വില്ലനിൽ സഫലമായ ആ വലിയ സ്വപ്നം..!
Wednesday, October 25, 2017 6:47 AM IST
വലിയ ഒരു സ്വപ്നം സഫലമായതിന്‍റെ ത്രില്ലിലാണ് പാട്ടെഴുത്തുകാരനും കവിയുമായ ബി.കെ.ഹരിനാരായണൻ. ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ‘വില്ലൻ’ എന്ന മോഹൻലാൽ ചിത്രത്തിലെ ‘കണ്ടിട്ടും കണ്ടിട്ടും’ എന്ന പാട്ടാണ് ഹരിനാരായണന്‍റെ സ്വപ്നം യാഥാർഥ്യമാക്കിയത്. ഹരിനാരായണന്‍റെ വരികൾക്ക് ആദ്യമായി യേശുദാസിന്‍റെ ഗന്ധർവസ്വരസ്പർശം. മോഹൻലാലും മഞ്ജുവാര്യയും അഭിനയിച്ച കണ്ടിട്ടും കണ്ടിട്ടും ഹിറ്റ് ചാർട്ടിൽ മുന്നിലാണ്. “ നമ്മുടെ വരികൾ ദാസേട്ടന്‍റെ ശബ്ദത്തിൽ കേൾക്കുക എന്നുള്ളത് ഏതൊരു പാട്ടെഴുത്തുകാരനും ആഗ്രഹിക്കുന്ന കാര്യമാണല്ലോ” - ബി.കെ.ഹരിനായണൻ സംസാരിക്കുന്നു.



വില്ലനിലെ പാട്ടെഴുത്ത്...?

ബി. ഉണ്ണികൃഷ്ണൻ സാറാണ് എനിക്ക് ആദ്യമായി സിനിമയിൽ അവസരം തരുന്നത് - ദ ത്രില്ലർ എന്ന സിനിമയിൽ. അതിനുശേഷം ബി. ഉണ്ണികൃഷ്ണൻ സാറിന്‍റെ എല്ലാ പടങ്ങളിലും ഞാൻ ഒരു പാട്ടെങ്കിലും എഴുതിയിട്ടുണ്ട്. വില്ലനിൽ ഞാൻ മൂന്നു പാട്ടുകൾ എഴുതി. കണ്ടിട്ടും കണ്ടിട്ടും.. എന്ന പാട്ടിൽ കുറച്ചു പക്വതയുള്ള ആളുകളുടെ പ്രണയമാണുള്ളത്. ഫോർ മ്യൂസിക്സാണു സംഗീതം. ട്യൂണിനൊപ്പിച്ചാണ് വരികൾ എഴുതിയത്. ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ, ചിരിമുകിലും എന്നീ പാട്ടുകൾക്കുശേഷം ഫോർ മ്യൂസിക്സുമായി ചേർന്നു ചെയ്ത പാട്ടുകൾ.




മുന്പെന്നപോലെ വില്ലനിലെ പാട്ടുകൾ എഴുതുന്പൊഴും ഉണ്ണികൃഷ്ണൻസാർ എനിക്ക് ഏറെ സ്വാതന്ത്ര്യം തന്നു. പാട്ടിന്‍റെ സിറ്റ്വേഷനും മറ്റും അദ്ദേഹം പറഞ്ഞുതന്നു. അങ്ങനെ ഒന്നുരണ്ടു ദിവസം കൊണ്ടാണ് ആ പാട്ട് എഴുതിയത്. ദാസ് സാറാണ് ആ പാട്ടു പാടുന്നതെന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്. ഞാൻ റിക്കാർഡിങ്ങിനു ചെന്നൈയിൽ പോയിരുന്നില്ല. ഹരിത ബാലകൃഷ്ണൻ പാടിയ പതിയെ നീ.. എന്ന പാട്ടാണ് മറ്റൊന്ന്. സ്വപ്നസ്വഭാവത്തിലുള്ള ഒരു പാട്ടാണത്. മറ്റൊന്ന് ‘വില്ലൻ’ എന്നുള്ള ടൈറ്റിൽ സോംഗാണ്.

ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ, മിസ്റ്റർ ഫ്രോഡിലെ ഖുദാവോ ഖുദാവോ, ലൈലാ ഓ ലൈലയിലെ മർഹബ, പുലിമുരുകന്‍റെ ടൈറ്റിൽ ഗാനമായ മുരുകാ മുരുകാ എന്നിവയാണ് മോഹൻലാൽ അഭിനയിച്ച എന്‍റെ മറ്റു പാട്ടുകൾ. ബി. ഉണ്ണികൃഷ്ണൻ സാറിന്‍റെ ഗ്രാൻഡ് മാസ്റ്ററിലാണ് മോഹൻലാൽ സിനിമയ്ക്കുവേണ്ടി ഞാനാദ്യമായി പാട്ടെഴുതിയത്. പതിയെ പതിയെ... എന്ന പ്രൊമോ സോംഗ്.




ഈ അടുത്തു വന്ന പാട്ടുകൾ..?

പൃഥ്വിരാജ് ചിത്രം ആദം ജോണിലെ ‘ഈ കാറ്റു വന്നെൻ കാതിൽ പറഞ്ഞു..’ എന്ന പാട്ട്. മമ്മൂക്കയുടെ പുള്ളിക്കാരൻ സ്റ്റാറാ എന്ന പടത്തിലെ ‘ഒരു കാവളം പൈങ്കിളി’ എന്നു തുടങ്ങുന്ന പാട്ട്. ഞാൻ ആദ്യമായി എം.ജയചന്ദ്രൻ സാറിനൊപ്പം വർക്ക് ചെയ്ത പടം. ഷെർലക് ടോംസിൽ ബിജിബാലിന്‍റെ സംഗീതത്തിൽ പള്ളിക്കലച്ചന്‍റെ മോളേ, കാലാ പെരുംകാലാ തുടങ്ങിയ പാട്ടുകൾ. രാമലീലയിലെ പാട്ടുകൾ. ഗോപിസുന്ദറിനൊപ്പം. ഉദാഹരണം സുജാതയിൽ സിതാര പാടിയ ‘ഏതു മഴയിലുമാളുമൊരു തിരിനാളം’ എന്ന പാട്ട് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള ഒരു പാട്ടാണ്.




ഇനി വരാനുള്ള പാട്ടുകൾ...?

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ജയസൂര്യചിത്രം ക്യാപ്റ്റനിൽ പി.ജയചന്ദ്രനും വാണിജയറാമും ചേർന്നു പാടിയ ‘പെയ്തലിഞ്ഞ നിമിഷം...’ എന്ന പാട്ട്. മമ്മൂക്കയുടെ മാസ്റ്റർപീസ്, പൃഥ്വിരാജിന്‍റെ മൈ സ്റ്റോറി, തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഗൂഢാലോചന, വേണു സാർ സംവിധാനം ചെയ്യുന്ന കാർബണ്‍, രഞ്ജിത്തിന്‍റെ ബിലാത്തിക്കഥ തുടങ്ങിയ ചിത്രങ്ങളിലും എഴുതിയിട്ടുണ്ട്. എം.ജയചന്ദ്രൻ സാറിനൊപ്പം എം. എ. നിഷാദിന്‍റെ കിണർ എന്ന സിനിമയിൽ എസ്പിബി സാറും ദാസ് സാറും കൂടി പാടിയ തമിഴ് പാട്ടിന്‍റെ മലയാളം വേർഷൻ എഴുതി. 25 വർഷത്തിനുശേഷമാണ് അവർ ഒന്നിച്ചുപാടിയത്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.