പുരസ്കാരങ്ങളുടെ പ്രിയ തോഴൻ
Sunday, April 22, 2018 9:51 AM IST
പുരസ്കാരങ്ങൾ എന്നും ജയരാജ് എന്ന സംവിധായകന്‍റെ ജീവിതത്തിനൊപ്പമുണ്ടായിരുന്നു. സംസ്ഥാന-ദേശീയ അവാർഡുകളും അന്താരാഷ്ട്ര സിനിമാ പുരസ്കാരങ്ങളും ഓരോ സിനിമകളിലൂടെയും ജയരാജിനെ തേടിയെത്തി. ദേശാടനവും ശാന്തവും കളിയാട്ടവും കരുണവും ഒറ്റാലും ഒടുവിൽ ഭയാനകവും തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൂടെയാണ് ആ പുരസ്കാര നേട്ടങ്ങൾ. മുപ്പതു വർഷത്തോളമെത്തുന്ന സിനിമാ ജീവിതത്തിൽ വാണിജ്യ സിനിമകളിലൂടെ സമാന്തര സിനിമകളിലൂടെയും ഒരുപോലെ സഞ്ചരിക്കാനും ജയരാജിനു സാധിച്ചു.

ദേശീയ അവാർഡ് വീണ്ടും തേടിയെത്തിയിരിക്കുന്നു. എന്താണ് ഭയാനകം എന്ന സിനിമ?

ഭയാനകം എന്ന രസം ഭയത്തെക്കുറിച്ചാണ് പറയുന്നത്. മനുഷ്യരിൽ ഏറ്റവും ഭയം ജനിപ്പിക്കുന്ന അവസ്ഥ യുദ്ധഭീതിയാണ്. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് പരുക്കു പറ്റിയൊരു പട്ടാളക്കാരൻ കുട്ടനാട്ടിലെത്തുന്പോൾ പട്ടിണികൊണ്ടു മാത്രം അറുനൂറോളം യുവാക്കൾ കൂലിപ്പട്ടാളക്കാരായി പോയിട്ടുണ്ട്. അവരുടെ കുടുംബങ്ങളിൽ കത്തുകളെത്തിച്ച് വായിച്ചുകൊടുക്കുകയാണ് പോസ്റ്റ്മാൻ. രണ്ടാം ലോക മഹായുദ്ധം തുടങ്ങുന്ന സമയത്ത് മണിയോർഡറിനും കത്തിനു പകരം മരണ വാർത്തയുടെ ടെലിഗ്രാം വരാൻ തുടങ്ങി. അതുവരെ സന്തോഷത്തിന്‍റെ ആളായിരുന്ന പോസ്റ്റുമാൻ ഓരോ വീട്ടിലും മരണ ദൂതുമായ് എത്താൻ തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഭീകരത ഒരു വെടി ശബ്ദമോ പട്ടാളക്കാരനോ ഇല്ലാതെ ഒരു പോസ്റ്റുമാനിലൂടെ പറയുകയാണ് ഭയാനകം.

കയർ എന്ന നോവലിലെ ഒരു പശ്ചാത്തലം എങ്ങനെയാണ് ഭയാനകത്തിന്‍റെ വേദിയായി മാറിയത്?

ഒരിക്കൽ തിരക്കഥാകൃത്ത് ജോണ്‍പോളാണ് നോവലിൽ രണ്ടു ചാപ്റ്ററിലെത്തുന്ന പോസ്റ്റുമാനെക്കുറിച്ച് പറയുന്നത്. 2000-ത്തിൽ ഈ ചിത്രം ചെയ്യാൻ തുടങ്ങിയതാണ്. 1930 കാലഘട്ടം ചിത്രീകരിക്കുന്നത് അക്കാലത്ത് ഈസിയായിരുന്നില്ല. മറ്റൊരു കഥ സിനിമയാക്കുന്നതിനായി ആലോചിച്ചിരുന്നപ്പോഴാണ് എന്‍റെ ഒരു സുഹൃത്ത് ഈ കഥ ഓർമ്മിപ്പിക്കുന്നത്. അങ്ങനെയാണ് ഈ സിനിമ എഴുതുന്നതും രണ്‍ജി പണിക്കർ പോസ്റ്റുമാനായി എത്തുന്നതും.

നവരസങ്ങളിൽ ആറു സിനിമകൾ പൂർത്തിയായിരിക്കുന്നു. എന്താണ് നവരസങ്ങളിലൂടെയുള്ള സിനിമ സഞ്ചാരം?

