Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
സ്നേഹത്തിന്റെ മാച്ച്ബോക്സിൽ അമ്പുവിന്റെ നിധിയായി ദൃശ്യ
Thursday, September 14, 2017 3:00 AM IST
“ഞാൻ എങ്ങനെയാണോ അതുപോലെതന്നെയാണു ഹാപ്പി വെഡ്ഡിംഗിലെ ദൃശ്യ. ഏറെ തയാറെടുത്തോ കഷ്ടപ്പെട്ടോ ചെയ്ത ഒരു കാരക്ടർ ആയിരുന്നില്ല അത്. പക്ഷേ, മാച്ച്ബോക്സിലെ നിധി അങ്ങനെയല്ല. നിധിക്കു കഥയിൽ ഏറെ പ്രാധാന്യമുണ്ട്. ഈ കഥ തന്നെ ലീഡ് ചെയ്യുന്നതു നിധിയാണ്. അതിന്റേതായ തയാറെടുപ്പുകൾ നടത്തി. കുറച്ചുകൂടി പ്രഫഷണലിസത്തിലേക്കു വരാനും സിനിമയെക്കുറിച്ചു പഠിക്കാനായി. സിനിമയെ സ്നേഹിക്കുന്നുണ്ട് ഇപ്പോൾ. സിനിമയെക്കുറിച്ചു അറിയണമെന്ന് ആഗ്രഹവുമുണ്ട്. അഭിനയവും സിനിമയും കുട്ടിക്കളിയല്ലെന്നു ഞാൻ മനസിലാക്കിയതു നിധി എന്ന കാരക്ടറിലൂടെയാണ്...’’ രേവതി കലാമന്ദിറിന്റെ ബാനറിൽ ജി. സുരേഷ്കുമാർ നിർമിച്ച് നവാഗതനായ ശിവറാംമണി സംവിധാനം ചെയ്ത മാച്ച്ബോക്സിൽ റോഷൻ മാത്യുവിന്റെ നായിക നിധിയായി വേഷമിട്ട ദൃശ്യ രഘുനാഥ് സംസാരിക്കുന്നു.
സിനിമയിലേക്കുള്ള വഴി...
കുട്ടിക്കാലം മുതൽ സിനിമയെ അസാധാരണമായി സ്നേഹിച്ചുനടന്ന ഒരാളായിരുന്നില്ല. നിരന്തരം ഓഡിഷനുകളിൽ പങ്കെടുത്തു സിനിമയിലെത്താൻ ശ്രമിച്ചിരുന്നുമില്ല. പക്ഷേ, സിനിമ ഇന്നത്തെപ്പോലെ അന്നും എനിക്കിഷ്ടമായിരുന്നു. ഫാമിലി അത്ര സപ്പോർട്ടീവ് ആയിരുന്നില്ല, അന്ന്. ഒരു സുപ്രഭാതത്തിൽ അപ്രതീക്ഷിതമായി ഹാപ്പി വെഡ്ഡിംഗിലേക്ക് ഓഫർ വരികയായിരുന്നു.
വാസ്തവത്തിൽ എന്റെ കസിൻ സിസ്റ്റർ വഴിയാണ് ഞാൻ സിനിമയിലെത്തിയത്. ഫേസ്ബുക്കിൽ എന്റെ ചിത്രങ്ങൾ ഇഷ്ടമായി ഡയറക്ടർ ഒമറിക്ക എന്റെ കസിൻ സിസ്റ്ററിനെ വിളിച്ച് എനിക്കു അഭിനയിക്കാൻ താത്പര്യമുണ്ടോ എന്നു തിരക്കി. എന്നോടു പോലും ചോദിക്കാതെ ഓകെ ആണെന്ന് കസിൻ സിസ്റ്റർ മറുപടിയും നല്കി. പിന്നീട് എന്നെ നേരിട്ടു കാണണമെന്നായി ഒമറിക്ക. കസിൻ സിസ്റ്ററിന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ ഓഡിഷനു പോയി. എനിക്ക് ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല. കാരണം, എന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. സെലക്ടായാലും സപ്പോർട്ടിംഗ് റോളിലേക്ക് ആയിരിക്കും എന്നുകരുതി. ഹാപ്പി വെഡ്ഡിംഗിലേക്കു ഞാൻ സെലക്ടായെന്നും ഫസ്റ്റ് ഹീറോയിൻ ആണെന്നും കുറേദിവസം കഴിഞ്ഞാണ് അറിഞ്ഞത്.
