"നന്മയുള്ള കാമ്പസ് സൗഹൃദത്തിന്‍റെ ആഘോഷമാണ് ‘നാം’
Monday, May 7, 2018 5:03 PM IST
സംവിധായകൻ ഭദ്രന്‍റെ അസിസ്റ്റന്‍റായി സിനിമയിലെത്തിയ ജോഷി തോമസ് പള്ളിക്കൽ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ജെടിപി ഫിലിംസ് നിർമിച്ച ‘നാം’. ശബരീഷ് വർമ, രാഹുൽ മാധവ്, നോബി മാർക്കോസ്, നിരഞ്ജ് സുരേഷ്, അഭിഷേക് രവീന്ദ്രൻ, സോനു സെബാസ്റ്റ്യൻ, ഹക്കീം, ടോണി ലൂക്ക്, അദിതി രവി, ഗായത്രി സുരേഷ്, മെറീന മൈക്കിൾ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന കാന്പസ് ചിത്രം. “ സൗഹൃദത്തിന്‍റെ ആഘോഷമാണ് ഈ ചിത്രം. സന്പത്തിനും ജാതിമത വ്യവസ്ഥകൾക്കും അതീതമായിരിക്കണം സൗഹൃദം. ആ സൗഹൃദം ഏറ്റവും നന്മയുള്ളതാകുന്പോൾ അതിലേക്കു തങ്ങളുടെ കുട്ടികളെ വിടുന്ന ഓരോ രക്ഷിതാവിനും മക്കളെക്കുറിച്ചോർത്ത് ആധിപിടിക്കേണ്ട കാര്യമില്ല. അതാണ് ഈ സിനിമ പറയുന്നത്. ഇതൊരു കാന്പസ് ത്രില്ലറല്ല. കുടുംബചിത്രമെന്നു തന്നെ പറയാം. രക്ഷിതാക്കൾക്കൊപ്പം വന്നു കാണാവുന്ന ചിത്രമാണിത്. കാരണം, മോശമായ ഒരു വാക്കോ ഒരു സീനോ ദ്വയാർഥപ്രയോഗമോ ഈ ചിത്രത്തിലില്ല. സെൻസറിംഗിൽ യു സർട്ടിഫിക്കറ്റാണ് ‘നാം’ നേടിയത്. ഇങ്ങനെയുള്ള പടങ്ങളാണ് ഇനി ഇറങ്ങേണ്ടത് എന്ന അഭിപ്രായമാണു സെൻസർ ബോർഡിൽ നിന്നു കിട്ടിയത്...” അർഥപൂർണമായ കാന്പസ് സൗഹൃദങ്ങളുടെ കഥ പറയുന്ന ചിത്രം ‘നാ’മിന്‍റെ രചനയും സംവിധാനവും നിർവഹിച്ച ജോഷി തോമസ് പള്ളിക്കൽ സംസാരിക്കുന്നു.



സിനിമയിലേക്കുള്ള വഴി...‍?

മലപ്പുറം ജില്ലയിൽ വഴിക്കടവിനു സമീപം മണിമൂളിയാണ് എന്‍റെ ഗ്രാമം. ചെറുപ്പംമുതൽ വീടിനടുത്തുള്ള തിയറ്ററിൽ സിനിമ കാണുമായിരുന്നു. സിനിമാ മോഹങ്ങൾ അക്കാലത്തുതന്നെ ഉണ്ടായിരുന്നു. സാധാരണക്കാരനു സിനിമയിൽ കയറിപ്പറ്റുക എന്നത് അത്ര എളുപ്പമായിരുന്നില്ല. സപ്പോർട്ട് ചെയ്യാൻ വീട്ടിൽ നിന്ന് ആരുംതന്നെ സിനിമയിലുണ്ടായിരുന്നുമില്ല. പലരെയും സമീപിച്ചെങ്കിലും അതിനുള്ള സാധ്യതയുണ്ടായില്ല. പിന്നീട് അത്തരം മോഹങ്ങളൊക്കെ മാറ്റിവച്ച് കുറച്ചുകാലം ഞാൻ ഗൾഫിലുണ്ടായിരുന്നു. തിരിച്ചുവന്നപ്പോൾ സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന ഒരാളെ യാദൃച്ഛികമായി കണ്ടുമുട്ടി. അപ്പോഴാണു സിനിമ വീണ്ടും മനസിലേക്കു കയറുന്നത്. അങ്ങനെ രണ്ടാമതും ശ്രമിച്ചുതുടങ്ങി.



