Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
‘പക്ഷികളുടെ മണ’വുമായ് ക്രോസ്റോഡിൽ നയന സൂര്യൻ
Friday, October 13, 2017 4:43 AM IST
ലെനിൻ രാജേന്ദ്രൻ, ഡോ.ബിജു, കമൽ തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ അസിസ്റ്റന്റായി എട്ടു വർഷത്തെ അനുഭവപരിചയം നേടിയ നയന സൂര്യൻ സ്വതന്ത്രസംവിധായികയായ ആദ്യ ചിത്രമാണ് ക്രോസ് റോഡിലെ "പക്ഷികളുടെ മണം' എന്ന ചലച്ചിത്രം. വംശനാശം സംഭവിച്ച ഒരു പക്ഷിയെ തേടിപ്പോകുന്ന ഒരു പെണ്ണിന്റെ കഥയാണ് പക്ഷികളുടെ മണം. ഡിഗ്രിക്കു പഠിക്കുന്പോൾ തുടങ്ങിയ ഒരാഗ്രഹമാണ് നയനയ്ക്ക് സിനിമ. ഐഎഫ്എഫ്കെയിൽ പങ്കെടുത്തപ്പോഴാണ് സിനിമ മനസിൽ കയറിയത്. പിന്നെ സിനിമയ്ക്കു പിന്നാലെയായി നയനയുടെ യാത്രകൾ. പ്രകൃതിയെയും യാത്രകളെയും പ്രണയിക്കുന്ന നയനയുടെ സിനിമാവർത്തമാനങ്ങളിലേക്ക്...
സിനിമയിലേക്കുള്ള വഴി.... ?
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കടുത്ത് ആലപ്പാട് പഞ്ചായത്തിലെ അഴീക്കലാണ് എന്റെ സ്വദേശം. ലെനിൻ രാജേന്ദ്രൻ സാറിന്റെ അസിസ്റ്റന്റായിട്ടായി മകരമഞ്ഞ് എന്ന പടത്തിലാണു തുടക്കം. ആദ്യപടം കഴിഞ്ഞപ്പോൾ സിഡിറ്റിൽ എഡിറ്റിംഗ് പഠിക്കാൻ ചേർന്നു. പിന്നീടു ഡോ. ബിജുസാറിന്റെ ആകാശത്തിന്റെ നിറത്തിൽ വർക്ക് ചെയ്തു. മുപ്പതു ദിവസത്തോളം ആൻഡമാനിലായിരുന്നു. അതൊരു നല്ല അനുഭവം ആയിരുന്നു. ആ സിനിമയിൽ മാത്രമാണ് ബിജുസാറിനൊപ്പം വർക്ക് ചെയ്തത്. പിന്നീടു നിരന്തരം സിനിമകളുണ്ടായിരുന്നു. അതിനാൽ എഡിറ്റിംഗിലേക്കു തിരിഞ്ഞില്ല. സംവിധാനത്തിൽ തന്നെ ശ്രദ്ധനല്‍കി.
കമൽസാറിനൊപ്പം സെല്ലുലോയ്ഡ് മുതൽ ഉട്ടോപ്യയിലെ രാജാവു വരെയുള്ള പടങ്ങളിൽ വർക്ക് ചെയ്തു. ജിത്തു ജോസഫ്, കമൽ സാറിന്റെ മകൻ ജെനൂസ് എന്നിവരുടെയൊക്കെയൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ഒന്‍പതു ഫീച്ചർ ഫിലിമുകളിൽ അസിസ്റ്റ് ചെയ്തു. എട്ടു വർഷമായി സിനിമയിൽത്തന്നെയാണ്. ലെനിൻ സാറിനൊപ്പം ധാരാളം ഡോക്യുമെന്ററികളിലും സിനിമകളിലും സ്റ്റേജ് ഷോകളിലും അസിസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ കെഎസ്എഫ്ഡിസിയിൽ ചെയർമാന്റെ പിഎ പോസ്റ്റിൽ വർക്ക് ചെയ്യുന്നു.
