ഗോവർധന്‍റെ സിനിമായാത്രകൾ...
Wednesday, October 4, 2017 2:56 AM IST
"വീട്ടിലേക്കുള്ള വഴി'യിലൂടെ സിനിമയിലെത്തിയ മാസ്റ്റർ ഗോവർധൻ നായകനാകുന്ന ചിത്രമാണ് ഡോ.ബിജു രചനയും സംവിധാനവും നിർവഹിച്ച ‘സൗണ്ട് ഓഫ് സൈലൻസ്’. നിരവധി ദേശീയ - അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ഡോ.ബിജുവിന്‍റെ വീട്ടിലേക്കുള്ള വഴി, ആകാശത്തിന്‍റെ നിറം, പേരറിയാത്തവർ, വലിയ ചിറകുള്ള പക്ഷികൾ, കാടു പൂക്കുന്ന നേരം എന്നിവയിലും ഗോവർധൻ ശ്രദ്ധേയമായ വേഷങ്ങളിലെത്തി. പഹാരി, ടിബറ്റൻ, ഹിന്ദി ഭാഷകളിൽ പ്രേക്ഷകരിലെത്തുന്ന സൗണ്ട് ഓഫ് സൈലൻസിൽ ബുദ്ധമതവിശ്വാസിയായാണ് ഗോവർധൻ വേഷമിട്ടിരിക്കുന്നത്.



മായാ മൂവീസിന്‍റെ ബാനറിൽ ഡോ.എ.കെ.പിള്ള നിർമിച്ച ‘സൗണ്ട് ഓഫ് സൈലൻസ്’ കസഖിസ്ഥിൽ നടന്ന യുറേഷ്യൻ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെ ഓപ്പണിംഗ് ചിത്രമായിരുന്നു. മോൺട്രിയൽ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ വേൾഡ് ഗ്രേറ്റ്സ് വിഭാഗത്തിലും യുറേഷ്യൻ ഫിലിം ഫെസ്റ്റിവൽ(കസാക്കിസ്ഥാൻ), ഏഷ്യ പസഫിക് സ്ക്രീൻ അവാർഡ്സ് (ഓസ്ട്രേലിയ), റിലിജിയൻ ടുഡേ ഫിലിം ഫെസ്റ്റിവൽ(ഇറ്റലി), സിനി മാജിക് ബിലാസ്റ്റ് ഫിലിം ഫെസ്റ്റിവൽ(വടക്കൻ അയർലൻഡ്), ട്രിനിഡാഡ്, ടൊബാഗോ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഫിലിം ഫെസ്റ്റിവൽ(ബംഗ്ലാദേശ്) എന്നിവയിൽ മത്സരവിഭാഗത്തിലും സൗണ്ട് ഓഫ് സൈലൻസ് ഔദ്യോഗിക സെലക്‌ഷൻ നേടി.



ജനനത്തോടെ അമ്മയെ നഷ്ടമായ ഹിമാലയൻ മൂകബാലൻ അച്ഛന്‍റെ സ്നേഹനിരാസത്തെ തുടർന്ന് ജീവിതത്തിൽ ഒറ്റപ്പെടുകയും തുടർന്ന് ഒരു ബുദ്ധവിഹാരത്തിലെ അന്തേവാസിയാകുന്നതുമാണ് സൗണ്ട് ഓഫ് സൈലൻസിന്‍റെ പ്രമേയം. മാസ്റ്റർ ഗോവർധനും ഉദയ് ചന്ദ്രയുമാണ് മുഖ്യവേഷങ്ങളിൽ. ഡേവിസ് മാനുവൽ എഡിറ്റിംഗും പ്രമോദ് തോമസ് സൗണ്ട് മിക്സിംഗും സ്മിജിത് കുമാർ പിബി ലൊക്കേഷൻ സിങ്ക് സൗണ്ടും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനിംഗും സുനിൽ സിഎൻ കലാസംവിധാനവും അരവിന്ദ് വസ്ത്രാലങ്കാരവും അരുൺ പുനലൂർ സ്റ്റിൽ ഫോട്ടോഗ്രഫിയും നിർവഹിച്ചിരിക്കുന്നു.



