Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
പത്താം ക്ലാസും സൂപ്പർ ഡാൻസും; ക്വീനാണ് സാനിയ !
Thursday, January 11, 2018 3:15 PM IST
‘കാന്പസ്മൂവിയാണു ക്വീൻ. കാന്പസിന്റെ ശക്തിയെന്താണെന്ന് അറിയിക്കുന്ന സിനിമ.സൗഹൃദമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒപ്പം ഇതൊരു കുടുംബചിത്രവുമാണ്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടമാകുന്ന സിനിമയാണ്. ഇതിലൂടെ ഏറെ സാമൂഹിക പ്രസക്തിയുള്ള ഒരു തീം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകർ ഉറപ്പായും അത് സ്വീകരിക്കുമെന്നാണു പ്രതീക്ഷ...’ ഷാരിസ് മുഹമ്മദ്, ജെബിൻ ജോസഫ് ആന്റണി എന്നിവരുടെ രചനയിൽ നവാഗത സംവിധായകൻ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീനിൽ ചിന്നു എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ച സാനിയ സംസാരിക്കുന്നു...
സിനിമയിലേക്കുള്ള വഴി....?
മൂന്നു വയസുമുതൽ ഡാൻസ് പഠിച്ചു തുടങ്ങി. തുടർന്ന് എട്ടുവർഷം ക്ലാസിക്കൽ ഡാൻസർ ആയിരുന്നു. അമൃത ടിവിയിൽ സൂപ്പർ ഡാൻസർ ജൂണിയർ വിന്നറായി. ആ പ്രോഗ്രാമിൽ വന്നപ്പോൾ മുതലാണ് വെസ്റ്റേണ്‍ സ്റ്റൈൽ പഠിച്ചുതുടങ്ങിയത്. അപ്പോൾ ഞാൻ നളന്ദ പബ്ലിക് സ്കൂളിലാണു പഠിച്ചുകൊണ്ടിരുന്നത്. തുടർന്നു മഴവിൽമനോരമയിലെ ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തു. അതിൽ സെക്കൻഡ് റണ്ണർ അപ്പ് ആയി. അതിനിടെ മമ്മൂക്കയ്ക്കൊപ്പം ബാല്യകാലസഖി, സുരേഷ്ഗോപി സാറിനൊപ്പം അപ്പോത്തിക്കിരി എന്നീ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. അപ്പോത്തിക്കിരിയിൽ സുരേഷ്ഗോപി സാറിന്റെ മൂത്ത മകളുടെ വേഷമായിരുന്നു.
എന്റെ ഡാൻസ് സാർ വഴിയാണ് ബാല്യകാലസഖിയിൽ കിട്ടിയത്. അതിന്റെ കാമറാമാൻ തന്നെയായിരുന്നു അപ്പോത്തിക്കിരിയിലും. അദ്ദേഹം എന്നെ അപ്പോത്തിക്കിരിയിലും വിളിച്ചു. മമ്മൂക്കയുടെ ബാല്യകാലസഖിയിൽ ഇഷ തൽവാറിന്റെ ചെറുപ്പകാലമാണു ചെയ്തത്. ഡി ഫോർ ഡാൻസ് കഴിഞ്ഞ സമയമാണ് ക്വീനിന്റെ കാസ്റ്റിംഗ് കോൾ കണ്ടത്. ഡാൻസ് മാസ്റ്റർ വിനീഷ് പറഞ്ഞിട്ടാണ് ഓഡിഷനു പോയത്. മൂന്നു റൗണ്ടുകൾ ഉണ്ടായിരുന്നു. എനിക്ക് 15 വയസേ ആയിരുന്നുള്ളൂ. അതു ഡയറക്ടർ ഡിജോ ചേട്ടന് ആദ്യം ഷോക്കിംഗ് ആയിരുന്നു. പിന്നീടു ചില സീനുകൾ ചെയ്യിപ്പിച്ചു. അത് ഇഷ്ടപ്പെട്ടു. അങ്ങനെ മൂന്നാമത്തെ റൗണ്ടിൽ ക്വീനിലേക്കു സെലക്ടായി. ഡി ഫോർ ഡാൻസ് കഴിഞ്ഞപ്പോഴേക്കും സ്കൂളിൽ അറ്റൻഡൻസ് പ്രോബ്ലം ഉണ്ടായി. അങ്ങനെ പഠനം നാഷണൽ ഓപ്പണ്‍ സ്കൂളിലായി. ഇപ്പോൾ പത്താം ക്ലാസിൽ(സിബിഎസ്ഇ)പഠിക്കുന്നു.