ക്രോസ് റോഡ് എന്ന സിനിമ...?
ലെനിൻ രാജേന്ദ്രൻ ചെയർമാനായ ഫോറം ഫോർ ബെറ്റർ ഫിലിംസാണ് ക്രോസ് റോഡ് എന്ന സിനിമയുടെ ആശയം അവതരിപ്പിച്ചത്. 10 സംവിധായകർ കൂടി സ്ത്രീകേന്ദ്രീകൃതമായ പത്തു ചെറുസിനിമകൾ ചെയ്യുക എന്നതായിരുന്നു പ്ലാൻ. അതിൽ ഒരു സംവിധായികയുടെ സിനിമ കൂടി ഉണ്ടാവണം എന്നു തീരുമാനമായി. അപ്പോൾ ഡോ.ബിജുവാണ് എന്റെ പേരു നിർദേശിച്ചത്. അദ്ദേഹം എന്റെ പേരു നിർദേശിച്ചതിൽ എനിക്കു സന്തോഷം തോന്നി.പത്തു സ്ത്രീമുഖങ്ങളെയാണ് ക്രോസ് റോഡിലൂടെ അവതരിപ്പിക്കുന്നത്.
പക്ഷികളുടെ മണം- പ്രമേയം, കഥാപശ്ചാത്തലം...?
ഒരു പക്ഷിനിരീക്ഷകയുടെ കഥയാണത്. മൈഥിലി, വിജയ്ബാബു, സിദ്ധാർഥ് ശിവ, ചേതൻ, ഗംഗാധരമേനോൻ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്പലക്കര ഗ്ലോബൽ ഫിലിംസിനുവേണ്ടി അനിൽകുമാറാണ് ചിത്രം നിർമിച്ചത്. മേക്കിംഗിന്റെ എല്ലാ ഘട്ടങ്ങളിലും ലെനിൻ സാറിന്റെ സപ്പോർട്ടുണ്ടായിരുന്നു. വംശനാശം സംഭവിച്ച ഒരു പക്ഷിയെ തേടിപ്പോകുന്ന ഒരു പെണ്ണിന്റെ കഥയാണ് പക്ഷികളുടെ മണം. വിവാഹത്തിനു മുന്‍പും അതിനുശേഷവുമുള്ള പെണ്ണിന്റെ ജീവിതവും ചിത്രം പറയുന്നുണ്ട്.
പക്ഷിക്കു വംശനാശം സംഭവിക്കുന്നതുപോലെ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും വിലങ്ങുകൾ വരുന്നു. വിവാഹത്തിനുമുന്‍പ് പല മേഖലകളിലും തിളങ്ങിനിന്ന പല സ്ത്രീകളും വിവഹശേഷം അതെല്ലാം മാറ്റിവച്ച് കുട്ടി- കുടുംബം എന്ന ചിന്തകളിലേക്കു പോകുന്നുണ്ട്. അത് സ്വാഭാവികമായോ മറ്റാരുടെയെങ്കിലും പ്രേരണയാലോ ആവാം. എപ്പോഴെങ്കിലും അവർക്ക് അതൊക്കെ തിരിച്ചുപിടിക്കണമെന്ന തോന്നൽ ഉണ്ടാകുന്പോൾ അതിനു വലിയ പിന്തുണ ആവശ്യമായിവരും. നാം പുരോഗമനത്തിലേക്കു പോവുകയാണെന്നു പറഞ്ഞാലും വാസ്തവത്തിൽ സ്ത്രീയുടെ സ്വാതന്ത്ര്യവും പുരോഗമനവുമൊക്കെ എവിടെയാണ് എന്ന ചോദ്യമാണ് പക്ഷികളുടെ മണം എന്ന സിനിമ ഉന്നയിക്കുന്നത്. ഇന്നു ദാന്പത്യജീവിതങ്ങളിലുണ്ടാകുന്ന അകൽച്ചയും ഈ സിനിമയിൽ പരാമർശിക്കപ്പെടുന്നുണ്ട്. പ്രണയിച്ചു വിവാഹം കഴിച്ചവർ പോലും