എം.ജെ.രാധാകൃഷ്ണൻ ഛായാഗ്രഹണവും ഐസക് തോമസ് കൊട്ടുകാപ്പള്ളി സംഗീതസംവിധാനവും നിർവഹിച്ച ‘സൗണ്ട് ഓഫ് സൈലൻസ് ’ മൂന്നു തവണ ദേശീയ പുരസ്കാരം നേടിയ ഡോ.ബിജുവിന്‍റെ എട്ടാമതു ചിത്രമാണ്. ഡോ.ബിജുവിന്‍റെ മകനും അടൂർ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ് മാസ്റ്റർ ഗോവർധൻ. ഗോവർധന്‍റെ സിനിമാവഴികളിലൂടെ...




തുടക്കം ‘വീട്ടിലേക്കുള്ള വഴി’യിൽ..?

വീട്ടിലേക്കുള്ള വഴിയാണ് എന്‍റെ ആദ്യത്തെ സിനിമ. 2009ലാണ് അതു പുറത്തിറങ്ങിയത്. ലഡാക്കിലായിരുന്നു അതിന്‍റെ ചിത്രീകരണം. ആ സിനിമയിലേക്ക് ആദ്യം പരിഗണിക്കപ്പെട്ട കുട്ടികളിൽ പലരും അവിടത്തെ മോശം കാലാവസ്ഥയിൽ ആശങ്കപ്പെട്ട് സിനിമയിൽ നിന്നു പിന്മാറിയിരുന്നു. അപ്പോഴാണ് അവിടേയ്ക്കു വരാമോ എന്ന് അച്ഛൻ എന്നോടു ചോദിച്ചത്. ഞാൻ സമ്മതിച്ചു. അങ്ങനെയാണ് എനിക്കു സിനിമയിലേക്കുള്ള വഴി തുറന്നത്. അന്നു ഞാൻ അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു.



പൃഥ്വിരാജിനൊപ്പം വീട്ടിലേക്കുള്ള വഴിയിൽ...‍?

വീട്ടിലേക്കുള്ള വഴിയിൽ പൃഥ്വിരാജ് അങ്കിളിന്‍റെ കൂടെ അഭിനയിക്കാനായതിൽ ‌വലിയ സന്തോഷമായിരുന്നു. അദ്ദേഹം എന്നോട് ഏറെ ഫ്രണ്ട്‌ലിയായിരുന്നു. സിനിമയുടെ ആദ്യാവസാനം യാത്രയാണ്. നല്ലൊരു സിനിമയാണത്. അന്നൊന്നും സിനിമയിൽ അഭിനയിക്കുന്നത് എങ്ങനെയാണെന്നോ എന്തിനാണെന്നോ എനിക്കറിയില്ലായിരുന്നു. സ്കൂളിൽ എല്ലാവരും നല്ല സപ്പോർട്ടീവായിരുന്നു.



അടുത്ത പടത്തിലും അഭിനയിപ്പിക്കണമെന്ന് അച്ഛനോട്
ആവശ്യപ്പെട്ടിരുന്നോ...?


ആ സിനിമയിലേക്കും അച്ഛൻ വിളിക്കുകയായിരുന്നു. അതു കഴിഞ്ഞുള്ള സിനിമകൾ മുതൽ ഞാൻ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്പോഴാണ് ‘ആകാശത്തിന്‍റെ നിറം’ ചെയ്യുന്നത്. അപ്പോഴേക്കും സിനിമയെക്കുറിച്ചു കുറച്ചുകൂടി അറിവായി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, അമലാ പോൾ ചേച്ചി തുടങ്ങിയവർക്കൊപ്പമാണ് ആകാശത്തിന്‍റെ നിറത്തിൽ അഭിനയിച്ചത്. ആൻഡമാൻ നിക്കോബാറിലായിരുന്നു ഷൂട്ടിംഗ്. മിക്ക സീനുകളിലും ഞാൻ ഉണ്ടായിരുന്നു. നെടുമുടി വേണുച്ചേട്ടൻ, ഇന്ദ്രൻസ് അങ്കിൾ എന്നിവരുമുണ്ടായിരുന്നു ആ ചിത്രത്തിൽ. ഇവരെയൊക്കെ അടുത്തു കാണാനായതിൽ എനിക്കു വലിയ സന്തോഷമായിരുന്നു അന്ന്.



