Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
കോമഡിയിൽ വിളയാടി ഹരീഷ് പേങ്ങൻ
Friday, August 25, 2017 7:10 AM IST
ആദ്യമായി ചെയ്ത കഥാപാത്രത്തിന്റെ പേരുചേർത്ത് അറിയപ്പെടാനുള്ള യോഗം ചുരുക്കം അഭിനേതാക്കൾക്കു മാത്രം സ്വന്തം. അവരിൽ ഒരാളാണ് ഹരീഷ് പേങ്ങൻ. പേങ്ങനെ കൂടുതൽ പരിചയം ടെലിവിഷൻ പ്രേക്ഷകർക്കാവണം. സൂര്യടിവിയിൽ വന്ന ജനപ്രിയ പരന്പര കായംകുളം കൊച്ചുണ്ണിയിൽ നെടുന്പാശേരിക്കാരൻ ഹരീഷ് അവതരിപ്പിച്ച കഥാപാത്രമാണു പേങ്ങൻ. പേങ്ങൻ പേരിനൊപ്പം കൂടിയിട്ടു പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. സീരിയലുകളിലും സിനിമകളിലുമായി കിട്ടിയ ചെറു വേഷങ്ങൾ ചെയ്ത് അത്താണിയിലെ ഹോട്ടൽ ബിസിനസും നോക്കിനടത്തിക്കഴിയവെയാണ് ഭാഗ്യം ദിലീഷിന്റെ സിനിമയിലെ വേഷത്തിൽ കടന്നുവന്നത്. മഹേഷിന്റെ പ്രതികാരത്തിലെ ടോമി എന്ന കഥാപാത്രത്തോടെ ഹരീഷ് പേങ്ങന്റെ ജീവിതത്തിൽ ശുക്രനുദിച്ചു. ലാൽ ക്രിയേഷൻസ് നിർമിച്ചു ഷൈജു അന്തിക്കാട് രചനയും സംവിധാനവും നിർവഹിച്ച ഹണിബീ 2.5ലെ കഥകളി ആസ്വാദകനായ മുത്തച്ഛൻ എന്ന മുഴുനീളവേഷം ഇപ്പോൾ കാണികളുടെ കരഘോഷങ്ങളേറ്റുവാങ്ങുകയാണ്. പേങ്ങനിലെ നടന്റെ ഹാസ്യത്തിന്റ റേഞ്ച് അനുഭവപ്പെടുത്തുന്ന വേഷം. മനസു നിറയെ സിനിമാമോഹവുമായി നടന്ന ഹരീഷ് എന്ന ചെറുപ്പക്കാരൻ നാടറിയുന്ന ഹരീഷ് പേങ്ങനായ കഥയിലേക്ക്, ഹരീഷ് പേങ്ങന്റെ തന്നെ വാക്കുകളിലൂടെ...
തുടക്കം നാടകങ്ങളിൽ...
സ്കൂൾ, കോളജ് സമയം മുതൽ നാടകങ്ങൾ ചെയ്തിരുന്നു. അന്നേ തുടങ്ങിയതാണ് അഭിനയത്തോടു പ്രിയം. ബികോം വരെ പഠിച്ചു. പ്രൈവറ്റായിട്ടാണു പഠിച്ചത്. പിന്നീട് അച്ഛനൊപ്പം ഹോട്ടലിൽ കൂടി. അച്ഛനായി തുടങ്ങിവച്ചതാണ് നെടുന്പാശേരി അത്താണിയിലെ ഹോട്ടൽ. ഹോട്ടൽ ബിസിനിസുമായി മുന്നോട്ടു പോയതുകൊണ്ട് തുടർന്നു കോളജിൽ പോയി പഠിക്കാനായില്ല. അതിനിടെയും നാടകങ്ങളിൽ അഭിനയിച്ചിരുന്നു. പക്ഷേ, പ്രഫഷണൽ നാടകങ്ങളിൽ ചെയ്തിട്ടില്ല. അക്കാലത്തുതന്നെ സിനിമാമോഹം ഉണ്ടായിരുന്നു.
കായംകുളം കൊച്ചുണ്ണി വഴി...
കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലാണു തുടക്കം, 2004ൽ. ശരത് ചന്ദ്രൻ വയനാടിനൊപ്പം കുറച്ചുനാൾ ഞാൻ അസിസ്റ്റന്റായി വർക്ക് ചെയ്തിരുന്നു. അങ്ങനെയാണ് അനിൽ ജി.എസുമായി പരിചയപ്പെടുന്നത്. അദ്ദേഹമാണ് എന്നെ അഭിനയരംഗത്തേക്ക് കൈപിടിച്ചു കയറ്റിയത്. പേങ്ങൻ എന്നായിരുന്നു അതിലെ കാരക്ടറിന്റെ പേര്. ആദ്യാവസാനമുള്ള കഥാപാത്രം. ആദ്യ കഥാപാത്രത്തിന്റെ പേര് പിന്നീട് പേരിനൊപ്പം ചേർന്നു. തുടർന്നു വിനയൻ ജെ. കോട്ടവട്ടം സംവിധാനം ചെയ്ത പൂക്കാലം എന്ന സീരിയൽ. അങ്ങനെയാണ് നിർമാതാവ് അജി മേടയിലുമായി പരിചയത്തിലായത്. അവിടെവച്ച് പ്രൊഡക്ഷൻ കണ്ട്രോളർ ബെന്നി കട്ടപ്പനയുമായും പരിചയപ്പെട്ടു. സിനിമയിലേക്ക് ഒരു എൻട്രി തന്നതു ബെന്നി കട്ടപ്പനയാണ്. ശരത്ചന്ദ്രൻ വയനാടിന്റെ അന്നൊരിക്കൽ എന്ന സിനിമയിൽ ഒരു പാസിംഗ് ഷോട്ട്. തുടർന്നു നന്മ, ത്രീ കിംഗ്സ്, വിശ്വാസം അതല്ലേ എല്ലാം തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ. ലാൽ സാറിന്റെ ടൂർണമെന്റ് എന്ന സിനിമയിലും ദിലീഷ് നായരുടെ ടമാർ പടാർ എന്ന പടത്തിലും ചെറിയ വേഷങ്ങൾ.
പോത്തൻ ചേട്ടന്റെ കളരി!
ബെന്നി കട്ടപ്പനയാണ് ദിലീഷ് പോത്തൻ ചേട്ടനെ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പിന്തുണയിലാണ് ദിലീഷ് പോത്തൻ എന്നെ മഹേഷിന്റെ പ്രതികാരത്തിലേക്ക് വിളിച്ചത്. അങ്ങനെ പോത്തൻ ചേട്ടൻ എനിക്ക് ഒരു വഴി തുറന്നുതന്നു. രണ്ടു ദിവസം വർക്കുണ്ടായിരുന്നു. പോത്തൻ ചേട്ടന്റെ കളരി ഒരു പ്രത്യേക കളരി തന്നെയാണ്. ചെയ്യേണ്ട കാര്യങ്ങളൊക്കെ നന്നായി പറഞ്ഞുതരും. ടെൻഷനൊന്നും തരാതെ നമ്മളെക്കൊണ്ട് വർക്ക് ചെയ്യിപ്പിക്കും. കുറേ പ്രാവശ്യം റിഹേഴ്സൽ തന്ന ശേഷമാണ് അദ്ദേഹം ടേക്കിലേക്കു പോകുന്നത്. നമ്മുടെ കൈയിൽ ആ സീനിനുവേണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ ഇംപ്രോവൈസ് ചെയ്യിപ്പിച്ച് അദ്ദേഹം അതു പുറത്തുകൊണ്ടുവരും. അമേരിക്കയിലുള്ള എൽദോച്ചായന്റെ പറന്പിന്റെ നോക്കിനടത്തിപ്പ് സംബന്ധിച്ചു സാബുവുമായുള്ള അവകാശ തർക്ക സീനിലാണ് എന്റെ കഥാപാത്രം ടോമിയുടെ എൻട്രി.
എന്നെ തിരിച്ചറിഞ്ഞ ആ സീൻ...
