Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
"ഇവിടം സുരക്ഷിതമാണ്, പക്ഷേ....'
Tuesday, January 30, 2018 1:31 PM IST
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ പരിചിതയാണ് സ്വാസിക. തന്റെ നിലപാടിൽ ഉറച്ചു നിൽക്കാനും നോ പറയേണ്ട ഇടങ്ങളിൽ അതു ശക്തമായി പറയാനുള്ള ആർജവവും ഈ കലാകാരി എന്നും കാണിക്കുന്നുണ്ട്. ഗ്ലാമറിനോടു മുഖം തിരിക്കുന്പോഴും വലുപ്പചെറുപ്പമില്ലാതെ തന്റെ കഥാപാത്രത്തെ ഏറ്റവും മികച്ചതാക്കുന്നു ഈ നായിക. സിനിമ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചേദ്യങ്ങളിൽ ഈ നായിക അടിവരയിട്ടു പറയുന്നു. "ഇവിടം സുരക്ഷിതമാണ്, മറ്റെവിടേക്കാളും...’ സ്വാസിക വ്യക്തമാക്കുകയാണ്. തന്റെ വിശേഷങ്ങളും നിലപാടുകളും...
സിനിമയിലെ സ്ത്രീ സുരക്ഷയെപ്പറ്റിയാണ് ഇപ്പോൾ ഏറെയും ചർച്ചകൾ. ഇതുവരെയുള്ള അനുഭവത്തിൽ എന്താണ് അതിനോടുള്ള കാഴ്ചപ്പാട്?
കാസ്റ്റിംഗ് കൗച്ച്, പുരുഷ മേധാവിത്വം എന്നു പറയുന്നതൊക്കെ എല്ലാ ഇൻഡസ്ട്രിയിലുമുള്ളതാണ്. അതു സിനിമാ മേഖലയിൽ മാത്രമുള്ളതല്ല. അത്തരത്തിൽ ഒരാൾ നമ്മളെ സമീപിക്കുന്പോൾ അതു നമ്മുടെ മാത്രം ഇഷ്ടത്തിന്റെ പുറത്തു പോകുന്നതാണ്. ഒരിക്കലും ഈ ഇൻഡസ്ട്രിയിൽ ആരും നമ്മളെ നിർബന്ധിപ്പിച്ച് ഒന്നും ചെയ്യിപ്പിക്കില്ല. ഞാൻ ഒരു റൂമിലിരിക്കുന്പോൾ എന്നെ പിടിച്ചു വലിച്ചോ, മറ്റൊരു മുറിയിലേക്കു നിർബന്ധപൂർവമോ ബലപ്രയോഗത്തിലൂടെയോ കൊണ്ടുപോവുകയില്ല.
അതേ സമയം ഐടി പോലുള്ള പല ഫീൽഡിലും അത്തരത്തിൽ ബലാൽക്കാരമായ കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞറിയാം. പക്ഷേ, സിനിമ മേഖലയിൽ അത്തരത്തിലൊരു കാര്യമില്ലെന്നു ഉറപ്പായും പറയാം. എനിക്കിഷ്ടമുണ്ടെങ്കിൽ പോകാം, എന്തും ചെയ്യാം. നമ്മുടെതായ ലക്ഷ്യങ്ങൾ നേടാൻ ആ വഴി തെരഞ്ഞെടുക്കണമെന്നുള്ളവർക്ക് അതാകാം. അതു അവരവരുടെ താല്പര്യമാണ്. സിനിമാ യാത്രയിൽ ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലുമൊക്കെ അത്തരത്തിലുള്ള സമീപനവുമായി മുന്നിൽ വരാം. നേട്ടത്തിനുവേണ്ടി അതിനു പിന്നാലെ പോകുന്നവരുണ്ടാകും. പക്ഷേ, നമ്മുടെ കഴിവിലുള്ള വിശ്വാസവും നല്ല അവസരങ്ങൾ തേടിയെത്തുമെന്ന ധൈര്യവുമുണ്ടെങ്കിൽ നമുക്കതിനെ തരണം ചെയ്യാൻ സാധിക്കും. എന്തായാലും നിർബന്ധപൂർവമോ ബലാൽക്കാരമോ ആയി അത്തരമൊരു അനുഭവം നേരിടേണ്ടി വരില്ലെന്ന പൂർണ സുരക്ഷിതത്വം ഈ മേഖലയ്ക്കുണ്ടെന്നാണ് എന്റെ അഭിപ്രായം.
