നന്മ നിറഞ്ഞവൻ ചന്ദ്രകാന്തൻ
Monday, December 11, 2017 7:31 AM IST
വക്കീലേ... ആ പോകുന്നത് ജീവിതത്തിലെ ഏറ്റവും സക്സസ്ഫുള്ളായ മനുഷ്യനാണ്. "പുണ്യാളൻ അഗർബത്തീസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സിനിമയിൽ ധർമജൻ ബോൾഗാട്ടി അവതരിപ്പിച്ച കഥാപാത്രത്തോടു ജോയ് താക്കോൽക്കാരൻ ഇതു പറയുന്പോൾ ചന്ദ്രകാന്ത് എന്ന ബാങ്ക് മാനേജർ തന്‍റെ പെണ്‍മകളുമായി തൃശൂർ വടക്കുംനാഥനെ കണ്ടതിന്‍റെ സന്തോഷത്തോടെ മടങ്ങുകയാണ്.



ചന്ദ്രകാന്ത് എന്ന പേരിലെ മുഴുവൻ പ്രൗഢിയും തന്‍റെ രണ്ടേമുക്കാൽ അടി ഉയരത്തിൽ ആവാഹിച്ചാണ് അജയകുമാർ എന്ന നമ്മുടെ സ്വന്തം ഗിന്നസ് പക്രു ഈ സീനിൽ നടന്നകലുന്നത്. ജീവിതത്തിലും ഏറ്റവും സക്സസ്ഫുള്ളായ ഒരു മനുഷ്യനു ലഭിക്കുന്ന അഭിനന്ദനങ്ങളാണു തിയറ്ററുകളിൽ കൈയടിയായി അജയകുമാറിനു ലഭിക്കുന്നത്. മുപ്പതിലേറെ വർഷങ്ങളായി മലയാളികളെ ചിരിപ്പിച്ചു കടന്നുപോവുകയാണ് ഗിന്നസ് പക്രുവിന്‍റെ സിനിമാ ജീവിതം.

അത്ഭുതദ്വീപിലെ ഗജേന്ദ്ര രാജകുമാരനായും മൈ ബിഗ് ഫാദറിലെ കുഞ്ഞുമോനായും വിസ്മയിപ്പിച്ച ഗിന്നസ് പക്രുവിന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നു പിറന്നിരിക്കുകയാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലൂടെ. തമാശ രംഗങ്ങൾക്കു വേണ്ടി ഇടയ്ക്കിടെ സ്ക്രീനിൽ മിന്നിമറഞ്ഞിരുന്ന ഈ അതുല്യ പ്രതിഭയുടെ വ്യത്യസ്തമാർന്ന കഥാപാത്രത്തിനു ലഭിച്ച കൈയടി കൂടെയാണു പുണ്യാളന്‍റെ വിജയകാരണങ്ങളിൽ ഒന്ന്.




ആദ്യമായിട്ടാണേ..!

ചന്ദ്രകാന്ത്, ആ പേരിലൊരു ഗാംഭീര്യം ഇല്ലേയെന്നാണ് ആദ്യം തന്നെ പക്രുവിനോട് ചോദിച്ചത്. നിറഞ്ഞ ചിരിയോടെ അതിന്‍റെ ഉത്തരം വന്നു. ആദ്യമായിട്ടാണേ ഇത്രയും നല്ലയൊരു പേര് ലഭിക്കുന്നത്. പേര് മാത്രമല്ല, ബാങ്ക് മാനേജർ പോലെ ഒരു ജോലിയുള്ള കഥാപാത്രവും ആദ്യമായിട്ടാണ്. സാധാരണ ചായക്കടക്കാരനായിട്ടോ നായകന്‍റെ കൂടെ നടക്കുന്നയാളായിട്ടോ ഒക്കെയാണ് റോൾ ലഭിക്കുക. കുറച്ചു നാളായി നല്ലെയൊരു കഥാപാത്രം മലയാളത്തിൽ ചെയ്തിട്ടില്ലായിരുന്നു. അതിനായി കാത്തിരിക്കുന്പോഴാണു പുണ്യാളനിലേക്കു വിളിവരുന്നത്.