മഹേഷിന്റെ പ്രതികാരത്തിലെ ആ സീൻ വന്നതിനുശേഷമാണ് ഞാൻ അറിയപ്പെട്ടുതുടങ്ങിയത്. അതിനു മുന്‍പ് കുറേ വർക്കുകൾ ചെയ്തുവെങ്കിലും സിനിമയിൽ യഥാർഥ എൻട്രി കിട്ടിയതു മഹേഷിന്റെ പ്രതികാരത്തിലൂടെയാണ്. ഒരു സീൻ കൊണ്ടുതന്നെ ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങി. അതിനു ഞാൻ കടപ്പെട്ടിരിക്കുന്നതു ബെന്നി കട്ടപ്പനയോടും ദീലീഷ് പോത്തനോടുമാണ്.
ആ സീനിൽ ഫഹദ്, അച്യുതാനന്ദൻ തുടങ്ങിയവർക്കൊപ്പമായിരുന്നു കോംബിനേഷൻ. ആളുകളിൽ നിന്ന് അഭിപ്രായങ്ങൾ കിട്ടിത്തുടങ്ങിയതും മഹേഷിന്റെ പ്രതികാരം മുതലാണ്. മഹേഷിന്റെ പ്രതികാരത്തിനുശേഷം ഹലോ നമസ്തേ. അതിൽ സെക്യൂരിറ്റി വേഷം. സുജിത് വാസുദേവ് സംവിധാനം ചെയ്ത ജെയിംസ് ആൻഡ് ആലീസിൽ പൃഥ്വിരാജിനൊപ്പം ഒരു സീൻ ചെയ്തു. വീണ്ടും ചില ചെറിയ വേഷങ്ങൾ തൃശ്ശിവപേരൂർ ക്ലിപ്തം, ബോബി തുടങ്ങിയ സിനിമകളിൽ. ബോബിയിൽ വീണ്ടും സെക്യൂരിറ്റി വേഷം. വിശ്വവിഖ്യാതരായ പയ്യൻമാരിലും ചെറിയ ചില സീനുകൾ കിട്ടി..
ഹണിബീ 2.5ലെ മുത്തച്ഛൻ
ഒരു ദിവസം കടയിലെ തിരക്കെല്ലാം കഴിഞ്ഞു വീട്ടിലേക്കു പോകാൻതുടങ്ങുന്പോഴാണ് എനിക്കൊരു കോൾ വന്നത്. പ്രൊഡക്്ഷൻ കണ്ട്രോളർ മനോജ് കാരന്തൂരാണ് വിളിച്ചത്. ലാൽ ക്രിയേഷൻസിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ഹണിബീ 2.5 എന്ന സിനിമയിൽ ഒരു വേഷം ചെയ്യാൻ പറ്റുമോ എന്നു ചോദിച്ചു വിളിച്ചപ്പോൾ ഞാനാകെ അന്ധാളിച്ചുപോയി. മലയാളത്തിലെ വലിയ ബാനർ ആണല്ലോ ലാൽ ക്രിയേഷൻസ്. അടുത്തദിവസം രാവിലെ കൊച്ചിയിൽ വരണമെന്നു പറഞ്ഞു. ഞാൻ കൃത്യം ഏഴു മണിക്കു വൈറ്റിലയിൽ എത്തി. എന്നെ വണ്ടിയിൽ കയറ്റി കൊണ്ടുപോയി.
ലൊക്കേഷനിൽ എത്തിയപ്പോഴാണ് മുത്തച്ഛന്റെ കാരക്ടറാണെന്ന് പറഞ്ഞത്. കഥകളി ആസ്വാദകനായ മുത്തച്ഛൻ. പക്ഷേ, കളിക്കാൻ അറിഞ്ഞുകൂടാ. കഥകളി ഇഷ്ടമാണ്. അതു മാത്രമേ കണ്ടിട്ടുള്ളൂ. വേറെ ഒന്നുമായും യാതൊരു ബന്ധവുമില്ല. സിനിമ ഉൾപ്പെടെ എല്ലാത്തിനോടും പരമ പുച്ഛമാണു താനും. സിനിമയിൽ ചാൻസ് തേടി നടക്കുന്ന കൊച്ചുമകനോടും പുച്ഛമാണ്. അവൻ നന്നാവില്ലെന്നു പറഞ്ഞ് പിരാകി നടക്കുന്ന സ്വഭാവം. ഒരു എടങ്കേട് കാരക്ടർ. മുരട്ടു സ്വഭാവം, ഒരു പ്രത്യേക ജ·ം എന്നൊക്കെ പറയാവുന്ന കഥാപാത്രം. ഷൈജുചേട്ടൻ അത് എന്റെ കൈകളിലേക്കു വച്ചുനീട്ടിത്തന്നു. മൂന്നാലുദിവസം വർക്ക് ഉണ്ടെന്നു പറഞ്ഞു. ചെയ്തുവന്നപ്പോൾ 10-20 ദിവസം വരെയായി.