സിനിമയിലും സീരിയലിലുമായി കുറെയേറെ വർഷങ്ങൾ. അഭിനയ മേഖലയിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?
സിനിമയും കലയുമായി നേരിട്ടു ബന്ധമുള്ള ആരും കുടുംബത്തിലുണ്ടായിരുന്നില്ല. ചെറുപ്പം മുതൽ നൃത്തവും നാടകവുമൊക്കെ സ്കൂൾ തലത്തിൽ ഞാൻ ചെയ്തിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്തു പരസ്യം ചെയ്താണ് തുടങ്ങുന്നത്. പിന്നെ ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു മാഗസിന്റെ കവർ ഞാനായിരുന്നു. ആ സമയത്താണ് തമിഴ് സംവിധായകൻ സുന്ദർ സാർ ആദ്യ സിനിമയുടെ ഓഡിഷനുവേണ്ടി കേരളത്തിൽ വന്നത്. അങ്ങനെയാണ്എന്റെ ഫോട്ടോ കാണുന്നതും ഓഡിഷനിലേക്കു വിളിച്ചതും. അദ്ദേഹത്തിന്റെ ആദ്യ സിനിമ വൈഗയിൽ നായികയായി അവസരം കിട്ടി. 2011ലാണ് ആദ്യ സിനിമ ചെയ്തത്. അതിനു ശേഷം കുറച്ചു തമിഴ് ചിത്രങ്ങൾ കൂടി ചെയ്തു. പിന്നീടാണ് മലയാളത്തിലേക്കെത്തുന്നത്. ഇപ്പോഴും ആങ്കറിംഗും സീരിയലും സ്റ്റേജ് പ്രോഗ്രാമുകളും സിനിമയും ചെയ്യുന്നുണ്ട്.
സിനിമയിലും സീരിയലിലും ഇപ്പോൾ സജീവമായി നിൽക്കുന്നു. സിനിമയിൽ നിന്നും സീരിയലിലേക്കെത്തുന്നത്?
തുടക്കസമയത്ത് മികച്ച തമിഴ് സിനിമകളാണ് ചെയ്തിരുന്നത്. പക്ഷേ, അവിടെ സെറ്റിലാവാത്തതു കൊണ്ടോ, പിആർഒ വർക്ക് ഇല്ലാത്തതിനാലോ എന്നറിയില്ല അടുത്ത പടി എന്ന നിലയിൽ മികച്ച അവസരങ്ങൾ അവിടെ നിന്നും കിട്ടിയിരുന്നില്ല. പിന്നീട് കുറച്ചുനാളിനുശേഷമാണ് മലയാളത്തിൽ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമ കന്പനി, ഒറീസ തുടങ്ങിയ ചിത്രങ്ങളും ചെയ്തിരുന്നു. വീണ്ടും ഇടവേള വന്നു. അപ്പോഴാണ് കാലടി ശ്രീശങ്കര കോളേജിൽ നിന്നും ബി.എ ഭരതനാട്യം കോഴ്സ് ചെയ്യുന്നത്. ആ സമയത്ത് സീരിയലിൽ നിന്നും അവസരങ്ങളെത്തിത്തുടങ്ങി. മഴവിൽ മനോരമ ലോഞ്ച് ചെയ്ത സമയമായിരുന്നു. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതാണെന്ന തോന്നലാണ് സീരിയലിലേക്കെത്തിച്ചത്. ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് ചാനലുകളിലും സീരിയലിൽ ചെയ്തു.