നായികാവേഷം പ്രതീക്ഷിച്ചിരുന്നോ...?
ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, എല്ലാം ഭാഗ്യം. ക്വീൻ എന്നു കേട്ടപ്പോൾത്തന്നെ ഫീമെയിൽ കാരക്ടറിനു പ്രാധാന്യമുള്ള സിനിമയാണെന്ന സൂചനയുണ്ടായിരുന്നു. പക്ഷേ, ക്വീൻ എന്ന റോൾ തന്നെ കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഓഡിഷനിൽ ധാരാളം പെണ്‍കുട്ടികൾ വന്നിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് ഒരു മാസം മുന്‍പാണു ഞാൻ പോയത്. ഞാൻ ചെല്ലുന്പോൾത്തന്നെ പയ്യന്മാർ എല്ലാവരും സെലക്ടായിരുന്നു. അവരെല്ലാവരും അവിടെയുണ്ടായിരുന്നു. ഡയറക്ടർ ഡിജോ ചേട്ടൻ അവർക്കൊപ്പം ചില സീനുകൾ ചെയ്യിപ്പിച്ചു. ഡാൻസ് മാത്രമേ ചെയ്യാൻ പറ്റൂ എന്നായിരുന്നു ഓഡിഷനു വരുന്പോൾ എന്റെ വിശ്വാസം. അഭിനയവും വഴങ്ങുമെന്ന് ഓഡിഷനോടെ ബോധ്യമായി.
ക്വീൻ എന്ന സിനിമയുടെ പ്രമേയം...?
സിനിമയിലൂടെയാണ് പല കാര്യങ്ങളും ആളുകളിലേക്ക് എത്തിക്കാനാകുന്നത്. ക്വീനിലൂടെ നല്ല ഒരു ചിന്ത ആളുകളിലേക്കു കൊണ്ടുവരുന്നുണ്ട്. അതിനു മെക്കാനിക്കൽ എൻജിനിയറിംഗ് പശ്ചാത്തലം അനുയോജ്യമായതിനാലാണ് മെക്ക് ബ്രാഞ്ചിൽ സംഭവിക്കുന്ന കഥയായി എടുത്തിരിക്കുന്നത്. വലിയ ഒരു തീം ആളുകളിലേക്ക് എത്തിക്കാൻ ഈ സിനിമ ശ്രമിക്കുന്നുണ്ട്. അതെന്താണെന്നുള്ളതു സിനിമ കണ്ടുതന്നെ അറിയണം. സാമൂഹികപ്രസക്തിയുള്ള ഒരു വിഷയമാണത്. അതുകൊണ്ടുതന്നെ ഇത് ഒരു കാന്പസ് ചിത്രം മാത്രമല്ല, ഫാമിലി മൂവി കൂടിയാണ്. ഇത്രയും ചെറിയ ഒരു സിനിമയുടെ ട്രെയിലർ ഹിറ്റാക്കിമാറ്റി സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തിയിരിക്കുന്നതു പ്രേക്ഷകരാണ്. പാട്ടും യുട്യൂബിൽ ട്രെൻഡിംഗ് ആയിരുന്നു. കാന്പസ്- ഫാമിലി ചിത്രമെന്ന നിലയിൽ ക്വീൻ സ്വീകരിക്കപ്പെടുമെന്നു വിശ്വസിക്കുന്നു.
ക്വീൻ എന്ന ടൈറ്റിൽ...?