ആദ്യം വീട്ടിൽ നിന്നുള്ള മറുപടി നോ എന്നായിരുന്നു. പക്ഷേ, ഒമറിക്ക എന്റെ അച്ഛന്റെ ബാല്യകാല സുഹൃത്തായിരുന്നു ആ പരിചയത്തിന്റെ പരിഗണനയിലാണ് ആ സിനിമ ചെയ്യാൻ വീട്ടിൽനിന്ന് അനുവാദം കിട്ടിയത്. ദൃശ്യ എന്നുതന്നെയായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്.
ഹാപ്പി വെഡ്ഡിംഗിനു ശേഷം ഓഫറുകൾ സ്വീകരിച്ചിരുന്നില്ലേ....?
നല്ല പ്രതികരണമായിരുന്നു ആ പടത്തിന്. സ്കൂളിലായാലും നടിയെന്ന പരിഗണന കിട്ടിത്തുടങ്ങി. അപ്പോൾ ഞാൻ പ്ലസ് വണിനു പഠിക്കുകയായിരുന്നു. ദൃശ്യ തത്കാലം ഫിലിമിൽ അഭിനയിക്കുന്നില്ല, അഭിനയം നിർത്തി ഗൾഫിലേക്കു പോയി എന്നീ മട്ടിലുള്ള കെട്ടുകഥകൾ ആരോ പ്രചരിപ്പിച്ചിരുന്നു. അതിനാൽ ആ ടൈമിൽ വന്ന പല ഓഫറുകളും വഴിമാറിപ്പോയി. ഒടുവിൽ എന്നിലേക്ക് എത്തപ്പെട്ട സിനിമയാണ് മാച്ച്ബോക്സ്. നിധി എന്ന കാരക്ടറിന് ഞാൻ അനുയോജ്യയാണെന്നു മനസിലാക്കി രേവതി കലാമന്ദിറിനു വേണ്ടി കെ.രാധാകൃഷ്ണനാണ് (കളിയാട്ടം സിനിമയുടെ നിർമാതാവ്) എന്നെ ഈ സിനിമയിലേക്കു വിളിച്ചത്.
ഈ സിനിമയ്ക്കുവേണ്ടി എന്നെ അന്വേഷിക്കുന്പോഴും ഞാൻ അഭിനയിക്കുന്നില്ല എന്ന മട്ടിലുള്ള വ്യാജപ്രചാരണങ്ങളുമായി പലരും അദ്ദേഹത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ, ഒടുവിൽ നിധി എന്നിലേക്കു തന്നെ വന്നുചേർന്നു.
എന്താണു മാച്ച്ബോക്സ്...