സിനിമയിൽ നിന്നും സീരിയിലിലേക്കെത്തുന്പോഴുള്ള വ്യത്യാസം എന്താണ് തോന്നുന്നത്..?
സിനിമയെ അപേക്ഷിച്ച് സീരിയലിന്റെ ഷെഡ്യൂളൊക്കെ കുറച്ച് ടൈറ്റായിരിക്കും. ഒരു ദിവസം തന്നെ കുറേ സീനെടുക്കാനുണ്ടാകും. പക്ഷേ, എന്നെ സംബന്ധിച്ച് ഞാൻ ആഗ്രഹിച്ചിരുന്ന ഒരു പ്രശസ്തി നൽകിയതും ആൾക്കാർ തിരിച്ചറിഞ്ഞു തുടങ്ങുന്നതുമൊക്കെ മിനിസ്ക്രീൻ മുഖേനയാണ്. സീരിയൽ മാത്രമല്ല, ആങ്കറിംഗ്, സ്റ്റേജ് ഷോസ് തുടങ്ങിയവയൊക്കെ അതിന്റെ ഭാഗമായുള്ളതാണ്. അഭിനേത്രി എന്നതിനപ്പുറം ഞാനൊരു ഡാൻസറുകൂടിയാണെന്നു ജനങ്ങൾ തിരിച്ചറിയുന്നതും ഇത്തരം സ്റ്റേജ് ഷോകളിലൂടെയാണ്. മിനി സ്ക്രീനിലൂടെയാണ് ഞാൻ ആഗ്രഹിച്ചതെല്ലാം കിട്ടിയത്. സിനിമയും സീരിയലും തമ്മിൽ ടെക്നിക്കലായും വർക്കിംഗ് പാറ്റേണിലും വ്യത്യാസമുണ്ട്. എങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ എവിടെയായാലും അഭിനയിക്കുക എന്നതാണ് നമ്മുടെ കർമ്മം. അതു മിനിസ്ക്രീനായാലും ബിഗ് സ്ക്രീനായാലും.
അഭിനയത്തിനൊപ്പം നൃത്തവും ജീവിതത്തിന്റെ ഒപ്പമുണ്ടല്ലോ?
ഡാൻസ് പ്രോഗ്രാമുകൾ ഇപ്പോഴും ചെയ്യുന്നുണ്ട്. എങ്കിലും ക്ലാസിക്കൽ ഡാൻസ് കച്ചേരികൾക്കായി അധികം ആൾക്കാരെത്തുന്നില്ല. പിന്നെ അവാർഡ് ഷോസ്, ചാനൽ ഷോസിനായി നാട്ടിലും വിദേശത്തും പോകാറുണ്ട്.
ഇപ്പോൾ ഫ്ളവേഴ്സ് ടീവിയിൽ സീത എന്ന സീരിയലാണ് ചെയ്യുന്നത്. നല്ല പ്രേക്ഷക പ്രതികരണം അതിനുണ്ട്. എവിടെച്ചെന്നാലും അതിന്റെ വിശേഷങ്ങളാണ് ആൾക്കാർ തിരക്കുന്നത്. മലയാളത്തിൽ നായികയായി സിനിമകളൊന്നും ചെയ്തിരുന്നില്ല. എങ്കിലും പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചത് കട്ടപ്പനയിലെ ഋത്വിക് റോഷനിലെ കഥാപാത്രമാണ്. സമീപ കാലത്തു കട്ടപ്പനയിലെ ഋത്വിക് റോഷനും സ്വർണക്കടുവയും നമ്മൾ പോലും വിചാരിക്കാതെ വന്ന രണ്ടു സിനിമകളായിരുന്നു. വലിയൊരു ഇടവേളയ്ക്കു ശേഷം ഞാൻ ചെയ്ത സിനിമകളായിരുന്നു അതുരണ്ടും. പിന്നെ സീരിയിലിലെ താരങ്ങളെ സിനിമയിലേക്കു വിളിക്കാറില്ലെന്ന ഒരു പ്രവണതയുണ്ട്. എങ്കിലും നമ്മളിലേക്കെത്തുന്ന കഥാപാത്രങ്ങളെ നല്ലതാക്കി നല്ല ടീമിനൊപ്പം സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.
