സിമ്രാൻ നിത്യഹരിത നായിക
Sunday, June 17, 2018 3:44 AM IST
തെന്നിന്ത്യൻ നായികയായി കരിയറിൽ തിളങ്ങുന്ന സമയത്താണ് സിമ്രാൻ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. ഭർത്താവ് ദീപക് ബഗ്ഗായോടും മക്കൾ അദീപും ആദിത്തുമൊത്തുള്ള സന്തുഷ്ടമായ കുടുംബ ജീവിതം. പിന്നീടു ഹ്രസ്വമായ ഇടവേളയ്ക്കുശേഷം സിനിമയിലും സീരിയിലിലുമൊക്കെയായി സിമ്രാൻ തിരിച്ചെത്തി. വിക്രം നായകനായി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രം എന്ന ചിത്രത്തിലൂടെ വ്യത്യസ്തമായ ഒരു കഥാപാത്രവുമായി എത്തുകയാണ് ഇപ്പോൾ ഈ നായിക. തന്‍റെ സിനിമാ ജീവിതത്തിനെക്കുറിച്ച് സിമ്രാൻ...

സിനിമയിൽ നിന്നും മനഃപ്പൂർവമായി മാറി നിന്നതാണോ?

സിനിമ ഞാൻ പോലുമറിയാത്ത ഒരു കാലത്ത് ഹൃദയത്തിൽ കയറിച്ചെന്നു താമസമുറപ്പിക്കുകയായിരുന്നു. പറിച്ചെറിഞ്ഞാലും പോകാത്ത തരത്തിലുള്ള ആത്മബന്ധമാണത്. വിവാഹത്തിനുമുന്പ് 24 മണിക്കൂറും സിനിമയ്ക്കു വേണ്ടിയായിരുന്നു. കുടുംബമായതിനുശേഷം മനഃപൂർവം തിരക്കുകുറച്ചു. സിനിമയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടാതിരിക്കാൻവേണ്ടിയാണ് തിരിച്ചുവരവ് നടത്തിയത്. ഇനി തുടർച്ചയായി സിനിമ ചെയ്യണമെന്നാണു തീരുമാനം.

ആകെ എത്ര ചിത്രങ്ങളായി. കണക്കു സൂക്ഷിക്കാറുണ്ടോ?

ഓരോ സിനിമയും അഭിനയിച്ചുതീർന്നാൽ സിനിമയുടെ പേര്, സംവിധായകന്‍റെ പേര്, നായകൻ എന്നീ കാര്യങ്ങൾ ഡയറിയിൽ കുറിച്ചിടും. അതൊരു ക്രെയ്സാണ്. ഒഴിവുനേരങ്ങളിൽ ആകെ എത്ര സിനിമകളിൽ അഭിനയിച്ചു എന്നു പരിശോധിക്കുന്നതാണു പ്രധാന വിനോദം. ഇപ്പോൾ 57 പടങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മുപ്പതിൽ കൂടുതൽ തമിഴ് ചിത്രങ്ങൾ, ഇരുപതോളം തെലുങ്ക് സിനിമകൾ. കന്നടത്തിൽ രണ്ടു ചിത്രങ്ങൾ മാത്രം. മലയാളത്തിൽ തൊണ്ണൂറ്റാറിൽ ഇന്ദ്രപ്രസ്ഥം ചെയ്തു. 2006-ൽ ഹാർട്ട് ബീറ്റ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു.

തമിഴ് സിനിമയിലാണല്ലോ കൂടുതൽ സക്സസ് ആയത്. തമിഴിലെ ആദ്യചിത്രം?

ഹിന്ദിയിൽ അമിതാഭ്ജിക്കൊപ്പവും മലയാളത്തിൽ മമ്മൂട്ടി സാറിനൊപ്പവും സഹകരിച്ചെങ്കിലും ആ സിനികളുടെ പരാജയം അണ്‍ ലക്കി ഹീറോയിൻ എന്ന ലേബൽ നൽകി. നിരാശാഭരിതയായി ദിവസങ്ങൾ തള്ളിനീക്കുന്പോഴാണ് തമിഴ് സിനിമയിൽനിന്നു ക്ഷണമെത്തുന്നത്. നേരുക്കുനേർ എന്ന ചിത്രമായിരുന്നു അത്. തൊണ്ണൂറ്റാറിലെ വേനൽക്കാലത്ത് മധുരയിലെ ഒരു കുഗ്രാമത്തിലായിരുന്നു ഷൂട്ടിംഗ്. മനം വിരുന്പുതേ എന്ന ഗാനരംഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. തുടർന്ന് വണ്‍സ് മോർ എന്ന ചിത്രത്തിലേക്ക് ഓഫർ വന്നു. പക്ഷേ, തമിഴിലെ ആദ്യ റിലീസ് വി.ഐ.പി ആയിരുന്നു. അടുപ്പിച്ചു റിലീസ് ചെയ്ത ഈ മൂന്നു ചിത്രങ്ങളുടെ വന്പൻ വിജയമാണ് ഭാഗ്യനായിക എന്ന വിശേഷണം സമ്മാനിച്ചത്.

