന പടം അത്തരത്തിലുള്ളതാണ്. ലൈറ്റിംഗിനും മറ്റും ഏറെ സാധ്യതകളുള്ള പടം.
അടുത്തുതന്നെ തിയറ്ററുകളിലെത്തുന്ന കാലിയൻ എന്ന സിനിമയിലും വ്യത്യസ്ത വേഷമാണല്ലോ...
കുറച്ചു പ്രായമുള്ള ആശാൻ എന്ന കഥാപാത്രമായാണ് കാലിയനിൽ. എന്റെ പ്രായമല്ല കഥാപാത്രത്തിന്. ഇടുക്കിയുടെ ഉൾപ്രദേശത്തു ജീവിക്കുന്ന ആശാൻ എന്ന പേരുള്ള ഒരു കഥാപാത്രം. ഇതു ജീവിക്കുന്ന കഥാപാത്രമാണ്. ഇപ്പോഴും ജീവിച്ചിരിക്കുന്നയാൾ. 60നും 65നും ഇടയിലാണ് അയാളുടെ പ്രായം. അയാൾക്കു ജീവിക്കാനോ ഭക്ഷണത്തിനോ പണം ആവശ്യമില്ല. ആവശ്യമുള്ളപ്പോൾ പറവകൾ ഉൾപ്പെടെയുള്ള ജീവികളെ ചുട്ടുതിന്നും. കാശ് കൈയിൽ സൂക്ഷിക്കാറില്ല. അയാൾക്ക് ആവശ്യമുള്ളത് അയാൾക്കു കിട്ടാറുണ്ട്. യഥാർഥത്തിൽ അങ്ങനെ ജീവിക്കുന്ന ഒരാൾ അവിടെയുണ്ട്. അയാൾക്ക് അഞ്ചാറു ഭാര്യമാരുണ്ട്. അവർക്കു കുട്ടികളാകുന്നതോടെ പിന്നെ അവരെ സംരക്ഷിക്കാതെ അങ്ങനെ യാത്രചെയ്യുന്ന ഒരാൾ. പക്ഷേ, ഈ മക്കൾ അവസാനം കണ്ടുമുട്ടുന്ന കഥാഗതിയാണു പിന്നീട്.
കാലിയൻ എന്ന സിനിമയിലേക്ക് എത്തിയത്..
സിനിമയിലെ ആളുകളല്ല ഈ സിനിമയ്ക്കു പിന്നിൽ. യഥാർഥത്തിൽ സിനിമ ചെയ്യണമെന്ന അവിടത്തെ കൃഷിക്കാരുടെ ആഗ്രഹമാണ് എന്നെ ഈ സിനിമയിലേക്ക് അടുപ്പിച്ചത്. അവർ അവിടെ ഏലവും കുരുമുളകുമൊക്കെ വിളയിച്ചുണ്ടാക്കിയ കാശു കൊണ്ടു ചെയ്യുന്ന സിനിമയാണ്. അതിനൊപ്പം നിൽക്കണമെന്നു തോന്നി. അവർക്ക് ഇതു വലിയ ലാഭമുണ്ടാക്കാനൊന്നുമല്ല. അവിടെ ജീവിക്കുന്ന ഒരു കഥാപാത്രത്തിനെ അവർക്കു വലിയ സ്ക്രീനിൽ കാണണമെന്നു തോന്നി. കാട്ടിൽ ജീവിക്കുന്ന ഒരാളെപ്പോലെ തന്നെയാണ് അയാൾ. ഇടയ്ക്കുമാത്രമേ ടൗണിലേക്കു വരികയുള്ളൂ, ബീഡി വലിക്കാനും ചായ കുടിക്കാനും മറ്റുമായി.
കാലിയൻ എന്ന പേരിനു പിന്നിൽ...
