Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
തിരിച്ചുവരവിനൊരുങ്ങി സലീമ
Sunday, June 3, 2018 2:58 AM IST
വിനീതേ, ഇതു സലീമയാണ്. മറുതലയ്ക്കൽ ഫോണെടുത്ത വിനീതിന് കണ്ഫ്യൂഷൻ. സലീമയോ. ഏതു സലീമ?. 31 വർഷം മുന്‍പ് നിങ്ങളുടെ പെയറായി നഖക്ഷതങ്ങൾ എന്ന സിനിമയിലഭിനച്ച സലീമ. മറുവശത്തെ അപരിചിതത്വം പെട്ടെന്നു മാറി. കൂട്ടുകാരിയെ ഓർക്കാപ്പുറത്തു തിരിച്ചുകിട്ടിയ ആഹ്ലാദച്ചിരിയോടെ വിനീത് ചോദിച്ചു, സലീമാ, ഇത്രയുംകാലം എവിടെ ഒളിച്ചിരിക്കുകയായിരുന്നു നീ...? ചെന്നൈയിലെ വിരുഗംപാക്കത്തെ ബംഗ്ലാവിലിരുന്ന് തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സലീമ.
നഖക്ഷതങ്ങളിൽ ലക്ഷ്മി എന്ന ഊമപ്പെണ്കുട്ടിയായി, ആരണ്യകത്തിൽ ഏകാന്തതയെ കൂട്ടുകാരിയാക്കിയ അമ്മിണിയായി മലയാളസിനിമയിൽ കൈയൊപ്പു ചാർത്തിയ സലീമയ്ക്ക് കൂടുതൽ വിശേഷണങ്ങളുടെ ആവശ്യമില്ല. 18 വർഷത്തെ മൗനത്തിനു വിരാമമിട്ട ഈ അഭിനേത്രി നവംബർ 16 എന്ന തമിഴ് ചിത്രത്തിലൂടെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിക്കഴിഞ്ഞു. മലയാളമാണ് സലീമയുടെ മോഹം. കൂടുതൽ അവസരങ്ങൾ ലഭിച്ചാൽ കൊച്ചിയിൽ സ്ഥിരതാമസമാക്കാനും സലീമയ്ക്കു പ്ലാനുണ്ട്. തിരിച്ചുവരവിനെക്കുറിച്ച് ആദ്യം സംസാരിച്ചതു വിനീതിനോടാണ്. വിനീത് നല്ല സപ്പോർട്ട് തന്നു. പിന്നെ ഹരൻസാറിനെ, എം.ടി. സാറിനെ, മോനിഷയുടെ മാതാവ് ശ്രീദേവിയമ്മയെ ഒക്കെ വിളിച്ച് മലയാളസിനിമയിൽ വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി. എല്ലാവരും എൻകറേജ് ചെയ്തു.
ലാൽ സാറിനൊപ്പം തുടക്കം
ജനിച്ചുവീണത് സിനിമയിൽ! എന്റെ കാര്യത്തിൽ ഈ പ്രയോഗം അതിശയോക്തിയല്ല. മുന്നൂറു തെലുങ്കുചിത്രങ്ങളിൽ നായികയായിരുന്നു അമ്മ ഗിരിജ. മലയാളത്തിൽ ആശാദീപം എന്ന സിനിമയിൽ സത്യൻ മാസ്റ്ററുടെ നായിക അമ്മയായിരുന്നു. അമ്മയുടെ അമ്മ തിലകവും നാലുപേരറിയുന്ന അഭിനേത്രി. അമ്മയുടെ കൈയുംപിടിച്ചു ലൊക്കേഷനിലെത്തിയകാലത്തുതന്നെ ചൈൽഡ് ആർട്ടിസ്റ്റായി അഭിനയിക്കാൻ വിടാമോ എന്നു പല സംവിധായകരും അമ്മയോടു ചോദിച്ചിരുന്നു. ആദ്യം പഠനം, പിന്നെ സിനിമ. അതായിരുന്നു അമ്മയുടെ പോളിസി. പിന്നീടു പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്പോളാണ് ഒരു മലയാളി അന്വേഷിച്ചുവന്ന് സിനിമയിൽ മോഹൻലാലിന്റെ പെയറായി അഭിനയിക്കാമോ എന്നു ചോദിച്ചത്. വെക്കേഷൻ ആയതുകൊണ്ട് അമ്മയുടെ മൗനാനുവാദവും ലഭിച്ചു. ആ ചിത്രമാണ് ഞാൻ പിറന്ന നാട്ടിൽ. ലാൽ സാറിന്റെ നായികയായിട്ടാണ് എന്റെ അഭിനയത്തുടക്കം. അദ്ദേഹം അന്നേ സൂപ്പർസ്റ്റാറാണ്. പക്ഷേ, ഡൗണ്‍ ടു എർത്ത് ആയ പെരുമാറ്റം. തിരിച്ചുവരവിലും ആദ്യസിനിമ ലാൽസാറിനൊപ്പമാവാൻ ആഗ്രഹമുണ്ട്. മഹായാനം എന്ന