സിനിമയിൽ രണ്ടു പതിറ്റാണ്ടു പിന്നിടുന്പോൾ ഓർമയിലെ കഥാപാത്രങ്ങൾ?

എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ കഴിഞ്ഞു എന്നതാണ് സന്തോഷകരമായ കാര്യം. ആദ്യചിത്രം വി.ഐ.പിയിൽതന്നെ പ്രേക്ഷകമനസിൽ രജിസ്റ്റർ ചെയ്യാൻ കഴിയാവുന്ന മികച്ച കഥാപാത്രം ലഭിച്ചു. വാലിയിലെ സൈക്കോമാനിയാക് തുടക്കക്കാരിയായ ഒരു നടിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യമായിരുന്നു. സംവിധായകൻ, ബാനർ, നിർമാതാവ് എന്നീ കാര്യങ്ങളെല്ലാം നോക്കി മാത്രമേ ഡേറ്റ് കൊടുക്കാറുള്ളു. എങ്കിലും സിനിമയുടെ മൊത്തം കഥ കേൾക്കാൻ ശ്രമിക്കാറുണ്ട്. പമ്മൽ കെ. സമ്മന്തം, പഞ്ചതന്ത്രം എന്നീ ചിത്രങ്ങളാണ് കരിയറിലെ ഫേവറൈറ്റ് മൂവീസ്. നിത്യജീവിതത്തിൽനിന്നു പറിച്ചെടുത്ത കഥാപാത്രങ്ങൾ ചെയ്യാനാണ് കൂടുതൽ ഇഷ്ടം. കോവിൽപ്പെട്ടി വീരലക്ഷ്മിയൊക്കെ എങ്ങനെ ചെയ്യാൻ കഴിഞ്ഞു എന്നോർത്ത് ഇപ്പോൾ അദ്ഭുതം തോന്നാറുണ്ട്. കരിയറിൽ സ്പെഷൽ ആണ് വീരലക്ഷ്മി. രജനി സാറിന്‍റെ ചന്ദ്രമുഖി എന്ന ചിത്രത്തിലെ കഥാപാത്രം സാങ്കേതിക കാരണങ്ങളാൽ ചെയ്യാൻ കഴിയാഞ്ഞതാണ് കരിയിലെ ദുഃഖം.

സിമ്രാനു ലഭിച്ച പുരസ്കാരങ്ങൾ?

മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്‍റെ പുരസ്കാരം രണ്ടുതവണ ലഭിച്ചു. കലൈമാമണി പട്ടവും തേടിയെത്തി. ആന്ധ്രപ്രദേശ് സർക്കാരിന്‍റെ മികച്ച അഭിനേത്രിക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. ഫിലിം ഫെയർ അവാർഡ് ഒന്നിലധികം തവണ സ്വന്തമാക്കാൻ കഴിഞ്ഞതും സന്തോഷം.

നന്നായി നൃത്തം ചെയ്യുന്നുണ്ടല്ലോ?

നൃത്തം എന്‍റെ ദൗർബല്യമാണ്. സിനിമയിലെത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ പഠിച്ചതല്ല. നൃത്തത്തോടുള്ള അഭിനിവേശം ജീവിതത്തിനൊപ്പമുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഡാൻസിന് ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിരുന്നു.

ഋഷിബാലയെ ഓർക്കാറുണ്ടോ?

എന്‍റെ ശരിക്കുള്ള പേരാണത്. മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളും പ്രതീക്ഷകളും ഋഷിബാല എന്ന പേരിലുണ്ട്. ഇപ്പോഴും ഏറ്റവും അടുപ്പമുള്ളവർ ഋഷി എന്നാണു വിളിക്കുന്നത്.

ഷിജീഷ് യു.കെ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.