പുണ്യാളന്‍റെ രണ്ടാം ഭാഗം ഒരുക്കുന്നുണ്ടെന്നും അതിൽ ഒരു റോളുണ്ടെന്നും പറഞ്ഞു ജയസൂര്യയും രഞ്ജിത് ശങ്കറും കൂടിയാണ് വിളിച്ചത്. ജയന്‍റെ ഒപ്പം നടക്കുന്ന കഥാപാത്രമാകുമെന്നാണ് ആദ്യം കരുതിയത്. ജയസൂര്യയുമായി ഏറെ നാളായിട്ടുള്ള പരിചയവുമുണ്ട്. കോട്ടയത്തൊക്കെ ഒരുമിച്ചു വിവിധ പരിപാടികൾ മുൻപ് അവതരിപ്പിച്ചിരുന്നു. സ്ഥിരം കഥാപാത്രമല്ല, ഇത്തിരി സീരിയസ് ആയ വേഷമാണെന്നു ജയസൂര്യയും രഞ്ജിത് ശങ്കറും പറഞ്ഞു. ചന്ദ്രകാന്ത് എന്ന് പേരു പറഞ്ഞപ്പോൾ തന്നെ പേടി തോന്നി. പിന്നീട് ബാങ്ക് മാനേജർ ആയിട്ടാണെന്നു കൂടി കേട്ടപ്പോൾ അതു വർധിച്ചു.



ചായക്കടക്കാരൻ ബാങ്ക് മാനേജരോ..?

അഞ്ചു സിനിമയിൽ ചായക്കടക്കാരനായി അഭിനയിച്ചിട്ടുണ്ട്. അങ്ങനെയുള്ള റോളുകൾ ചെയ്തു വരുന്നയൊരാൾ പെട്ടെന്നു ബാങ്ക് മാനേജരായി അഭിനയിക്കേണ്ടി വരുന്പോൾ സ്വാഭാവികമായും ചെറിയ ഒരു ഭയമുണ്ടാകുമല്ലോ. അത് അത്രയേയുള്ളൂ. ലൊക്കേഷനിൽ പല രംഗങ്ങളും അവതരിപ്പിച്ചു കഴിയുന്പോൾ ജയനോടും രഞ്ജിത്തിനോടും ചോദിക്കുമായിരുന്നു, എങ്ങനെയുണ്ട്, ശരിയായോ എന്നൊക്കെ. പുണ്യാളൻ അഗർബത്തീസ് വലിയ വിജയമായതു മാത്രമായിരുന്നു ഏറ്റവും വലിയ പേടി. അത്തരത്തിലുള്ള സിനിമയുടെ രണ്ടാം ഭാഗം വരുന്പോൾ അതിനെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു.




ഒരു പ്രശ്നവുമില്ല സീരിയസാകാൻ

സ്ഥിരം കോമഡി കഥാപാത്രമാണെങ്കിലും സീരിയസ് റോൾ ചെയ്യാൻ ഒരു പ്രശ്നവുമുണ്ടായില്ല. മൈ ബിഗ് ഫാദറിൽ ജയറാമേട്ടന്‍റെ അച്ഛനായി അഭിനയിച്ചപ്പോൾ തമാശയ്ക്കൊപ്പം നൊന്പരപ്പെടുത്തുകയും ചെയ്ത കഥാപാത്രമായിരുന്നു. പിന്നെ, കഥാപ്രസംഗം ചെയ്ത വേദികളിൽനിന്നു ലഭിച്ച അനുഭവ പരിചയം ഗുണം ചെയ്തു. രഞ്ജിത് ശങ്കറിന് കൃത്യമായ പ്ലാനുണ്ടായിരുന്നു ചന്ദ്രകാന്ത് എന്ന കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണമെന്ന്. അതുപോലെ ചെയ്യാനും സാധിച്ചു.



ടൈപ്പ് കാസ്റ്റോ, എവിടുന്ന്..!

ഒരിക്കലും സിനിമയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുവെന്നു തോന്നിയിട്ടില്ല. ഞാൻ തന്നെ പ്രത്യേക ഒരു ടൈപ്പ് ആയതുകൊണ്ട് അത്തരത്തിലുള്ള സംഭവം ഒന്നുമില്ല. ഏതു ഷോക്കേസിലും വയ്ക്കാവുന്ന ഒരു ട്രോഫിയായിട്ടാണ് എല്ലാവരും കാണുന്നത്. സീരിയസ് ആണെങ്കിൽ സീരിയസ്, ഒരു സീനിൽ വന്നു പോകുന്ന കഥാപാത്രമാണെങ്കിൽ അങ്ങനെ. എല്ലാം ചെയ്തു പോകാൻ പറ്റും.

പൊതുജനത്തിനു പറയാനുള്ള കാര്യങ്ങൾ

പുണ്യാളൻ ടു പൊതുജനങ്ങൾക്കു പറയാനുള്ള പല കാര്യങ്ങൾ തുറന്നു കാട്ടുന്ന ഒരു സിനിമയാണ്. സാമൂഹ്യപരമായും വ്യക്തിപരവുമായ കാര്യങ്ങൾ ചിത്രം ചർച്ച ചെയ്യുന്നു. ഞാൻ പറയുന്ന ഡയലോഗുകളും ജനം പറായാൻ ആഗ്രഹിക്കുന്ന, ഒരുപക്ഷേ അവർക്കു പറ്റാതെ പോയ കാര്യങ്ങളാണ്. ഇതു കൊണ്ടാണു പുണ്യാളൻ പ്രേക്ഷകർക്കു പ്രിയങ്കരമാകുന്നത്.




