‘കാറ്റി’ലെ ഉമ്മുക്കുൽസുവായി മാനസ
Monday, October 9, 2017 6:35 AM IST
പത്മരാജൻകഥകളിലെ ചില കഥാപാത്രങ്ങളിലൂടെ പറയുന്ന റിവഞ്ച് ഡ്രാമയാണ് അരുണ്‍ കുമാർ അരവിന്ദ് നിർമാണവും ചിത്രസംയോജനവും സംവിധാനവും വിതരണവും നിർവഹിക്കുന്ന കാറ്റ്. പത്മരാജന്‍റെ മകനും കഥാകൃത്തുമായ അനന്തപദ്മനാഭനാണ് ചിത്രത്തിനു തിരക്കഥയൊരുക്കിയത്. ആസിഫലി, മുരളിഗോപി, വരലക്ഷ്മി ശരത്കുമാർ, മാനസ എന്നിവരാണ് കാറ്റിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാറ്റിൽ ആസിഫലിയുടെ നായികയായി വേഷമിട്ട യുവതാരം മാനസ രാധാകൃഷ്ണൻ സംസാരിക്കുന്നു...



സിനിമയിലേക്കുള്ള വഴി..‍‍?

രഘുനാഥ് പലേരിയുടെ കണ്ണുനീരിനും മധുരം എന്ന ചിത്രത്തിൽ ബാലതാരമായി തുടക്കം. ബോംബ് സ്ഫോടനത്തിൽ കാൽ നഷ്ടമായ കുട്ടിയുടെ വേഷമായിരുന്നു അതിൽ. ഭാമ, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം. ശശി പരവൂരിന്‍റെ കടാക്ഷത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. അപ്പോൾ ദുബായിൽ പഠിക്കുകയായിരുന്നു. വില്ലാളിവീരനിൽ ദിലീപിന്‍റെ സഹോദരിയുടെ മകളുടെ വേഷം.



കാറ്റിലേക്കുള്ള വഴി...‍‍?

ടിയാൻ എന്ന സിനിമയിൽ ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ സഹോദരിയുടെ വേഷം ചെയ്തിരുന്നു. ഹൈദരാബാദിലായിരുന്നു അതിന്‍റെ ഷൂട്ടിംഗ്. ടിയാന്‍റെ സ്ക്രിപ്റ്റ് ചെയ്ത മുരളിഗോപിയും സെറ്റിൽ ഉണ്ടായിരുന്നു. ഞങ്ങൾക്കു കോംബിനേഷനൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം കാറ്റിന്‍റെ സംവിധായകൻ അരുണ്‍കുമാർ അരവിന്ദും സെറ്റിൽ വന്നിരുന്നു. ഉമ്മുക്കുൽസു എന്ന കാരക്ടർ എനിക്കു ചെയ്യാനാകുമെന്ന് അവർക്കു തോന്നിയിരിക്കാം. അങ്ങനെ മുരളിയേട്ടൻ റഫർ ചെയ്തിട്ടാണ് ഞാൻ കാറ്റിൽ എത്തിയത്.



കാറ്റ് എന്ന സിനിമയുടെ പ്രമേയം....‍‍?

1970 കളുടെ അവസാനം സംഭവിച്ച ഒരു കഥയാണു കാറ്റ്. അന്നത്തെ കാലത്തെ ചില കഥാപാത്രങ്ങളിലൂടെയും അവരുടെ വികാരവിചാരങ്ങളിലൂടെയുമാണ് കാറ്റിന്‍റെ കഥാസഞ്ചാരം. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ആസിഫലി, മുരളിഗോപി, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ. എഡിറ്റിംഗും അരുണ്‍ കുമാർ അരവിന്ദ് തന്നെയാണു നിർവഹിച്ചത്. കാറ്റിലെ മുഖ്യകഥാപാത്രങ്ങളായ നൂഹുക്കണ്ണ്, ചെല്ലപ്പൻ, മുത്തുലക്ഷ്മി, ഉമ്മുക്കുൽസു എന്നിവരുടെ കാരക്ടർ ടീസേഴ്സാണ് ആദ്യം പുറത്തുവന്നത്.