സീരിയലിൽ നിൽക്കുന്പോഴും വീണ്ടും സിനിമയിലേക്കെത്തുന്നത് വെല്ലുവിളിയായി തോന്നുന്നുണ്ടോ?
മാറുന്ന സിനിമ കാഴ്ചയിൽ അതു ഓരോ സംവിധായകന്റേയും കാഴ്ചപ്പാടിനനുസരിച്ചാണ്. കട്ടപ്പനയിലേക്കു വിളിക്കുന്പോൾ നാദിർഷ ഇക്ക എന്നെ കണ്ടിട്ടുകൂടിയില്ല. ഇക്കയുടെ ഭാര്യ എന്റെ ഒരു ഡാൻസ് പ്രോഗ്രാം കണ്ടിട്ടാണ് എന്നെപ്പറ്റി പറയുന്നത്. ഒരു പക്ഷേ സീരിയലിൽ അഭിനയിക്കുന്നതിനാൽ ആ വേഷം എനിക്കു നൽകേണ്ടതില്ലെന്നു നാദിർഷായ്ക്കു തോന്നാമായിരുന്നു. എന്നാൽ അതു പ്രേക്ഷകർ സ്വീകരിക്കുമെന്ന ആ സംവിധായകന്റെ തോന്നലാണ് ഞാൻ ആ കഥാപാത്രമായി സിനിമയിലെത്തിയതിനു കാരണമായത്. ബാബു ജനാർദ്ദനൻ ചേട്ടന്റെ സ്വർണക്കടുവയിലേക്കു ബിജു മേനോന്റെ സഹോദരിയുടെ വേഷമാണ് ചെയ്തത്. വളരെ സ്ട്രോംഗായ, പെർഫോം ചെയ്യാനുള്ള ഒരു കഥാപാത്രമായിരുന്നു ആ ചിത്രത്തിലും. അതൊക്കെ ഓരോ സംവിധായകരുടെ തോന്നലാണ്. അത്തരത്തിൽ മികച്ച കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം.
ഇപ്പോൾ നായികയായി ഒരു ഓഫ് ബീറ്റ് ചിത്രം ചെയ്തിരുന്നു. സിജു വിൽസണ്‍, ശബരീഷ് വർമ്മ തുടങ്ങിയവരുമുണ്ട്. ഞാൻ ചെയ്ത വാസന്തി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഒരു ഹീറോയിൻ ഓറിയന്റഡ് മൂവിയാണത്. സ്കൂൾ ഓഫ് ഡ്രാമയിലെ കുട്ടികളാണ് ആ ചിത്രത്തിനു പിന്നിൽ. എന്നിൽ ഒരു കഥാപാത്രം സുരക്ഷിതമാണെന്നു സംവിധായകർക്കു തോന്നിയാൽ ഭാവിയിൽ മികച്ച കഥാപാത്രങ്ങളും ചെയ്യാൻ സാധിക്കും.
ഏറെ പ്രതീക്ഷ നൽകുന്നതാണല്ലോ പുതിയ ചിത്രം ഐനയിലെ കഥാപാത്രം?
