ഞണ്ടുകളുടെ നാട്ടിലെ "ഐശ്വര്യ' വിശേഷങ്ങൾ..!
Wednesday, August 30, 2017 6:38 AM IST
“ഏറെ റിയലിസ്റ്റിക്കായി എടുത്ത ചിത്രമാണിത്. നല്ല ഒരു ഫാമിലി മൂവിയാണ്. കണ്ടിറങ്ങുന്പോഴും നമുക്കു പ്രചോദനവും സന്തോഷവും കുറച്ചു നല്ല നിമിഷങ്ങളും തരുന്ന ഒരു സിനിമയായിരിക്കും ഇത്. ഞങ്ങളുടെ ഡയറക്ടർ അൽത്താഫ് സലിം പുതിയ ആളാണ്. മ്യൂസിക് ഡയറക്ടർ ജസ്റ്റിൻ വർഗീസും പുതിയ ആളാണ്. പുതുമുഖം മുകേഷ് മുരളീധരനാണു കാമറ ചെയ്തിരിക്കുന്നത്. പിന്നെ ഞാനും പുതിയ ആളാണ്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റാണ് വിതരണം...” പോളി ജൂണിയർ പിക്ചേഴ്സിന്‍റെ ബാനറിൽ നിവിൻപോളി നിർമിച്ച ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ നായിക ഐശ്വര്യ ലക്ഷ്മി സംസാരിക്കുന്നു...



കലാപരമായ പശ്ചാത്തലത്തിൽ നിന്നാണോ സിനിമയിലെത്തിയത്....

കുട്ടിക്കാലത്ത് പാട്ടു പഠിച്ചിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്പോൾ പ്രോഗ്രാംസിൽ പങ്കെടുത്തിരുന്നു. പക്ഷേ, പഠനകാര്യങ്ങളിലായിരുന്നു കൂടുതൽ ശ്രദ്ധ. അതിനാൽ കലാപരമായി കാര്യമായ ബാക്ക്ഗ്രൗണ്ട് ഒന്നുമില്ല. പത്താം ക്ലാസിനുശേഷവും പഠിത്തത്തിനു പിറകേ തന്നെയായിരുന്നു. എംബിബിഎസ് ആണു പഠിച്ചത്. ഇപ്പോൾ കൊച്ചി ശ്രീനാരായണ മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുന്നു. കോളജിൽ എത്തിയശേഷമാണു മോഡലിംഗിലേക്കു വന്നത്. ചെമ്മണ്ണൂർ ജ്വല്ലേഴ്സ്, കല്യാണ്‍ സിൽക്സ്, ഹെഡ്ജ്, ധാത്രി, ഇന്ദുലേഖ...തുടങ്ങി കുറേ ആഡ്സ് ചെയ്തിട്ടുണ്ട്.



ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലേക്ക്.....

2015 ലെ ക്രിസ്മസിനു തലേന്ന് ഒരു കഫേയിൽ പോയപ്പോഴാണ് അവിടെ നിവിൻപോളിയുടെ ചിത്രത്തിലേക്കു നായികയെ തേടുന്നു എന്ന കാസ്റ്റിംഗ് കോൾ കണ്ടത്. അങ്ങനെ അതിൽ കൊടുത്തിരുന്ന മെയിൽ ഐഡിയിലേക്കു പിക്ചേഴ്സ് അയച്ചു. പിക്ചേഴ്സ് അയച്ചതിനു പിറ്റേദിവസം ഞാൻ സംവിധായകൻ അൽത്താഫിനെ വിളിച്ചു നേരിൽ കാണാൻ പറ്റുമോ എന്നു ചോദിച്ചു. അൽത്താഫ് എന്‍റെ ഫ്രണ്ടിന്‍റെ ഫ്രണ്ടാണ്. ക്രിസ്മസ് ദിവസം ഞങ്ങൾ നേരിട്ടു കണ്ടു. അൽത്താഫ് തന്നെ എനിക്കു സ്ക്രിപ്റ്റ് പറഞ്ഞുതന്നു.

