അച്ഛനും അമ്മയുമാണ് എന്‍റെ ശക്തിയും ആത്മവിശ്വാസവും: ശ്രാവൺ മുകേഷ്
Sunday, January 21, 2018 11:46 AM IST
മുകേഷിന്‍റെയും സരിതയുടെയും മകനും ദുബായിൽ ഡോക്ടറുമായ ശ്രാവണ്‍ മുകേഷ് നായകനായി അരങ്ങേറുന്ന ചിത്രം ‘കല്യാണം’ തിയറ്ററുകളിലേക്ക്. എസ്കേപ്പ് ഫ്രം ഉഗാണ്ട, സോൾട്ട് മാംഗോ ട്രീ എന്നിവയ്ക്കുശേഷം രാജേഷ് നായർ സംവിധാനം ചെയ്ത ചിത്രം. “ഡോക്ടർ എന്നത് എന്‍റെ പ്രഫഷനാണെങ്കിൽ ആക്ടിംഗ് എന്‍റെ പാഷനാണ്. രണ്ടും നോക്കുന്പോൾ ഒരുപോലെയാണ്. ഞാൻ ചികിത്സിച്ച പേഷ്യന്‍റ് ചിരിച്ചുകൊണ്ടാണ് ആശുപത്രിയിൽ നിന്നു പോകേണ്ടത്. അതുപോലെതന്നെ എന്‍റെ പടം കണ്ട് എല്ലാവരും തിയറ്ററിൽ നിന്നു സന്തോഷത്തോടെ ഇറങ്ങണമെന്നാണ് ആഗ്രഹം...” വായ ഫിലിംസിന്‍റെ ബാനറിൽ കെ.കെ.രാധാമോഹൻ, ഡോ.ടി.കെ. ഉദയഭാനു, രാജേഷ് നായർ എന്നിവർ ചേർന്നു നിർമിച്ച ‘കല്യാണ’ത്തിന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിലെ നായകൻ ശ്രാവണ്‍മുകേഷ്...



സിനിമയിലേക്കുള്ള വഴി...?

സിനിമയിലെത്തണമെന്നു ചെറുപ്പം മുതൽ ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസം പൂർത്തിയാകട്ടെയെന്ന് അച്ഛനും അമ്മയും. പത്താം ക്ലാസ് വരെ തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലായിരുന്നു പഠനം. അക്കാലത്തു കൾച്ചറൽ ഫെസ്റ്റുകളിൽ പങ്കെടുത്തിരുന്നു. പന്ത്രണ്ടാം ക്ലാസ് വരെ ന്യൂസിലൻഡിൽ. തുടർന്നു ബയോ മെഡിക്കൽ കോഴ്സ് ചെയ്തു. മെഡിസിൻ ദുബായിലാണു ചെയ്തത്. മെഡിസിനു പോകാൻ നിർദേശിച്ചത് അമ്മയാണ്. കോഴ്സ് കഴിഞ്ഞു രണ്ടു
വർഷമായി അവിടെ ഹോസ്പിറ്റലിൽ പഠിപ്പിക്കുകയാണ്. അതിനിടെയാണ് സംവിധായകൻ രാജേഷ് നായർ കല്യാണം എന്ന പ്രോജക്ടുമായി സമീപിച്ചത്. സ്ക്രിപ്റ്റ് വായിച്ചു. ഇഷ്ടമായി. പിന്നീട് അച്ഛനും അമ്മയും വായിച്ചു. അവർക്കും ഇഷ്ടമായി. അങ്ങനെ ഞങ്ങൾ ഫാമിലിയായി എടുത്ത തീരുമാനമാണ്. മുന്പ് ചില സംവിധായകർ സ്ക്രിപ്റ്റുമായി സമീപിച്ചിരുന്നു. പക്ഷേ, അപ്പോൾ പഠനം കഴിഞ്ഞിരുന്നില്ല.



‘കല്യാണം’ സിനിമയുടെ പ്രമേയം..?