സിനിമയാണോ കാർട്ടൂണുകളാണോ ഇഷ്ടം...?

സിനിമയും കാണും കാർട്ടൂണും കാണും. സിനിമകൾ കാണാൻ അന്നേ വലിയ ഇഷ്ടമായിരുന്നു. അച്ഛന്‍റെ സിനിമകൾ മാത്രമല്ല മറ്റു സിനിമകളും കാണാറുണ്ടായിരുന്നു.



സുരാജിനൊപ്പം പേരറിയാത്തവരിൽ...‍?

ചിത്രീകരണം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞാണു പേരറിയാത്തവർ റിലീസായത്. 2016ൽ. ഷൂട്ട് നടക്കുന്പോൾ ഞാൻ ആറാം ക്ലാസിലായിരുന്നു. ആദ്യാവസാനമുള്ള നല്ല കഥാപാത്രമായിരുന്നു എനിക്ക് അതിൽ. സാമൂഹിക സന്ദേശം തരുന്ന ഒരു സിനിമയായിരുന്നു അത്. സുരാജ് അങ്കിളിന്‍റെ മകനായിട്ടാണ് അഭിനയിച്ചത്. അദ്ദേഹം ഫ്രണ്ട്‌ലി ആയിരുന്നു. അദ്ദേഹം സെറ്റിൽ കോമഡിയൊക്കെ പറയുമായിരുന്നു.

വലിയ ചിറകുള്ള പക്ഷികൾ...?

അതിൽ ചെറിയ വേഷമായിരുന്നു. കുഞ്ചാക്കോ ബോബന്‍റെ ബാല്യകാലമാണ് അഭിനയിച്ചത്. എൻഡോസൾഫാൻ പ്രശ്നത്തെക്കുറിച്ചുള്ള സിനിമ. ആ പ്രശ്നത്തെക്കുറിച്ചു സ്കൂളിൽ പഠിച്ചിരുന്നു. പിന്നെ ടിവി വാർത്തയിലും അതേക്കുറിച്ചു കേട്ടിരുന്നു.



കാടുപൂക്കുന്ന നേരത്തിൽ...?

കാടുപൂക്കുന്ന നേരത്തിൽ എനിക്കു ചെറിയ വേഷമായിരുന്നു. സ്കൂളിലെ കുട്ടിയായിട്ടാണ് ഞാൻ വേഷമിട്ടത്. മൂന്നു ദിവസം കൊണ്ട് എന്‍റെ സീനുകൾ പൂർത്തിയായി. പക്ഷേ, അവധിയായതിനാൽ ലൊക്കേഷനിൽ തന്നെ നിന്നു. ഇന്ദ്രജിത്ത് അങ്കിളുമായി വീണ്ടും ഒന്നിച്ച് അഭിനയിച്ചു. ഏഴാം ക്ലാസിൽ പഠിക്കുന്പോഴായിരുന്നു ഷൂട്ട്. പടം തിയറ്ററുകളിലെത്തിയപ്പോൾ ഞാൻ എട്ടാം ക്ലാസിലെത്തി. ഇന്ദ്രൻസ് അങ്കിളിനൊപ്പമായിരുന്നു സീനുകൾ. അദ്ദേഹം ഹെഡ് മാസ്റ്ററായിട്ടാണ് അഭിനയിച്ചത്. ചെറിയ ഡയലോഗുകളാണ് എനിക്ക് ആ സിനിമയിൽ. അച്ചൻകോവിലിൽ ആയിരുന്നുഷൂട്ടിംഗ്.