കോമഡി വഴങ്ങിയ ഹണിബീ 2.5...
നമ്മുടെ കഴിവുകളെല്ലാം ഉപയോഗപ്പെടുത്തി ചെയ്യാനുള്ള സ്വാതന്ത്ര്യം ഹണിബീ 2.5ൽ കിട്ടി. വിളയാടാനുള്ള അവസരം എന്നുതന്നെ പറയാം. അതിനു ഷൈജു അന്തിക്കാടിന്റെ സ്ക്രിപ്റ്റിംഗിനോടും ഡയറക്ഷനോടും കടപ്പിരിക്കുന്നു. അദ്ദേഹം നമ്മളോടു നിർദേശങ്ങൾ ചോദിക്കും. ഇങ്ങനെ ചെയ്താലും കുഴപ്പമുണ്ടോ എന്നൊക്കെ ചോദിക്കാനുള്ള ഫ്രീഡം ഉണ്ടായിരുന്നു. നല്ലതാണെങ്കിൽ ഓകെ പറയും. അല്ലെങ്കിൽ ചെയ്തുനോക്കൂ, പറ്റുമെങ്കിൽ എടുക്കാം എന്നുപറയും. ഞാൻ തന്നെയാണു കഥാപാത്രത്തിനു ശബ്ദം നല്‍കിയത്.
ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു കഥാപാത്രം ചെയ്തത്. ലാൽ സാർ, ശ്രീനിവാസൻ സാർ, അസ്കർ എന്നിവർക്കൊപ്പം കോംബിനേഷൻ സീനുകൾ ഉണ്ടായിരുന്നു. അതൊക്കെ നമ്മുടെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളല്ലേ. അങ്ങനെയൊക്കെ ചെയ്യാനാകുമെന്നു സ്വപ്നം കൂടി കാണാനാവില്ലല്ലോ. എന്റെ കോമഡി റേഞ്ച് അളക്കാൻ പറ്റിയ വേഷമായിരുന്നു ഹണിബീ 2.5ലെ മുത്തച്ഛൻ. മുത്തച്ഛൻ എന്ന കാരക്ടറിനു സ്വന്തമായി ഒരു കഥയുണ്ട്. അപ്രതീക്ഷിതമായി സിനിമാലോകത്തു വന്ന് അവിടെ നിറഞ്ഞാടുകയാണ്. അതോടെ കൊച്ചുമകനോടുള്ള അയാളുടെ മനോഭാവത്തിലും മാറ്റമുണ്ടാകുന്നു. കോമഡി വഴങ്ങും എന്ന് എനിക്കു മനസിലായി. നമ്മൾ ചെയ്തതു ജനം അംഗീകരിച്ചു എന്നാണ് കേൾക്കുന്നത്.