എന്‍റെ കഥാപാത്രത്തിന്‍റെ പേര് ശരത്. അയലത്തെ വീട്ടിലെ കുട്ടി എന്ന മട്ടിലുള്ള ഒരു പയ്യൻ. നായികാകഥാപാത്രം ശാരി. ശരത്തും ശാരിയും തമ്മിൽ കല്യാണം നടക്കുമോ ഇല്ലയോ എന്നതാണ് പടത്തിന്‍റെ കഥ. അതുകൊണ്ടാണ് കല്യാണം എന്ന ടൈറ്റിൽ. ഇതൊരു റൊമാന്‍റിക് കോമഡി മൂവിയാണ്. കോമഡിയുണ്ട്, ഇമോഷണൽ പാർട്ടുണ്ട്. എനിക്ക് അഭിനയിക്കാൻ കിട്ടിയ ഒരു ചാൻസ് എന്ന നിലയിലാണ് ഇത് കമിറ്റ് ചെയ്തത്. നല്ല ടീം ആയിരുന്നു. ഗോവിന്ദ് വിജയ്, സുമേഷ് മാധവ്, രാജേഷ് ആർ. നായർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്.




സംവിധായകൻ രാജേഷ് നായരുടെ പിന്തുണ....?

ഈ സിനിമയുമായി ബന്ധപ്പെട്ടാണ് രാജേഷ് നായരെ നേരിൽ പരിചയപ്പെടുന്നത്. ഏറെ ജോളിയാണ് അദ്ദേഹം. എന്‍റെ ആത്മവിശ്വാസം അദ്ദേഹം ബൂസ്റ്റ് ചെയ്തു. എന്നിൽ അദ്ദേഹത്തിന് ഏറെ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹത്തോട് വളരെയധികം നന്ദിയുണ്ട്.

ശരത്താകാനുള്ള തയാറെടുപ്പുകൾ...?

കുറേ തയാറെടുപ്പുകൾ വേണ്ടിവന്നു. ശരത്തിന്‍റെ സ്വഭാവത്തിനു നേർ വിപരീതമാണ് എന്‍റേത്. ഞാൻ കുറേക്കൂടി ജോളിയും സോഷ്യബിളുമാണ്. അതിനാൽ കുറേ ഹോംവർക്ക് ചെയ്യേണ്ടിവന്നു. സംഭാഷണങ്ങളൊക്കെ പഠിക്കേണ്ടിവന്നു. തൊണ്ണൂറുകളിൽ നടക്കുന്ന കഥയായതിനാൽ ആ കാലഘട്ടത്തിന് അനുയോജ്യമായ വസ്ത്രധാരണശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.



കല്യാണത്തിലെ നായിക..?

വർഷയാണു നായിക. വർഷ തമിഴിൽ പടം ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിൽ ഇത് ആദ്യചിത്രമാണ്. കൂർഗ് സ്വദേശിയാണു വർഷ. പക്ഷേ, മലയാളം അറിയാം. ശാരി എന്നാണ് വർഷയുടെ കഥാപാത്രത്തിന്‍റെ പേര്. നേരത്തേ തമിഴ് പടം ചെയ്തതിനാൽ വർഷയ്ക്ക് എന്നെക്കാൾ അനുഭവപരിചയം ഉണ്ടായിരുന്നു. കാമറ ടെക്നിക്സ് പലതും വർഷ പഠിപ്പിച്ചു തന്നു. ഒന്നിച്ചു വർക്ക് ചെയ്യാൻ കംഫർട്ടബിൾ ആയിരുന്നു. മൊത്തം ടീം അങ്ങനെ ആയതിനാൽ ഷൂട്ടിംഗ് ജോളി ആയിരുന്നു. തിരുവനന്തപുരത്തായിരുന്നു ചിത്രീകരണം.



മുകേഷിനും ശ്രീനിവാസനും ഒപ്പം...?

