‘ക്യാപ്റ്റനി’ലെ ഷറഫലി വലിയ അനുഭവം: ദീപക് പറമ്പോൾ
Monday, October 30, 2017 4:06 AM IST
മലർവാടി ആർട്സ് ക്ലബിലെ രമേശനിൽ നിന്ന് ക്യാപ്റ്റനിലെ ഷറഫലിയിലേക്കുള്ള നടൻ ദീപക് പറമ്പോളിന്‍റെ യാത്രയ്ക്ക് ഏഴു വർഷത്തിന്‍റെ ദൂരം; ഇതിനിടെ 18 സിനിമകൾ. “മലർവാടിയിൽ വന്നത് ഒന്നര മിനിട്ടുള്ള ഒരു സീനിൽ ആയിരുന്നു. അവിടെനിന്ന് ആളുകൾ തിരിച്ചറിയുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കുന്ന നിലയിലേക്ക് എത്താനായതും ആളുകൾ തിരിച്ചറിയുന്നതുമൊക്കെ എന്നെ സംബന്ധിച്ച് ആത്മവിശ്വാസം നല്കുന്ന കാര്യങ്ങളാണ്. ഇതുവരെ, ഒരുപാടു സിനിമകൾ വന്നിട്ടില്ല. പക്ഷേ, വന്ന സിനിമകളിൽ നല്ലതു മാത്രമേ ചെയ്തിട്ടുള്ളൂ...’’ രാജേഷ് കണ്ണങ്കരയുടെ ‘വിശ്വവിഖ്യാതരായ പയ്യന്മാ’രിൽ ഗോപീകൃഷ്ണൻ, പ്രജേഷ് സെന്നിന്‍റെ ക്യാപ്റ്റനിൽ ഷറഫലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച യുവനടൻ ദീപക് പറന്പോൾ സംസാരിക്കുന്നു...



വിശ്വവിഖ്യാതരായ പയ്യന്മാരിൽ എത്തിയത്....?

‘ഇതു നമ്മുടെ കഥ’യ്ക്കു ശേഷം രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത സിനിമയാണ് വിശ്വവിഖ്യാതരായ പയ്യന്മാർ. സംവിധായകൻ തന്നെയാണ് ഇതിലേക്കു വിളിച്ചത്. കുറച്ചു ദിവസങ്ങൾ കൊണ്ടു ഷൂട്ട് ചെയ്യാവുന്നതും ആളുകൾക്ക് ഇഷ്ടമാകുന്നതും നർമത്തിലൂടെ പറയുന്നതുമായ ഒരു ചെറിയ സിനിമ എന്ന് സ്ക്രിപ്റ്റ് കേട്ടപ്പോൾ തോന്നി. നന്മ ചെയ്യുന്ന ആളുകൾക്ക് എന്നെങ്കിലും നന്മ കിട്ടും എന്ന വസ്തുത ഈ സിനിമയിൽ പറഞ്ഞുപോകുന്നുണ്ട്. അജു വർഗീസ്, സുധി കോപ്പ, ഭഗത്, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ തുടങ്ങിയവരാണ് ഈ സിനിമയിൽ ഒപ്പമുള്ളത്. എല്ലാവരും പരിചയക്കാർ ആയതിനാൽ അഭിനയിക്കുന്ന സമയത്തു വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് എല്ലാവരും അവതരിപ്പിച്ചിരിക്കുന്നത്. എന്‍റെ കഥാപാത്രം ഗോപികൃഷ്ണൻ കുറ്റിക്കാനം എന്ന പ്രദേശത്തു ജീവിക്കുന്ന ഒരു ചെറുപ്പക്കാരനാണ്.



കഥാപശ്ചാത്തലം, പ്രമേയം....?

കുറ്റിക്കാനം പോലെ ഒരു നാട്ടിൻപുറത്തെ നിഷ്കളങ്കരായ കുറച്ചു സുഹൃത്തുക്കളുടെ ചില പ്രശ്നങ്ങളിലൂടെയാണ് കഥാസഞ്ചാരം. അവരുടെ ഇടയിൽ സംഭവിക്കുന്ന നർമം കലർന്ന ചില സംഭവങ്ങളാണ് സൗഹൃദത്തിന്‍റെ പശ്ചാത്തലത്തിൽ പറയുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഇവരെ കണ്ടുമുട്ടുന്ന തരുഷി എന്ന കഥാപാത്രത്തെയാണ് ലീമ അവതരിപ്പിക്കുന്നത്. ലീമ എന്‍റെ പെയറായിട്ടാണു വരുന്നത്.