ഭദ്രൻ സാറിന്‍റെ ‘ഉടയോൻ’ എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അസിസ്റ്റന്‍റ് ഡയറക്ടറായി തുടങ്ങിയത്. ഐ.വി.ശശി സാർ, ലാൽജോസ് സാർ, ബ്ലെസിചേട്ടൻ, റോഷൻ ആൻഡ്രൂസ്, മാർട്ടിൻ പ്രക്കാട്ട് തുടങ്ങിയവരുടെ അസിസ്റ്റന്‍റായി വർക്ക് ചെയ്തു. പരസ്യരംഗത്തും പ്രവർത്തിച്ചിരുന്നു. അങ്ങനെ ക്രമേണ സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്യാനുള്ള അവസ്ഥയിലെത്തി. എല്ലാവർക്കും സിനിമയിൽ കയറിക്കിട്ടാനുള്ള ബുദ്ധിമുട്ടുണ്ട്. പക്ഷേ, അവിടെ കൃത്യമായി ആത്മാർഥതയോടെ ജോലിചെയ്താൽ മുന്നോട്ടുള്ള വഴികൾ തുറന്നുവരും. നമ്മുടെ പരിശ്രമമാണ് സിനിമയിൽ നമ്മളെ ആരെങ്കിലുമാക്കുന്നത്.



‘നാം’ എന്ന സിനിമ ചെയ്യാനുള്ള പ്രചോദനം...?

നാമിനു മുന്പ് ഒരു സൂപ്പർസ്റ്റാർ സിനിമയാണു ചെയ്യാനിരുന്നത്. പക്ഷേ, അതു തുടങ്ങാൻ കാലതാമസമുണ്ടായപ്പോഴാണ് പുതുമുഖങ്ങളെ വച്ച് മറ്റൊരു പടം ചെയ്യാമെന്നു തീരുമാനിച്ചത്. എന്‍റെ ഹോസ്റ്റൽ ജീവിതകാലത്തെ അനുഭവങ്ങളിൽ നിന്നാണ് ഈ സിനിമയുടെ ത്രെഡ് കണ്ടെത്തിയത്. 2015 ലാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചതും കാന്പസ് സബ്ജക്ടിലേക്കു വരുന്നതും. അക്കാലത്തു പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമചെയ്യാൻ അധികമാരും ധൈര്യം കാണിച്ചിരുന്നില്ല. എന്‍റെ ഹോസ്റ്റൽജീവിതം, കാന്പസ് ജീവിതം, പിന്നെ എന്‍റെ നാട്ടിൻപുറത്തെ കുറേ കഥാപാത്രങ്ങൾ... അതിൽ നിന്നൊക്കെയാണ് നാമിലേക്ക് എത്തിയത്. എന്‍റെ റൂംമേറ്റായിരുന്ന ഒരു സുഹൃത്തിനു കാന്പസ്ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ മുൻനിർത്തിയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. അതിൽ നിന്നും അയാളെ ജീവിതത്തിന്‍റെ പ്രതീക്ഷകളിലേക്കു കൈപിടിച്ചുയർത്തുന്ന സൗഹൃദങ്ങളുടെ കഥയാണ് ‘നാം’ പറയുന്നത്.



പ്രേമവും രാഷ്‌ട്രീയവുമൊക്കെയാണല്ലോ കാന്പസ്ചിത്രങ്ങളുടെ സ്ഥിരംചേരുവ...‍?