അൽത്താഫിന്‍റെ മനസിൽ റേച്ചൽ എന്ന കാരക്ടറിന് ഒരു രൂപമുണ്ടായിരുന്നു. ജീൻസും ടോപ്പും ധരിക്കുന്ന ഏറെ കാഷ്വലായി ഡ്രസ് ചെയ്യുന്ന ഒരു നോർമൽ കൊച്ചി ഗേൾ... അങ്ങനെയാണ് അൽത്താഫിനെ കാണാൻ ഞാൻ പോയതും. അൽത്താഫ് മനസിൽ ഉദ്ദേശിച്ച കാരക്ടറാണ് എന്നിൽ കണ്ടത്. മറ്റു കമിറ്റ്മെന്‍റ്സ് ഒന്നുമില്ലെങ്കിൽ, ഇഷ്ടമായെങ്കിൽ ചെയ്തോളൂ എന്ന് അന്നുതന്ന അൽത്താഫ് എന്നോടുപറഞ്ഞു. ലുക് ടെസ്റ്റും ഓഡിഷനുമൊക്കെ കഴിഞ്ഞതിനുശേഷമാണ് സെലക്ടായത്. തുടർന്ന് സ്ക്രിപ്റ്റ് റീഡിംഗ് സെഷൻസ് ഉണ്ടായിരുന്നു. റിഹേഴ്സൽ ഉണ്ടായിരുന്നു. അതിനുശേഷമാണ് സിനിമ ഷൂട്ട് തുടങ്ങിയത്. 2015 ഡിസംബറിൽ മൂവി ഫിക്സ് ആയി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു തുടങ്ങിയത്.



ഈ സിനിമയുടെ പ്രമേയം, കഥാപശ്ചാത്തലം....

ഏറെ രസകരമായ ഒരുപാടു തമാശകളും കുറച്ചു ചിന്തിപ്പിക്കാനും ഇമോഷണലാക്കാനും പോരുന്ന ചില നിമിഷങ്ങളും ഉള്ള ഫാമിലി എന്‍റർടെയ്നറാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഫാമിലി എന്‍റർടെയ്നറിൽ ഒരു സബ് പ്ലോട്ടായിട്ടാണ് റൊമാൻസ് വരുന്നത്. സ്ക്രിപ്റ്റാണ് ഈ സിനിമയുടെ എല്ലാം. ശാന്തികൃഷ്ണ മാം ആണ് കേന്ദ്ര കഥാപാത്രം. ലാൽ സാറാണ് അച്ഛനായി വരുന്നത്. നിവിൻ, ശ്രിന്ദ, അഹാന എന്നിവരെല്ലാം അവരുടെ കുട്ടികളായും വരുന്നു. ഒപ്പം ധാരാളം സുഹൃത്തുക്കളും ബന്ധുക്കളും... അവരിലൂടെയൊക്കെ പോകുന്ന കഥ. ഫാമിലിയാണ് കഥയുടെ ബേസ്. ആ ഫാമിലിയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമ. അങ്ങനെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു ഫാമിലി മൂവി.



ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന പേരിനുപിന്നിൽ...

തീർച്ചയായും കൗതുകമുണർത്തുന്ന ഒരു പേരാണത്. ചന്ദ്രമതി ടീച്ചറിന്‍റെ ബുക്കിന്‍റെ ടൈറ്റിലിൽ നിന്നാണ് ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർ ഈ പേര് എടുക്കുന്നത്. ടീച്ചറിന്‍റെ അനുവാദത്തോടെയാണ് പേര് എടുത്തിരിക്കുന്നത്. ആ കഥയുമായി ഈ സിനിമയ്ക്കു മറ്റു ബന്ധമൊന്നുമില്ല. രസകരമായ ഒരു പേര് ആവശ്യമായിരുന്നു. കാരണം, ഏറെ രസകരമായ ഒരു പ്രമേയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. ഈ പേരിനു സിനിമയുമായി ഏറെ ബന്ധമുണ്ട്. പേരു കേൾക്കുന്പോൾ കുറച്ച് ഡൗട്ട് ഉണ്ടെങ്കിലും സിനിമ കാണുന്പോൾ ആ പേരിന്‍റെ പ്രസക്തി എല്ലാവർക്കും കൃത്യമായി മനസിലാവും.