സ്നേഹംനിറച്ച ചെറിയൊരു പെട്ടി - അതാണ് മാച്ച്ബോക്സ്. അന്‍പു, പാണ്ടി, വക്കൻ, കാക്ക എന്നീ നാലു സുഹൃത്തുക്കളുടെ കഥയാണ് മാച്ച്ബോക്സ്. അന്പുവാണ് ലീഡ് കാരക്ടർ. റോഷൻ മാത്യുവാണ് അന്പുവായി വേഷമിടുന്നത്. ആനന്ദത്തിലെ കുപ്പി എന്ന കാരക്ടർ ചെയ്ത വിശാഖ് നായരാണ് പാണ്ടി. വക്കനായി വേഷമിട്ട മാത്യു ജോയ് മാത്യു നടൻ ജോയ് മാത്യു സാറിന്റെ മകനാണ്. കാക്കയായി വേഷമിട്ട ജോ ജോൺ ചാക്കോ നടൻ ഷൈൻ ടോം ചാക്കോയുടെ സഹോദരനാണ്. ഇവർ നാലുപേരുമായും ബന്ധപ്പെട്ട കഥയാണ് മാച്ച്ബോക്സ്. കോളജ് ലൈഫ് ആയിട്ടും ഇതുവരെ പ്രേമിച്ചിട്ടില്ലാത്ത അന്‍പു നിധിയുമായി പ്രണയത്തിലാകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണു സിനിമ. എന്റെ കാരക്ടർ നിധി സൗദിയിൽ നിന്നുവന്ന് നാട്ടിൽ സെറ്റിലായി ഇവിടെ കോളജിൽ ചേർന്നു പഠിക്കുന്ന കുട്ടിയാണ്. ചില സീനുകളിൽ അന്പുവിനെക്കാളും പാകതയും പക്വതയുമുള്ള കാരക്ടറാണ് നിധി.
മാച്ച്ബോക്സിൽ നായികയാകുന്പോൾ...
ഹാപ്പി വെഡ്ഡിംഗിൽ 15-20 മിനിട്ട് സ്ക്രീൻ സാന്നിധ്യം മാത്രമേ എനിക്കുള്ളൂ. അതു നായക പ്രധാനമായ സിനിമയായിരുന്നു. പക്ഷേ, ഇതിൽ നിധിയിലൂടെയാണു കഥ മൊത്തം പോകുന്നത്. കഥയിൽ എനിക്കു പ്രാധാന്യമുള്ളതായി ഫീൽ ചെയ്യുന്നു. ഹാപ്പി വെഡ്ഡിംഗിൽ അങ്ങനെ ആയിരുന്നില്ല. പക്ഷേ, ഹാപ്പി വെഡ്ഡിംഗ് കഴിഞ്ഞപ്പോൾത്തന്നെ എനിക്ക് പുതുമുഖനടി എന്ന നിലയിൽ നല്ല ഒരു ഇമേജ് ഉണ്ടായിരുന്നു. അതു കളയാതെ സൂക്ഷിക്കണം എന്നതു റിസ്കായിരുന്നു.
ന്യൂജനറേഷൻ സിനിമയാണോ മാച്ച്ബോക്സ്...
മാച്ച്ബോക്സിനെ ന്യൂജൻ ഫിലിം എന്നുവിശേഷിപ്പിക്കാനാവില്ല. ചെത്തുകടവ് എന്ന ഗ്രാമപ്രദേശത്തു പുതിയ കാലഘട്ടത്തിൽ സംഭവിക്കുന്ന കഥയാണിത്. ന്യൂജനറേഷൻ സെറ്റപ്പിലുള്ള പടമല്ല ഇത്. സാംസ്കാരിക, പാരന്പര്യ മൂല്യങ്ങൾ ചെറിയ തോതിൽ പകരാൻ ശ്രമിച്ചിട്ടുണ്ട്. ശിവറാംമണിയുടേതായ ഫ്ളേവർ ചിത്രത്തിനുണ്ട്. പഴമയുടെ സ്പർശം കൊടുക്കാനുള്ള ശ്രമം പുതിയ ജനറേഷിൽ നിന്ന് ഉണ്ടാകുന്നത് അത്യപൂർവമാണ്. അത്തരത്തിൽ ഒരു പരീക്ഷണം കൂടിയുണ്ട് ഇതിൽ. ഫ്രണ്ട്ഷിപ്പിന്റെ കഥപറയുന്നുണ്ട്. നല്ലൊരു ഫാമിലി സ്റ്റോറിയുണ്ട്. നിധിയും അന്‍പുവും തമ്മിലുള്ള ലൗ സ്റ്റോറിയുണ്ട്. ചെറിയ തോതിൽ കോമഡി ബേസിട്ട് അതിനുമുകളിലാണ് ഫാമിലി സ്റ്റോറിയും ഫ്രണ്ട്ഷിപ്പിന്റെ സ്റ്റോറിയും ലൗ സ്റ്റോറിയുമൊക്കെ പറയുന്നത്. എല്ലാവർക്കും കാണാൻപറ്റുന്ന തരത്തിലുള്ള ചിത്രമാണിത്.