കാന്പസ് ചിത്രങ്ങളിൽ സാധാരണ പറയുന്ന പ്രേമവും രാഷ്ട്രീയവുമൊക്കെ ആവർത്തിക്കാൻ എനിക്കു താത്പര്യമില്ലായിരുന്നു. പകരം, പ്രശ്നത്തിൽപ്പെടുന്ന സുഹൃത്തിനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുന്ന കുറേ സുഹൃത്തുക്കളുടെ കഥ പറയുകയാണ് നാമിൽ. രസകരമായ ഹോസ്റ്റൽ ലൈഫ്, കാന്പസ് ലൈഫ് എന്നിവയുടെ പശ്ചാത്തലത്തിലാണു കഥപറച്ചിൽ. നാം എന്നു പറയുന്പോൾ അതിനുള്ളിൽ ജാതിയില്ല, മതമില്ല, സന്പത്തിന്‍റെ ഏറ്റക്കുറച്ചിലുകളില്ല, വർണവിവേചനങ്ങളില്ല...അങ്ങനെ ചിന്തിക്കുന്ന കുറേ സുഹൃത്തുക്കൾ. അവരുടെ കഥയാണിത്.

ആർക്കും എപ്പോഴും എവിടെവച്ചും മറ്റുള്ളവരുടെ സഹായം വേണ്ടിവന്നേക്കാം. അപ്പോൾ അവൻ ബംഗാളിയാണോ തമിഴനാണോ പണക്കാരന്‍റെ മകനാണോ നമ്മുടെ ജാതിക്കാരനാണോ എന്നൊക്കെയല്ല നമ്മൾ നോക്കേണ്ടതെന്നും പകരം സാധ്യമായ രീതിയിൽ അവനു തുണയായി നിൽക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടതെന്നുമാണ് ഈ കാന്പസ് സിനിമ പറയുന്നത്.



കാന്പസ്ചിത്രമൊരുക്കുക എന്നതു വെല്ലുവിളിയല്ലേ..?

കാന്പസ്ചിത്രമാകുന്പോൾ നല്ല പാട്ടുകൾ വേണം. ദൃശ്യഭംഗിയുള്ള കാന്പസുകൾ വേണം. പുതുമയാർന്ന കുറേ കാന്പസുകളിലാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. സെന്‍റ്ഗിറ്റ്സ് എൻജിനിയറിംഗ് കോളജ് പാത്താമുട്ടം, അമൽ ജ്യോതി കോളജ് കാഞ്ഞിരപ്പള്ളി, പാലാ സെന്‍റ്തോമസ് കോളജ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. അവിടങ്ങളിൽ ഷൂട്ട് ചെയ്തപ്പോൾ അവിടങ്ങളിലെ കുറച്ചു കുട്ടികളും ഈ സിനിമയുമായി സഹകരിച്ചിരുന്നു.



പ്രേമത്തിലൂടെ ശ്രദ്ധേയനായ ശബരീഷാണ് ഈ പടത്തിലെ ഒന്പതു പാട്ടുകളിൽ എട്ടു പാട്ടുകൾ എഴുതിയത്. നാലു പാട്ട് ശബരീഷ് പാടിയിട്ടുമുണ്ട്. തമിഴ് ഗാന രചയിതാവ് മോഹൻരാജാണ് ഒരു പാട്ടെഴുതിയത്. 136 പുതിയ കുട്ടികൾ ഇതിൽ അഭിനേതാക്കളായി വരുന്നുണ്ട്. അശ്വിൻ ശിവദാസ്, സന്ദീപ് മോഹൻ എന്നിവരാണ് സംഗീതമൊരുക്കിയത്. ഛായാഗ്രഹണം സുധീർസുരേന്ദ്രൻ, കാർത്തിക്. എഡിറ്റിംഗ് ആന്‍റണി നിഖിൽ വർഗീസ്, ഉണ്ണികൃഷ്ണൻ പി.പി.