കഥാപശ്ചാത്തലം...?

നൂഹുക്കണ്ണ്, അയാൾക്ക് ഒപ്പമുള്ള ചെല്ലപ്പൻ, പോളി, ഉമ്മുക്കുൽസു തുടങ്ങിയ ചില കഥാപാത്രങ്ങളിലൂടെയും അവരുടെ ചുറ്റും നടക്കുന്ന ചില സംഭവങ്ങളിലൂടെയുമാണ് കാറ്റ് പുരോഗമിക്കുന്നത്. നൂഹുക്കണ്ണ് എന്ന കഥാപാത്രത്തെയാണ് ആസിഫലി അവതരിപ്പിക്കുന്നത്. മനുഷ്യവികാരങ്ങളുടെ കഥയാണിത്. നൂഹുവും ഉമ്മുക്കുൽസുവും തമ്മിലുള്ള പ്രണയവും കാറ്റ് പറയുന്നുണ്ട്. നൂഹുവിന്‍റെ പല വികാരവിചാരങ്ങൾ കാണിക്കുന്പോൾ അയാളുടെ പ്രണയവും വരുന്നുണ്ട്. അവിടെയാണ് ഉമ്മുക്കുൽസു വരുന്നത്.



മാനസയുടെ കഥാപാത്രത്തെക്കുറിച്ച്...?

ഉമ്മുക്കുൽസു എന്നാണ് എന്‍റെ കഥാപാത്രത്തിന്‍റെ പേര്. 1970 കളുടെ അവസാനം ജീവിച്ചിരുന്ന 19-20 പ്രായമുള്ള നാടൻ മുസ്‌ലിം കുട്ടി. ഏറെ സംസാരിക്കുന്ന എറെ ചുറുചുറുക്കോടെ ഓടിനടക്കുന്ന നാട്ടിൻപുറത്തെ പെണ്‍കുട്ടി. സിനിമയോട് ഏറെ അഭിനിവേശമുള്ള കാരക്ടറാണ് ഉമ്മുക്കുൽസു.

ആസിഫ് അലിയുടെ പെയർ....‍?

യംഗ് ജനറേഷന്‍റെ ഹാർട്ട് ത്രോബ് ആയ ആക്ടറാണല്ലോ ആസിഫ് അലി. എന്നെ ആസിഫ് അലിയുടെ പെയറായിട്ടാണു പരിഗണിക്കുന്നതെന്ന് സംവിധായകൻ അരുണ്‍കുമാർ അരവിന്ദിനെ കാണാൻ പോകുന്പോൾ അറിയില്ലായിരുന്നു. കാരക്ടർ റോൾ എന്നു മാത്രമാണു വിചാരിച്ചത്. നേരിൽ കണ്ടപ്പോഴാണ് ആസിഫ് അലിയുടെ പെയറായിട്ടാണു നോക്കുന്നതെന്ന് പറഞ്ഞത്. അത് അറിഞ്ഞപ്പോൾ സന്തോഷമായി.



നൂഹുക്കണ്ണും ചെല്ലപ്പനും...‍?

റോ ആൻഡ് റസ്റ്റിക് ആയ കഥാപാത്രമാണ് നൂഹുക്കണ്ണ്. ഒട്ടും കള്ളത്തരമില്ലാത്തതും കാഴ്ചയിൽത്തന്നെ പാവം എന്നു പറയാവുന്നതുമായ ഒരു കഥാപാത്രം. ചെല്ലപ്പൻ എന്ന കഥാപാത്രത്തെയാണ് മുരളിഗോപി അവതരിപ്പിക്കുന്നത്. കൂൾ, റോ ആൻഡ് റസ്റ്റിക്.

ആസിഫ് അലിക്കൊപ്പം...?