ഐനയിൽ വളരെ നിർണായകമായ ഒരു കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. ഒരു കഥാപാത്രത്തിന്റെ തന്നെ പല ഷേഡുകളിലൂടെയാണ് പോകുന്നത്. നാട്ടിൽ എല്ലാവർക്കും നല്ലതു ചെയ്യുന്ന അധ്യാപിക സ്റ്റെല്ല എന്ന കഥാപാത്രമാണ് എന്‍േറത്. ചിത്രത്തിന്റെ സംവിധായകൻ സുന്ദർ സാറിന്റെ ആദ്യ സിനിമയിൽ ഞാൻ നായികയായിരുന്നു. വർഷങ്ങൾക്കു ശേഷം അദ്ദേഹം ആദ്യമായി മലയാളത്തിൽ ഒരു സിനിമ ചെയ്യുന്പോൾ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തിലേക്ക് എന്നെ വിളിച്ചു. ഇത്തരത്തിലുള്ള ഒരു കഥാപാത്രം ആദ്യമായാണ് ഞാൻ ചെയ്യുന്നത്. പിന്നെ എനിക്ക് സിനിമയിലേക്ക് അവസരം നൽകിയ സംവിധായകന്റെ അടുത്ത സിനിമയിലും അഭിനയിക്കാൻ സാധിച്ചു എന്നതാണ് വലിയ സന്തോഷം.
കട്ടപ്പനയിലെ തേപ്പുകാരിയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം എങ്ങനെയായിരുന്നു?
ഇത്രമാത്രം പ്രേക്ഷക ശ്രദ്ധ കിട്ടുന്ന കഥാപാത്രമായിരിക്കും കട്ടപ്പനയിലേതെന്നു കരുതിയിരുന്നില്ല. ആ സിനിമയിൽ അഞ്ചു ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ഉണ്ടായിരുന്നത്. നല്ലൊരു ടീമായതിനാൽ സിനിമയെക്കുറിച്ച് എനിക്കു നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ, തേപ്പുകാരി എന്ന കഥാപാത്രം പ്രേക്ഷകർ ഇത്ര സ്വീകരിക്കുമെന്നും, അതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും കരുതിയിരുന്നില്ല. വളരെ ഷോക്കിംഗായുള്ള അനുഭവമായിരുന്നു അത്. ഇപ്പോഴും ട്രോളുകളിലൂടെയും കോളേജ് സ്റ്റുഡൻസിന്റെ ഇടയിലും ആ കഥാപാത്രം നിറഞ്ഞു നിൽക്കുന്നുണ്ട്. ഞാൻ ചെയ്തതിൽ അത്രത്തോളം ഐഡന്റിറ്റി നൽകിയൊരു കഥാപാത്രം മറ്റൊന്നില്ല.
കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധ കൊടുക്കാറുണ്ടോ?
അത്യാവശ്യം ഓരോ കഥാപാത്രത്തെക്കുറിച്ചും നോക്കാറുണ്ട്. വെറുതെ വന്നു പോകരുതെന്ന് നിർബന്ധമുണ്ട്. പുതിയ ആൾക്കാരുടെ പ്രോജക്ടു വരുന്പോൾ അതിൽ റിസ്ക് കൂടുതലാണ്. അതേ സമയം നല്ലൊരു ടീമിനൊപ്പമാകുന്പോൾ ചെറിയ വേഷമാണെങ്കിലും സന്തോഷത്തോടെ ചെയ്യാൻ സാധിക്കും. പിന്നെ നമ്മുടെ കഥാപാത്രത്തിനു പെർഫോം ചെയ്യാനുണ്ടെങ്കിൽ മാത്രമാണ് സീരിയലും ചെയ്യാറുള്ളത്.
തമിഴിൽ തുടങ്ങിയെങ്കിലും ഗ്ലാമർ കഥാപാത്രങ്ങളോടുള്ള സമീപനം എങ്ങനെയാണ്?