ആനന്ദത്തിലെ രണ്ടുപേർ വീണ്ടും ഒന്നിക്കുകയാണ് മാച്ച്ബോക്സിൽ...
ആനന്ദം എന്ന സിനിമ കണ്ടപ്പോൾ ആനന്ദം ടീമിനോടു തന്നെ എനിക്ക് ഏറെ ഇഷ്ടം തോന്നി. അവരുടെ സൗഹൃദവും അടുപ്പവുമെല്ലാം ശ്രദ്ധിച്ചിരുന്നു. ആ ടീമിനൊപ്പം വർക്ക് ചെയ്യാനാകുന്നതു വലിയ ഒരു ഭാഗ്യമാണ്. അവരിൽ രണ്ടുപേർക്കൊപ്പം - റോഷൻ ചേട്ടനും വിശാഖേട്ടനും- വർക്ക് ചെയ്യാനായി. റോഷൻ ചേട്ടൻ പ്രഫണലായിത്തന്നെ അഭിനയത്തെക്കുറിച്ചു പഠിച്ചിട്ടുണ്ട്. ഡ്രാമ ചെയ്യുന്നയാളാണ്. ഞാൻ സിനിമാ ഇൻഡസ്ട്രിയിലേക്ക് ഒന്നുമറിയാതെ വന്ന ഒരു കുട്ടിയാണ്. എന്റെ സംശയങ്ങൾ നിവർത്തിക്കാൻ സഹായകമായ ടിപ്സ് റോഷൻ ചേട്ടനിൽ നിന്നു കിട്ടിയിരുന്നു. അഭിനയത്തെക്കുറിച്ചും ഡയലോഗ് പറയുന്ന രീതികളെക്കുറിച്ചുമെല്ലാമുള്ള അറിവുകൾ പങ്കുവച്ചിരുന്നു. സ്പോണ്ടേനിയസ് ആക്ടിംഗ് ആണ് വിശാഖേട്ടന്റെ പ്രത്യേകത. അതിൽ നിന്നൊക്കെ ഏറെ പഠിക്കാനായി.
മാച്ച്ബോക്സ് സെറ്റിലെ പ്രചോദനങ്ങൾ...
കോഴിക്കോട്ടായിരുന്നു ഷൂട്ടിംഗ്. രുചികരമായ ഭക്ഷണത്തിന്റെ കേന്ദ്രം. ഫുഡ് എന്നതു പണ്ടേ എന്റെയൊരു വീക്ക്നസ് ആണ്. ചിക്കനൊക്കെ കഴിക്കാം, അടിച്ചുപൊളിക്കാം എന്നൊക്കെ കരുതിയാണ് അവിടെ പോയത്. പക്ഷേ, തിരക്കിട്ട ഷൂട്ടിംഗ് ഷെഡ്യൂൾ ആയിരുന്നു. 28 ദിവസത്തിനകം ഷൂട്ട് തീർന്ന സിനിമയാണ് മാച്ച്ബോക്സ്. അതിനാൽ കോഴിക്കോടൻ രുചി മതിയാവോളം ആസ്വദിക്കാനായില്ല. എന്റെ അച്ഛനായി അശോകൻ സാറും അമ്മയായി കാർത്തികയുമാണ് അഭിനയിച്ചത്. റോഷൻ ചേട്ടന്റെ അച്ഛനായി അഭിനയിച്ചത് ഷമ്മി തിലകനും. കുറേ സീനിയറായ ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടി. അവരിൽനിന്നൊക്കെ കുറേ കാര്യങ്ങൾ പഠിക്കാനായി. അതെല്ലാം പ്രചോദനമായി.