അഞ്ചാറുവർഷം കഴിയുന്നതോടെ ഒരു വീട്ടിൽ എന്തിനൊക്കെയോ ഒന്നിച്ചുകഴിയുന്നു എന്നതിനപ്പുറം പരസ്പരവിശ്വാസവും സ്നേഹവുമൊക്കെ നഷ്ടപ്പെട്ടവരായി മാറുന്നു. പണ്ടൊണ്ടെ ഇത്തരം അകൽച്ചകൾ ഇല്ലായിരുന്നു. നമ്മുടെയൊക്കെ അപ്പൂപ്പനും അമ്മൂമ്മയും ജീവിച്ചതുപോലെയല്ല ഇപ്പോഴത്തെ ജനറേഷന്റെ ജീവിതവും കാഴ്ചപ്പാടുകളുമൊക്കെ. ബന്ധങ്ങളും അടുപ്പവുമൊക്കെ പണ്ടത്തെ അപേക്ഷിച്ച് ഇന്നു കുറഞ്ഞുവരികയാണ്. വർത്തമാനകാലസമൂഹത്തിലെ അത്തരം മാറ്റങ്ങൾ കൂടി പ്രതിപാദിക്കുന്ന സിനിമയാണ് പക്ഷികളുടെ മണം.
മൈഥിലി, വിജയ് ബാബു....
ഭാര്യാഭർത്താക്കന്മാരായാണ് മൈഥിലിയും വിജയ്ബാബുവും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പക്ഷിനിരീക്ഷക എന്ന കഥാപാത്രത്തെ മൈഥിലി മികവുറ്റതാക്കിയിരിക്കുന്നു. മാനത്തേക്കു നോക്കി എപ്പോഴും പക്ഷികളെ തിരഞ്ഞു നടക്കുന്ന ഒരു കഥാപാത്രം. കുളത്തൂപ്പുഴയ്ക്കു സമീപം അരിപ്പ എന്ന സ്ഥലത്തെ കാട്ടിലായിരുന്നു ചിത്രീകരണം. മൈഥിലിയെ കാട്ടിലേക്ക് ഇറക്കിവിട്ടപ്പോൾ ഒരു പക്ഷിനിരീക്ഷക കാട്ടിൽ എങ്ങനെയാണോ പെരുമാറുന്നത് അങ്ങനെതന്നെ എനിക്കു ഫീൽ ചെയ്തു. വാവ എന്നാണ് മൈഥിലിയുടെ കാരക്ടറിന്റെ പേര്.
ജോജോ എന്നാണ് വിജയ്ബാബു ചെയ്ത കഥാപാത്രത്തിന്റെ പേര്. അസാധാരണ പെർഫോമൻസ് ആയിരുന്നു ഈ ചിത്രത്തിൽ വിജയ്ബാബുവിന്റേത്. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ഏറെ വിശദീകരണമില്ലാതെ തന്നെ അദ്ദേഹം പെട്ടെന്ന് ഉൾക്കൊള്ളുകയും അത് ഷോട്ടിൽ ഇംപ്രൂവ് ചെയ്തു നല്‍കുകയുമായിരുന്നു അദ്ദേഹം.
ഏറെ രസകരമായി, നോണ്‍ സ്റ്റോപ് ആയി കോമഡിയൊക്കെ പറഞ്ഞു സെറ്റിനെ സജീവമാക്കിയതു സിദ്ധാർഥ് ചേട്ടനായിരുന്നു. ടോം എന്നാണ് സിദ്ധാർഥ് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചേതൻ അവതരിപ്പിച്ചത്. കൃഷ്ണൻ മാത്രമാണ് വംശനാശം സംഭവിച്ച പക്ഷിയെ മുന്‍പു കണ്ടിട്ടുള്ളത്. കൃഷ്ണനാണ് അവരെ ആനയിച്ചുകൊണ്ടു കാട്ടിലേക്കു പോകുന്നത്.
18 മിനിറ്റാണല്ലോ സിനിമയുടെ ദൈർഘ്യം. അതു പരിമിതിയായി തോന്നിയോ...?
