ഇരുപതു വർഷമായ് ഇവിടെ ഇർഷാദ്
Sunday, June 17, 2018 3:42 AM IST
സീരിയലുകളിലൂടെയും സമാന്തര സിനിമകളിലൂടെയും മികച്ച നടനെന്ന പെരുമ നേടിയ താരമാണ് ഇർഷാദ്. അവിടെ നിന്നും ഇന്നു വാണിജ്യ സിനിമകളുടെയും അവിഭാജ്യ ഘടകമായി ഈ കലാകാരൻ മാറിയിരിക്കുന്നു. വില്ലനായും കാരക്ടർ വേഷങ്ങളിലൂടെയും തിളങ്ങിയ ഇർഷാദ് ഇപ്പോൾ കോമഡിയിലും തന്‍റേതായ ട്രാക്ക് കണ്ടെത്തിയിരിക്കുകയാണ്. തന്‍റെ സിനിമ യാത്രകളിൽ ഇരുപതു വർഷം പിന്നിട്ട ഇർഷാദ് മനസ് തുറക്കുന്പോൾ...

സിനിമയിലേക്കുള്ള സഞ്ചാരം എങ്ങനെ‍യായിരുന്നു?

അമച്വർ നാടകത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. പ്രണയവർണങ്ങൾ, ഗർഷോം തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾക്കു ശേഷമാണ് ടി.വി ചന്ദ്രൻ സാറിന്‍റെ പാഠം ഒന്ന് ഒരു വിലാപം ചെയ്യുന്നത്. അതിനു ശേഷമാണ് സെവൻ ആർട്സിന്‍റെ ഒരു സീരിയൽ കമ്മിറ്റ് ചെയ്യുന്നത്. പിന്നീട് കുറേക്കാലം സീരിയലിൽ തന്നെയായിരുന്നു. ആ സമയത്ത് സിനിമയിൽ നിന്നുവന്ന ചെറിയ അവസരങ്ങളൊക്കെ ഉപേക്ഷിച്ചു. കൊച്ചിരാജാവ് പോലുള്ള ചില സിനിമകളൊക്കെ ചെയ്യുന്നതും ആ സമയത്താണ്. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തോടെയാണ് സീരിയൽ പൂർണമായും നിർത്തി സിനിമയിൽ സജീവമാകുന്നത്.

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ നായകനായി എത്തുന്നത് ?

ആ ചിത്രത്തിന്‍റെ കഥ സംവിധായകൻ രഞ്ജിത്തും തിരക്കഥയും സംഭാഷണവും പി.മനോജുമാണ് ഒരുക്കിയത്. പ്രിയനന്ദനുമായി നാടക കാലം മുതലുള്ള ബന്ധമാണ്. ഞാൻ തന്നെ മുൻകൈ എടുത്താണ് ആ ചിത്രത്തിലേക്കു പ്രിയൻ എത്തുന്നത്. അങ്ങനെയാണ് പ്രിയനന്ദന്‍റെ സംവിധാനത്തിൽ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ നായകനായി വീണ്ടും സിനിമയിൽ സജീവമാകുന്നത്. ഭക്തജനങ്ങൾക്കു ശേഷം നിരവധി സിനിമകളുടെ ഭാഗമായി. കരിയറിൽ ഏറെ ഗുണകരമായ രണ്ടു ചിത്രങ്ങളാണ് പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും, ദൃശ്യവും. ഈ രണ്ടു സിനിമകളും ജനപ്രിയമായത് സമാന്ത സിനിമയിലെ നടൻ എന്ന പേരിനെ പൊളിച്ചെഴുതാൻ സഹായിച്ചു. ഇത്രയൊക്കെ സിനിമ ചെയ്തെങ്കിലും സീരിയൽ നടൻ എന്ന പേര് ഇതുവരെ മാറിയിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. നരസിംഹത്തിലെ കഥാപാത്രവും തുടക്ക കാലത്ത് ഏറെ ശ്രദ്ധ നൽകിയ ഒന്നാണ്.

വിവിധ വേഷങ്ങൾ ചെയ്യുന്പോഴും ടൈപ്പ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ടോ?