ചിന്പു നായകനായി സിലന്പാട്ടം എന്ന ചിത്രത്തിലേക്കു വിളിച്ചിരുന്നതാണ്. മൂന്നുപേരിൽ ഫ്ളാഷ് ബാക്കിൽ വരുന്ന ഒരു നായികയുടെ കഥാപാത്രമായിരുന്നു അതിൽ. സോംഗ്സിൽ വളരെ ഗ്ലാമറസാകണമെന്ന് അവർ നിർബന്ധം പറഞ്ഞു. പക്ഷേ, അതു നമുക്കു ചെയ്യാൻ സാധിക്കാത്തതുകൊണ്ടു വേണ്ടെന്നു പറഞ്ഞു. അതുപോലെ ബാലയുടെ അറവാൻ എന്ന ചിത്രത്തിലേക്കും വിളിച്ചിരുന്നു. പക്ഷേ, ഇത്തരത്തിലോരോ കാരണത്താൽ അതു വേണ്ടെന്നു വെച്ചതാണ്. അത്യാവശ്യം മോഡേണാകുന്നതിൽ കുഴപ്പമില്ലെന്നാണ് എന്റെ പക്ഷം. പക്ഷേ, സിനിമയ്ക്കായാലും ഗ്ലാമറസാകണം എന്നാവശ്യപ്പെടുന്പോൾ വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനം നമ്മുടേതാണ്. സിനിമയുടെ ആവശ്യത്തിനാണ് അവർ പറയുന്നത്. അതിൽ കുറ്റമുണ്ടെന്നു പറയാനാവില്ല. പക്ഷേ, തീരുമാനം നമ്മുടേതാണ്. അങ്ങനെ തമിഴിൽ കുറേ ചാൻസ് തള്ളിക്കളഞ്ഞിട്ടുണ്ട്.
കട്ടപ്പന കഴിഞ്ഞപ്പോൽ നിരവധി അവസരം തേടിയെത്തുമെന്നു കരുതിയതാണ്. ചിലപ്പോൾ സീരിയൽ ചെയ്യുന്നതിനാലാകും അതു കിട്ടാഞ്ഞതും. പിന്നെ നമുക്കുള്ളത് അതിന്റെ സമയത്തു വന്നുചേരുമെന്നു തന്നെയാണ് എന്റെ വിശ്വാസം. കാരണം സീരിയൽ, ആങ്കറിംഗ്, സ്റ്റേജ് ഷോസ്, സിനിമ എന്നിങ്ങനെ മുന്നിൽ സാധ്യതകൾ നിരവധിയെന്ന സന്തോഷമുണ്ട്. പിന്നെ എല്ലായിടത്തും കോന്പറ്റീഷനുണ്ട്.
ഇനി അഭിനയിക്കുന്ന ചിത്രങ്ങളേതൊക്കെയാണ്?
ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ചാക്കോച്ചനൊപ്പമുള്ള കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രമാണ്. അതിൽ ചാക്കോച്ചന്റെ പഴയ കാമുകിയുടെ വേഷമാണ് എനിക്ക്. ആ ചിത്രത്തിലും കല്യാണത്തിന്റെ പശ്ചാത്തലമൊക്കെ വരുന്നുണ്ട്. കുറച്ചു ഹ്യൂമറസായുള്ള പശ്ചാത്തലമാണ് ആ സിനിമ. പിന്നെ രാജേഷ് എൻ എന്ന പുതിയ സംവിധായകന്റെ സിനിമയുണ്ട്.
കുടുംബ വിശേഷങ്ങൾ എന്തൊക്കെയാണ്?
വീട്ടിൽ അച്ഛനും അമ്മയും അനിയനുമാണ് ഉള്ളത്. അനിയൻ എൻജിനിയറിംഗ് പഠിക്കുന്നു. ഷൂട്ടിംഗിനൊക്കെ പോകുന്പോൾ അമ്മയാണ് ഒപ്പം വരുന്നത്. കുടുംബത്തിൽ സിനിമ സ്വപ്നം കണ്ടു നടന്നത് ഞാൻ മാത്രമായിരുന്നു. നൃത്തം ചെറുപ്പം മുതൽ തന്നെ പഠിക്കുന്നതാണ്. അതിൽ എം.എ കൂടി ചെയ്യണമെന്നു കരുതുന്നു. പിന്നെ ഭാവിയിൽ ഒരു നൃത്ത വിദ്യാലയം തുടങ്ങണം എന്നൊക്കെ മനസിലുണ്ട്.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top