ചെറിയ സിനിമകൾ ചെയ്യാനാണ് പ്രയാസം. ഏതു കാര്യവും വളരെ സൂക്ഷ്മതയോടെ ശ്രദ്ധിച്ചു ചെയ്യേണ്ടിവരും. നമുക്കു ഫ്രീയായി വർക്ക് ചെയ്യാനാവില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ കഥ ഒതുക്കത്തിൽ പറയേണ്ടിവരുന്നത് ഏറെ ശ്രമകരമാണ്. സ്ക്രിപ്റ്റിൽ പ്ലാൻ ചെയ്ത പല സീനുകളും സിനിമയുടെ ദൈർഘ്യത്തിലുള്ള പരിമിതി കാരണം പിന്നീടു മാറ്റിവയ്ക്കേണ്ടിവന്നു.
സാങ്കേതികപിന്തുണ....?
ക്രോസ് റോഡിലെ 10 സിനിമകളിൽ എല്ലാ ഡിപ്പാർട്ട്മെന്റിലും ഏറ്റവുമധികം പുതിയ ആളുകൾ വർക്ക് ചെയ്തത് എന്റെ സിനിമയിലാണ്. ലെനിൻ രാജേന്ദ്രൻ സാറിന്റെ മകൻ ഗൗതം ലെനിനാണ് കാമറ ചെയ്തത്. മധു അന്പാട്ട് സാറിന്റെ അസോസിയേറ്റ് ആയിരുന്നു ഗൗതം. ഗൗതമിന്റെ ആദ്യത്തെ ചിത്രമാണിത്. വളരെ മനോഹരമായിത്തന്നെ ഗൗതം ചെയ്തിട്ടുണ്ട്. ബാക്ക് ഗ്രൗണ്ട് ചെയ്ത അജയ് തിലകിന്റെയും ആദ്യസിനിമയാണു പക്ഷികളുടെ മണം. രമേഷ് നാരായണ്‍ സാറിനൊപ്പവും മറ്റ് അനവധി മ്യൂസിക് ഡയറക്ടേഴ്സിനൊപ്പവും അജയ് വർക്ക് ചെയ്തിട്ടുണ്ട്. കോസ്റ്റ്യൂം ഡിസൈനർ ഹർഷാ സഹദും ആദ്യമായാണ് സിനിമയിൽ കോസ്റ്റ്യൂം ചെയ്യുന്നത്. ഈ സിനിമയ്ക്കുശേഷം മറ്റു ചില സിനിമകളിൽ അർഷ വർക്ക് ചെയ്തു. ഇവരെല്ലാവരും എനിക്കുവേണ്ടി നന്നായി ഏറ്റവും വർക്ക് ചെയ്തു. എന്റെ സിനിമയിലൂടെയാണ് ഇവരുടെ എൻട്രി എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. ഡോ.ബിജുവിന്റെ സിനിമകളിലുൾപ്പെടെ വർക്ക് ചെയ്തിട്ടുള്ള കാർത്തിക് ആണ് എഡിറ്റിംഗ് നിർവഹിച്ചത്.
സിനിമയെക്കുറിച്ചുള്ള നയനയുടെ കാഴ്ചപ്പാടുകൾ...?