പൂർണമായും മഴയിൽ ചിത്രീകരിക്കുന്ന ഒരു സിനിമയായിരുന്നു ആദ്യ ലക്ഷ്യം. പക്ഷേ, മഴയുടെ രസങ്ങൾ ഒരു സിനിമയിൽ ഒതുങ്ങുന്നതല്ല എന്നു തിരിച്ചറിഞ്ഞു. മഴയുടെ നവരസങ്ങളിലേക്ക് ഓരോ കഥകൾ വന്നപ്പോൾ അതു സമൂഹത്തിന്‍റെ നവരസങ്ങളായി മാറി. കരുണത്തിൽ തുള്ളി തുള്ളിയായ് വീഴുന്ന ദുഃഖത്തിന്‍റെ മഴയാണ്. ശാന്തത്തിൽ ഒരു മഴയ്ക്കു ശേഷമുള്ള ശാന്തമായ അന്തരീക്ഷം. ആദ്യത്തെ ദയാവധത്തിനെക്കുറിച്ചു പറഞ്ഞ അത്ഭുതത്തിൽ മഴ അവരുടെ ജീവിതത്തിൽ ചർച്ചയാണ്. ഭയാനകത്തിലാകട്ടെ യുദ്ധ ഭീകരത മഴയിലൂടെയാണ്. ഇനി ശൃംഗാരം, ഹാസ്യം, രൗദ്രം എന്നീ മൂന്നു രസങ്ങൾ കൂടിയുണ്ട്. അതിൽ ഏതാണ് ഉടൻ സംഭവിക്കുന്നതെന്നു പ്ലാൻ ചെയ്തിട്ടില്ല.

കഥകൾ പലപ്പോഴും തേടി വരാറുണ്ട് എന്നു പറയാറുണ്ട്. എന്താണ് അതിനു പിന്നിൽ?

ആസാമിലെ വെള്ളപ്പൊക്കത്തിൽ ഒരു കുട്ടി ചങ്ങാടത്തിൽ തന്‍റെ ആട്ടിൻകുട്ടിയുമായി തുഴഞ്ഞു പോകുന്ന ഫോട്ടോ പത്രത്തിൽ കണ്ടപ്പോൾ ആന്‍റോണ്‍ ചെക്കോവിന്‍റെ കഥയുമായി കണക്ടായി. അങ്ങനെയാണ് ഒറ്റാലെത്തുന്നത്. തിരുവല്ല നഗരത്തിൽ ഫൈവ്സ്റ്റാർ മോർച്ചറിയിലെ മക്കളെ കാത്തിരിക്കുന്ന ശവശരീരങ്ങളെക്കുറിച്ചറിഞ്ഞപ്പോഴാണ് കരുണം സാധ്യമാകുന്നത്. രാഷ്ട്രീയ കൊലപാതകത്തിൽ മകനെ നഷ്ടപ്പെട്ട അമ്മ ഗുരുവായൂർ അന്പലത്തിന്‍റെ പ്രദക്ഷിണ വഴിയിൽവച്ച് കൊന്നവന്‍റെ അമ്മയെ കാണാനിടയായ സംഭവം ഒരു സുഹൃത്തു പറഞ്ഞതിലൂടെയാണ് ശാന്തമെത്തുന്നത്. അങ്ങനെ പല കഥകളും നമ്മളെ തേടി വരുന്നതാണ്.

പാശ്ചാത്യ കഥകൾ മലയാളത്തിലേക്കു പ്രതിഷ്ഠിക്കുന്പോൾ അതിനു ചേരുന്ന പശ്ചാത്തലം കണ്ടെത്തുന്നത് വെല്ലുവിളിയല്ലേ?

ഒഥല്ലോ സാംബശിവന്‍റെ കഥാപ്രസംഗമായി ചെറുപ്പത്തിൽ കേട്ടതാണ്. 1997-ൽ കൈതപ്രത്തിന്‍റെ തീച്ചാമുണ്ടി എന്ന തെയ്യം കളിക്കാരനെക്കുറിച്ചുള്ള കവിത വായിക്കാനിടയായി. ഒഥല്ലോയും തീച്ചാമുണ്ടിയും ഒരേ സമയം ദൈവവും മനുഷ്യനുമാണ്. ആ ചിന്തയിൽ നിന്നും കളിയാട്ടം സംഭവിക്കുകയായിരുന്നു. ഒരിക്കൽ മൂകാംബികയിൽ പോയി വരുന്ന വഴിയിൽ ഒരു പാലത്തിനു താഴെ ആൾക്കൂട്ടത്തിനു നടുവിൽ കോഴിപ്പോരു നടക്കുന്നത് കണ്ടു. അന്‍റോണിയോ- ക്ലിയോപാട്രയുടെ കഥയിലും യുദ്ധമാണ്. ആ യുദ്ധത്തിനു സമമായ് കോഴിപ്പോരെത്തിയപ്പോഴാണ് കണ്ണകിയുണ്ടാകുന്നത്. വീരത്തിൽ മാക്ബത്തിനു ചന്തുവിന്‍റെ ജീവിതവുമായി അസാമാന്യ ബന്ധമാണുള്ളത്.