ഇതു ക്വീനിന്റെ പടമാണ്. ക്വീനാണ് ഈ കഥ ആദ്യാവസാനം കൊണ്ടുപോകുന്നത്. അതുകൊണ്ടാണ് പടത്തിനു ക്വീൻ എന്നു പേരിട്ടത്. പാറ്റൂർ ശ്രീബുദ്ധ കോളജിലെ മെക്ക് പിള്ളേരുടെ ഓണാഘോഷഫോട്ടോയിൽ നിന്നു പ്രചോദനം നേടി മെക്കിലെ ആണ്പിള്ളേർക്ക് ഒരു അനിയത്തി എന്ന രീതിയിലാണ് ക്വീനിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കിയത്. ഒന്‍പതു പേരാണ് ഈ പടത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അവർക്കെല്ലാം ഒരനിയത്തിയെപ്പോലെ തന്നെയാണ് എന്റെ കഥാപാത്രം ചിന്നു. എല്ലാവരുടെയും മുഖത്തു സന്തോഷം മാത്രം നിറയ്ക്കാൻ ശ്രമിക്കുകയും സന്തോഷമാണ് ജീവിതത്തിൽ എപ്പോഴും വേണ്ടതെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കുട്ടി.
ഞാനും ചിന്നുവും തമ്മിൽ പ്രത്യേകിച്ചു വ്യത്യാസങ്ങളൊന്നുമില്ല. എല്ലാത്തരത്തിലും ഒരുപോലെ തന്നെയാണ്. അതുകൊണ്ടുതന്നെയായിരിക്കും ഡിജോ ചേട്ടൻ എന്നെ ഈ സിനിമയിലേക്ക് സെലക്ട് ചെയ്തത്. കുറച്ചു മോഡേണും കുറച്ചു നാടനുമായ പെണ്‍കുട്ടിയാണ് ചിന്നു. കോട്ടയം സ്ളാങിലാണു സംസാരം.
ക്വീനിലെ മുഖ്യവേഷങ്ങളിൽ... ?
ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒന്‍പതു ചേട്ടന്മാരും ഒന്‍പതു തരത്തിലുള്ളവരാണ്. എല്ലാവരും നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്. ധ്രുവൻ, അശ്വിൻ, അരുണ്‍, എൽദോ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിൽ ഒരാൾ മാത്രം ഹീറോ എന്ന രീതിയിലല്ല ഈ സിനിമ. ഇത്രയുംപേർക്ക് ഒരനിയത്തി എന്ന രീതിയിലാണ് എന്റെ കഥാപാത്രം ചിന്നു വരുന്നത്. വിജയരാഘവൻ സാറാണ് പ്രിൻസിപ്പലായി ചെയ്തിരിക്കുന്നത്. ഇതിന്റെ സംവിധായകൻ ഡിജോ ചേട്ടൻ, സ്ക്രിപ്റ്റ് റൈറ്റേഴ്സ്, പ്രൊഡ്യൂസേഴ്സ്...എല്ലാവരും ക്വീനിൽ അഭിനയിച്ചിട്ടുണ്ട്. മറ്റു കാസ്റ്റിംഗ് ഒക്കെ സസ്പെൻസാണ്.
സംവിധായകൻ ഡിജോയുടെ പിന്തുണ...?
ഡിജോചേട്ടൻ നല്ല ഒരാർട്ടിസ്റ്റുകൂടിയാണ്. ഓരോ സീനും അദ്ദേഹം അഭിനയിച്ചു കാണിച്ചുതരും. ഇതെങ്ങനെയാണു ചെയ്യേണ്ടതെന്ന് അതിൽക്കൂടുതൽ നമുക്ക് ആലോചിക്കേണ്ട ആവശ്യം വരില്ല. നമ്മളുടേതായരീതിയിൽ ചെയ്യാനുള്ള കാര്യങ്ങൾ ഡിജോചേട്ടൻ പറഞ്ഞുതന്നിരുന്നു. ഞങ്ങളുടെ സ്റ്റണ്ട് മാസ്റ്ററും ഡിജോ ചേട്ടൻ തന്നെയാണ്. ഒരു പാട്ടിന്റെ ഡാൻസിനു കൊറിയോഗ്രഫി ചെയ്തതും അദ്ദേഹമാണ്. ഓൾ ഇൻ ഓൾ ആണ് ഞങ്ങളുടെ ഡിജോ ചേട്ടൻ.