അജുവർഗീസിനൊപ്പം....?

മലർവാടി ആർട്സ് ക്ലബ് ചെയ്യുന്പോൾ അജുവേട്ടനുമായി ഉണ്ടായ പരിചയം ഈ പടം ചെയ്യുന്പോൾ ഗുണകരമായി. മലർവാടി കഴിഞ്ഞ് തട്ടത്തിൻ മറയത്ത്, കുഞ്ഞിരാമായണം, ഒരേമുഖം തുടങ്ങിയ പടങ്ങളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒരേ മുഖത്തിലെ എന്‍റെ കാരക്ടർ പ്രകാശൻ കുറച്ചു ഹ്യൂമറും നെഗറ്റീവ് ഷേഡുമുള്ളതായിരുന്നു.



ക്യാപ്റ്റനിലെ അനുഭവങ്ങൾ....?

പ്രജേഷ് സെൻ സംവിധാനം ചെയ്ത വി.പി.സത്യന്‍റെ ബയോപിക് ‘ക്യാപ്റ്റൻ’ എന്ന സിനിമയിൽ ഒരു വേഷം ചെയ്തിരുന്നു. സത്യന്‍റെ സുഹൃത്തും ഫുട്ബോൾ പ്ലെയറും ഇപ്പോൾ പോലീസുകാരനുമായ ഷറഫലി എന്ന കാരക്ടറാണു ചെയ്തത്. റിയൽ ലൈഫ് സ്റ്റോറിയാണ് ക്യാപ്റ്റൻ. ഷറഫലി ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ്, അദ്ദേഹം പോലീസുകാരനാണ് എന്നൊക്കെ സിനിമ ചെയ്യുന്നതിനു മുന്പുതന്നെ അറിയാമായിരുന്നു. അങ്ങനെയുള്ള ഒരാളെ അവതരിപ്പിക്കാനായതു വലിയ അനുഭവം തന്നെയാണ്. പക്ഷേ, ഷൂട്ടിങ്ങിനു മുന്പും അതിനു ശേഷവും അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല. ഈ സിനിമയിൽ എനിക്കു സ്ക്രീൻ സ്പേസ് ഏറെയില്ല. പക്ഷേ, ഉള്ളത് നല്ല സീക്വൻസുകളാണ്. സത്യനെയാണ് ഈ സിനിമ മൊത്തത്തിൽ ഫോക്കസ് ചെയ്യുന്നത്. സത്യന്‍റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരാളാണു ഷറഫുദ്ദീൻ. അത്തരത്തിൽ ഒരു പ്രാധാന്യം ഈ കാരക്ടറിനു സിനിമയിലും ഉണ്ട്.



സിനിമാജീവിതത്തിൽ മെന്‍റർ എന്നു കരുതുന്നത്...?

അതു വിനീത് ശ്രീനിവാസൻ തന്നെയാണ്. വിനീതേട്ടൻ ഇല്ലായിരുന്നുവെങ്കിൽ ഞാൻ സിനിമയിൽ എത്തില്ലായിരുന്നു. ഇത്രപെട്ടെന്ന് നല്ല കാരക്ടേഴ്സ് ഒന്നും വരില്ലായിരുന്നു. ‘തട്ടത്തിൻ മറയത്ത് ’ എന്ന സിനിമയിൽ മനോജ് മേനോൻ എന്ന കാരക്ടർ ചെയ്തതുകൊണ്ടാണ് തുടർന്നു കുറേ കാരക്ടേഴ്സ് ചെയ്യാനായത്. അതു വിനീതേട്ടൻ ഉള്ളതുകൊണ്ടു മാത്രമാണു സംഭവിച്ചത്. അല്ലെങ്കിൽ, ഇപ്പോഴും ചാൻസ് തേടി നടക്കുന്ന ഒരാളായി മാറിയേനെ.