ഒമർ ലുലുവിൽ നിന്ന് ശിവറാംമണിയുടെ സെറ്റിലെത്തുന്പോൾ..
ഒമറിക്കയുടെ സിനിമയെക്കുറിച്ച് ഒമർഫണ് എന്ന്പറയാറുണ്ടല്ലോ. അദ്ദേഹം കാര്യങ്ങൾ കളിയോടെ എടുക്കുന്ന ഒരാളാണ്. ശിവേട്ടൻ അങ്ങനെയല്ല. മാച്ച്ബോക്സിൽ കോമഡിയാണ് സിനിമയുടെ ബേസ്. പക്ഷേ, കോമഡിരീതിയിലല്ല സെറ്റിൽ അദ്ദേഹത്തിന്റെ പെരുമാറ്റം. വാസ്തവത്തിൽ സെറ്റിൽ ശിവേട്ടനെ ചിരിച്ചു കണ്ടിട്ടില്ല. ഹാപ്പി വെഡ്ഡിംഗ് സൗഹൃദത്തിന്റെ പേരിലാണു ചെയ്തത്. അതിനാൽ എനിക്കു വലിയ പേടി ഇല്ലായിരുന്നു. പക്ഷേ, മാച്ച്ബോക്സിൽ ആരെയും പരിചയമില്ലായിരുന്നു. പിന്നെ, രേവതി കലാമന്ദിർ എന്ന വലിയ ബാനറും. ആ ഒരു പേടി എനിക്ക് ആദ്യം ഉണ്ടായിരുന്നു.
എന്റെ ഇൻട്രോ സീനാണ് ശിവേട്ടൻ ആദ്യമെടുത്തത്. ആക്ഷൻ പറയുന്പോൾ അദ്ദേഹത്തിന്റെ ആത്മാർപ്പണം ആ കണ്ണുകളിൽ കാണാനാവും. ഏറെ കഠിനാധ്വാനം ചെയ്യുന്നയാളാണ്. 15-ാം വയസിൽ സ്വന്തമായി ഷോർട്ട്ഫിലിം ചെയ്തയാളാണ്. ബേസിക്കലി എഡിറ്ററാണ്. ഷൂട്ടിംഗിനിടെ സ്ക്രീൻപോലും നോക്കാതെ നമ്മുടെ കൂടെനിന്നാണ് അദ്ദേഹം വർക്ക് ചെയ്തിരുന്നത്. എഡിറ്റർ കൂടി ആയതിനാൽ ഓരോ സീനിലും എത്രത്തോളം കിട്ടണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നു.
വെല്ലുവിളികൾ..
ഞാൻ തൃശൂരുകാരിയാണ്. കഥയുടെ പശ്ചാത്തലം കോഴിക്കോടും. എന്റെ രീതിയിൽ ഞാൻ സംസാരിച്ചാൽ അതു ദൃശ്യ സംസാരിക്കുന്നതുപോലെ ഫീൽ ചെയ്യും. നിധി എന്ന കാരക്ടറിനു കുറേ പരിമിതികൾ ഉണ്ടായിരുന്നു. അതിനാൽ എന്റേതായ രീതിയിൽ ചെയ്യാനാവില്ലായിരുന്നു. നിധി ഏറെ പക്വതയുള്ള കുട്ടിയാണ്. അത്തരം ഒരു രീതിയിലേക്ക് എത്തുക എന്നതും വെല്ലുവിളിയായിരുന്നു. എന്റെ ശബ്ദത്തിൽ കുട്ടിത്തം ഫീൽ ചെയ്യുമെന്നതിനാൽ കുറച്ചു പക്വത വന്ന ശബ്ദമുള്ള ഒരു ശബ്ദതാരമാണ് എനിക്കുവേണ്ടി ഡബ് ചെയ്തത്. പ്രോംപ്റ്റിംഗ് വരുന്പോൾ എനിക്കുതന്നെ കണ്‍ഫ്യൂഷനാവും. അതിനാൽ ഡയലോഗുകൾ പഠിച്ചു റിഹേഴ്സലെടുത്താണ് ചെയ്തത്. ഒരു ദിവസം സ്ക്രിപ്റ്റ് റീഡിംഗ് ഉണ്ടായിരുന്നു. സങ്കീർണമായ സീനുകൾ റിഹേഴ്സൽ എടുത്താണു ചെയ്തത്.