ആസിഫ് അലിക്കൊപ്പം ഏറെ കോംബിനേഷൻ സീനുകൾ ഇല്ല. പാട്ടുൾപ്പെടെ 10 ദിവസത്തെ ഷൂട്ടുണ്ടായിരുന്നു എനിക്ക്. ഇത്രയും വലിയ ആക്ടർക്കൊപ്പം അഭിയിക്കുന്പോൾ എങ്ങനെയാവും എന്നൊക്കെ ആദ്യം എനിക്കു പേടിയായിരുന്നു. എപ്പോഴും തമാശയൊക്കെ പറഞ്ഞ് ഒപ്പം അഭിനയിക്കുന്നവരെ കംഫർട്ടബിളാക്കുന്ന രീതിയാണ് ആസിഫ് ഇക്കയ്ക്ക്. ഷോട്ടിനു നിൽക്കുന്പോൾ സഹായിച്ചിട്ടുണ്ട്. ഏറെ ഫ്രണ്ട്‌ലി ആയിരുന്നു.



ഉമ്മുക്കുൽസുവിനു ശബ്ദം കൊടുത്തത്...?

ഉമ്മുക്കുൽസുവിനു ഞാനാണ് ശബ്ദം കൊടുത്തത്. ഉമ്മുക്കുൽസുവിന് ഏതെങ്കിലും ഒരു പ്രത്യേക സ്ളാംഗ് വേണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടിരുന്നില്ല. ഞാൻ എങ്ങനെയാണോ സംസാരിക്കുന്നത് അങ്ങനെതന്നെ, ഓപ്പണായ രീതിയിൽ ഉമ്മുക്കുൽസുവിനു ശബ്ദം കൊടുത്താൽ മതി എന്നാണ് അദ്ദേഹം പറഞ്ഞത്. 1970 കളുടെ അവസാനം നടന്ന കഥ ആയതിനാൽ ഇന്നു സംസാരിക്കുന്നതുപോലെ പരിഷ്കൃതമായ മാനറിസങ്ങൾ പറ്റില്ലായിരുന്നു.

ഉമ്മുക്കുൽസുവും മാനസയും തമ്മിൽ സാദൃശ്യമുണ്ടോ...‍?

ഉമ്മുക്കുൽസുവിന് സിനിമ എത്രത്തോളം ഇഷ്ടമാണോ എനിക്കും സിനിമ അത്രതന്നെ ഇഷ്ടമാണ്. ഞാൻ ഒത്തിരി സംസാരിക്കും. ഏറെനേരം മിണ്ടാതെയിരിക്കില്ല. ഉമ്മുക്കുൽസുവും അങ്ങനെയുള്ള ഒരാളാണ്.



അരുണ്‍കുമാർ അരവിന്ദിനൊപ്പം...‍?

അരുൺകുമാർ അരവിന്ദിന്‍റെ പടത്തിൽ നിന്നു വിളിക്കുമെന്ന് മുരളിയേട്ടനാണ് ആദ്യം എന്നോടു പറഞ്ഞത്. സ്ക്രീൻ ടെസ്റ്റ് ഉണ്ടാകുമെന്നും പറഞ്ഞു. അതോടെ ടെൻഷനായി. അരുണേട്ടന്‍റെ മുൻചിത്രങ്ങളിലൊക്കെ എല്ലാ കഥാപാത്രങ്ങളും പെർഫോമൻസിൽ ഉന്നതനിലവാരം പുലർത്തിയിരുന്നു. ഇത്രയും വലിയ ഡയറക്ടുടെ മുന്നിൽ സ്ക്രീൻ ടെസ്റ്റിനു പോയി വിജയിക്കുന്നതിനെക്കുറിച്ച് ടെൻഷനായിരുന്നു. പക്ഷേ, സ്ക്രീൻ ടെസ്റ്റ് ഉണ്ടായിരുന്നില്ല. ഉമ്മുക്കുൽസുവും ഞാനും തമ്മിൽ ചില സാദൃശ്യങ്ങൾ ഉണ്ടെന്നും കൃത്യമായി ഗൈഡ് ചെയ്താൽ എനിക്ക് ഉമ്മുക്കുൽസുവുമായി മാറാനാകുമെന്നും എന്നോടു സംസാരിച്ചപ്പോൾ അരുണേട്ടനു തോന്നിയിട്ടുണ്ടാവാം.