അച്ഛനും ശ്രീനിവാസൻ അങ്കിളും ആദ്യംതന്നെ പ്രോജക്ടിൽ ഉണ്ടായിരുന്നു. പിന്നീടാണ് എന്നെ കാസ്റ്റ് ചെയ്തത്. അതിനാൽ കല്യാണത്തിൽ അച്ഛനുണ്ടാകുമെന്ന് നേരത്തേ അറിയാമായിരുന്നു. വർഷയുടെ അച്ഛനായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. ശ്രീനിവാസൻ അങ്കിളാണ് സിനിമയിൽ എന്‍റെ അച്ഛനായി വേഷമിടുന്നത്. പ്രഭാകരൻ എന്നാണു കഥാപാത്രത്തിൻെറ പേര്. അച്ഛന്‍റെയും അമ്മയുടെയുമൊക്കെ സിനിമാസെറ്റുകളിൽ ഞാൻ പോയിട്ടുണ്ട്. അതിന്‍റെ പരിചയമുണ്ടായിരുന്നു. അതിനാൽ സെറ്റിൽ കംഫർട്ടബിളാകാൻ എളുപ്പമായിരുന്നു. അച്ഛനെ കാണുന്പോൾ എനിക്കു ചിരിവരും. അതായിരുന്നു അച്ഛനുമൊത്തുള്ള ഷൂട്ടിന്‍റെ ആദ്യദിനം എന്‍റെ പ്രശ്നം. അതു വലിയ ചലഞ്ച് ആയിരുന്നു. ശ്രീനിവാസൻ അങ്കിളും അച്ഛനും കല്യാണം ടീമും നല്കിയ സപ്പോർട്ടിലാണ് ഓകെ ആയത്.



ശ്രീനിവാസനൊപ്പമുള്ള അനുഭവങ്ങൾ...?

എന്‍റെ കുട്ടിക്കാലം മുതൽ അദ്ദേഹത്തെ എനിക്കറിയാം. ഏറെ ഹെൽപ്ഫുൾ ആയിരുന്നു ശ്രീനിവാസൻ അങ്കിൾ. അദ്ദേഹം എന്നെ കംഫർട്ടാക്കി. എന്നിൽ അദ്ദേഹത്തിന് ഏറെ വിശ്വാസമുണ്ടായിരുന്നു. അതൊക്കെ എനിക്കു ബൂസ്റ്റായി. എന്‍റെ ആദ്യചിത്രത്തിൽ തന്നെ ശ്രീനിവാസൻ അങ്കിൾ ഉൾപ്പെടെയുള്ളവർ ഉള്ളതിനാൽ ഞാൻ ഏറെ ലക്കിയാണെന്നു തോന്നുന്നു. അച്ഛനും മകനുമായി ഞങ്ങൾ കുറേ സീനുകളിൽ വരുന്നുണ്ട്. വാസ്തവത്തിൽ ശ്രീനിവാസനങ്കിൾ സ്ക്രിപ്റ്റ് വായിച്ച് നല്ല അഭിപ്രായം പറഞ്ഞതിനുശേഷമാണ് ഞാനും അച്ഛനുമെല്ലാം സ്ക്രിപ്റ്റ് വായിച്ചതും ഞങ്ങൾ തീരുമാനമെടുത്തതും.



കല്യാണത്തിലെ പാട്ടുകൾ...?

പ്രകാശ് അലക്സ് സംഗീതം നല്കിയ നാലു പാട്ടുകൾ. ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്നു പാടിയ ഗാനം ധൃതംഗപുളകിതൻ.... യൂട്യൂബിൽ വന്നിട്ടുണ്ട്. തെലുങ്ക് പടങ്ങൾ ചെയ്തിട്ടുള്ള ബിനേന്ദ്രമേനോനാണ് ഛായാഗ്രഹണം നിർവഹിച്ചത്.



വെല്ലുവിളികളെ അതിജീവിച്ചത്...‍?