നായനാകുന്നു വീണ്ടും

അടുത്ത വർഷം അങ്ങനെയൊരു ഭാഗ്യം വീണ്ടുമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിന്‍റെ തിരക്കഥ ഇപ്പോൾ പണിപ്പുരയിലാണ്. പ്രീ പ്രൊഡക്‌ഷൻ ജോലികൾ തീർത്തു 2018ൽ ഷൂട്ടിംഗ് തുടങ്ങാനാകുമെന്നു കരുതുന്നു. പുതുമുഖമായ രഞ്ജിത് സ്കറിയ ആണ് സംവിധായകൻ. കലാഭവൻ മണിയുടെ ജീവിത കഥ പറയുന്ന വിനയൻ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതിയിൽ അതിഥി താരമായി എത്തുന്നുണ്ട്.



റിയാലിറ്റിയുള്ള താരങ്ങൾ

റിയാലിറ്റി ഷോകളിലൂടെ എത്തുന്ന കലാകാരന്മാർ എല്ലാം ഒത്തിരിയേറെ കഴിവുകൾ ഉള്ളവരാണ്. കോട്ടയം നസീറിനും മുകളിൽ ഇനി മിമിക്രി താരങ്ങളുണ്ടോയെന്നു ചിന്തിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ അതിനൊക്കെ മാറ്റം വന്നു. നാലും അഞ്ചും താരങ്ങളെ അടുത്തടുത്ത നിമിഷങ്ങളിൽ ഡബ് ചെയ്തു ഞെട്ടിക്കുകയാണ് പുതിയ ആളുകൾ. അനുകരിക്കുന്ന താരത്തിന്‍റെ ശ്വാസംവരെ അതേ പോലെ ചെയ്യുന്ന തരത്തിലേക്കു കാര്യങ്ങൾ എത്തി. മിമിക്രി എന്ന കലയുടെ വളർച്ചയാണ് ഇതു സൂചിപ്പിക്കുന്നത്.

അബിയെ മറക്കാനാവില്ല

മണിച്ചേട്ടൻ പോയി അധികം വൈകാതെ തന്നെ അബിയും യാത്രയാകുന്പോൾ കലാലോകത്തിനു വലിയ നഷ്ടമാണ്. അദ്ദേഹത്തിന് ഒരുപാടു കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ടായിരുന്നു. സിനിമകളിലും വേദികളിലും കൂടുതൽ സജീവമായി വരികയായിരുന്നു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്‍റെ സജീവ പ്രവർത്തകനായിരുന്ന അബിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ സാഗർ ഷിയാസിനു വേണ്ടി ഒരു ഷോ സംഘടിപ്പിച്ചിരുന്നു. ഇതിനെല്ലാം മുന്പിൽ നിന്നയൊരാൾ പോകുന്പോൾ അതൊരു തീരാവേദനയായി മാറും.



മകളും മിമിക്രി

അച്ഛന്‍റെ പാത പിന്തുടർന്നു മകളും മിമിക്രി ലോകത്തേക്കാണോയെന്നാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്. ഒരു റിയാലിറ്റി ഷോയുടെ ഷൂട്ടിംഗ് കാണാൻ വന്ന മകൾ ദീപ്തകീർത്തി ടിനി ടോമിന്‍റെ നിർബന്ധ പ്രകാരം വേദിയിൽ ബാഹുബലിയിലെ കാലകേയനെ അനുകരിച്ചിരുന്നു. ഇപ്പോൾ അതു സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നുണ്ട്. ഒരിക്കലും ഞാനും ഭാര്യ ഗായത്രിയും ഇതൊന്നും സ്വപ്നം കണ്ടതല്ല. മൂന്നാം ക്ലാസിലാണു മകൾ പഠിക്കുന്നത്.

സിനിമയിലെ ചന്ദ്രകാന്ത് മാത്രമല്ല, ജീവിതത്തിലെ അജയകുമാറും കലാലോകത്തെ ഗിന്നസ് പക്രുവും ഏറ്റവും സക്സസ്ഫുൾ ആയ മനുഷ്യനാണ്. പരിമിതികളെ ഓരോ ചുവടിലും പിന്നിലാക്കി ഈ കുറിയ മനുഷ്യൻ മുന്നോട്ടു പോകുന്പോൾ മലയാള സിനിമാ ലോകം ഇനിയും കാത്തിരിക്കുകയാണ്, ചന്ദ്രകാന്തനെക്കാൾ തലയെടുപ്പുള്ള വേഷപ്പകർച്ചകൾക്ക്.

ബിബിൻ ബാബു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.