Tip Top ടൊവിനോ
Sunday, April 29, 2018 2:29 AM IST
തീവണ്ടി എന്ന പുതിയ ചിത്രവുമായി പ്രേക്ഷകർക്കു മുന്നിലേക്കെത്താൻ ഒരുങ്ങുകയാണ് ടൊവിനോ തോമസ്. ഒരു തീവണ്ടി യാത്ര പോലെ പതുക്കെ തുടങ്ങി മെല്ലെ മെല്ലെ മുന്നേറിയതാണ് ടൊവിനോയുടെ സിനിമാ ജീവിതവും. വില്ലനായും സഹതാരമായും കരിയർ ആരംഭിച്ച് ഇന്നു മലയാളത്തിൽ ഏറെ വിലയുള്ള നായക നടനാണ് ടൊവിനോ. സമീപ കാലത്ത് മായാനദിയിലെ മാത്തനായും ആമിയിലെ കൃഷ്ണനായുമൊക്കെ പ്രേക്ഷക മനസ് കീഴടക്കാനും ഈ താരത്തിനു കഴിഞ്ഞിരുന്നു. തന്‍റെ സിനിമ വിശേഷങ്ങളുമായി ടൊവിനോ എത്തുന്പോൾ...

സിനിമാ ജീവിതം

ഇപ്പോൾ സിനിമകളുടെ എണ്ണം കൂടുകയും ഞാൻ അഭിനയിക്കുന്ന സിനിമകൾ കാണാൻ കൂടുതൽ പ്രേക്ഷകർ വരുന്നതുമാണ് വലിയ മാറ്റമായി ഞാൻ കാണുന്നത്. എനിക്കൊപ്പം സിനിമകൾ ചെയ്യാനും അതു തിയറ്ററിലെത്തിക്കാനുമായി കൂടുതൽ ആളുകളെത്തുന്നതാണ് മറ്റൊരു കാര്യം. കൂടുതൽ സിനിമ ചെയ്യാനുള്ള ധൈര്യവും ആത്മവിശ്വാസവും ഉണ്ടാകുന്നതു പ്രേക്ഷകരുടെ പിന്തുണയാലാണ്. അതിപ്പോൾ കുടുതൽ അനുഭവിക്കുന്നു.

താരമായുള്ള വളർച്ച

എന്നെവച്ച് സിനിമ ഒരുക്കാൻ കൂടുതൽ പേരെത്തുന്നു എന്നതാണ് ഞാൻ കാണുന്ന വളർച്ച. ഞാൻ കൂടുതലും പരിഗണിക്കുന്നത് ഇമോഷണലി അറ്റാച്ച്ഡാകുന്ന ലളിതമായ കഥകളാണ്. അത്തരം സിനിമകൾക്കു ഞാൻ ബാങ്കബിളാണെന്നു തോന്നിയിട്ടുണ്ട്. എന്നെ നായകനാക്കി ഒരു മീഡിയം ബജറ്റിലുള്ള സിനിമകളെടുത്താൽ നഷ്ടം വരുന്നില്ല എന്നതു സന്തോഷം നൽകുന്നു. അതു താരമായിട്ടുള്ള വളർച്ചയുടെ മാറ്റമായി തോന്നിയിട്ടില്ല.

സൂപ്പർസ്റ്റാർ ഇമേജ്

നമ്മൾ ശരിക്കും സൂപ്പർസ്റ്റാറുകളെന്നു വിളിക്കുന്നവർ ഒരുപാടു വർഷത്തെ പരിശ്രമത്തിലൂടെയാണ് ആ നിലയിലേക്കെത്തിയത്. അതു നമ്മുടെ പ്രേക്ഷകർക്കു മുന്നിൽ തെളിയിച്ചതാണ്. സൂപ്പർസ്റ്റാർ എന്ന പദവിയോടൊന്നും താല്പര്യം തോന്നിയിട്ടില്ല. നമ്മുടെ ജോലി ശരിയായി ചെയ്യുക എന്നതാണ് പ്രാധാന്യം. എപ്പോഴായാലും ഒരു താരമെന്നതിനേക്കാൾ നല്ല നടൻ എന്ന പേരു നേടിയെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

മായാനദിയിലെ മാത്തൻ

അയാളോടെനിക്ക് ഇഷ്ടം തോന്നാൻ കാരണം അയാൾ ഒന്നും മറച്ചുവയ്ക്കുന്നില്ല. പ്രണയത്തിൽ അയാൾ സത്യസന്ധനാണ്. കാമുകിയേയും മറ്റും കാണുന്പോൾ മാത്രമാണ് അയാൾ ചിരിക്കുന്നത്. അവളോടൊപ്പം മറ്റൊരു നാട്ടിൽ പോയി സുഖമായി ജീവിക്കാമെന്നാണ് പറയുന്നത്. മരണം തൊട്ടുപിന്നാലെയെത്തുന്പോഴും അവൻ പ്രണയത്തിൽ കാണിക്കുന്ന സത്യസന്ധതയാണ് എന്നെ ആ കഥാപാത്രത്തിലേക്കു കൂടുതൽ അടുപ്പിച്ചത്.