സൗണ്ട് ഓഫ് സൈലൻസിൽ നായകൻ....?

സൗണ്ട് ഓഫ് സൈലൻസിന്‍റെ ഷൂട്ട് ഹിമാചലിലായിരുന്നു. അവിടത്തെ ഒരു കുട്ടി വീട്ടിലെ പ്രശ്നങ്ങളെത്തുടർന്നു ബുദ്ധിസ്റ്റായി മാറുന്നതാണു കഥ. 13 ദിവസമായിരുന്നു ഹിമാചലിൽ ഷൂട്ടിംഗ്. മരത്തിൽ നിന്ന് ആപ്പിൾ പറിച്ചുതിന്നു. അവിടത്തെ ബുദ്ധവിഹാരങ്ങളിൽ പോയി. അവിടത്തെ കുട്ടികളെ കണ്ടു പരിചയപ്പെട്ടു. അവരുമായി ഹിന്ദിയിലാണു സംസാരിച്ചത്. ബുദ്ധമതം സ്വീകരിച്ചവർ ആയതിനാൽ അവർ ശാന്തസ്വഭാവികളാണ് എപ്പോഴും. പൊതുവേ ദേഷ്യപ്പെടാറില്ല. ഒരു ഉറുന്പിനെപ്പോലും കൊല്ലില്ല. വെജ് ഭക്ഷണമാണ്. അവിടെ മൊബൈൽ ഉണ്ട്. പക്ഷേ, റേഞ്ച് കിട്ടുന്നത് ഇടയ്ക്കിടെ മാത്രം. ചിലർക്കൊക്കെ ഫോണുണ്ട്. ചിലർ നെറ്റിൽ സിനിമകൾ കാണും. ചിലർ കേരളത്തെക്കുറിച്ച് അറിവുള്ളവരാണ്. എംജെ. രാധാകൃഷ്ണൻ അങ്കിളിന്‍റ മകൻ യദുകൃഷ്ണൻ എന്ന കണ്ണനുമായി നല്ല കൂട്ടായിരുന്നു സെറ്റിൽ. യദുകൃഷ്ണൻ സൗണ്ട് ഓഫ് സൈലൻസിൽ കാമറ അസിസ്റ്റന്‍റായിരുന്നു.



അഭിനയിക്കാൻ പോകുന്പോൾ ക്ലാസ് നഷ്ടപ്പെടില്ലേ...?

ഒരു സിനിമ ചെയ്യാൻ പോകുന്പോൾ 10 ദിവസം വരെ അവധിയെടുക്കും. അച്ഛൻ സ്കൂളിലെത്തി പെർമിഷൻ വാങ്ങിക്കും. മടങ്ങിവരുന്പോൾ ഞാൻ തന്നെ നോട്ടുകൾ എഴുതിയെടുക്കും. കഴിഞ്ഞ ഓണത്തിന് ആറു ദിവസം അവധിയുണ്ടായിരുന്നു. അതിനാൽ സൗണ്ട് ഓഫ് സൈലൻസിനു പോയപ്പോൾ കുറച്ചു ദിവസത്തെ ക്ലാസുകൾ മാത്രമേ നഷ്ടമായിട്ടുള്ളൂ




കൂട്ടുകാരുടെ പിന്തുണ...?

സ്കൂളിൽ ചെല്ലുന്പോൾ കൂട്ടുകാർ സിനിമയിലെ കാര്യങ്ങളൊക്കെ ചോദിക്കും. സെറ്റിലെ എക്സ്പീരിയൻസും മറ്റും. എല്ലാവരും നല്ല സപ്പോർട്ടാണ്. എല്ലാ ക്ലാസുകളിലെയും എല്ലാവരുമായും നല്ല കൂട്ടാണ്.