അരുണ്‍ കുമാർ അരവിന്ദ് എന്ന പ്രതിഭാശാലിയായ ഡയറക്ടർ പറയുന്നത് എനിക്കു മനസിലാകുമോ, അദ്ദേഹം ഉദ്ദേശിക്കുന്ന കാര്യം എനിക്കു ചെയ്തുകൊടുക്കാൻ പറ്റുമോ എന്നൊക്കെയായിരുന്നു ലൊക്കേഷനിൽ എത്തുംമുന്പുള്ള എന്‍റെ ചിന്തകൾ. ഉമ്മുക്കുൽസു എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച്, ഉമ്മുക്കുൽസുവിന്‍റെ ചെറിയ മാനറിസങ്ങളെക്കുറിച്ചു വരെ- അവൾ എങ്ങനെ സംസാരിക്കണം, എങ്ങനെ നടക്കണം - പറഞ്ഞുതന്നു.അതിനാൽ സ്ട്രസ് ഇല്ലാതെ ഷൂട്ടിംഗ് പൂർത്തിയാക്കാനായി. പ്രോപ്റ്റിംഗ് അരുണേട്ടന് ഇഷ്ടമല്ലായിരുന്നു. ഡയലോഗ് നന്നായി മനസിലാക്കി അതിന്‍റെ ഫീൽ കിട്ടുംവിധം തനിയെ പറയാനായിരുന്നു നിർദേശം.



അനന്തപദ്മനാഭനുമായി സംസാരിക്കാനായോ...?

കാറ്റിനു തിരക്കഥയൊരുക്കിയ അനന്തേട്ടനെ(അനന്തപദ്മനാഭൻ)‌‌ ഞാൻ സെറ്റിൽവച്ച് നേരിൽ കണ്ടിരുന്നു. ഉമ്മുക്കുൽസു എന്ന കാരക്ടറിനെക്കുറിച്ച് അദ്ദേഹവും ഒരു ഒൗട്ട് ലൈൻ തന്നു. ഏറെ ഫ്രണ്ട്‌ലിയാണ് അദ്ദേഹം.

തയാറെടുപ്പുകൾ...‍?

ഉമ്മുക്കുൽസുവിനു കൂട്ടുപുരികമാണ്. ഞാനും പുരികം വളർത്തി. ഒരു മാസത്തോളം പുരികമെടുക്കാതെ വന്നപ്പോൾ അതു കഥാപാത്രത്തിനു കൃത്യമായി വന്നു. അതായിരുന്നു കഥാപാത്രമാകാനുള്ള എന്‍റെ പ്രധാന തയാറെടുപ്പ്. ഉമ്മുക്കുൽസു വലിയ സിനിമാപ്രാന്തിയാണ്. അക്കാലത്തെ പടങ്ങളൊക്കെ കണ്ടിട്ടുള്ള കുട്ടിയാണ്. ജയന്‍റെ മീൻ, അങ്ങാടി തുടങ്ങിയ സിനിമകൾ കാണാൻ എന്നോടു സംവിധായകൻ നേരത്തേ പറഞ്ഞിരുന്നു. എന്‍റെ ഡയലോഗ്സിൽ ആ സിനിമകളെക്കുറിച്ചുള്ള പരാമർശങ്ങൾ ഉള്ളതുകൊണ്ടാവാം അങ്ങനെ പറഞ്ഞതെന്നു തോന്നുന്നു.



ചിത്രീകരണ അനുഭവങ്ങൾ...‍?

കാറ്റിലേക്കു വിളിക്കുന്പോൾ എന്‍റെ കഥാപാത്രത്തെക്കുറിച്ചു മാത്രമേ പറഞ്ഞിരുന്നുള്ളൂ. സെറ്റിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കഥയുടെ ഒൗട്ട് ലൈൻ തന്നത്. ഷൂട്ടിംഗിന്‍റെ ആദ്യ ദിവസങ്ങളിൽ എനിക്ക് വലിയ പേടിയായിരുന്നു. എന്നെ വഴക്കൊന്നും പറയാതെ കംഫർട്ടബിളാക്കി. ഏറെ റീടേക്കുകൾ അനുവദിച്ചിരുന്നില്ല, മാക്സിമം രണ്ട്. റിഹേഴ്സൽ ഉണ്ടായിരുന്നില്ല. ഷോട്ടിനു മുന്പ് എനിക്ക് മനസിലാകുന്ന വിധത്തിൽ സംവിധായകൻ കാര്യങ്ങൾ നന്നായി പറഞ്ഞുതന്നതോടെ ആ വേഷം ചെയ്യാൻ എളുപ്പമായി. അതുകൊണ്ടാവണം അധികം റീടേക്കുകളിലേക്കു പോകാതിരുന്നത്.