എനിക്ക് അനുഭവപരിചയം ഇല്ല. കാമറയുടെ മുന്നിലും ആദ്യമായാണു വരുന്നത്. അതൊക്കെ ചെറിയ രീതിയിൽ വെല്ലുവിളിയായിരുന്നു. എല്ലാ ദിവസവും ഷൂട്ടിംഗ് കഴിഞ്ഞ് അടുത്ത ദിവസത്തെ ഡയലോഗ് വാങ്ങി റൂമിൽ ചെന്നിരുന്ന് പ്രാക്ടീസ് ചെയ്യുമായിരുന്നു. സ്കൂൾ പഠനം ചോയ്സിൽ ആയിരുന്നതിനാൽ മലയാളം എഴുതാനും വായിക്കാനും വശമായിരുന്നു. ഞാൻ തന്നെയാണു ശരത്തിനു ഡബ്ബ് ചെയ്തത്.



അച്ഛനിൽ നിന്നു കിട്ടിയ ഉപദേശം..‍?

അച്ഛനെയും അമ്മയെയും അനുകരിച്ച് അഭിനയിക്കാൻ പാടില്ല എന്നാണ് അച്ഛൻ എന്നോടു പറഞ്ഞത്. അവരെ നോക്കിപ്പഠിച്ച് അതേപോലെ ചെയ്യാൻ പാടില്ലെന്നും തന്‍റേതായ കഴിവ് ഉപയോഗപ്പെടുത്തി ചെയ്യണമെന്നും അച്ഛൻ പറഞ്ഞു. ഒ.മാധവന്‍റെ പൈതൃകം എന്നിലൂടെ അറിയപ്പെടുന്നതാണു താത്പര്യമെന്നും അച്ഛൻ പറഞ്ഞിരുന്നു. അത്തരം വാക്കുകൾ കേട്ടപ്പോഴാണ് എനിക്ക് ആത്മവിശ്വാസമുണ്ടായത്. അച്ഛന്‍റെയും അമ്മയുടെയും സിനിമാപശ്ചാത്തലം എന്നെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുമെന്ന് അറിയാം. അതിനാൽ ആദ്യം എനിക്കു കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു. എന്‍റേതായ രീതിയിലൂടെ എനിക്കു ചെയ്യാൻ പറ്റുന്നതെല്ലാം ഞാൻ ഈ പടത്തിൽ ചെയ്തിട്ടുണ്ട്. ഫാമിലിയുടെ സിനിമാപശ്ചാത്തലം സപ്പോർട്ടായിട്ടുണ്ട്. പക്ഷേ, നമ്മളും കഠിനമായി പരിശ്രമിച്ചാലേ മലയാളി പ്രേക്ഷകരുടെ സപ്പോർട്ട് ഉണ്ടാവുകയുള്ളൂ. അങ്ങനെയാണ് അച്ഛനും അമ്മയും പറഞ്ഞിട്ടുള്ളത്.



അച്ഛനിൽ നിന്നും അമ്മയിൽ നിന്നുമുള്ള പ്രചോദനം..?

അച്ഛന്‍റെ ഹ്യൂമറാണ് എന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ചിട്ടുള്ളത്. ഹ്യൂമർ എങ്ങനെ പറയണമെന്ന് അച്ഛനിൽ നിന്നാണു പഠിക്കേണ്ടത്. മമ്മിയുടെ കയ്യിൽ നിന്നു ഡയറക്ട് ഇമോഷനുകളും. രണ്ടുപേരിൽ നിന്നും കുറേ പഠിക്കാനുണ്ട്. രണ്ടും അവരവരുടേതായ രീതിയിൽ ഏറെ നല്ലതാണ്. അമ്മയും സപ്പോർട്ടാണ്. അമ്മ ഇപ്പോൾ ഹാപ്പിയാണ്. മൂവിറിലീസിംഗിനു കാത്തിരിക്കുന്നു. അമ്മയ്ക്കും അത് തീർച്ചയായും അഭിമാനനിമിഷം തന്നെയല്ലേ.

പൂജാചടങ്ങിൽ അച്ഛന്‍റെയും അമ്മയുടെയും സാന്നിധ്യം ഏറെ പോസിറ്റീവായി തോന്നി...