കാലിയൻ എന്നതിന് യഥാർഥത്തിൽ അന്തകൻ എന്ന അർഥമാണ്. അയാളെ വില്ലൻ എന്ന രീതിയിലാണ് കാലിയൻ എന്നു വിളിക്കുന്നത്. യഥാർഥത്തിൽ അയാളെ അവിടെയുള്ളവർ ആശാൻ എന്നു തന്നെയാണ് വിളിക്കുന്നത്. അവിടെ ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രത്തിന്റെ ജീവിതമാണു സിനിമ പറയുന്നത്. ജിജോ പാങ്കോടാണു സംവിധാനം. അദ്ദേഹം ആദ്യമായി ചെയ്യുന്ന പടമാണ്. ഈ പടത്തിനു വേണ്ടി അദ്ദേഹം ഒരുപാടു ബുദ്ധിമുട്ടിയിട്ടുണ്ട്, ജീവിച്ചിരിക്കുന്ന അയാളെ കണ്ടുപിടിക്കാനും അയാളുടെ സംഭവങ്ങൾ റിയലായി പകർത്താനുമൊക്കെ. ഒറിജിനൽ ആദിവാസികൾ തന്നെയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. യഥാർഥ ആദിവാസിക്കൂരകളുമുണ്ട് ചിത്രത്തിൽ. ആദിവാസികളുടെ സ്ഥലങ്ങളിൽ പോയി ഷൂട്ട് ചെയ്യുകയും അവരുതന്നെ അഭിനയിക്കുകയും ചെയ്ത അനുഭവങ്ങളുണ്ട്. കാലിയന്റെ ഒരു മകളാണ് ഈ സിനിമയിൽ വാസ്തവത്തിൽ ഹീറോയിൻ ആയി വരുന്നത്.
കാലിയനിലെ വ്യത്യസ്ത ലുക്ക്..
പട്ടണം റഷീദാണ് മേക്കപ്പ് ചെയ്തത്. അദ്ദേഹം അമേരിക്കയിൽ പോയി അവിടത്തെ കന്പനിയുമായി ചേർന്നുണ്ടാക്കിയ പുതിയൊരു മേക്കപ്പ് പ്രോഡക്ടാണ് അതിന് ഉപയോഗിച്ചത്. ചർമത്തിന്റെ യഥാർഥ നിറത്തിൽതന്നെ ചെയ്യുന്ന രീതിയാണ്. അതാണ് എന്നെ ഡാർക് ആക്കിയത്. യഥാർഥത്തിൽ എന്റെയടുത്താണ് അത് ആദ്യമായി പരീക്ഷിച്ചിരിക്കുന്നത്. ചെറിയരീതിയിൽ ബ്രഷ് ചെയ്തുവിട്ടാൽ നമ്മുടെ നിറം പെട്ടെന്നു മാറും. അധികസമയം വേണ്ട. വെള്ളം പുരണ്ടാലും പ്രശ്നമില്ല. അത് അങ്ങനെതന്നെ നിൽക്കും.
കാലിയനിലെ അഭിനയം - വെല്ലുവിളികൾ...
സ്ഥിരം സിനിമ ഷൂട്ട് ചെയ്യുന്ന ലൊക്കേഷനുകളിലായിരുന്നില്ല കാലിയന്റെ ചിത്രീകരണം. വെള്ളച്ചാട്ടങ്ങളിലും കയങ്ങളിലുമൊക്കെയായിരുന്നു ചിത്രീകരണം. അയാൾ എങ്ങനെയാണോ, എവിടെയാണോ ആ സ്ഥലങ്ങളിലൊക്കെയാണു ഷൂട്ട് ചെയ്തിരിക്കുന്നത്. കൊട്ടവഞ്ചിയിൽ കയറ്റിയിരുത്തിയാണ് ചില സീനുകൾ ഷൂട്ട് ചെയ്തത്. അതിൽ കയറിയിരിക്കണമെങ്കിൽ ഏറെ പ്രാക്ടീസ് ആവശ്യമാണ്. ചുറ്റും ആളുകൾ ശ്രദ്ധയോടെ നിന്നിരുന്നു. കാരണം, ഏറെ ആഴമുള്ള കയങ്ങളായിരുന്നു അവിടെ. മലകളിൽ പിടിച്ചുകയറിവരുന്ന സീനുകളും ഉണ്ടായിരുന്നു. അയാളുടെ ജീവിതരീതിയിൽ തന്നെ ചെയ്യുന്പോൾ സെറ്റിട്ടായിരുന്നില്ല, യഥാർഥ സ്ഥലങ്ങളിൽ തന്നെയായിരുന്നു ചിത്രീകരണവും. മഴയത്തും വെയിലത്തുമൊക്കെ ചെയ്യേണ്ടിവന്ന സീനുകളുണ്ട്. ഇടുക്കിയുടെ ഭംഗി ഈ സിനിമയിൽ ശരിക്കുമുണ്ട്. മുന്‍പ് ഇടുക്കിയിൽ ഷൂട്ട് ചെയ്യാത്ത സ്ഥലങ്ങളിലൊക്കെ സീനുകൾ എടുത്തിട്ടുണ്ട്.