മുരളിഗോപി- അരുണ്‍കുമാർ അരവിന്ദ് കോംബിനേഷൻ...?

മുരളിഗോപി- അരുണ്‍കുമാർ അരവിന്ദ് കോംബിനേഷൻ മലയാളികൾക്കെല്ലാം ഇഷ്ടമാണല്ലോ. വ്യത്യസ്തയുള്ള കഥപറച്ചിലാണ് അവരുടെ പ്രത്യേകത. അവർ രണ്ടുപേരും വർക്ക് ചെയ്യുന്ന ഒരു സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്കു ഭാഗ്യം കിട്ടി എന്നതായിരുന്നു ഏറ്റവും വലിയ എഗ്സൈറ്റ്മെന്‍റും ടെൻഷനും. കാരണം, അവരൊക്കെ അനുഭവസന്പന്നരായ, ഏറെ സ്കിൽസ് ഉള്ള ആർട്ടിസ്റ്റുകളാണല്ലോ. അവരുടെ നിലവാരത്തിലേക്ക് എങ്ങനെ എനിക്ക് എത്താനാവും എന്നതായിരുന്നു എന്‍റെ ടെൻഷൻ.



വരലക്ഷ്മി ശരത്കുമാറിന്‍റെ കഥാപാത്രം...‍?

മുരളിഗോപിയുടെ പെയറായിട്ടാണ് വരലക്ഷ്മി ശരത്കുമാർ അഭിനയിക്കുന്നത്. മുത്തുലക്ഷ്മി എന്നാണു കഥാപാത്രത്തിന്‍റെ പേര്. വരലക്ഷ്മിയുമായി എനിക്കു കോംബിനേഷൻ സീൻ ഇല്ല. അതെനിക്കു വലിയ വിഷമമായി. എന്‍റെയും ഫേവറിറ്റ് ആക്‌ട്രസിൽ ഒരാളാണു വരലക്ഷ്മി. ഏറെ പ്രതിഭാസന്പന്നയാണ്. നേരിൽ കാണാൻ ആഗ്രഹമുണ്ട്.



കാറ്റിലെ പാട്ടുകൾ...‍?

എപ്പോഴും എനിക്കു ഫേവറിറ്റ് മ്യൂസിക് ഡയറക്ടറാണ് ദീപക് ദേവ്. ദീപക് ചേട്ടന്‍റെ മ്യൂസിക്കിൽ അഭിനയിക്കാൻ പറ്റുമെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഏറെ സന്തോഷമായി. റഫീക് അഹമ്മദ് എഴുതി പി. ഉണ്ണികൃഷ്ണൻ പാടിയ ‘ഏകയായ് ...’ എന്ന പാട്ടിനെക്കുറിച്ചു ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ ഗുഡ് ഫീൽ സോംഗാണ്, അടുത്തകാലത്തൊന്നും ഇത്തരം ഫീലുള്ള ഒരു പാട്ട് കേട്ടിട്ടില്ല എന്നിങ്ങനെയുള്ള മെസേജുകൾ വരുന്നുണ്ട്. തിരുവനന്തപുരത്തായിരുന്നു ഏകയായ് എന്ന പാട്ടിന്‍റെ ചിത്രീകരണം.