നിവിൻപോളിയുടെ കഥാപാത്രം...

കുര്യൻ ചാക്കോ എന്നാണ് നിവിൻ പോളി ചെയ്യുന്ന കഥാപാത്രത്തിന്‍റെ പേര്. ഞാൻ ചെയ്യുന്ന റേച്ചലിന്‍റെ പെയറായിട്ടാണു വരുന്നത്. ഈ കഥയിൽ ഷീല ചാക്കോയുടെയും(ശാന്തി കൃഷ്ണ) ചാക്കോയുടെയും(ലാൽ) മകൻ എന്നു പറയുന്നിടത്താണ് ആ കഥാപാത്രത്തിനു പ്രാധാന്യം വരുന്നത്. മടിയനായിട്ടുള്ള ആളാണ്. ജീവിതത്തിൽ ഒരുപാട് ലക്ഷ്യങ്ങളൊന്നുമില്ല. സാധാരണപോലെ ജീവിക്കുന്നു. ലണ്ടനിലാണു വർക്ക് ചെയ്യുന്നത്. അവിടെനിന്ന് കുര്യൻ ചാക്കോ കൊച്ചിയിലെത്തുന്നു. കല്യാണം കഴിക്കാൻ ഏറെ ആഗ്രഹിച്ചിരിക്കുന്ന വ്യക്തിയാണ്. പിന്നെ ആ ഫാമിലിയിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങളിലൂടെയാണ് കഥാസഞ്ചാരം. കുടുംബമാണ് കഥയുടെ കേന്ദ്രം. കുര്യനും റേച്ചലും തമ്മിലുള്ള പ്രണയം സബ് പ്ലോട്ടായാണു വരുന്നത്.



റേച്ചലിനെക്കുറിച്ച്...

റേച്ചൽ ഐടി ടെക്നീഷനാണ്. ബംഗളൂരുവിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. അവരവരുടെ കുടുംബങ്ങളിലെ ഓരോ ആവശ്യങ്ങൾക്കായി റേച്ചലും ലണ്ടൻ ബേസ്ഡ് ആയ കുര്യനും കൊച്ചിയിലേക്ക് എത്തുകയാണ്. പതിവു പ്രണയങ്ങളിലെപ്പോലെ കണ്ടുപഴകാനുള്ള സമയമൊന്നും ഇവരുടെ സ്റ്റോറിയിൽ വരുന്നില്ല. ആദ്യമേ കുര്യന്‍റെ ജീവിതത്തിലേക്ക് റേച്ചൽ ഇടിച്ചുകയറുന്ന രീതിയിലാണ് തുടക്കം തന്നെ. വളരെ വിചിത്രമായ രീതിയിൽ പെട്ടെന്നാണ് റേച്ചലിന്‍റെ വരവ്. റേച്ചലും കുര്യനും കണ്ടുമുട്ടുന്ന സീനാണ് ഓഡിഷനു വന്നപ്പോൾ ചെയ്യാൻ കിട്ടിയത്. ഈ കഥ നടക്കുന്നതു കൊച്ചിയിലാണ്. അതു നമ്മുടെ സിനിമയ്ക്കു വേണ്ടി തെരഞ്ഞെടുത്ത ഒരു സ്ഥലം എന്നേയുള്ളൂ. എവിടെ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കഥയാണ്.



സംവിധാനം അൽത്താഫ് സലിം...

പ്രേമത്തിൽ മേരിയുടെ കൂടെ നടക്കുന്ന പയ്യന്‍റെ വേഷത്തിലെത്തിയ ആളായിട്ടാണ് അൽത്താഫ് സലിമിനെ നമുക്കു പരിചയം. സഖാവിൽ നിവിൻപോളി ചെയ്ത കഥാപാത്രത്തിന്‍റെ സുഹൃത്തായി അഭിനയിച്ചിരുന്നു. അൽത്താഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കഥയും സ്ക്രിപ്റ്റിംഗും അൽത്താഫും ജോർജ് കോരയും ചേർന്നാണു ചെയ്തത്. ഏറെ വ്യക്തമായ ഐഡിയ ഉള്ള ഒരാളാണ് അൽത്താഫ്. ഒരു പുതുമുഖ സംവിധായകനാണ് എന്നൊന്നും ആർക്കും തോന്നില്ല. കാരണം എന്താണു വേണ്ടതെന്ന് അത്രയ്ക്കു പെർഫക്ടായി അദ്ദേഹത്തിനറിയാം. അതു കൃത്യമായി സാധ്യമാക്കാൻ ആവശ്യമായ സാങ്കേതിക അറിവും അൽത്താഫിനുണ്ട്.