ഗൗതം മേനോൻ, വിനീത് ശ്രീനിവാസൻ, ടോവിനോ തോമസ്..‍

ഈ സിനിമ പങ്കുവയ്ക്കുന്ന നന്മയെക്കുറിച്ചറിഞ്ഞ് തമിഴ് സംവിധായകൻ ഗൗതം മേനോൻ, വിനീത് ശ്രീനിവാസൻ, ടോവിനോ തോമസ് എന്നിവർ അതിഥിതാരങ്ങളായി വരാൻ തയാറായി. ഇവരെല്ലാവരും ഇവരായിത്തന്നെയാണ് ഈ സിനിമയുടെ വിവിധ സീനുകളിൽ അഭിനയിച്ചത്. ടോവിനോയോടു പറയുന്ന കഥയായിട്ടാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ ടോവിനോയുടെ കഥാപാത്രം ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്. ഈ മൂന്നുപേരും ചെയ്ത സഹായം ഒരിക്കലും എനിക്കു മറക്കാനാവില്ല. കാരണം, അഞ്ചു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഈ സിനിമയുടെ സാമൂഹികനന്മ കണ്ടറിഞ്ഞ് ഇവർ എന്നോടു സഹകരിച്ചത്.



പണമോ പത്രാസോ സാന്പത്തിക ഉന്നമനമോ ഒന്നുമല്ല ഒരാൾ സൗഹൃദങ്ങളിൽ നിന്നു പ്രതീക്ഷിക്കേണ്ടതെന്നും ആവശ്യം വരുന്പോൾ ഒറ്റക്കെട്ടായി നിൽക്കുന്ന ചങ്ങാതിക്കൂട്ടമായിരിക്കും എന്നും നമ്മുടെ സന്പാദ്യമെന്നുമാണ് ഈ സിനിമ പറയുന്നത്. ആ ഒരു നന്മ കണ്ടാണ് ഇവർ ഈ സിനിമയിലേക്കു വന്നത്. ഗൗതംമേനേൻ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്കു സ്വന്തം. അദ്ദേഹത്തോടു കഥ പറയുന്നതിനുപകരം ഞാൻ അതുവരെ ഷൂട്ട് ചെയ്ത കാര്യങ്ങൾ കാണിച്ചുകൊടുക്കുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് ഈ സിനിമയിൽ താത്പര്യമായതും അഭിനയിക്കാമെന്നു സമ്മതിച്ചതും. അദ്ദേഹം വരുന്ന സീനുകൾ കഥയുടെ വഴിത്തിരിവുകളാണ്. തിരക്കിനിടയിലും അദ്ദേഹം ഇവിടെവന്ന് ഓഡിയോ ലോഞ്ചിലും പങ്കെടുത്തു. വളരെ താത്പര്യത്തോടാണ് ഗൗതം സാർ ഇപ്പോഴും ഈ ചിത്രത്തിനൊപ്പം നിൽക്കുന്നത്.



വലിയ താരങ്ങളെ വച്ചു പ്ലാൻ ചെയ്തിരുന്ന സിനിമയായിരുന്നോ നാം...?

