Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
മേക്കപ്പിടാൻ മിറ്റയുമുണ്ട്
Sunday, September 10, 2017 12:57 AM IST
മലയാള സിനിമയുടെ മേക്കപ്പ് മേഖല ഇതുവരെ പുരുഷൻമാരുടെ കൈകളിലായിരുന്നുവെങ്കിൽ അവർക്കിടയിലേക്ക് ഒരു സ്ത്രീ കടന്നുവരുന്നു. കൊച്ചി സ്വദേശിനിയായ മിറ്റ ആന്റണിയാണ് മലയാള സിനിമയുടെ മേക്കപ്പ് മേഖലയിലെ സ്ത്രീ സാന്നിധ്യമായി മാറുന്നത്. 2011ൽ കൊച്ചിയിലെ പട്ടണം റഷീദ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങിയ മിറ്റ ഈ വർഷം മുതലാണ് മലയാള ചിത്രങ്ങളുടെ ഭാഗമായിത്തുടങ്ങിയത്.
‘ഫോട്ടോഗ്രാഫർ’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദിവാസി ബാലൻ മണി കേന്ദ്രകഥാപാത്രമായി അഭിനയിച്ച് ഉടൻ പ്രദർശനത്തിനെത്തുന്ന ഉടലാഴമാണ് മിറ്റ മേക്കപ്പ് ആർട്ടിസ്റ്റായ ഏറ്റവും പുതിയ ചിത്രം.
മേക്കപ്പ് കലയോട് ചെറുപ്പം മുതലേ തോന്നിയൊരു ഇഷ്ടം. വളർന്നപ്പോൾ ആ ഇഷ്ടവും വളർന്നു. അങ്ങനെയാണ് കൊച്ചിയിലെ പട്ടണം റഷീദ് ഇൻസ്റ്റിറ്റ്യൂട്ടിൽ മേക്കപ്പ് കലയെക്കുറിച്ച് കൂടുതലായി പഠിക്കാൻ ചേർന്നത്. പക്ഷേ കോഴ്സ് പഠിച്ച് പുറത്തിറങ്ങിയതോടെ എനിക്ക് മലയാള സിനിമയിൽനിന്ന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല.
ഒരു സ്ത്രീ തങ്ങളുടെ ചിത്രത്തിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്താൽ അതു വേണ്ടത്ര രീതിയിൽ ഫലപ്രദമാകുമോയെന്ന ആശങ്കയായിരിക്കാം അവസരങ്ങൾ കുറയാനുള്ള കാരണം. അവസരങ്ങൾ കുറവായതോടെ ആൽബങ്ങൾ, പരസ്യങ്ങൾ, ഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഫാഷൻ ഷോകൾ, ചാനൽ ഷോകൾ, നാടകങ്ങൾ, സീരിയലുകൾ തുടങ്ങിയവയുടെ മേക്കപ്പ് മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്നു.
അവസരങ്ങൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്
മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനു കാരണം ബോധപൂർവമായ അവഗണനയൊന്നുമല്ല. നമ്മുടെ കഴിവു തെളിയിക്കാൻ ആദ്യം ഒരവസരം കിട്ടണമല്ലോ. അതുകിട്ടാൻ വൈകിയെന്നതു നേരാണ്. എങ്കിലും ഈ വർഷം തന്നെ മൂന്നു മലയാളം ചിത്രങ്ങളിൽ വർക്ക് ചെയ്യാനായി എന്നത് പോസിറ്റീവായി കാണുന്നു. തമിഴിൽ ഇമൈ എന്നൊരു ചിത്രം ചെയ്തു. അതും ഉടൻ പ്രദർശനത്തിനെത്തും. ഇപ്പോൾ കഴിവ് തെളിയിക്കാൻ
എനിക്ക് അവസരങ്ങൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. തീർച്ചയായും മലയാളത്തിലുൾപ്പെടെയുള്ള മുഖ്യധാര സിനിമകളിൽ എനിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
ആദ്യകാലത്ത് സ്ത്രീകളെ മാറ്റിനിർത്തിയിരുന്നു
മുന്‍പ് ഒരു സ്ത്രീക്ക് സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റാവാൻ പരിമിതികൾ ധാരാളമുണ്ടായിരുന്നു. ദശകങ്ങളായി ഇന്ത്യയിൽ മേക്കപ്പ് ആർട്ടിസ്റ്റ്മാരായ സ്ത്രീ തൊഴിലാളികളെ സിനിമയിൽനിന്ന് മാറ്റിനിർത്തുന്ന അവസ്ഥയുണ്ടായിരുന്നു. പുരുഷന്മാരാണ് എല്ലാ ജോലികളും മുന്നോട്ടുകൊണ്ടുപോയത്. ഹെയർ സ്റ്റൈലിസ്റ്റ് എന്ന നിലയിൽ മാത്രമാണ് സ്ത്രീകളെ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നത്. എന്നാൽ ഈ അവസ്ഥയ്ക്ക് ഇപ്പോൾ ബോളിവുഡിൽ അടക്കം മാറ്റം വന്നു.