പ്രേമം സിനിമയുടെ മുന്നിലും പിന്നിലും നിന്നവരിൽ ചിലർ ഒന്നിക്കുന്ന സിനിമകൂടിയാണിത്. പ്രേമം റിലീസായ ടൈമിൽ സിനിമാ മോഹങ്ങൾ ഉണ്ടായിരുന്നോ...?

പ്രേമത്തിന്‍റെ ടൈമിൽ മേരിയുടെ റോളിലേക്ക് എന്നെ ഓഡിഷനു വിളിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, അപ്പോൾ എനിക്കു ഫൈനൽ ഇയർ പരീക്ഷയായതിനാൽ ഓഡിഷനു പോകാനായില്ല. ഈ ടീമിന്‍റെ കൂടെ വർക്ക് ചെയ്യണമെന്നുള്ളത് അന്നു തൊട്ടുള്ള ആഗ്രഹമായിരുന്നു. കാരണം അവർ തന്നെയാണ് നേരത്തിൽ വർക്ക് ചെയ്തത്. നേരം എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു സിനിമയാണ്. പ്രേമം എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമകളിലൊന്നാണ്. ഈ ഒരു സൗഹൃദവലയത്തിൽ നിന്നു വരുന്ന സിനിമകളെല്ലാം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതിൽ വർക്ക് ചെയ്യുന്ന എല്ലാവരുംതന്നെ ഒരോ സിനിമയിലും ഫ്രഷ്നസ് കൊണ്ടുവരുന്നവരാണ്. അതിനാൽ അത്തരം ഒരാഗ്രഹം എനിക്കു പണ്ടേ ഉണ്ടായിരുന്നു. അതു സാധിച്ചു എന്നുള്ളതു വലിയ അനുഗ്രഹമായിട്ടാണു കാണുന്നത്.



പിന്നീടു പ്രേമം സിനിമ കാണുന്പോൾ അതിലെ അവസരം മിസ് ആയി എന്നു തോന്നാറുണ്ടോ...?

ഒരിക്കലുമില്ല. ഈ ഒരു കാരക്ടർ എനിക്കു കിട്ടി എന്നുള്ളതു വലിയൊരു കാര്യം തന്നെയാണ്. മിസ് ആയി എന്നൊന്നും നമുക്ക് ചിന്തിക്കാൻ പറ്റില്ലല്ലോ. ഇപ്പോൾ ഇത്രയും വലിയ ഒരു സംഭവം കിട്ടിയില്ലേ.

ആദ്യ ചിത്രമാണല്ലോ. എന്തായിരുന്നു വെല്ലുവിളി....?

എനിക്കു നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഒരുപാടു കണ്‍ഫ്യൂസ്ഡ് ആയിരുന്നു. ചെയ്യുന്നതു ശരിയാണോ അതോ തെറ്റുന്നുണ്ടോ എന്ന് അറിയാനുള്ള ആഗ്രഹം കൊണ്ടുള്ള ടെൻഷൻ. ഡയറക്ടർ അൽത്താഫ് എന്നെ ഏറെ ഹെൽപ് ചെയ്തിട്ടുണ്ട്. ഓരോ സീനും എടുക്കും മുന്പേ റിഹേഴ്സൽ ഉണ്ടായിരുന്നു. ആദ്യത്തെ ഷോട്ടിൽ അൽത്താഫ് എന്‍റെ ഇംപ്രോവൈസേഷനൊക്കെ അനുവദിച്ചിരുന്നു. അതിൽ നിന്ന് എങ്ങനെയാണു ആ കഥാപാത്രത്തിലേക്കു വരേണ്ടത് ആ സീൻ എങ്ങനെയാണു വരേണ്ടത് എന്നുള്ളവയെക്കുറിച്ച് അൽത്താഫ് പറഞ്ഞുതന്നിരുന്നു. അൽത്താഫും നിവിനും ഏറെ ഹെൽപ്ഫുൾ ആയിരുന്നു. ചില ഷോട്ടിൽ എവിടേക്കാണു ലുക്ക് കൊടുക്കേണ്ടതെന്നൊക്കെ നിവിൻ പറഞ്ഞുതരുമായിരുന്നു.