ഈ പടത്തിൽ നായകനോ നായികയോ ഇല്ല. എല്ലാവർക്കും തുല്യപ്രാധാന്യമാണ്. കോളജിൽ എല്ലാവരുംകൂടി ഡാൻസ് ചെയ്തുപാടുന്ന ടങ്ക് ടങ്കര...എന്ന പാട്ടിലെ ‘ഞാനെന്നോ നീയെന്നോ നോക്കാറുണ്ടോ കൊച്ചീന്നോ കൊല്ലോംന്നോ നോക്കാറുണ്ടോ...' എന്നീ വരികൾ നോക്കൂ. സൗഹൃദത്തിൽ ഞാനെന്നോ നീയെന്നോ ഉള്ള വേർതിരിവില്ലല്ലോ. ഒരുമിച്ച് ഒറ്റക്കെട്ടായി ആഘോഷിക്കുന്ന കാന്പസ് ജീവിതത്തെക്കുറിച്ചു പറയുന്ന സിനിമയാണിത്. അതിൽ പ്രത്യേകിച്ച് ഒരു ഹീറോയെ എനിക്ക് ആവശ്യമില്ലായിരുന്നു. വലിയ നിലയിലുള്ള ഒരു താരത്തെ കൊണ്ടുവന്നിട്ട് അവർക്ക് ഒന്നും ചെയ്യാൻ കൊടുത്തില്ല എന്നുവന്നാൽ അത് അവരോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും. അതുകൊണ്ടു നമുക്കു പ്രത്യേകിച്ചു കാര്യമില്ലതാനും. അതിനാൽ അഭിനയത്തോടു താത്പര്യമുള്ള സാധാരണ പുതുമുഖങ്ങൾ വന്നു പെർഫോം ചെയ്യുക, അവരിലൂടെ റിസൾട്ട് ഉണ്ടാക്കുക... എന്ന രീതിയിലാണ് ആലോചിച്ചത്.



നാമിലെ മുഖ്യഅഭിനേതാക്കൾ...?

ശബരീഷ് വർമ, രാഹുൽ മാധവ്, നോബി മാർക്കോസ്, നിരഞ്ജ് സുരേഷ്, അഭിഷേക് രവീന്ദ്രൻ, സോനു സെബാസ്റ്റ്യൻ, ഹക്കീം, ടോണി ലൂക്ക് എന്നിവരാണു മുഖ്യവേഷങ്ങളിലെത്തുന്ന കോളജ് സുഹൃത്തുക്കളെ അവതരിപ്പിക്കുന്നത്. അവരുടെ ക്ലാസിലുള്ള പെണ്‍സുഹൃത്തുക്കളുടെ വേഷത്തിലാണ് ഗായത്രി സുരേഷ്, അദിതി രവി, മെറീന മൈക്കിൾ എന്നിവർ വരുന്നത്. ‘ആദി’യിൽ ശ്രദ്ധേയമായ വേഷം ചെയ്ത ടോണി ലൂക്കിന്‍റെയും ആദ്യ സിനിമയാണിത്. സൈജു കുറുപ്പ്, രഞ്ജിപണിക്കർ, തന്പി ആന്‍റണി തുടങ്ങിയരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. തലശേരിയിൽ നിന്നുവരുന്ന സന്പന്നനായ ഒരു ബിസിനസുകാരന്‍റെ മകന്‍റെ വേഷമാണ് ശബരീഷ് ചെയ്തിരിക്കുന്നത്. ഹാരിസ് എന്നാണു കഥാപാത്രത്തിന്‍റെ പേര്. രാഹുൽമാധവിന്‍റെ കഥാപാത്രം ഒരു മന്ത്രിയുടെ മകനാണ്. നോബി മർക്കോസിന്‍റെ കഥാപാത്രം തീരദേശഗ്രാമത്തിൽ നിന്നു വരുന്നയാളാണ്.



ഗായത്രിയും അദിതിയും നേഹ, അന്ന എന്നീ കസിൻസ് കഥാപാത്രങ്ങളാകുന്നു. എൻആർഐക്കാരന്‍റെ മകളായ മായ എന്ന കഥാപാത്രത്തെയാണ് മെറീന അവതരിപ്പിക്കുന്നത്. ഹോസ്റ്റലിൽ താമസിക്കുന്ന പെണ്‍കുട്ടി. ഇവരുടെയൊക്കെ ആദ്യചിത്രങ്ങളിലൊന്നാണ് നാം. അതിനിടെ അവർ പല പടങ്ങളിൽ അഭിനയിക്കുകയും അറിയപ്പെടുന്ന താരങ്ങളാവുകയും ചെയ്തു. ചില കാരണങ്ങളാൽ ഈ സിനിമ കുറേ വൈകിയതിനാൽ എനിക്ക് അങ്ങനെയും കുറേ നേട്ടങ്ങളുണ്ടായി. തങ്ങളുടെ സ്വന്തം സിനിമയെന്ന കരുതലോടെ എല്ലാവരും ഈ ചിത്രത്തിനൊപ്പമുണ്ട്.



