നായിഫ്: സൂപ്പർതാരങ്ങളുടെ ബാല്യം
Saturday, October 14, 2017 9:13 AM IST
അഭിനയമികവിലൂടെ വിസ്മയം തീർക്കുന്ന നായക നടന്മാരെപ്പോലെ തന്നെ അതിശയിപ്പിക്കുന്ന അഭിനയം കാഴ്ച വയ്ക്കുന്ന ബാലതാരങ്ങളിൽ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് നായിഫ് നൗഷാദ്. ആലുവയിലെ അൽ അമീൻ ഇന്‍റർനാഷണൽ സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയായ നായിഫിന്‍റെ ഏറ്റവും പുതിയ ചിത്രം ഷാഫി സംവിധാനം ചെയ്ത ഷെർലക് ടോംസ് ആണ്.

വെളുത്ത് സുന്ദരനായ ഒരു പയ്യൻ. അടുത്തകാലത്ത് ഈ സുന്ദരനിലൂടെയാണ് പല സൂപ്പർ താരങ്ങളും വളരുന്നത്. ഈ പയ്യൻസ് അഭിനയിച്ച ഒരു ചിത്രം ഉടൻ പ്രദർശനത്തിന് ഒരുങ്ങുകയാണ്. പൃഥ്വിരാജിന്‍റെ വിമാനം. വിമാനത്തിൽ സൈജു കുറുപ്പിന്‍റെ ബാല്യകാലമാണ് നായിഫ് അവതരിപ്പിച്ചിട്ടുള്ളത്.

സ്വർഗത്തെക്കാൾ സുന്ദരം

സ്വർഗത്തേക്കാൾ സുന്ദരം എന്ന ചിത്രത്തിൽ ജോയ് മാത്യുവിന്‍റെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ടൂ കണ്‍ട്രീസിൽ ദിലീപിന്‍റെ ബാല്യകാലം അവതരിപ്പിച്ചു കൈയടി നേടി. റാഫിയുടെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത ബ്ലോക്ക്‌ബസ്റ്റർ ചിത്രമായ ടൂ കണ്‍ട്രീസിൽ ദിലീപിന്‍റെ കഥാപാത്രമായ ഉല്ലാസിന്‍റെ ചെറുപ്പകാലം ഭംഗിയായി അവതരിപ്പിച്ചതോടെയാണ് നായിഫ് നൗഷാദ് എന്ന ബാലതാരം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ഗ്രേറ്റ് ഫാദറിൽ മമ്മൂട്ടി അഭിനയിച്ച കഥാപാത്രത്തിന്‍റെ മകളുടെ ക്ലാസ്മേറ്റ്.... കോഹിനൂർ എന്ന ചിത്രത്തിൽ അജു വർഗീസിന്‍റെ ബാല്യകാലം... പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം... തുടങ്ങിയ വേഷങ്ങൾ ചെയ്തു മിന്നുംതാരമായി.

നെഗറ്റീവ് വേഷം

അഭിജിത്ത് അശോകൻ നിർമിച്ച് അരുണ്‍ വിശ്വം സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രമായ കോലുമിട്ടായിയിലും നായിഫ് പ്രാധാന്യമർഹിക്കുന്ന വേഷം കൈകാര്യം ചെയ്തു.കോലുമിട്ടായിയിലെ റോണി എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ മികച്ച അഭിനയം കാഴ്ച വച്ച് ഗംഭീരമാക്കി മാറ്റുന്നതിൽ നായിഫ് വിജയിച്ചു.

മമ്മൂട്ടി നായകനായെത്തിയ ഗ്രേറ്റ്ഫാദറിൽ അശ്വിൻ എന്ന ചെറു കഥാപാത്രമായി തിളങ്ങിയ നായിഫ് നൗഷാദ് അടുത്തിടെ മറ്റൊരു മമ്മൂട്ടി ചിത്രത്തിലും പ്രത്യക്ഷപ്പെട്ടു. ശ്യാംധർ സംവിധാനം ചെയ്യുന്ന പുള്ളിക്കാരൻ സ്റ്റാറാണ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബാല്യകാലത്തെയാണ് നായിഫ് അവതരിപ്പിച്ചത്.ചെറുപ്പം മുതലെ കടുത്ത മമ്മൂട്ടി ആരാധകനായ നായിഫ് നൗഷാദിനു മമ്മൂട്ടിയുടെ കൂടെ അഭിനയിക്കണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. അതു ഗ്രേറ്റ്ഫാദറിലൂടെ പൂവണിഞ്ഞു. പിന്നീടു മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ബാല്യകാലത്തെ തന്നെ അവതരിപ്പിക്കാൻ ലഭിച്ച അപൂർവ ഭാഗ്യത്തിന്‍റെ ത്രില്ലിലാണ് നായിഫ് ഇപ്പോൾ. ഒരു വലിയ നടനിലേക്കുള്ള നായിഫിന്‍റെ വളർച്ച പ്രേക്ഷകർ കാണുന്നുണ്ട്.