അത് എന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിലൊന്നാണ്. എല്ലാവരുടെയും അനുഗ്രഹത്തോടെ തുടങ്ങിയതിനാൽ വലിയ സന്തോഷമായി. അതെനിക്കു നല്ല ആത്മവിശ്വാസം നല്കി. നല്ല തുടക്കമെന്ന ഫീൽ കിട്ടി.



അഭിനയത്തിൽ മെന്‍റർ..?

അച്ഛനും അമ്മയും തന്നെ. ശ്രീനിവാസൻ അങ്കിളും നന്നായി ഹെൽപ് ചെയ്തിരുന്നു. ഇങ്ങനെ ചെയ്താൽ അതായിരിക്കും നല്ലത് എന്ന മട്ടിൽ അദ്ദേഹവും നല്ല നിർദേശങ്ങൾ നല്കിയിരുന്നു. അച്ഛനു സീനുകളില്ലാത്ത ദിവസവും ചിലപ്പോൾ സെറ്റിൽ വന്നുപോകാറുണ്ടായിരുന്നു. നന്നായി ചെയ്യുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കാറുണ്ടായിരുന്നു. അമ്മയും കുറേനാൾ സെറ്റിലുണ്ടായിരുന്നു. അങ്ങനെ എല്ലാവരുടെയും സപ്പോർട്ടോടെയാണ് ചെയ്തത്. രണ്ടുപേരുടേയും സാന്നിധ്യവും പിന്തുണയുമുണ്ടായിരുന്നു. അതാണ് എന്‍റെ ശക്തിയും ആത്മവിശ്വാസവും. രണ്ടുപേരും ഒരുപോലെ പിന്തുണച്ചതു വളരെ നല്ലതു തന്നെ.



താരങ്ങളുടെ മക്കൾ സിനിമയിൽ ചുവടുറപ്പിക്കുന്ന കാലമാണല്ലോ. അത്തരം സൗഹൃദങ്ങൾ..?

ഞാനും പ്രണവും ക്ലോസ്ഫ്രണ്ട്സാണ്. സിദ്ധിക് അങ്കിളിന്‍റെ മകൻ ഷാഹിൻ സിദ്ധിക്കും അടുത്ത സുഹൃത്താണ്. വീനിതേട്ടനും ധ്യാനുമൊക്കെ എന്നോട് അടുപ്പമുള്ളവരാണ്. ദുൽഖറിനെയും അറിയാം. ഇവരെയൊക്കെ എനിക്ക് അറിയാവുന്നതാണ്. ഞാനും പ്രണവും ഒരുമിച്ച് ഇൻഡസ്ട്രിയിൽ കടക്കുന്നത് ഏറെ സന്തോഷകരമാണ്. പ്രിയനങ്കിളിന്‍റെ മകൾ കല്യാണിയും എന്‍റെ സുഹൃത്താണ്. മൂന്നുപേരും ഒന്നിച്ചു സിനിമയിൽ വരുന്നത് ഏറെ ലക്കാണെന്നാണ് എന്‍റെ വിശ്വാസം.



ആദ്യസിനിമ എത്രത്തോളം പ്രചോദിതമാണ്..?

ഏറെ നല്ല അനുഭവം തന്നെ. അത് എന്നെ കുറേ പഠിപ്പിച്ചു. ഈ സിനിമയിലൂടെ നേടിയ അനുഭവങ്ങൾ തുടർന്നും സിനിമകൾ ചെയ്യുന്നതിനു സഹായകമാവും.

അടുത്ത സിനിമ....?

കുറേ പ്രോജക്ടുകൾ വന്നിട്ടുണ്ട്. പക്ഷേ, കല്യാണം ഇറങ്ങിക്കഴിഞ്ഞു കരാർ ഒപ്പുവയ്ക്കാമെന്നാണു പറഞ്ഞിരിക്കുന്നത്. കഥയ്ക്കു പ്രാധാന്യം നല്കുന്നുണ്ട്. ഹീറോ ആയിട്ടാണല്ലോ കയറുന്നത്. അതിനാൽ ഹീറോ ആയിട്ടു തന്നെയാണു അടുത്ത പ്രോജക്ടിലും പ്രതീക്ഷിക്കുന്നത്.