ഇതുവരെ കിട്ടിയ അവാർഡുകളെക്കുറിച്ച്...?

ആകാശത്തിന്‍റെ നിറത്തിനു ബെസ്റ്റ് ചൈൽഡ് ആർട്ടിസ്റ്റിനുള്ള സൂര്യ ഫിലിം അവാർഡ് കിട്ടിയിരുന്നു. അതിനുശേഷം ഇറാനിൽ നിന്നാണ് അവാർഡ് കിട്ടിയത്. പേരറിയാത്തവർ എന്ന സിനിമയ്ക്ക്. അച്ഛനാണ് എനിക്കുവേണ്ടി അവാർഡ് സ്വീകരിച്ചത്. ബെസ്റ്റ് ആക്ടർ അവാർഡാണ് അവിടെ കിട്ടിയത്. അവിടെ ബെസ്റ്റ് ചൈൽഡ് ആക്ടർ എന്ന കാറ്റഗറിയില്ല.



സിനിമയ്ക്കപ്പുറമുള്ള ഇഷ്ടങ്ങൾ...?

സ്പോർട്സിൽ താത്പര്യമുണ്ട്. വോളിബോൾ ഇഷ്ടമാണ്. വനം സംരക്ഷിക്കുന്നതിനെക്കുറിച്ച് ഷോർട്ട് ഫിലിം ചെയ്യണമെന്നു തോന്നിയിട്ടുണ്ട്. മനസിൽ തോന്നുന്നതൊക്കെ എഴുതിവയ്ക്കാറുണ്ട്. കുറച്ചൊക്കെ വായിക്കും. സ്കൂൾ ലൈബ്രറിയിൽ നിന്നാണ് പുസ്തകങ്ങൾ എടുക്കുന്നത്.



ആദ്യ സിനിമ ചെയ്യുന്പോൾ ഒന്നാം ക്ലാസിൽ. സൗണ്ട് ഓഫ് സൈലൻസ് ചെയ്യുന്പോൾ എട്ടാം ക്ലാസിൽ... സിനിമയെക്കുറിച്ച് എന്തു തോന്നുന്നു..?

ആദ്യമൊക്കെ സിനിമ എന്താണെന്ന് അറിയില്ലായിരുന്നു. പതിയെ പതിയെ കാര്യങ്ങൾ പഠിച്ചുവരികയാണ്. അച്ഛൻ ചെയ്ത സൈറ, രാമൻ എന്നീ സിനിമകളിലൊഴിച്ച് എല്ലാ സിനിമകളിലും വേഷമുണ്ടായിരുന്നു. അച്ഛന്‍റെ സിനിമകൾ കൂടുതലും സോഷ്യൽ മെസേജ് ഫോക്കസ് ചെയ്താണ് എടുക്കുന്നത്. അത്തരം സിനിമകൾ കാണാൻ ഇഷ്ടമാണ്. ഫിലിം ഫെസ്റ്റിവലുകളിൽ പോയിട്ടുണ്ട്. എല്ലാത്തരം സിനിമകളും കാണാറുണ്ട്.



മറ്റു സിനിമകളിൽ നിന്ന് ഓഫറുകൾ വന്നിരുന്നോ...?

മറ്റു സംവിധായകരുടെ സിനിമകളിൽ നിന്നും ഓഫറുകൾ വന്നിരുന്നു. എക്സാം ടൈം ആയതുകൊണ്ടു പോയില്ല.

സിനിമയും പഠനവും...ഏതിനാണു മുൻഗണന?

പഠനവും അഭിനയവും ഒന്നിച്ചുകൊണ്ടുപോകണമെന്നു വിചാരിക്കുന്നു. ഡോക്ടർ ആകണമെന്നാണ് ആഗ്രഹം. ആക്ടർ ആകണമെന്നും ആഗ്രഹിക്കുന്നു. വേഷങ്ങൾ കിട്ടിയാൽ ഇനിയും ചെയ്യും.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.