തന്പി ആന്‍റണി ഇതിൽ ഹോസ്റ്റൽ മെയിൽ വാർഡന്‍റെ റോളാണു ചെയ്യുന്നത്. പുറമേ പരുക്കനായിട്ടുള്ള ഒരു വാർഡനാണ്. എന്‍റെ അനുഭവത്തിൽ തന്നെയുള്ള ഒരു അച്ചനിൽ നിന്നാണ് ഞാൻ ഈ കഥാപാത്രത്തിലേക്ക് എത്തിയത്. പുറമേ എല്ലാവരോടും കടുപ്പത്തിലാണു സംസാരമെങ്കിലും ഉള്ളിൽ ഏറെ നന്മയുള്ള ഒരു മനുഷ്യനായിരുന്നു ആ വാർഡൻ.



നാമിലൂടെ പറയുന്ന കാന്പസ് സൗഹൃദം ഇന്നത്തെ കാലഘട്ടത്തിൽ എത്രത്തോളം പ്രസക്തമാണ്...?

കുട്ടികളെ കാന്പസിലേക്ക് അയയ്ക്കുന്ന ഏതൊരു രക്ഷിതാവിന്‍റെയും തുടക്കം മുതലുള്ള ടെൻഷൻ ഇവർ ഏതു കൂട്ടുകെട്ടിലാവും പോയി ചാടാൻ പോവുക എന്നതായിരിക്കും. സ്വഭാവരൂപീകരണം എപ്പോഴും കാന്പസിൽ നിന്നാണു തുടങ്ങുക. മയക്കുമരുന്നിലോ മറ്റ് അഡിക്‌ഷനുകളിലോ പങ്കുചേരാതെ എന്താണു നന്മയിൽ അധിഷ്ഠിതമായ കൂട്ടുകെട്ട് എന്നതിനെക്കുറിച്ചാണു ‘നാം’ പറയുന്നത്.



ഏതു നേരവും ക്ലാസ് റൂമിലിരുന്നു പഠിക്കുന്ന കുട്ടികൾ മാത്രമാണ് നല്ല കുട്ടികൾ എന്നു ഞാൻ പറയില്ല. അങ്ങനെ ചെയ്യുന്നതേ തെറ്റാണ്. പകരം അവർക്ക് അവരുടേതായ സ്വാതന്ത്ര്യം കൊടുക്കുക, ഒപ്പം അവരിൽ ഒരു വിശ്വാസവും കൊടുക്കുക. അച്ഛന്‍റെയും അമ്മയുടെയും അറിവോടെ പോകുന്ന ടൂറിലെല്ലാം അവർ എല്ലാ കാര്യങ്ങളും തെറ്റായി ചെയ്യുമെന്നൊന്നും ഒരു നിർബന്ധവുമില്ല. കൃത്യമായ നല്ല ഒരു കൂട്ടുകെട്ടിലാണ് അവർ പോകുന്നതെങ്കിൽ നമ്മൾ സേഫാണ്. പേരന്‍റ്സ് അതിനേക്കുറിച്ചു ടെൻഷനിടിക്കേണ്ട ആവശ്യമേയില്ല. അതുപോലെതന്നെ ക്ലാസിലെ സഹപാഠിയുടെ സഹോദരന്‍റെ അല്ലെങ്കിൽ സഹോദരിയുടെ വിവാഹം...അതിനായി ദൂരസ്ഥലങ്ങളിലേക്കൊക്കെ അവർ പോകാറുണ്ട്. അങ്ങനെ പോകുന്ന പോക്കിലൊക്കെയും തെറ്റായ ഒരു വഴിയിലേക്കല്ല അവർ പോകുന്നത്. ആരോഗ്യപരമായ സൗഹൃദബന്ധങ്ങൾ ഇക്കാലത്തുണ്ട്. അങ്ങനെയുള്ള സൗഹൃദബന്ധങ്ങളെയാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്.