വിജയമായ പരീക്ഷണം
ഹണിബീ 2 എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്പോൾത്തന്നെ അതേ ലൊക്കേഷനിൽ വച്ചു ചെയ്ത മറ്റൊരു സിനിമ എന്ന പ്രത്യേകതയും ഹണിബീ 2.5ന് ഉണ്ട്. ലോകസിനിമയിൽത്തന്നെ ആദ്യമായാണ് അങ്ങനെ ഒരു പരീക്ഷണത്തിന് ഒരു സംവിധായകൻ മുതിരുന്നത്. അത്രയും ടെൻഷനുണ്ടായിട്ടും ആർട്ടിസ്റ്റുകളോട് അതൊന്നും പ്രകടിപ്പിക്കാതെ അവരെ വഴക്കുപറയാതെ നല്ല രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ. കഴിവുള്ളവരെ വളർത്തിക്കൊണ്ടു വരണമെന്ന് ഏറെ താത്പര്യമുള്ള വ്യക്തിയാണ് ഷൈജു അന്തിക്കാട്. ആസിഫ് ഉൾപ്പെടെ എല്ലാവരും നല്ല സോഷ്യലായിരുന്നു.
വില്ലൻ വേഷമോ, പോരട്ടെ!
മുത്തച്ഛൻ എന്ന കാരക്ടറിനു വിളയാടാനുള്ള ഒരു സ്പേസ് ഈ സിനിമയിൽ ഉണ്ടായിരുന്നു. ആ വേഷം ചെയ്യാനുള്ള അവസരം കിട്ടി, ഞാനതു ചെയ്തു. അത്തരം അവസരങ്ങൾ ഇനിയും കിട്ടിയാൽ ചെയ്യും. ഏതു ടൈപ്പ് റോൾ കിട്ടിയാലും ചെയ്യാനാകുമെന്ന് ചങ്കൂറ്റമുണ്ട്. വില്ലൻ വേഷമാണെങ്കിലും അനായാസം ചെയ്യാനാവും. കരീം സംവിധാനം ചെയ്ത പറയാൻ ബാക്കിവച്ചത് എന്ന സിനിമയിൽ വില്ലൻ വേഷമാണു ചെയതത്. ഹണിബീ 2.5 ഇറങ്ങിയതോടെ പലരും വിളിക്കുന്നുണ്ട്. കോയന്പത്തൂരിൽ ചിത്രീകരണം തുടങ്ങുന്ന ഒരു സിനിമയിലേക്ക് സൂരജ് എന്ന പുതുമുഖസംവിധായകൻ വിളിച്ചിട്ടുണ്ട്. ജയസൂര്യ നായകനാകുന്ന ആട് 2 എന്ന സിനിമയിലേക്കു പ്രൊഡക്്ഷൻ കണ്ട്രോളർ വിളിച്ചിട്ടുണ്ട്. കാമറാമാൻ വേണു സാറിന്റെ കാർബണ്‍ എന്ന ചിത്രത്തിലേക്കും വിളിച്ചിട്ടുണ്ട്. ബെന്നി കട്ടപ്പനയാണ് അവിടെയും പിന്തുണച്ചത്.
പ്രതീക്ഷകൾക്കുമപ്പുറം...
ഫീൽഡിൽ ഇപ്പോഴും പേങ്ങൻ എന്നാണ് അറിയപ്പെടുന്നത്. ആളുകളൊക്കെ പേങ്ങാ എന്നാണു വിളിക്കുന്നത്. കാരക്ടറിന്റെ പേരിൽ അറിയപ്പെടുന്നതു വലിയ കാര്യമല്ലേ. സിനിമയിൽ വരാൻ സഹായിച്ച എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്. ജീവിതത്തിൽ ഇത്രയൊക്കെ വരാനാകുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. നെടുന്പാശേരിയിലാണ് താമസം. ഞാൻ ജനിച്ചുവളർന്നത് ഇവിടെത്തന്നെ. പണ്ട് എങ്ങനെയാണോ അങ്ങനെതന്നെയാണ് ഇപ്പോഴും എന്റെ നാട്ടുകാരോടുള്ള ബന്ധം.
അത്താണിയിലെ ഹോട്ടലും അത് ഉൾപ്പെട്ട കെട്ടിടവും വാടകയ്ക്കു കൊടുത്തിരിക്കുകയാണ് ഇപ്പോൾ. വീട്ടിൽ ഞാനും അമ്മ ശാരദയും മാത്രം. അച്ഛൻ കരുണാകര പിള്ള ജീവിച്ചിരിപ്പില്ല. സഹോദരിമാരുടെ വിവാഹം കഴിഞ്ഞു. ഞാൻ അവിവാഹിതൻ.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top