സംവിധായകൻ ഭരതന്‍റെ ശിഷ്യനെന്നത് സിനിമ ജീവിതത്തിൽ എത്രത്തോളം പ്രതിഫലിക്കുന്നുണ്ട്?

അതു ഗുരു എന്നതിനപ്പുറം ഒരു ഗുരുകുലമായിരുന്നു. നിറങ്ങളെക്കുറിച്ചുള്ള സെൻസ്, പാട്ടുകളെക്കുറിച്ചുള്ള തോന്നൽ, പുതുമുഖങ്ങളെവച്ച് സിനിമ എടുക്കാനുള്ള ധൈര്യം, എന്തും വ്യത്യസ്തമായി ചെയ്യാനുള്ള ആർജവം, വിഷ്വൽ സൗന്ദര്യത്തോടെ കഥപറയാനുള്ള മികവെല്ലാം ഭരതേട്ടനിൽ നിന്നും കിട്ടിയതാണ്.

ഇനി വാണിജ്യ സിനിമകളുടെ ഭാഗമാകില്ല എന്നു നേരത്തെ പറഞ്ഞിരുന്നു. അതിനു പുനർ ചിന്തയ്ക്കു വകയുണ്ടോേ?

ഉറപ്പായുമുണ്ട്. നാളെ അത്തരത്തിൽ ഒരു സിനിമ ചെയ്യണമെന്നു തോന്നിയാൽ തീർച്ചയായും ചെയ്യും. നവരസത്തിലെ മൂന്നു സിനിമകൾ പൂർത്തിയാക്കണം എന്ന ചിന്തയാണ് മനസിൽ.

സമാന്തര സിനിമ- വാണിജ്യ സിനിമ എന്ന അന്തരം മാറിവരുകയാണ് മലയാളത്തിൽ. ആ മാറ്റത്തിനെ എങ്ങനെ കാണുന്നു?

എക്കാലത്തും സിനിമ മേഖലയിൽ ആ മാറ്റമുണ്ടായിരുന്നു. സത്യജിത് റേ പഥേർ പാഞ്ചാലിയിലൂടെ വലിയ നവോത്ഥാനമാണ് സൃഷ്ടിച്ചത്. അടൂർ ഗോപാകൃഷ്ണന്‍റെ കൊടിയേറ്റം തിയറ്ററിൽ നൂറു ദിവസം ഓടിയതാണ്. ഭരതൻ തകര ചെയ്യുന്നതും വലിയ താരനിര മലയാളത്തിലേക്കെത്തിയതും നമ്മൾ കണ്ടു. ഏറ്റവും കൂടുതൽ ന്യുജനറേഷൻ സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുള്ളത് എഴുപതിന്‍റെ അവസാനവും എണ്‍പതുകളിലുമാണ്. അതിനു ശേഷം താരാധിപത്യം മുന്നിലേക്കെത്തി. ഇപ്പോൾ വലിയൊരു യുവതലമുറ പുതിയ ചിന്തകളും കഥ പറഞ്ഞ രീതികളും പരീക്ഷണങ്ങളുമായി വരുന്നുണ്ട്. ഒരു കാലത്ത് ദേശാടനത്തിൽ നമ്മൾ പരീക്ഷിച്ചതാണ് ഇവയൊക്കെ. അന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കിൽ ഇന്നതു തുടർച്ചയായി ഹിറ്റുകൾ നേടുന്നു. ആ തുടർച്ച ശുഭ സൂചകമാണ്.

പുരസ്കാര നേട്ടങ്ങൾ സിനിമ വഴയിൽ എങ്ങനെ സ്വാധീനിക്കുന്നു?

ഓരോ പുരസ്കാരവും നമുക്കു പകരുന്നത് ധൈര്യമാണ്. അംഗീകാരം നേടുന്പോൾ അതുവഴി ആ സിനിമയെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുന്നു. ഭയാനകം ദേശീയ പുരസ്കാര നേട്ടത്തിലൂടെയാണ് ഇനി പ്രേക്ഷകരിലേക്കെത്തുന്നത്. ഗോൾഡൻ പീകോക്ക് പുരസ്കാരം കിട്ടയപ്പോഴാണ് കരുണം എന്ന സിനിമയെക്കുറിച്ച് പ്രേക്ഷകർ അറിയുന്നതുതന്നെ. ഒപ്പംതന്നെ അവാർഡുകൾ ഉത്തരവാദിത്വവുമാണ്.

ലിജിൻ.കെ.ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.