കാലിയനിൽ മേഘനാഥന്റെ വേഷം...
തുല്യപ്രാധാന്യമുള്ള വേഷമാണു കാലിയനിൽ നടൻ ബാലൻ കെ. നായരുടെ മകൻ മേഘനാഥൻ ചെയ്യുന്നത്. കാലിയന്റെ സന്തത സഹചാരിയായി നടന്നശേഷം അയാളുമായി പ്രശ്നമുണ്ടാകുന്ന കഥാപാത്രം. വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് ഈ സിനിമയിൽ മേഘനാഥൻ അവതരിപ്പിക്കുന്നത്.
പുതിയ സിനിമകൾ..
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന വർണ്യത്തിൽ ആശങ്ക എന്ന പടത്തിൽ വ്യത്യസ്തയുള്ള ഒരു വേഷമാണ്. തൃശൂർക്കാരൻ പോലീസുകാരനായിട്ടാണ് അതിൽ. അനിൽ രാധാകൃഷ്ണ മേനോന്റെ ദിവാൻജി മൂല ഗ്രാൻഡ് പ്രിക്സ് എന്ന പടത്തിൽ ആ സിനിമയുടെ സൂത്രധാരനായിട്ടുള്ള, ആ സിനിമ ആദ്യാവസാനം നയിച്ചുകൊണ്ടുപോകുന്ന കഥാപാത്രമാണ് എനിക്ക്. അതിന്റെ അവതരണമാണ് എന്റെ കഥാപാത്രത്തിലൂടെ. പ്രാഞ്ചിയേട്ടനിലെ എന്റെ കഥാപാത്രം സുബ്രഹ്മണ്യനാണ് അതിന്റെ കഥ പറയുന്നത്. മാർത്താണ്ഡനും വെള്ളിമൂങ്ങയുടെ റൈറ്ററും ചേർന്നു ചെയ്യുന്ന ഫഹദ് ചിത്രം കുയിൽ, ശിഖാമണി ചെയ്ത വിനോദ് ഗുരുവായൂരിന്റെ പൊളിച്ചു മച്ചാ എന്നീ പടങ്ങളും കമിറ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴക്കാരനായ നജിം കോയ ആദ്യമായി സംവിധാനം ചെയ്യുന്ന കളി എന്നപടമാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ടെലിവിഷൻ അനുഭവങ്ങൾ...
കളേഴ്സിൽ കോമഡി ഉത്സവം എന്ന പരിപാടിയിൽ ജഡ്ജ് ആയി വരുന്നുണ്ട്. പുതിയ ടാലന്റ്സിനെ കണ്ടുപിടിക്കുന്ന പരിപാടിയാണ്. അവരെ കണ്ട് നമുക്കു പഠിക്കാനുണ്ട്. പഴയതുതന്നെ കണ്ടുകൊണ്ടിരിക്കാതെ നമ്മൾ എപ്പോഴും ഫ്രഷ് ആയിക്കൊണ്ടിരിക്കണം. പുതിയ ആളുകൾ, പുതിയ പിള്ളേർ, പുതിയ ചിന്തകൾ...അതൊക്കെ കാണാനുള്ള ഒരവസരം. അതു രൂപപ്പെടുത്താനും അതിനൊപ്പമുണ്ട്. ഞങ്ങൾ അതിന്റെ മുന്നിലും പിന്നിലും ഒരുപോലെ നിൽക്കുന്നുണ്ട്. അതിലെ ആർട്ടിസ്റ്റുകളെ കണ്ടുപിടിക്കാനും കഴിവുള്ളവർക്ക് വേദികൊടുക്കുന്നതിനും സാധിക്കുന്നുണ്ട്. പ്രതീക്ഷ നൽകുന്ന ഒരുപാടുപേർ വരുന്നുണ്ട്. പലർക്കും സിനിമയിൽ അവസരം കിട്ടുന്നുമുണ്ട്. അതിൽ വന്നിരിക്കുന്ന എല്ലാവരുംതന്നെ കഴിവുള്ളവരാണ്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top