കഥാപാത്രത്തിനു സ്വന്തമായി ശബ്ദം കൊടുക്കുകയായിരുന്നോ...?

ഞാൻ തന്നെയാണു ഡബ് ചെയ്തത്. ഇതിലെ സംഭാഷണങ്ങൾ ഒന്നുംതന്നെ നിർബന്ധിച്ചു പറയിക്കുന്നതോ ഒരുപാടു ദൈർഘ്യമേറിയതോ ഒന്നും ആയിരുന്നില്ല. സിറ്റ്വേഷൻ പറഞ്ഞുതന്നു. പിന്നെ ആ സീനിൽ വേണ്ട കണ്ടന്‍റും. ബാക്കി നമ്മുടെ ഉള്ളിൽ നിന്നു സ്വാഭാവികമായിവരുന്ന ഡയലോഗുകളാണ്. പ്രോംപ്റ്റ് ചെയ്യേണ്ടി വന്നിട്ടില്ല.

ഈ സിനിമയിലെ പാട്ടുകളെക്കുറിച്ച്..

പുതുമുഖമായ ജസ്റ്റിൻ വർഗീസാണ് പാട്ടുകൾ ചെയ്തത്. രണ്ടു പാട്ടുകളുണ്ട് സിനിമയിൽ. എന്താവോ എന്നു തുടങ്ങുന്ന ആദ്യത്തെ പാട്ട് റിലീസായി. അടുത്ത പാട്ട് ഒരു ഫാമിലി സീക്വൻസിലാണു വരുന്നത്. സിറ്റ്വേഷണൽ സോംഗാണ്. രണ്ടും വളരെ മനോഹരമായ പാട്ടുകളാണ്. എനിക്കു വ്യക്തിപരമായി എന്താവോ എന്‍റെ പാട്ടായതുകൊണ്ട് ഏറെയിഷ്ടമാണ്. മറ്റേത് കുറച്ചുകൂടി ഹാംഗ്ഓവർ തോന്നുന്ന പാട്ടാണ്. ഒരുപാടു പ്രാവശ്യം കേട്ടാലും മടുപ്പു തോന്നിപ്പിക്കാത്ത പാട്ടുകളാണ് രണ്ടും. രണ്ടാമത്തെ പാട്ട് സിനിമയുടെ കൂടെയാണു വരിക.




വീണ്ടും ശാന്തികൃഷ്ണ മലയാളത്തിൽ...

22 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ശാന്തി മാം വരുന്നത്. അവരുടെ ഭംഗിയാണ് ആദ്യം തന്നെ ശ്രദ്ധിക്കപ്പെടുന്നത്. യാതൊരു പ്രശ്നവുമില്ലാത്ത ചർമം. ചർമാരോഗ്യം നിലനിർത്തുന്നതെങ്ങനെയെന്ന് സെറ്റിലെ സ്ത്രീകൾ മാമിനോടു ചോദിച്ചിരുന്നു. അതു ജെനറ്റിക് ആണെന്നാണ് മാം പറഞ്ഞത്. സെറ്റിൽ ഞങ്ങൾക്കെല്ലാവർക്കും ഒരമ്മയെപ്പോലെയായിരുന്നു മാം. സീനിയർ ആർട്ടിസ്റ്റാണെന്നോ ഇത്രയും വർഷത്തെ അനുഭവസന്പത്തുണ്ടെന്നോ ഉള്ള മട്ടിൽ ജാഡയോ വേർതിരിവോ ശാന്തിമാമിൽ നിന്ന് ഉണ്ടായിട്ടില്ല.നന്നായി സംസാരിക്കും. ഏറെ സ്വീറ്റാണ്. മലയാളത്തിൽ കുറച്ചു തമിഴ്ചുവയുണ്ട്. പക്ഷേ, ഏറെ രസമാണ് വർത്തമാനം. മാമിനൊപ്പം വർക്ക് ചെയ്യുന്പോഴൊക്കെ ഏറെ പോസിറ്റീവ് എനർജി അനുഭവപ്പെട്ടിരുന്നു. അമ്മയെപ്പോലെ തന്നെയായിരുന്നു. ശാന്തിമാമിന്‍റേതാണു കേന്ദ്രകഥാപാത്രം. മാം ആണു കഥ കൊണ്ടുപോകുന്നത്. ഷീല ചാക്കോ എന്നാണു കഥാപാത്രത്തിന്‍റെ പേര്.