പ്രണയത്തിൽ ഒരു സ്പേസ്

പ്രണയം എന്നതു മനുഷ്യരിലെ ഏറ്റവും നല്ല വികാരങ്ങളിലൊന്നാണ്. വളരെ പവർഫുളായ ജീവിതത്തെ പോലും മാറ്റി മറിക്കാൻ സാധിക്കുന്ന ഒന്നാണ് പ്രണയം. പിന്നെ ഞാൻ ചെയ്ത സിനിമകളിൽ പ്രണയത്തിന്‍റെ സ്വഭാവം കൂടുതലായി വന്നതുകൊണ്ടാണ് അതു മാത്രമായി എടുത്തു കാണാനാവുന്നത്. മറ്റു വികാരങ്ങളും പല കഥകളിലൂടെ എത്തുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ

സമയം കിട്ടുന്നതിനുനുസരിച്ചു സോഷ്യൽ മീഡിയയിൽ ആക്ടീവാകാറുണ്ട്. ഒരു സമൂഹ ജീവി എന്ന നിലയിൽ ഓരോ കാര്യവും ശ്രദ്ധിക്കാറുണ്ട്. ഫേസ് ബുക്ക് പോസ്റ്റ് ഇടുന്നതുകൊണ്ടു സമൂഹത്തിന്‍റെ കാര്യങ്ങളിൽ പ്രത്യേകിച്ചു മാറ്റം ഒന്നും ഉണ്ടാകാൻ പോകുന്നില്ല എന്നറിയാം. പിന്നെ ഒരാളെയെങ്കെിലും ഇരുത്തി ചിന്തിപ്പിക്കാൻ സാധിച്ചാൽ എന്ന നിലയിലാണ് ഓരോന്നും പോസ്റ്റ് ചെയ്യുന്നതും ഓരോ വിഷയത്തിൽ ഇടപെടാൻ ശ്രമിക്കുന്നതും.

ബോഡി ബിൽഡിംഗ്

ഒരു നടൻ എന്ന നിലയിൽ നമ്മുടെ ശരീരത്തിനുമേൽ ഒരു കണ്‍ട്രോൾ ഉണ്ടായിരിക്കണം. അഭിനയത്തിൽ ശരീരം ഒരു പ്രധാന ഘടകമായതുകൊണ്ട് കഥാപാത്രത്തിനനുസരിച്ച് അതിനെ മാറ്റിയെടുക്കാൻ ശ്രദ്ധിക്കാറുണ്ട്. പിന്നെ ഭക്ഷണത്തിലും നിയന്ത്രണമുണ്ട്.

സിനിമയുടെ തെരഞ്ഞെടുപ്പ്

തിയറ്ററിൽ പോയിരുന്ന് കുടുംബ സമ്മേതം കാണാൻ സാധിക്കുന്ന ചിത്രമായിരിക്കണമെന്ന് ഓരോ കഥ എത്തുന്പോഴും ശ്രദ്ധിക്കാറുണ്ട്. ഒരു പ്രേക്ഷകനായി ഞാനെത്തുന്പോൾ എനിക്കെങ്കിലും ഇഷ്ടപ്പെടുന്നതാകണം. അതോടൊപ്പം ഒരു നടൻ എന്ന നിലയിൽ എനിക്കു പെർഫോം ചെയ്യാനും എന്തെങ്കിലുമൊക്കെ ഉണ്ടാകണമെന്നും എപ്പോഴും നോക്കാറുണ്ട്.

പുതിയ സിനിമകൾ

തീവണ്ടിയാണ് പുതിയ റിലീസ് ചിത്രം. തനി ഗ്രാമീണ അന്തരീക്ഷത്തിൽ പൊളിറ്റിക്കൽ സറ്റയറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബിനീഷ് എന്ന രാഷ്ട്രീയ പ്രവർത്തകനായിട്ടാണ് ഞാൻ ചിത്രത്തിലെത്തുന്നത്. അലസനും ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാത്തവനും എന്നാൽ ഒരു പ്രണയമൊക്കെകൊണ്ടുനടക്കുന്നതുമായ രസകരമായ കഥാപാത്രമാണ് തീവണ്ടിയിലേത്. അഭിയുടെ കഥ അനുവിന്‍റേതുമാണ് തിയറ്ററിലെത്താനൊരുങ്ങുന്ന മറ്റൊരു ചിത്രം. മറഡോണ ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണ്. ഇപ്പോൾ പൂർത്തിയാക്കിയത് നടൻ മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനാണ്. ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് അതും. നേരത്തെ അനൗണ്‍സ് ചെയ്ത ലൂക്ക ഈ വർഷം അവസാനത്തോടെയാകും ചെയ്യുന്നത്.

വില്ലനായി തമിഴിലേക്ക്

ധനുഷിന്‍റെ മാരി 2-വിൽ നെഗറ്റീവ് റോളാണ് ചെയ്യുന്നത്. വളരെ രസമുള്ളൊരു കഥാപാത്രമാണ് ചിത്രത്തിലേത്. ബാലാജിയാണ് സംവിധായകൻ. തമിഴിലെ സൂപ്പർസ്റ്റാറാണ് ധനുഷ്. തമിഴിൽ ഒരു സിനിമ ചെയ്യുന്പോൾ നല്ലൊരു തുടക്കമാകണമെന്നു കരുതിയിരുന്നു. മാരി-2 അത്തരമൊരു ചിത്രമാണ്. അഭിയുടെ കഥയുടെ തമിഴ് പതിപ്പായിരിക്കും ആദ്യം തിയറ്ററിലെത്തുന്ന തമിഴ് സിനിമ. ഒരു പ്രണയ ചിത്രമാണത്. തമിഴിൽ സിനിമാസമരം വന്നതുകൊണ്ടാണ് അതിന്‍റെ റിലീസ് വൈകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.