നമ്മൾ ചെയ്യുന്ന സിനിമ അതു കാണുന്നവരിൽ നിന്ന് അകന്നുനിൽക്കുന്നതാവരുത്. അവനു തന്റെ ജീവിതപരിസരങ്ങളുമായി സിനിമയെ ബന്ധിപ്പിക്കാവണം എന്നു വിശ്വസിക്കുന്ന ഒരാളാണു ഞാൻ. നമ്മുടെയൊക്കെ വീട്ടിൽ നടക്കുന്ന കാര്യങ്ങളാണ് പക്ഷികളുടെ മണത്തിലെ കാഴ്ചകളെന്ന് ഈ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ച് എന്റെ ചില സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടിരുന്നു. വാസ്തവത്തിൽ, എന്റെ സുഹൃത്തുക്കളിൽ പലരും പങ്കുവച്ചിട്ടുള്ള കാര്യങ്ങൾ തന്നെയാണ് ഞാൻ ഈ സിനിമയിൽ കൊണ്ടുവന്നിട്ടുള്ളത്. ഞാൻ വിവാഹിതയല്ല. പക്ഷേ, വിവാഹിതരായ സുഹൃത്തുക്കൾ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ നിന്നാണ് ഞാൻ ആദ്യത്തെ സിനിമ ചെയ്തിരിക്കുന്നത്. ശരിക്കും ഇങ്ങനെതന്നെയാണു ജീവിതം എന്നു സ്ക്രിപ്റ്റ് വായിക്കുന്പോൾ കിട്ടുന്ന ഒരു ഫീൽ സിനിമകാണുന്പോഴും അവർക്ക് കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. ഒരു സിനിമ കാണുന്പോൾ ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഒരു കാരക്ടറിനെ ആ സിനിമയിൽ കാണാനാവുക, ഏതെങ്കിലുമൊക്കെ നിമിഷങ്ങളിൽ ഞാൻ അനുഭവിച്ചിട്ടുള്ള ചില നിമിഷങ്ങൾ ആ സിനിമയിൽ കാണാനാവുക എന്നതൊക്കെ സിനിമയും കാഴ്ചക്കാരനും തമ്മിലുള്ള ആശയവിനിമയം വളരെ പെട്ടെന്നു സാധ്യമാക്കുന്നു. കാണുന്നവന് എപ്പോഴും അത്തരം ഒരു ഫീൽ കൊണ്ടുവരാൻ കഴിയുന്നതാവണം സിനിമ എന്നുള്ളതാണ് എന്റെ സിനിമാസങ്കല്പം. ആ തരത്തിൽ തന്നെയാണ് എന്റെ സിനിമ ഞാൻ വർക്കൗട്ട് ചെയ്തിരിക്കുന്നത്.
പ്രതിഭാധനരായ ചലച്ചിത്രകാരന്മാർക്കൊപ്പമാണല്ലോ വർക്ക് ചെയ്തിരുന്നത്. ഈ സിനിമയിൽ അവരുടെ സ്വാധീനം എത്രത്തോളമാണ്....?
എനിക്ക് അതിനെ സ്വാധീനം (influence) എന്നു പറയാവില്ല. അവരൊക്കെ പഠിച്ചുതന്നെ ഓരോ കാര്യവും എനിക്കു സഹായകമായിട്ടുണ്ട്. ലെനിൻ സാറാണ് ആദ്യമായി എന്റെ കൈ പിടിച്ച് ക്ലാപ് കൊടുത്തത്. എന്തിനാണ് ക്ലാപ്പ് കൊടുക്കുന്നത് എന്നതിനെക്കുറിച്ചുള്ള ക്ലാസാണ് അന്ന് അദ്ദേഹത്തിൽ നിന്നു കിട്ടിയത്. ആദ്യമായി സിനിമ ചെയ്യാനിറങ്ങിയപ്പോൾ വലിയ ടെൻഷനുണ്ടായിരുന്നു. പക്ഷേ, ആദ്യ ഷോട്ട് കഴിഞ്ഞപ്പോഴേക്കും ഞാൻ സിനിമയിലേക്കു വീണു. ഇത്രയും നാളും ഞാൻ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ വർക്കൗട്ട് ചെയ്യാൻ കഴിയുന്നതായി എനിക്ക് അനുഭവപ്പെട്ടു. കുറേ സിനിമകളായി ഞാൻ പഠിച്ചതൊക്കെയും അപ്പോൽ എനിക്കു പ്രാവർത്തികമാക്കാൻ കഴിഞ്ഞു. ഞാൻ വർക്ക് ചെയ്ത സിനിമകളിലെ സംവിധായകർ പറഞ്ഞുതന്ന ചെറിയചെറിയ കാര്യങ്ങൾ തന്നെയാണ് ഞാൻ സ്വതന്ത്രമായി ഒരു വർക്ക് ചെയ്തപ്പോൾ എനിക്കു സഹായകമായത്. സ്റ്റോറി മാത്രമാണ് നമുക്കു സ്വന്തമായി ഉണ്ടാക്കാനാവുന്നത്. ബാക്കിയെല്ലാം അവർക്കൊപ്പം നിന്നു നേടിയ അനുഭവപാഠങ്ങളാണ്. അവർ പഠിപ്പിച്ചുതന്നതൊക്കെയും ആ സമയത്ത് എനിക്കു പ്രയോജനപ്പെടുത്താനായി.