ഒറ്റമുറിവെളിച്ചം....?

ഷോർട്ട് ഫിലിമുകളും ‘മൗനം സൊല്ലും വാർത്തൈകൾ’ എന്ന മ്യൂസിക് ആൽബവും ചെയ്തിട്ടുള്ള രാഹുൽ റിജി നായരുടെ ആദ്യ ഫീച്ചർ ഫിലിമാണ് ‘ഒറ്റമുറിവെളിച്ചം’. കുറച്ചു സുഹൃത്തുക്കൾ ചേർന്നു നിർമിച്ച സിനിമയാണത്. ഫെസ്റ്റിവലുകളിലെ പ്രദർശനത്തിനുശേഷം തിയറ്റർ റിലീസ് ഉണ്ടാവും. തിരുവനന്തപുരം ബോണക്കാട്ടായിരുന്നു ചിത്രീകരണം. അവിടെയുള്ള ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കഥയാണു പറയുന്നത്. ചെറിയ തോതിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ്. ചന്ദ്രൻ എന്നാണ് എന്‍റെ കാരക്ടറിന്‍റെ പേര്. തിരുവനന്തപുരം സ്ളാംഗാണ് പറയുന്നത്. അന്തർമുഖത്വമുള്ള കഥാപാത്രം. സംസാരം കുറവാണ്. ആനന്ദം ഫെയിം വിനീത കോശിയാണ് അതിൽ എന്‍റെ പെയറായി അഭിനയിച്ചത്. കാരക്ടറിന്‍റെ പേര് സുധ.



റോളുകൾ തെരഞ്ഞെടുക്കുന്നത്....?

‘തട്ടത്തിൻ മറയത്ത് ’ എന്ന പടത്തിനുശേഷം ചെയ്ത സിനിമകളിലെല്ലാം പ്രാധാന്യമുള്ള കഥാപാത്രങ്ങളാണു കിട്ടിയത്. കുറേ സിനിമകൾ വന്നുവെങ്കിലും തെരഞ്ഞെടുത്തത് തിയറ്ററിൽ ഓടിയതും കുഴപ്പമില്ലെന്ന അഭിപ്രായം ഉണ്ടായതുമായ കുറേ സിനിമകളാണ്. കഥ നല്ലതാണോ എന്നാണ് ആദ്യം നോക്കുന്നത്. ഈ കഥ ആളുകളിലേക്ക് എത്തിക്കാൻ കഴിവുള്ള സംവിധായകൻ ഉണ്ടോ എന്നു നോക്കും. എന്‍റെ കാരക്ടറിന് ആ സിനിമയിൽ എത്രത്തോളം പ്രാധാന്യമുണ്ട് എന്നും ശ്രദ്ധിക്കും.



സോളോ ഹീറോ ആയി സിനിമ എപ്പോൾ....?

സോളോ, ലീഡ് പ്രോജക്ടുകൾ വരുന്നുണ്ട്. പക്ഷേ, ഇപ്പോൾ സോളോ ലീഡ് ചെയ്താൽ ആളുകൾ എത്രത്തോളം തിയറ്ററിലേക്കു വരുമെന്നു കൂടി ആലോചിക്കണമല്ലോ. ഞാൻ ഒറ്റയ്ക്ക് ഒരു സിനിമയിൽ ലീഡ് ചെയ്ത് അത് ആളുകൾ കാണാതിരിക്കുന്നതിലും നല്ലത് ആളുകൾ കാണുന്ന സിനിമയിൽ കാരക്ടേഴ്സ് റോളുകൾ അഭിനയിക്കുന്നതാണ്. ഈ സിനിമയിലും മുഖ്യകഥാപാത്രങ്ങളിൽ ഒരാളായിട്ടാണു ചെയ്തത്. ഒപ്പമുള്ള അജു, ഹരീഷേട്ടൻ, ഭഗത്...
എല്ലാവരും നല്ല റീച്ചുള്ളവരാണ്. ഇവരെക്കാണാനെങ്കിലും ആളുകൾ തിയറ്ററിൽ വരും. ഇപ്പോൾ ഞാൻ ചെയ്യുന്ന കാരക്ടർ റോൾസ് കണ്ടുകണ്ട് ആളുകൾ തിയറ്ററിൽ എത്തും എന്ന അവസ്ഥയിൽ എത്തുന്പോൾ സോളോ ഹീറോ ആയി ചെയ്യുന്നതാണ് നല്ലതെന്നു തോന്നുന്നു.