ഈ സിനിമയെ ആകർഷകമാക്കുന്നത്...

ഈ സിനിമയുടെ കഥ, അതിന്‍റെ മേക്കിംഗ്.. അതിലാണു സിനിമയുടെ ഭംഗി കിടക്കുന്നത്. അതു കാണുന്പോൾ എല്ലാവർക്കും നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്താനാവും. അതായത്, നമ്മുടെ വീട്ടിലൊക്കെയുള്ളതുപോലത്തെ കാരക്ടേഴ്സാണു സിനിമയിലുമുള്ളത്. അവരുടെ കുറേ ജീവിത സന്ദർഭങ്ങളിലൂടെ നമ്മളും സഞ്ചരിക്കുകയാണ്. ഒരു വീട്ടിനുള്ളിലാണ് ചിത്രത്തിലെ ഒരുപാടു സീക്വൻസുകൾ വരുന്നത്. തൃശൂരിലെ ഒരു വീട്ടിലായിരുന്നു ഷൂട്ട്. നമുക്കു സിനിമ കാണുന്പോൾ ഈ ഫാമിലിയുടെ കൂടെയാണു നമ്മളും ഇരുന്നത് എന്ന ഫീൽ ആണു വരിക. ഒരു വീട്ടിനുള്ളിലാണ് നമ്മളും എന്ന പ്രതീതിയാണുണ്ടാവുക. ഒരു കാരക്ടറിനെ കാണുന്പോൾ ഇങ്ങനെയൊരാളെ നമുക്കറിയാമല്ലോ എന്നു തോന്നിപ്പിക്കുന്ന സിനിമയാണിത്.



സിനിമയിൽ തുടരാൻ പ്രചോദിപ്പിക്കുന്നത് എന്താണ്...

ഈ സിനിമ ചെയ്തതു തന്നെയാണ് സിനിമയിൽ തുടരണം എന്നതിന്‍റെ പ്രചോദനവും പ്രേരണയും. ഇതിലെ ടെക്നീഷൻസും ആക്ടേഴ്സും അത്രമേൽ ഹെൽപ് ചെയ്യുന്പൊഴും ഇവരൊക്കെ പെർഫോം ചെയ്യുന്നതു കാണുന്പൊഴും സിനിമയിൽ തുടരാനുള്ള മോഹം കൂടും. നിവിൻ, അൽത്താഫ്, ശ്രിന്ദ... ഇവരൊക്കെ പ്രതിഭയുള്ളവരാണ്. ഇങ്ങനെയുള്ള ആളുകൾക്കൊപ്പം കൂടുതൽ വർക്ക് ചെയ്യണം, ഞങ്ങളുടെ സിനിമയുടെയത്രയും നല്ല സ്ക്രിപ്റ്റുള്ള സിനിമകളിൽ വർക്ക് ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹങ്ങളാണ് ഈ ഫീൽഡിൽ തുടരണമെന്നു തീരുമാനിക്കാനുള്ള പ്രചോദനം.



അഭിനയം, ആതുരശുശ്രൂഷ - ഏതിനാണ് ഇനി മുൻഗണന..