ചിത്രത്തിൽ മൂന്നു സീനിലേ ഞാനുള്ളു. ജോഷി സാർ, മമ്മൂട്ടി സാർ എന്നിവർക്കൊപ്പം ഒരു ചിത്രം. ആ ഒരു കൊതിയാണ് ഗസ്റ്റ് വേഷമാണ് എന്ന് അവർ പറഞ്ഞിട്ടും ആ കഥാപാത്രത്തിലേക്ക് എത്തിച്ചത്. മഹായാനത്തിന്റെ സെറ്റിൽവച്ചാണു മമ്മൂട്ടി സാറിനെ ആദ്യമായി കാണുന്നത്. ഓടിപ്പോയി വിഷ് ചെയ്തു. ഈയിടെ കോഴിക്കോട്ടുവച്ച് ഹരിഹരൻ സാറിനെ കണ്ടു. ഫീൽഡിലേക്കു തിരിച്ചുവരുന്ന കാര്യം പറഞ്ഞപ്പോൾ സലീമ ധൈര്യമായിട്ടു വരൂ എന്നു പറഞ്ഞ് അദ്ദേഹം ധൈര്യം പകർന്നു. ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ എന്നിവർക്കൊപ്പവും അഭിനയിക്കാൻ കൊതിയുണ്ട്. കഥാപാത്രങ്ങളിൽ പരിമിതികൾ പാടില്ല എന്ന മതക്കാരിയാണു ഞാൻ. 35 വയസുകാരിയായും 75 വയസുകാരിയാവാനും ഞാൻ റെഡി. വന്ദനം എന്ന ചിത്രം നായികനടി എന്ന നിലയിൽ വേണമെങ്കിൽ എനിക്ക് ഒഴിവാക്കാമായിരുന്നു. കുറച്ചു സീനുകളേയുള്ളു, ലാൽ സാറിനൊപ്പം കോന്പിനേഷൻ ഇല്ല എന്നൊക്കെ പറഞ്ഞ്. പക്ഷേ, മേഘങ്ങളെ പാടിയുറക്കാം എന്ന ഗാനം ചിത്രത്തിലേക്ക് എന്നെ ആകർഷിച്ചു. പിന്നെ പ്രിയദർശൻ സാറിനൊപ്പമുള്ള പ്രോജക്ട്. നെടുമുടി അങ്കിളിനൊപ്പമുള്ള സ്ക്രീൻ ഷെയറിംഗ്. വന്ദനം വിട്ടുകളയാൻ തോന്നിയില്ല. ആ തീരുമാനം ശരിയായിരുന്നു എന്നു കാലം തെളിയിച്ചു.
അമ്മിണി അഥവാ നാഷണൽ അവാർഡ്
ഗൗരി നാഷണൽ അവാർഡ് കൊണ്ടുപോയി. പോട്ടെ, സാരമില്ല. ഞങ്ങൾ പ്രേക്ഷകരുടെ അവാർഡ് ലക്ഷ്മിക്കാണ്. ആരണ്യകത്തിന്റെ ഷൂട്ടിംഗിനായി വയനാട്ടിൽ എത്തിയപ്പോൾ നാട്ടുകാർ ഒന്നടങ്കം എന്നെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞത് ഓർക്കുന്നു. നഖക്ഷതങ്ങളിലെ ഉൗമയായ ലക്ഷ്മിയെ അത്രയധികം അവർ ഇഷ്ടപ്പെട്ടിരുന്നു. നടി കാഞ്ചനാമ്മയാണ് നഖക്ഷതങ്ങളിലെ ലക്ഷ്മിയെക്കുറിച്ച് എന്നോടു പറയുന്നത്. അതുപ്രകാരം ഹരിഹരൻ സാറിനെയും എംടി സാറിനെയും പോയി കണ്ടു. അവർക്ക് ഇഷ്ടപ്പെട്ടതോടെ ലക്ഷ്മിയുടെ നറുക്ക് എനിക്കുവീണു. ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യം എന്ന ഗാനത്തിന്റെ ഷൂട്ടിംഗൊന്നും മറക്കാൻ കഴിയില്ല. വിനീതും മോനിഷയും കൂടെപ്പിറപ്പുകളെപ്പോലെയാണു പെരുമാറിയത്. അഭിനയ സാധ്യത നിറഞ്ഞ കഥാപാത്രമാണ് ലക്ഷ്മി. ഉൗമയായതുകൊണ്ട് എക്സ്പ്രഷനു നല്ല പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ഒരുപാടുപേർ ലക്ഷ്മിക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നു. കിട്ടാത്തതിൽ ദുഃഖമില്ല. അഭിനയിക്കുക എന്നതാണ് ആർട്ടിസ്റ്റിന്റെ ധർമ്മം. പേരും പ്രശസ്തിയും പുരസ്കാരവുമെല്ലാം അതിനുള്ള ബോണസ് മാത്രം. ലക്ഷ്മിയെ മികവുറ്റതാക്കിയതിന് ഹരിഹരൻ സാർ എനിക്കു സമ്മാനിച്ച നാഷണൽ അവാർഡാണ് ആരണ്യകത്തിലെ അമ്മിണി എന്നു വിശ്വസിക്കുന്നു.
കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ഏകാന്തതയുടെ കൂട്ടുകാരിയായ അമ്മിണി. പാർവതിയും അവരുടെ അന്തരിച്ച സഹോദരി ദീപ്തിയും പിന്നെ വിനീതും ആ സിനിമയിലുണ്ടായിരുന്നു. ദേവൻ സാറായിരുന്നു എന്റെ നായകൻ. ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കിവച്ചു എന്ന ഗാനം ഡ്രൈവിംഗിനിടയിൽ ആസ്വദിക്കുന്നത് എന്റെ ഹോബിയാണ്. അമ്മിണിക്ക് ഉറപ്പായും അവാർഡു കിട്ടുമെന്നു പലരും പറഞ്ഞു. പക്ഷേ, അങ്ങനെ സംഭവിച്ചില്ല.
അജ്ഞാതവാസം തുടങ്ങുന്നു
വന്ദനത്തിനുശേഷം ഒരു കന്നഡ ചിത്രം ചെയ്തു ഇളവരശി നായികയായ സംസാരം ഒരു മിൻസാരത്തിന്റെ കന്നട റീമേക്ക്. അതിൽ നായികയായിരുന്നു. ചിത്രം വിജയവുമായി. അപ്പോഴേക്കും മുത്തശിക്കു വയ്യാതായി. അമ്മ ഞാൻ അഭിനയം തുടങ്ങിയപ്പോൾതന്നെ സിനിമ സ്റ്റോപ്പ് ചെയ്തിരുന്നു. പ്രായത്തിന്റെ അവശതകൾ അമ്മയിലും പ്രകടമായിത്തുടങ്ങിയ കാലം. അതോടെ മദിരാശി കേന്ദ്രീകരിച്ചുള്ള സീരിയലുകളിൽ മാത്രം അഭിനയം എന്ന തീരുമാനത്തിൽ എനിക്ക് എത്തേണ്ടിവന്നു. വീട്ടിലെ ഉത്തരവാദിത്വമുള്ള മകൾ എന്ന നിലയ്ക്ക് വിവാഹിതയായി പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഒരുപാടു വിവാഹാലോചനകൾ അന്നെത്തിയിരുന്നു. അമ്മയും മുത്തശിയും ഉള്ളതിനാൽ എല്ലാറ്റിനോടും കണ്ണടച്ച് നോ പറയേണ്ടിവന്നു. സിനിമകളും വേണ്ടെന്നുവച്ചു.
അശോകവനം, ക്രിമിനൽസ് എന്നീ സീരിയലുകളിലെ എന്റെ പ്രകടനം പരക്കെ ശ്രദ്ധിക്കപ്പെട്ട കാലമായിരുന്നു അത്. പക്ഷേ, കൂടുതൽ സീരിയലുകൾ ചെയ്യാൻ സാധിക്കാത്ത സാഹചര്യം. ആദ്യം മുത്തശി മരിച്ചു. 1995-ൽ അമ്മയും പോയി. അതോടെ അഭിനയത്തിനു ഫുൾസ്റ്റോപ്പിട്ട് റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് ഇറങ്ങി. സുഹൃത്തുക്കളുടെ പ്രേരണയാൽ ഒരു ഓട്ടോമൊബൈൽ കന്പനിയുടെ ഇൻചാർജുമായി. ഈ കാലയളവിലും വിവാഹാലോചനകളുടെ കുത്തൊഴുക്കുണ്ടായി. എന്തുകൊണ്ടോ കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ നടന്നില്ല. വിവാഹത്തിന് ഇനിയും വൈകിയിട്ടില്ല എന്നു വിശ്വസിക്കുന്നു. കൈനിറയെ അവസരങ്ങൾ സന്പാദിക്കുകയാണ് ആദ്യലക്ഷ്യം. ബാക്കി കാര്യങ്ങൾ പിന്നീട്. പണത്തിനുവേണ്ടി അഭിനയിക്കേണ്ട കാര്യം എനിക്കില്ല. അഭിനയത്തോടുള്ള താത്പര്യമാണു തിരിച്ചുവരവിന് എന്നെ പ്രേരിപ്പിക്കുന്നത്.
ഷിജീഷ് നടുവണ്ണൂർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Latest News
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top