പുതിയ പ്രോജക്ടുകൾ....
സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ട്. ഇതുവരെ ഒന്നും കമിറ്റ് ചെയ്തിട്ടില്ല. തെലുങ്ക്, തമിഴ് ഓഫറുകളാണ് കൂടുതലും വരുന്നത്. പക്ഷേ, മലയാളം ചെയ്യാനാണു കൂടുതൽ താത്പര്യം. മലയാളത്തിൽ നിന്നും ഇഷ്ടപ്പെട്ട ഒരു സബ്ജക്ട് വന്നിട്ടില്ല. മുൻഗണന മലയാളം പടം ചെയ്യുന്നതിനു തന്നെയാണ്. ഞാൻ അനുഭവസന്പന്നയായ ഒരു നടിയല്ല. കുറേ മലയാളം പടങ്ങളൊക്കെ ചെയ്തശേഷം തെലുങ്ക്, തമിഴ് സിനിമകളിലേക്കു പോകുന്നതാണ് നല്ലതെന്നു തോന്നുന്നു.
കഥാപാത്രം തെരഞ്ഞെടുക്കുന്നത്....
സ്ക്രിപ്റ്റ് അടിസ്ഥാനമാക്കി മാത്രം വിലയിരുത്താനുള്ള ഒരു നിലയിലൊന്നും ഞാൻ എത്തിയിട്ടില്ല. കഥ പറയാൻ വരുന്ന വ്യക്തിയെ ശ്രദ്ധിച്ചാൽ അയാൾക്കു സിനിമയോടുള്ള ആത്മാർപ്പണം എത്രത്തോളമെന്നു മനസിലാവും. അതൊക്കെ ശ്രദ്ധിച്ചാണ് ഇപ്പോൾ സിനിമ തെരഞ്ഞെടുക്കുന്നത്.
ഇപ്പോൾ വീട്ടിൽ നിന്നുള്ള പിന്തുണ...
അച്ഛന്റെ പിന്തുണ പണ്ടേയുണ്ട്. പക്ഷേ, അമ്മയുടെ ഫാമിലിയിൽ നിന്നു സപ്പോർട്ട് താരതമ്യേന കുറവാണ്. സിനിമ ഇൻഡസ്ട്രിയെക്കുറിച്ചു പുറത്തുകേട്ടിട്ടുള്ള കാര്യങ്ങൾ വച്ചുനോക്കുന്പോൾ അവർക്കു പേടിയുണ്ട്. അത്തരത്തിൽ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ കുറച്ചുപേരൊക്കെ പിന്തുണയ്ക്കുന്നുണ്ട്. ഏതായാലും അച്ഛനും അമ്മയും ഇപ്പോൾ പൂർണമായും പിന്തുണയ്ക്കുന്നുണ്ട്.
വീട്ടുവിശേഷങ്ങൾ...
താമസം തൃശൂർ പോനൂരിൽ. പഠനവും അഭിനയവും ഒന്നിച്ചുകൊണ്ടുപോകണമെന്നു വിചാരിക്കുന്നു. അടുത്തവർഷം ബിഎ വിഷ്വൽ കമ്യൂണിക്കേഷനു ചേരാനാണു പ്ലാൻ. അച്ഛൻ രഘുനാഥ് മസ്ക്കറ്റിൽ ജോലി ചെയ്യുന്നു. അമ്മ ദിവ്യ വീട്ടമ്മ.അനിയൻ ബിൽരാഗ് കിഡ് ബോക്സിംഗിൽ -വുഷുവിൽ- പരിശീലനത്തിലാണ്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
Latest News
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top