റീ റിക്കോർഡിംഗ് എങ്ങനെയാണെന്ന് അറിയാൻ എനിക്കു വലിയ ആഗ്രഹമായിരുന്നു. ഡയറക്ടർ അരുണേട്ടനോട് ഞാൻ എന്‍റെ ആഗ്രഹം പറഞ്ഞു. അങ്ങനെ വണ്ടർലാൻഡ് സ്റ്റുഡിയോയിലേക്കു വരാൻ പറഞ്ഞു. അവിടെവച്ചാണ് ഞാൻ ദീപക് ഏട്ടനെ പരിചയപ്പെട്ടത്. സുബ്രഹ്മണ്യപുരത്തിലെ ‘കണ്‍കൾ ഇരണ്ടാൽ’ എന്ന പാട്ടും ഈ പാട്ടും ഒരേ രാഗത്തിലുള്ളവയാണെന്ന് ദീപക് ചേട്ടൻ അന്നു പറഞ്ഞിരുന്നു. ‘പോട്ടെടാ, പോട്ടെടാ...’ എന്ന പാട്ട് മുരളിഗോപിയും ‘കാണാ കാണ്‍ഗിറേൻ...’ എന്ന പാട്ട് ജ്യോത്സനയുമാണു പാടിയത്.



കാറ്റിൽ ഉണ്ണി രാജൻ പി.ദേവ്..‍?

പോളി എന്ന കഥാപാത്രത്തെയാണ് ഉണ്ണി രാജൻ പി.ദേവ് അവതരിപ്പിക്കുന്നത്. നൂഹുക്കണ്ണിനൊപ്പം വരുന്ന ഒരു കഥാപാത്രം. ഉണ്ണിച്ചേട്ടനുമായി എനിക്കു കോംബിനേഷൻ ഇല്ലായിരുന്നു. പക്ഷേ, തിരുവനന്തപുരത്തെ ലൊക്കേഷനിൽ വരുമായിരുന്നു. ഡബ്ബിംഗിനൊക്കെ ഒരുമിച്ചുണ്ടായിരുന്നു. പ്രമോഷുകൾക്ക് ഒന്നിച്ചാണു പോകുന്നത്. അതിനാൽ ഇപ്പോൾ നന്നായി അറിയാം. അങ്ങനെ അടുത്ത സുഹൃത്തായി. രക്ഷാധികാരി ബൈജു, ആട്..അങ്ങനെ ഏഴെട്ടു പടങ്ങൾ മുന്പു ചെയ്തിട്ടുണ്ട്.



കാറ്റ് നല്കിയ പാഠങ്ങൾ...‍?

ഷൂട്ടിംഗിനിടെ ഇടയ്ക്കിടയ്ക്കു മോണിട്ടർ നോക്കുന്ന ശീലം മുന്പ് എനിക്കുണ്ടായിരുന്നു. കാറ്റിൽ വന്നതോടെ അതു മാറ്റിയെടുത്തു. മോണിട്ടർ നോക്കാൻ പാടില്ലെന്ന് അവിടെ പറയുമായിരുന്നു. ചെറിയ ഇമോഷൻസ് എങ്ങനെ ചെയ്യണം, കാരക്ടറിനെ എങ്ങനെയാണു മനസിലാക്കേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായി ഇപ്പോഴാണ് അറിഞ്ഞത്. ഒരു കാരക്ടറിനു പിന്നിൽ എന്തൊക്കെ തയാറെടുപ്പുകൾ നടത്തണമെന്നും എന്തൊക്കെ ശ്രദ്ധിക്കണമെന്നുമൊക്കെ ഇപ്പോഴാണു മനസിലായത്.



ക്രോസ്റോഡിലെ വിശേഷങ്ങൾ...‍?