2013ൽ ഒന്‍പത് സ്ത്രീകൾ മേക്കപ്പ് ആർട്ടിസ്റ്റുകളായി തങ്ങളെ സിനിമാ മേഖല അംഗീകരിക്കുന്നില്ലായെന്നു പറഞ്ഞു സുപ്രീം കോടതിയിൽ കേസ് നൽകിയിരുന്നു. നിയമപോരാട്ടത്തിനൊടുവിൽ 2014 നവംബറിൽ സുപ്രീംകോടതിയിൽനിന്ന് ഇവർക്ക് അനുകൂല വിധി വന്നു.
സിനിമാ വ്യവസായത്തിൽനിന്ന് സ്ത്രീകളെ മാറ്റിനിർത്തുന്നത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ലിംഗ വിവേചനത്തിന്റെ ഏറ്റവും മോശപ്പെട്ട രീതിയുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സ്ത്രീകൾക്ക് എന്തുകൊണ്ട് മേക്കപ്പ് ആർട്ടിസ്റ്റായിക്കൂടായെന്നും കോടതി ചോദിച്ചു. സ്ത്രീ മേക്കപ്പ് ആർട്ടിസ്റ്റുകൾക്കെതിരെയുള്ള വിവേചനം എത്രയും പെട്ടെന്ന് എടുത്തുകളയണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് യൂണിയനുകളിൽ അംഗത്വം നൽകണമെന്നും അതിനു പ്രായപരിധി ഇല്ലെന്നും തൊഴിൽപരമായി ഇവർക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്നും വിധിയിൽ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിധി ഇറങ്ങിയശേഷം കേസ് നടത്തിയവർ ബോളിവുഡിലെ ഏറ്റവും വലിയ യൂണിയനായ മഹാരാഷ്ട്രയിലെ സിനി കോസ്റ്റ്യൂം മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് ഹെയർ ഡ്രസ്സേഴ്സ് അസോസിയേഷനിൽ ചേർന്നു. എനിക്കിപ്പോൾ ആ സംഘടനയിൽ അംഗത്വമുണ്ട്.
ചെയ്ത ചിത്രങ്ങൾ
ബോളിവുഡിൽ ചെയ്തത് രണ്ടു സിനിമകളാണ്. (ബ്ലാക് ഒൗട്ട്, റിഫ്ളക്ഷൻ) രണ്ടും ചെറിയ സിനിമകളാണ്. ബോജ്പുരിയിൽ ജാട് ജടിൻ എന്ന ഒരു സിനിമ ചെയ്തു. തമിഴിൽ ഉടൻ പ്രദർശനത്തിനെത്തുന്ന ഇമൈ എന്ന ചിത്രം.
ഈ വർഷമാണ് മലയാളത്തിൽ ചെയ്തിരിക്കുന്നത്. ഒന്ന് ഇൻഡോ-അമേരിക്കൻ മൂവിയായ എക്രോസ് ദി ഓഷിയൻ, ഉടലാഴമാണ് രണ്ടാമത് ചെയ്തത്. പിക്സ്ഏലിയ എന്ന ഗ്രാഫിക് ചിത്രത്തിലാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്.