രണ്ടുംകൂടി ഒന്നിച്ചാണ് ഇപ്പോൾ കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നത്. ഹൗസ് സർജൻസിയുടെ ടൈമിൽ അതു ചെയ്യും. ഇപ്പോൾ എനിക്കു മായാനദി എന്ന സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ ഹൗസ് സർജൻസിയിൽ നിന്ന് ലീവ് എടുത്താണു മായാനദിയുടെ ഷൂട്ടിംഗിനു പോകുന്നത്. കോളജിൽ നിന്ന് ഏറെ ഹെൽപ് കിട്ടുന്നുണ്ട്. സമയപരിധിക്കുള്ളിൽ ഹൗസ് സർജൻസി തീർക്കണം എന്നേയുള്ളൂ. ലീവ് അനുവദിക്കുന്നതിലൊന്നും വലിയ പ്രശ്നങ്ങളില്ല. അവർ ഏറെ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. കോളജിന്‍റെ സപ്പോർട്ട് ഏറെയുണ്ട്. ഈ സിനിമ തുടങ്ങിയ സമയം മുതൽകാര്യങ്ങൾ അവരെ അറിയിച്ചിരുന്നു. ഹൗസ് സർജൻസി കഴിഞ്ഞാൽ പിജി എൻട്രൻസിനുവേണ്ടി തയാറെടുക്കണം.



മായാനദിയിലെ വിശേഷങ്ങൾ...

മായാനദി ഇപ്പോൾ മൂന്നാം ഷെഡ്യൂളിലാണ്. ടോവിനോ തോമസും ഞാനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആഷിക് അബു സാറിന്‍റെ സംവിധാനം. ശ്യാം പുഷ്കരൻ സാറും ദിലീഷ് നായരും കൂടിയാണു സ്ക്രിപ്റ്റ് ചെയ്യുന്നത്. അമൽ നീരദ് സാറിന്‍റേതാണു കഥ. അമൽനീരദ് സാറും ആഷിക് സാറും കൂടിയാണു നിർമിക്കുന്നത്.

റോൾ സെലക്ഷനിൽ ശ്രദ്ധിക്കുന്നത്...

സ്ക്രിപ്റ്റ് അനുസരിച്ചിട്ടാണു ഞാൻ സിനിമ സെലക്ട് ചെയ്യാറുള്ളത്. എനിക്കു കഥ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നുണ്ടെങ്കിൽ, എന്‍റെ കാരക്ടർ ഒരുപാട് ആവേശജനകമായി തോന്നുന്നുവെങ്കിൽ ആ സിനിമ ചെയ്യാൻ ഞാൻ മാക്സിമം ശ്രമിക്കാറുണ്ട്. മായാനദി എനിക്ക് ഓഡിഷൻ വഴിയാണു കിട്ടിയത്. ഓഡിഷൻ കഴിഞ്ഞു സെലക്ടായ ശേഷമാണ് സ്റ്റോറി അറിയുന്നത്. ഇതു ചെയ്തില്ലെങ്കിൽ അതു വലിയ ഒരു നഷ്ടമായിപ്പോകും എന്ന ഒരു സംഭവം കഥ കേട്ടപ്പോൾത്തന്നെ തോന്നിയിരുന്നു. മായാനദി ഒരു ലൗ സ്റ്റോറിയാണു പറയുന്നത്. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ക്രിസ്മസ് റിലീസാണ് മായാനദി.



വീട്ടുവിശേഷങ്ങൾ...

വീട്ടിൽ അച്ഛൻ ഉണ്ണികൃഷ്ണൻ, അമ്മ വിമലകുമാരി പിന്നെ ഞാൻ. ഒറ്റമകളാണ്. അച്ഛനു സെക്രട്ടേറിയറ്റിലായിരുന്നു ജോലി. റിയട്ടയേർഡായി. അമ്മ സെൻട്രൽ ഗവണ്‍മെന്‍റിലാണ്. അച്ഛനും അമ്മയും തിരുവനന്തപുരത്താണു താമസം. പഠിച്ചുകൊണ്ടിരിക്കുന്നതിനാൽ ഞാൻ കൊച്ചിയിലാണ്, ഇവിടെ കോളജ് ഹോസ്റ്റലിൽ.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.