10 സംവിധായകർ ചേർന്ന് ഒരുക്കിയ ‘ക്രോസ്റോഡ്’ എന്ന ചിത്രവും തിയറ്ററുകളിലെത്തുകയാണ്. ക്രോസ് റോഡിൽ ബാബു തിരുവല്ല സംവിധാനം ചെയ്ത മൗനം എന്ന ചെറു സിനിമയിലാണ് ഞാൻ വേഷമിട്ടത്. ക്രോസ് റോഡിലെ എല്ലാ സിനിമകളും പറയുന്നതു സ്ത്രീകേന്ദ്രീകൃത വിഷയങ്ങളാണ്. സ്ത്രീകൾക്ക് എത്രത്തോളം സ്വാതന്ത്ര്യവും അവകാശങ്ങളുമൊക്കെയുണ്ടെന്നു പറഞ്ഞാലും എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ ഒരു ക്രോസ് റോഡ് വരില്ലേ. അതാണ് ക്രോസ്റോഡിലെ എല്ലാ സിനിമകളും പറയുന്നത്. മൗനത്തിൽ എന്‍റെ കഥാപാത്രം ഒരു ടീനേജറാണ്. കുടുംബത്തിലുണ്ടാകുന്ന ചില സാഹചര്യങ്ങൾ മൂലം ആ പെണ്‍കുട്ടിക്കു ടീനേജ് ലൈഫ് ബലികഴിച്ചു കന്യാസ്ത്രി ആകേണ്ടിവരുന്നതാണ് മൗനത്തിന്‍റെ പ്രമേയം. സീമ ജി.നായർ, അനുമോഹൻ എന്നിവരുമുണ്ട്. സീമ ചേച്ചിയുമൊത്തു ചെയ്ത രണ്ടാമത്തെ പടമാണ് മൗനം. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അതിന്‍റെ ഷൂട്ടിംഗ്.



സിനിമയും പഠനവും ഒന്നിച്ച്...‍?

എറണാകുളം പുത്തൻകുരിശ് മുത്തൂറ്റ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ ബിടെക് കംപ്യൂട്ടർ സയൻസിനു പഠിക്കുകയാണ്. ഒന്നാം സെമസ്റ്ററാണ്. കാറ്റിന്‍റെ പ്രമോഷനുവേണ്ടി അഞ്ചാറുദിവസം അവധിയെടുക്കേണ്ടിവന്നു. പുതിയ ചിത്രങ്ങളൊന്നും കമിറ്റ് ചെയ്തിട്ടില്ല. വെക്കേഷൻ ടൈമിൽ വരുന്ന പ്രോജക്ടുകൾ ചെയ്യാനാണു പ്ലാൻ. നല്ല ടീമിനൊപ്പം വർക്ക് ചെയ്യുന്നതിന്‍റെ സുഖം കാറ്റിലും ക്രോസ്റോഡിലും വർക്ക് ചെയ്തപ്പോൾ എനിക്കു മനസിലായി.



സിനിമയെ ഗൗരവമായി കാണാൻ തുടങ്ങിയോ....‍?

സിനിമ എല്ലാവർക്കും ഇഷ്ടമാണല്ലോ. നല്ല ഓഫറുകൾ വന്നാൽ ആരും കളയില്ല. എന്‍റെയും സമീപനവും അതുതന്നെ. ഓരോ പടവും കഴിയുന്പോൾ സിനിമ എത്രത്തോളം സീരിയസായ ബിസിനസ് ആണെന്നു മനസിലാകുന്നു. അതിനു പിന്നിലുള്ള ഉത്തരവാദിത്വം എത്രത്തോളമാണെന്നും അതിനു പിന്നിൽ ധാരാളം ആളുകളുടെ കഠിനാധ്വാനവും ത്യാഗങ്ങളുമൊക്കെയുണ്ടെന്നും ഇപ്പോഴാണു തിരിച്ചറിഞ്ഞത്.

വീട്ടുവിശേഷങ്ങൾ...‍?

പത്താം ക്ലാസ് വരെ ദുബായിലായിരുന്നു പഠനം. അവിടെ ആശാശരത്തിന്‍റെ കൈരളി കലാകന്ദ്രയിൽ നൃത്തം അഭ്യസിച്ചിരുന്നു. പ്ലസ് വണ്‍ മുതൽ ചോയ്സ് സ്കൂളിൽ. അച്ഛൻ രാധാകൃഷ്ണൻ വി.കെ. ദുബായിലായിരുന്നു. എൻജിനിയറാണ്. അമ്മ ശ്രീകല രാധാകൃഷ്ണൻ വീട്ടമ്മ. താമസം കൊച്ചിയിൽ.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.