പോലീസ് വേഷത്തിൽ തോന്നിയിട്ടുണ്ട്. എങ്കിലും ഓരോ കഥാപാത്രത്തെയും വ്യത്യസ്തമാക്കാൻ ശ്രമിക്കുന്നു. എല്ലാ പോലീസ് വേഷങ്ങളും തിരഞ്ഞെടുക്കാതെ പുതുമയുള്ള കഥാപാത്രങ്ങളാണ് നോക്കുന്നത്. അനുരാഗക്കരിക്കിൻ വെള്ളം, കസബയിലൊക്കെ വ്യത്യസ്തമാ യ പോലീസ് കഥാപാത്രങ്ങളാണ്. പിന്നെ വലിയ തിരഞ്ഞെടുപ്പൊന്നുമില്ലെങ്കിലും ഭയങ്കരമായി ടൈപ്പ് ചെയ്യപ്പെടാതിരിക്കാനുള്ള ശ്രമം ഉണ്ട്.

കഥാപാത്രങ്ങൾക്കായുള്ള തയാറെടുപ്പുകളെന്തൊക്കെയാണ്?

ഒരു കഥാപാത്രത്തിനെ പറഞ്ഞുതരുന്പോൾ വളരെ വേഗം മനസിലാക്കാനുള്ള സെൻസുണ്ട്. നമ്മൾ വായിച്ചതും കേട്ടതുമായ പല ജീവിതങ്ങളുടെ അനുഭവപരിചയത്താൽ വേഗത്തിൽ ഉൾക്കൊള്ളാൻ സാധിക്കുന്നു. സെറ്റിൽ വന്നു കഴിഞ്ഞാൽ ആ കഥാപാത്രമായിട്ടിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.

കോമഡി, വില്ലൻ, കാരക്ടർ തുടങ്ങിയ വിവിധ വേഷങ്ങൾ വഴങ്ങുമെന്നു തോന്നിയിരുന്നോ?

കോമഡി എനിക്കു വഴങ്ങില്ലെന്നാണ് ഞാനും കരുതിയിരുന്നത്. പുള്ളിപ്പുലിയും ആട്ടിൻ കുട്ടിയിലൂടെയാണ് അതിലേക്കെത്തുന്നത്. അനുരാഗക്കരിക്കിൻ വെള്ളത്തിലെ പോലീസ് കഥാപാത്രമാണ് ഞാൻ കോമഡി ചെയ്തതിൽ ഏറെ റീച്ചായത്. നമ്മുടേതായ ഒരു ട്രാക്കിലുള്ള കോമഡിയാണ് വഴങ്ങുന്നത്.

അന്യഭാഷയിൽ നിന്നും അവസരങ്ങൾ തേടി വന്നല്ലോ?

കഴിഞ്ഞ വർഷം രാരുണ്ടി വേദുക്ക് ചൂതാം എന്ന തെലുങ്ക് സിനിമയിൽ വില്ലൻ വേഷം അഭിനയിച്ചിരുന്നു. സപ്തമശ്രീ തസ്കരയുടെ തമിഴ് പതിപ്പിലും അഭിനയിച്ചിരുന്നു. സമുദ്രക്കനിയുടെ അടുത്ത ചിത്രത്തിലും ഓഫർ നൽകിയിട്ടുണ്ട്.

കുടുംബ വിശേഷം?

തൃശൂര് കേച്ചേരിയാണ് എന്‍റെ സ്വദേശം. മകൻ അർഷക്. വൈഫ് ബാങ്കിൽ ജോലി ചെയ്യുന്നു.

പുതിയ മലയാള സിനിമകൾ?

ഒമർ ലുലുവിന്‍റെ ഒരു അഡാർ ലൗവ് സ്റ്റോറി, സ്ലേറ്റ്, ഒരൊന്നൊന്നര പ്രണയ കഥ തുടങ്ങിയ ചിത്രങ്ങൾ പൂർത്തിയായി. ഇപ്പോൾ ജോസഫ് എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഏറെ പ്രതീക്ഷയുള്ളൊരു പ്രോജക്ടാണ് അടുത്തത്. പുള്ളിപ്പുലിയും ആട്ടിൻ കുട്ടിക്കും ശേഷം സിന്ദുരാജിന്‍റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ഓഗസസ്റ്റിലാണ് അതിന്‍റെ ചിത്രീകരണം ആരംഭിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.