ടീം വർക്കിന്‍റെ വിജയം: അൽത്താഫ് സലിം
Friday, September 22, 2017 2:37 AM IST
പുത്തൻ പ്രതിഭകളെ സീനിയേഴ്സിനൊപ്പം തന്നെ കൈ നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. ഈ ഓണക്കാലത്തു നിവിൻ പോളിയെ നായകനാക്കി കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രം ഒരുക്കിയിരിക്കുകയാണ് സംവിധായകൻ അൽത്താഫ് സലീം. പ്രേമത്തിലൂടെ നടനായാണ് അൽത്താഫിനെ മലയാളികൾ ആദ്യം കാണുന്നത്. പിന്നീട് സഖാവിലെ കഥാപാത്രവും ഏറെ ജനകീയമായി. നടനായും സംവിധായകനായും മികവു തെളിയിക്കുന്ന അൽത്താഫ് തന്‍റെ ആദ്യ സിനിമയുടെ വിശേഷങ്ങളിലൂടെ...



വ്യത്യസ്തമായ പേര്

ഈ സബ്ജക്ട് തീരുമാനിച്ചുകഴിഞ്ഞ് ഞാനും എന്‍റെ സഹ എഴുത്തുകാരനായ ജോർജ് കോരയും ഈ വിഷയത്തിൽ ഏറെ റിസേർച്ച് ചെയ്തിരുന്നു. ആ സമയത്താണ് ചന്ദ്രമതി ടീച്ചറിന്‍റെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നോണ്‍ഫിക്ഷൻ ബുക്ക് വായിക്കുന്നത്. ആ പേര് ഏറെ ആകർഷകമായി മനസിൽ തോന്നി. അങ്ങനെ ടീച്ചറിനെ പോയികണ്ട്, ടീച്ചറിന്‍റെ അനുവാദത്തോടെയാണ് ഈ പേര് സിനിമയിലേക്ക് എടുക്കുന്നത്.

കുടുംബകഥ

ഒന്നു രണ്ടു കഥകൾ മനസിലുണ്ടായിരുന്നു. അതിൽ നിന്നുമാണ് ഈ സബ്ജക്ട് തെരഞ്ഞെടുക്കുന്നത്. കാലിക പ്രസക്തമായ വിഷയമാണിതിന്‍റെ പ്രത്യേകത. ആൾക്കാർക്കു ഇതിലേക്കു കൂടുതൽ റീച്ചാകാൻ സാധിക്കുമെന്നു കരുതിയിരുന്നു.



താരനിര

നിവിൻ പോളി

ഈ കഥയെക്കുറിച്ച് അൽഫോണ്‍സ് പുത്രനോടാണ് ആദ്യം പറയുന്നത്. അൽഫോണ്‍സിന്‍റെ നിർദ്ദേശമായിരുന്നു നിവിൻ ഈ കഥാപാത്രമായി അഭിനയിച്ചാൽ നന്നാകുമെന്നത്. കഥാപാത്രത്തിനായി നിവിൻ കുറച്ചു ശരീര വണ്ണമൊക്കെ കൂട്ടിയിരുന്നു. അതു നമ്മൾ നിവിനോട് ആദ്യം തന്നെ പറഞ്ഞിരുന്നു.



ശാന്തികൃഷ്ണ

ഷീല ചാക്കോ എന്ന കഥാപാത്രമായി കുറച്ചുപേരെ ഷോർട്‌ലിസ്റ്റ് ചെയ്തിരുന്നു. ആ സമയത്താണ് ടീവിയിൽ ശാന്തി മാമിന്‍റെ ഒരു പ്രോഗ്രാം കാണുന്നത്. അപ്പോൾ ഈ കഥാപാത്രമായി ശാന്തി മാം വന്നാൽ നന്നായിരിക്കുമെന്നു തോന്നി. അങ്ങനെയാണ് ശാന്തി മാമിനെ സമീപിക്കുന്നത്. മാം അപ്പോൾ യുഎസിലാണ്. അവിടേക്കു തിരക്കഥ അയച്ചു കൊടുത്തു. അതു വായിച്ച് മാമിന് അതിഷ്ടമായി. പിന്നീട് ബംഗളൂരുവിൽ വന്നപ്പോൾ നേരിട്ടുപോയി സംശയങ്ങളൊക്കെ തീർത്തു. അങ്ങനെ കമ്മിറ്റ് ചെയ്യുകയായിരുന്നു. സിനിമയുടെ വിജയത്തിനു ശാന്തിമാമിന്‍റെ പെർഫോമൻസ് ഏറെ പ്രാധാന്യമേറിയതാണ്



ലാൽ

ഒന്നുരണ്ടുപേരെ ആലോചിച്ചിരുന്നെങ്കിലും എനിക്കു വേണ്ടിയിരുന്നത് ലാൽ സാർ തന്നെയായിരുന്നു. വലിയ ശരീരവും ഘനമുള്ള ശബ്ദവും എന്നാൽ അതിനു നേരെ വിപരീതമായ സ്വഭാവമുള്ള ഒരു കഥാപാത്രമാണത്. കോമഡിയും സെന്‍റിമെൻസും ഒരുപോലെ വർക്കൗട്ട് ആകണം. അപ്പോൾ ലാൽ സാറിലൂടെ ആ കഥാപാത്രമെത്തിയാൽ അതു പ്രേക്ഷകർക്കു കൂടുതൽ അടുപ്പിക്കാനാകുമെന്നു തോന്നിയിരുന്നു.