കാന്പസ് ചിത്രങ്ങളുടെ ചരിത്രത്തിൽ ‘നാം’ മറ്റൊരു നാഴികക്കല്ലാകുമോ...?

സാധാരണയായി ചില കാന്പസ്പടങ്ങൾ രക്ഷിതാക്കൾക്കൊപ്പം പോയിരുന്നു കാണാൻ ചിലപ്പോൾ പറ്റിയെന്നുവരില്ല. കാരണം, ചെറുപ്പക്കാർ ഇഷ്ടപ്പെടുന്ന ചില വാക്കുകളും അടിപൊളി സ്റ്റൈലുകളുമൊക്കെ അതിൽ ഉണ്ടാവും. പലപ്പോഴും കോളജ് മാനേജ്മെന്‍റിനെ അധിക്ഷേപിക്കുന്ന തരത്തിലൊക്കെയാവും പടത്തിലെ സീനുകൾ. എന്നാൽ, ഇങ്ങനത്തെ കുട്ടികൾ തങ്ങളുടെ കോളജിൽ ഉണ്ടായിരുന്നെങ്കിൽ, കോളജിൽ പോകുന്പോൾ ഇത്തരം ഒരു സൗഹൃദം തങ്ങളുടെ കുട്ടികൾക്കു കിട്ടിയിരുന്നെങ്കിൽ എന്ന് നാളെ ഈ പടം കാണുന്പോൽ ഏതൊരു മാനേജ്മെന്‍റും രക്ഷിതാവും പറയുമെന്നാണ് എന്‍റെ പ്രതീക്ഷ. കാരണം നന്മയുള്ള ഒരു കൂട്ടുകെട്ടിനെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്.



പ്രേമിക്കാനും രാഷ്ട്രീയം കളിക്കാനുമല്ലല്ലോ രക്ഷിതാക്കൾ കുട്ടികളെ കോളജിലേക്കു വിടുന്നത്. സമൂഹത്തോടും കുടുംബാംഗങ്ങളോടും തങ്ങളോടുതന്നെയുമുള്ള കടമകൾ ചെയ്യുക...അങ്ങനെ കാന്പസിൽ നല്ല ഒരു തലമുറയുണ്ടാവുക എന്നതാണ് കോളജ് ജീവിതത്തിന്‍റെ ലക്ഷ്യമെന്നാണ് ഈ സിനിമ പറയുന്നത്. ഇത് നാളെ എന്‍റെ അമ്മയോടൊപ്പം കാണേണ്ട ഒരു സിനിമയായിരിക്കണമെന്ന് എനിക്കു നിർബന്ധമുണ്ട്. ഒരു സിനിമ കൊണ്ടൊന്നും ലോകം മാറണമെന്നില്ല. പക്ഷേ, ഒരു സിനിമ കൊണ്ട് എത്ര പറ്റുന്നുവോ അത്രത്തോളം ചെയ്യുക എന്നതുമാത്രമാണ് ഞാൻ ചിന്തിക്കുന്നത്. സ്റ്റഡി ക്ലാസിലൂടെ ഇതൊക്കെ പറഞ്ഞാൽ പിള്ളേർക്ക് ഇഷ്ടമാവില്ല. അതു രസകരമായി അവതരിപ്പിക്കണം, അതിൽ പാട്ടുണ്ടാവണം, ഹ്യൂമറുണ്ടാവണം. അങ്ങനെയൊക്കെയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. ഒരിക്കലും ഈ സിനിമ ഒരിടത്തും ഡ്രൈ ആകുന്നില്ല. ഞാനെന്തെല്ലാം പറഞ്ഞാലും സിനിമ വിജയിപ്പിക്കുന്നതു പ്രേക്ഷകരാണ്. ആളുകൾക്ക് അതിഷ്ടമായെങ്കിൽ മാത്രമേ അവർ ഏറ്റെടുക്കുകയുള്ളൂ. അതാണു സിനിമ.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.