വെല്ലുവിളിയായി തോന്നുന്നത്....?

ഒരു സിനിമയിൽ നല്ലതുപോലെ ക്ലിക്കായാലും അടുത്ത സിനിമകളിലെല്ലാം നമുക്ക് അത്രത്തോളം നല്ല കാരക്ടേഴ്സ് വരണം എന്നൊന്നുമില്ല. ഇപ്പോൾ ധാരാളം ആക്ടേഴ്സ് വരുന്നുണ്ട്. എല്ലാവരും നന്നായി പെർഫോം ചെയ്യുന്നവരുമാണ്. അവരുടെയിടയിൽ നിലനിൽക്കുക എന്നതു കുറച്ചു പ്രയാസമേറിയ കാര്യമാണ്. അതേസമയം, അത്തരം വെല്ലുവിളികൾ കുറച്ചു നല്ലതാണെന്നു തോന്നുന്നു. കാരണം, പുതിയ ആളുകൾ വരുന്പോൾ നമ്മൾ അപ്ഡേറ്റ് ആകുമല്ലോ. പുതിയ ആളുകൾ വരുന്നതുപോലെതന്നെ പുതിയ സിനിമകളും വരുന്നുണ്ട്.



ബ്രേക്ക് ആയ സിനിമയും കാരക്ടറും....?

ഓഡിഷൻ വഴിയാണ് മലർവാടിയിലെത്തിയത്. മലർവാടി കഴിഞ്ഞ് ആരും തിരിച്ചറിഞ്ഞില്ല. ‘തട്ടത്തിൻ മറയത്ത് ’കഴിഞ്ഞാണ് ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങിയത്. കാരക്ടേഴ്സ് വന്നുതുടങ്ങിയതും അതിനു ശേഷമാണ്. അടുത്തകാലത്ത് ഇറങ്ങിയവയിൽ ആളുകൾക്ക് ഏറെ റിലേറ്റ് ചെയ്യാനായതും ഫീൽ ചെയ്യിപ്പിച്ചതും രഞ്ജൻ പ്രമോദ് സാറിന്‍റെ ‘രക്ഷാധികാരി ബൈജു ഒപ്പി’ലെ മനോജ് എന്ന കാരക്ടറാണ്. അതിനുശേഷം നല്ല സിനിമകൾ തെരഞ്ഞെടുക്കാനായി കുറച്ചു സ്ക്രിപ്റ്റുകൾ വരുന്നുണ്ട്. സ്ക്രിപ്റ്റുകൾ നന്നായി കേൾക്കാൻ അവസരം ലഭിക്കുന്നുണ്ട്. സിനിമ ചെയ്യാനുള്ള ആഗ്രഹം തന്നെയാണ് ഇതിൽ തുടരാൻ പ്രചോദനമാകുന്നത്.



വീട്ടുവിശേഷങ്ങൾ....?

സ്വദേശം കണ്ണൂർ. വീട്ടിൽ അച്ഛൻ, അമ്മ, അനിയൻ, അച്ഛന്‍റെ അമ്മ. അച്ഛൻ പവിത്രൻ, അമ്മ സുധ. ഇൻഫോ പാർക്കിലെ ചില സുഹൃത്തുക്കൾക്കൊപ്പം സിനിമയുടെ ആവശ്യങ്ങൾക്കായി ഞാൻ എറണാകുളത്തു താമസിക്കുന്നു. പറന്പോൾ വീട്ടുപേരാണ്. ദീപക് പറന്പോൾ എന്ന പേര് പറയാൻ ഇത്തിരി പ്രശ്നമുണ്ടെങ്കിലും കുറച്ചുകൂടി കഴിയുന്പോൾ ആ പേര് നന്നായി രജിസ്റ്റർ ആകുമെന്നു പ്രതീക്ഷയുണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.