ഐശ്വര്യ ലക്ഷ്മി

റേച്ചൽ എന്ന കഥാപാത്രത്തിനായി കാസ്റ്റിംഗ് കോൾ നടത്തിയിരുന്നു. അങ്ങനെയാണ് ഐശ്വര്യ ഈ ചിത്രത്തിലേക്കെത്തുന്നത്. ആദ്യ സിനിമയുടെ ഒരു ടെൻഷനുമില്ലാതെ മികച്ച രീതിയിൽ ആ കഥാപാത്രമായി മാറാൻ ഐശ്വര്യക്കു സാധിച്ചു.



നിർമ്മാതാവായി നിവിൻ

നിവിൻ പോളിയുടെ ന്ധഭാഗത്തു നിന്നും ഒരു നിർമ്മാതാവിന്‍റെ ഫീൽ എനിക്കു തോന്നിയിരുന്നില്ല. കാരണം പ്രൊഡക്ഷൻ സൈഡ് നോക്കാനായി മറ്റാൾക്കാരെ നിയമിച്ചിരുന്നു. മറ്റുള്ളതിലേക്കു ശ്രദ്ധ പോയാൽ നന്നുടെ ക്രീയേറ്റീവ് സൈഡ് വീക്കായിപ്പോകും. അപ്പോൾ നമ്മുടെ സ്വാതന്ത്ര്യത്തിനു വിലങ്ങാവാത്ത വിധം എല്ലാം മാനേജ് ചെയ്താണ് ഈ ചിത്രം ഒരുക്കിയത്. ആദ്യം നിവിനും അൽഫോണ്‍സും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കാനിരുന്നത്. പിന്നീടത് നിവിൻ മാത്രമേറ്റെടുക്കുകയായിരുന്നു. നമ്മൾ അറിയുന്ന ടീമാകുന്പോൾ സിനിമയെ അത്രത്തോളം കംഫർട്ടബിളാക്കി ഒരുക്കാൻ സാധിക്കും.



പാട്ട് ആദ്യമെത്തുന്നു

ഈ സബ്ജക്ട് പറയുന്പോൾ അതിനെ മാറ്റി നിർത്തി ട്രെയിലർ ഒരുക്കാനാവില്ല. അതേ സമയം പ്രേക്ഷകർ തിയറ്ററിലെത്തുന്പോൾ ചിത്രത്തിന്‍റെ പുതുമയും നഷ്ടപ്പെടരുത്. അപ്പോൾ പിന്നെ പ്രക്ഷകരെ കബളിപ്പിക്കാനായി ഒരു ട്രെയിലർ വേണ്ടെന്നു തോന്നി. അങ്ങനെയാണ് ട്രെയിലർ ഒഴിവാക്കി ചിത്രത്തിന്‍റെ പാട്ട് പ്രേക്ഷകരിലേക്കു ആദ്യമെത്തിച്ചത്.




സിനിമയിലേക്ക്

ആലുവയാണ് എന്‍റെ സ്വദേശം. പഠിക്കുന്ന സമയം മുതൽ സിനിമ മനസിലുണ്ടായിരുന്നു. പ്രേമത്തിൽ അഭിനേതാവായാണ് ഞാൻ സിനിമയിലേക്കെത്തുന്നത്. പക്ഷേ, പ്രേമത്തിനു മുന്പുതന്നെ ഈ പ്രോജക്ടിനെക്കുറിച്ച് ചർച്ച തുടങ്ങിയിരുന്നു. ആ സിനിമയിൽ അവസരം കിട്ടിയപ്പോൾ അഭിനയിക്കുകയും ഒപ്പം ടെക്നിക്കലിയായിട്ടുള്ള കാര്യങ്ങളും ഗൃഹസ്ഥമാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ആ സമയത്താണ് നിവിനോടും ഈ ത്രെഡ് പറയുന്നത്.



അഭിനേതാവായും

അഭിനയം എനിക്കേറെ ഇഷ്ടമുള്ള കാര്യമാണ്. ഇനി അഭിനയിക്കുന്നത് മന്ദാകിനി എന്ന സിനിമയിലാണ്. ഞാൻ, ശബരി, സിജു തുടങ്ങിയ പ്രേമം ടീമെത്തുന്ന ചിത്രമാണത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.