വേദനിപ്പിക്കുന്ന അനുഭവങ്ങളുമുണ്ട്
വേദനിപ്പിക്കുന്ന അനുഭവങ്ങൾ എന്നു പറയാൻ ഒരു സംഭവം മാത്രമേയുള്ളൂ. അടുത്തിടെ ഒരു മലയാള ചിത്രത്തിൽ വർക്ക് ചെയ്യാൻ വിളിച്ചിരുന്നു. പക്ഷേ അവിടെനിന്ന് മോശമായ അനുഭവമാണ് ഉണ്ടായത്. ഇത്രയും മോശമായൊരു ചുറ്റുപാടിൽ ഞാൻ ഇതുവരെ വർക്ക് ചെയ്തിട്ടില്ല. ദിവസവും അവരെന്നെ അപമാനിക്കുമായിരുന്നു. ഒരു പരിഗണനയും അവർ നൽകിയില്ല. ഒരു സ്ത്രീയായതിന്റെ പേരിൽ മാത്രമാണ് അവർ എന്നെ ബുദ്ധിമുട്ടിച്ചത്. 18 ദിവസം ആ ടീമിനൊപ്പം വർക്ക് ചെയ്തു. പിന്നീട് മുന്നോട്ട് പോകാൻ കഴിയാതെ വന്നതോടെ ഞാൻ ആ സിനിമയിൽനിന്ന് പിൻമാറി. പോകുന്പോൾ അവരെനിക്ക് വേതനമെഴുതി ഒരു ചെക്ക് തന്നു. അതു ബൗണ്‍സ് ആയി. ആ സിനിമയുടെ ചിത്രീകരണം മുടങ്ങിയതായിട്ട് അറിയുന്നു.
ഈ ദുരനുഭവത്തോടെ ഇനി മലയാളം പടം ചെയ്യണോ വേണ്ടയോ എന്ന ചിന്തയിൽപ്പോലും ഞാനെത്തി. കാരണം ഇത്രയും മോശമായൊരു അനുഭവം എനിക്കിനി കിട്ടാനില്ല. സിനിമയിൽ മേക്കപ്പ് അസിസ്റ്റന്റിനുവരെ ദിവസം 1000 രൂപ മിനിമം ശന്പളം നൽകുന്പോൾ മേക്കപ്പ് ഹെഡ് ആയി ജോലി ചെയ്യുന്ന എന്നോട് ദിവസം 500 രൂപയ്ക്കു ജോലി ചെയ്യാമോയെന്നുവരെ അവർ ചോദിച്ചു. അതൊക്കെ മാനസികമായി വിഷമിപ്പിച്ചു.
പട്ടണം റഷീദിന്റെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്
ഉണ്ട്. പട്ടണം റഷീദ് സാറിന്റെ കൂടെ മാത്രമേ ഞാൻ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിട്ടുള്ളൂ. പഠിക്കുന്ന സമയത്തായിരുന്നു അത്. പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു റഷീദ് സാറിന്റെ കൂടെ വർക്ക് ചെയ്തത്. പഠനശേഷം സ്വന്തമായി മേക്കപ്പ് മേഖലയിൽ നിൽക്കുന്നു.
ന്യൂ ജനറേഷൻ സിനിമകൾ മേക്കപ്പിനെ ഉപേക്ഷിക്കുന്നില്ല
ന്യൂജനറേഷൻ സിനിമകളിൽ മേക്കപ്പ് തീരെ ഇല്ലാതെയായിട്ടില്ല. കൂടുതലും ന്യൂജെൻ സിനിമകളിൽ നാച്ചുറലായിട്ടുള്ള മേക്കപ്പാണ് അവർ സ്വീകരിക്കുന്നത്. മേക്കപ്പ് ചെയ്താലും മേക്കപ്പ് ചെയ്തുവെന്ന് തോന്നാത്ത രീതിയിലുള്ള മേക്കപ്പ് ആയിരിക്കും. അതുകൊണ്ട് മേക്കപ്പിനെ അവർ ഉപേക്ഷിക്കുന്നില്ല. മേക്കപ്പ് വ്യത്യസ്തമായി ചെയ്യുന്നുവെന്നതാണ് സത്യം.
നിയാസ് മുസ്തഫ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
Latest News
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top