സിനിമയും ഡോക്ടറുടെ ജോലിയും ഒന്നിച്ചു കൊണ്ടുപോകുമോ...?

രണ്ടും ഒന്നിച്ചു ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യും. രണ്ടിലും നൂറുശതമാനം ശ്രദ്ധ കൊടുക്കുന്നുണ്ട്. സ്വന്തമായി അധ്വാനിച്ചുതന്നെ സിനിമയിലേക്കു വരാമെന്നു ഞാൻ തീരുമാനിച്ചതും അതുകൊണ്ടുതന്നെയാണ്. ദൈവസഹായം കൊണ്ട് അതു നടന്നു. ഡോക്ടർ പ്രഫഷൻ വിടാനും ഉദ്ദേശമില്ല. എന്തായാലും നോക്കാം. ഭാവി എന്താകുമെന്ന് ആർക്കും പറയാനാവില്ലല്ലോ.

അഭിനയത്തിൽ മാത്രമാണോ താത്പര്യം...?

ഇപ്പോൾ പൂർണശ്രദ്ധയും താത്പര്യവുമെല്ലാം ആക്ടിംഗിൽ തന്നെയാണ്. ഭാവിയിൽ എന്താകുമെന്ന് പറയാനാവില്ല.



അച്ഛന്‍റെയും അമ്മയുടെയും സിനിമാസുഹൃത്തുക്കളുടെ സപ്പോർട്ട്...‍?

നല്ല സപ്പോർട്ട് ഉണ്ട്. മമ്മൂട്ടിയങ്കിൾ വിളിച്ചു സംസാരിച്ചു. അദ്ദേഹത്തെ ഞാൻ പോയിക്കണ്ടു. മോഹൻലാൽ അങ്കിളിനെ വിളിച്ചു സംസാരിച്ചു. എല്ലാവരുടെയും അനുഗ്രഹം തേടിയിരുന്നു. സംവിധായകരായ സിദ്ധിക് അങ്കിളും ജോഷിയങ്കിളും വിളിച്ചു സംസാരിച്ചു. എല്ലാവരുടെയും അനുഗ്രഹമുണ്ട്.

അച്ഛനൊപ്പം അഭിനയിച്ചു. അമ്മയ്ക്കൊപ്പവും അഭിനയിക്കുക ഡ്രീം ആയിരിക്കുമല്ലോ...‍?

തീർച്ചയായും. ചാൻസ് കിട്ടിയാൽ തീർച്ചയായും സ്വീകരിക്കും.



അച്ഛനും അമ്മയ്ക്കുമൊപ്പം ഒരു സിനിമ - അത്തരം സ്വപ്നങ്ങളുണ്ടോ..?

അങ്ങനെയാണെങ്കിൽ ഏറ്റവും നല്ലത്. അത് ഏറെ നല്ലതായിരിക്കും.

വീട്ടുവിശേഷങ്ങൾ..?

അനിയൻ തേജസ് മുകേഷ്. അനിയനും ദുബായിൽ തന്നെ. ബിബിഎ കഴിഞ്ഞു ജോലി ചെയ്യുന്നു. അനിയനും ഭാവിയിൽ സിനിമയിലേക്കു വരുമെന്നു കരുതുന്നു. എനിക്കു ജോലി അവിടെ ആയതിനാൽ കൂടുതൽ സമയവും ഞാൻ ദുബായിലാണ്. അച്ഛനും ഇടയ്ക്കു വരാറുണ്ട്. അമ്മ എന്‍റെ കൂടെത്തന്നെയാണ്. ഷൂട്ടിംഗ് ഉള്ളപ്പോഴാണ് അമ്മ നാട്ടിലേക്കു വരുന്നത്. അമ്മ അടുത്തു തന്നെ ഒരു കന്നട പടം ചെയ്യുന്നുണ്ട്. ഷൂട്ടിംഗ് ഉടൻ തുടങ്ങും.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.