സ്റ്റേജ് പെർഫോമർ

ശരിക്കും പേര് നായിഫ് നൗഷാദ്. നല്ലൊരു സ്റ്റേജ് പെർഫോമറായ നായിഫിനെ കണ്ടെത്തിയത് അവന്‍റെ സ്കൂളിൽ നാടകം പഠിപ്പിക്കാൻ വന്ന അരുൺ (ബാഹുബലിയിൽ ബാഹുബലിക്കു മലയാളത്തിൽ ഡബ്ബ് ചെയ്തയാൾ) ആണ്. സ്വർഗത്തേക്കാൾ സുന്ദരം എന്ന ചിത്രത്തിൽ നായിഫിന് അവസരം നേടിക്കൊടുത്തതും അരുൺ ആണ്. നാടകത്തിലെ ഈ കൊച്ചുമിടുക്കന്‍റെ പ്രകടനം കണ്ടിട്ടാണ് അരുൺ സിനിമയിലേക്കുള്ള വഴി നായിഫിനു തുറന്നു കൊടുത്തത്. ആലുവ അൽ-അമീൻ ഇന്‍റർനാഷണൽ സ്കൂൾ മുൻ മാനേജർ കൂടിയായ സിയാദ് കോക്കറും പ്രിൻസിപ്പൽ സുമിന മേഡവും നായിഫിലെ കലാകാരനെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. സ്കൂളിൽ നിന്നു ലഭിക്കുന്ന പ്രോത്സാഹനം കൊണ്ടാണ് പഠനവും അഭിനയവും ഒരുമിച്ചു കൊണ്ടു പോകാൻ സാധിക്കുന്നതെന്നു നായിഫ് പറയുന്നു. സ്കൂളിലെ അധ്യാപകർ നായിഫിനു നഷ്ടപ്പെട്ട ക്ലാസുകൾ പ്രത്യേകമായി എടുത്തു നൽകാറുണ്ട്.

എന്താ അല്ലേ ഓണം എന്ന ആൽബത്തിലും ഭൂമിയിലെ മാലാഖമാർ എന്ന ഹ്രസ്വചിത്രത്തിലും ചിത്രപരസ്യങ്ങളിലും നായിഫ് അടുത്തയിടെ അഭിനയിച്ചിരുന്നു. സ്കൂളിൽ നാടകം പഠിപ്പിക്കുന്ന ലിബിൻ ആണ് ഇപ്പോഴും നായിഫിന് അഭിനയപാഠങ്ങൾ നൽകുന്നത്.



നായിഫിൽ പ്രതീക്ഷ

ആലുവക്കാരനായ കെ.എം.നൗഷാദിന്‍റെ മകനാണ് നായിഫ്. സിനിമയ്ക്കു പിന്നാലെ നടന്ന് ജീവിതം തുലച്ച ആളാണ് അച്ഛൻ നൗഷാദ്. മമ്മൂട്ടിയുടെ സിനിമകൾ പത്തുപ്രാവശ്യം വരെ കാണുന്നതിനു പിന്നിൽ ഈ സിനിമാമോഹമായിരുന്നു. ഇപ്പോൾ തന്‍റെ മകനിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് നൗഷാദ്. ലൊക്കേഷനുകളിൽ നായിഫിനെയും കൊണ്ടുപോകുന്നത് നൗഷാദാണ്. നല്ല ചുറുചുറുക്കും അഭിനയിക്കാനുള്ള കഴിവും സൗന്ദര്യവും നായിഫിനെ സൂപ്പർതാരങ്ങളോടൊപ്പം വളർത്തുമെന്നതിനു സംശയമില്ല. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച അഭിനേതാക്കളുടെ സാന്നിധ്യം കൊണ്ട് സമൃദ്ധമായ മലയാള സിനിമ മികവുറ്റ ബാലതാരങ്ങളാലും സന്പുഷ്ടമാണെന്നു തെളിയിക്കുകയാണ് ഈ കൊച്ചു കലാകാരൻ.

കുടുംബം

ആലുവ നാലാം മൈൽ കിടങ്ങേത്ത് വീട്ടിൽ നൗഷാദ്- സബിത ദന്പതികളുടെ മകനാണ് ഈ കൊച്ചു കലാകാരൻ. അമ്മ സബിത ടീച്ചറാണ്. ബേക്കറി നടത്തുകയാണ് നൗഷാദ്. നൗഫർ നാഫിഹ് (ഒന്നാം വർഷ ബിടെക് വിദ്യാർഥി), നാഫിഹ് (നാലാം ക്ലാസ് വിദ്യാർഥി) എന്നിവർ സഹോദരങ്ങളാണ്.

പ്രദീപ് ഗോപി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.