മേക്കിംഗിൽ പോസിറ്റീവായി തോന്നിയത്..?
ലെനിൻ സാർ ഉൾപ്പെടെയുള്ളവരെ ഞാൻ എപ്പോഴും എന്റെ കൂടെയുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത പല സുഹൃത്തുക്കളിൽനിന്നും ഈ സിനിമയുടെ നിർമാണത്തിന്റെ പല ഘട്ടങ്ങളിലും ധാരാളം സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. അതെല്ലാം പോസിറ്റീവായി കാണുന്നു. നമ്മൾ ഒരു നല്ല കാര്യം ചെയ്യാൻ പോകുന്പോൾ നമ്മളെ ഹെൽപ് ചെയ്യാനുള്ള നല്ല മനസ് ആളുകൾ പ്രകടിപ്പിക്കുന്നതായി എനിക്ക് ഫീൽ ചെയ്തു. കോട്ടയം സ്ളാങ് സംസാരിക്കുന്ന കഥാപാത്രമാണ് പക്ഷികളുടെ മണത്തിലെ ടോം. ആര്യ, ബിനോയ് എന്നീ കോട്ടയം സുഹൃത്തുക്കളാണ് ടോമിനു വേണ്ടി ഞാൻ എഴുതിയ സംഭാഷണങ്ങൾ കോട്ടയം സ്ളാങ്ങിൽ മാറ്റിയെഴുതി സഹായിച്ചത്. ദീപു എന്ന സുഹൃത്താണ് സെറ്റിൽ എനിക്ക് ഒരു ബുദ്ധിമുട്ടും വരാത്തവിധം ആർട്ടിസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മാനേജ് ചെയ്തത്. ലെനിൻ സാറും ഇടയ്ക്കു സെറ്റിൽ വന്ന് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. കമൽ സാറും കാര്യങ്ങൾ വിളിച്ച് അന്വേഷിച്ചിരുന്നു.
മേക്കിംഗിൽ വെല്ലുവിളിയായി അനുഭവപ്പെട്ടത്...?
ക്രോസ് റോഡിൽ ഞാൻ വർക്ക് ചെയ്തത് ദേശീയ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന സംവിധായകർക്കൊപ്പമാണ്. അവർക്കൊപ്പമാണ് എന്റെയും സിനിമ ചേർത്തുവയ്ക്കപ്പെടുന്നത്. എന്റെ ഗുരുവായ ലെനിൻ സാറിനൊപ്പം എനിക്കൊരു വർക്ക് ചെയ്യാനാവുക എന്നതു തന്നെ വലിയ കാര്യമാണ്. അത്രയും നന്നായി എനിക്കു ചെയ്യാനാകണം എന്ന ചിന്ത വാസ്തവത്തിൽ വലിയ ടെൻഷൻ ഉണ്ടാക്കിയിരുന്നു.
വിരലിൽ എണ്ണാവുന്നവർ മാത്രമാണല്ലോ സംവിധാനരംഗത്തുള്ളത്. ഈ രംഗത്തു വന്നപ്പോൾ സ്ത്രീയായതുകൊണ്ട് എന്തെങ്കിലും പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നോ..?
ഒരിക്കലും അത്തരം ബുദ്ധിമുട്ടുകൾ എനിക്കു ഫീൽ ചെയ്തിട്ടില്ല. കൂടുതൽ സ്ത്രീകൾ ഈ രംഗത്തേക്കു വരണമെന്നാണ് ആഗ്രഹിക്കുന്നത്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top