ചിത്രീകരണവിശേഷങ്ങൾ..?
തൃശൂർ ഗവണ്മെന്റ് എൻജിനിയറിംഗ് കോളജിലാണു മിക്ക സീനുകളും ചിത്രീകരിച്ചത്. നല്ല സപ്പോർട്ടിംഗ് പിള്ളേരായിരുന്നു അവിടെ. ഒപ്പം അഭിനയിച്ച ചേട്ടന്മാർക്കു ബോയ്സ് ഹോസ്റ്റലിൽ ഷൂട്ടുള്ളപ്പോൾ അവർ റൂമിൽനിന്നു മാറിത്തരുമായിരുന്നു. ഗേൾസ് ഹോസ്റ്റലിന്റെ പശ്ചാത്തലത്തിൽ എന്റെ ചില സീനുകളുണ്ടായിരുന്നു. ബോയ്സ് ഹോസ്റ്റൽ ഗേൾസ് ഹോസ്റ്റലാക്കി സെറ്റ് ചെയ്താണ് അതു ഷൂട്ട് ചെയ്തത്. അതിനുവേണ്ട ഫുൾ സപ്പോർട്ട് അവിടത്തെ കുട്ടികളിൽ നിന്നു കിട്ടി. ഏറെ കെയറിംഗ് ആയിരുന്നു അവർ. നല്ല രീതിയിൽ അവർ ഹെൽപ്പ് ചെയ്തു. ക്ലാസ് റൂമുകളിൽ നമ്മുടെ കഥയ്ക്കു യോജ്യമായ രീതിയിൽ ചില കാര്യങ്ങൾ ചെയ്തപ്പോഴും അവർ സപ്പോർട്ടീവായിരുന്നു.
കോളജ് എന്തായിരിക്കുമെന്ന് ഈ സിനിമ എനിക്കു മനസിലാക്കിത്തന്നു. അതൊരു വലിയ കാര്യമാണ്. ഡി ഫോർ ഡാൻസ് എന്ന സ്റ്റേജിൽ അത്രയുംനാൾ കളിച്ചതുകൊണ്ട് കാമറാ ഭയം ഒഴിവായി. കാമറയുടെ മുന്പിൽ അഭിനയിക്കാൻ ചമ്മലൊന്നും ഉണ്ടായിരുന്നില്ല. കുറച്ചു സീനുകൾ വാഗമണ്ണിലും എറണാകുളത്തുമായി ഷൂട്ട് ചെയ്തു. സംവിധായകൻ ഡിജോ ചേട്ടൻ, സ്ക്രിപ്റ്റ് റൈറ്റേഴ്സായ ഷാരിസ് മുഹമ്മദ്, ജെബിൻ ജോസഫ് ആന്റണി, നിർമാതാക്കൾ...എല്ലാവരും എൻജിനിയേഴ്സാണ്. അതുകൊണ്ടുകൂടിയാവാം മെക്കും കാന്പസുമൊക്കെ നന്നായി സിനിമയിൽ കൊണ്ടുവരാനായത്.
ക്വീനിലെ സ്റ്റൈലിംഗ്....?
ഓഡിഷനു വന്നപ്പോൾ എന്റതായ രീതിയിലാണ് ഞാൻ ഡ്രസ് ചെയ്തുവന്നത്. ഫ്രോക്കും ജാക്കറ്റുമായിരുന്നു അന്നു വേഷം. അതു ഡിജോ ചേട്ടന് ഇഷ്ടമായി. ആ ഡ്രസിംഗ് സ്റ്റൈൽ സിനിമയിലുടനീളം തുടരാനാണ് ഡിജോ ചേട്ടനും സ്റ്റൈലിംഗ് ചെയ്ത സ്റ്റെഫി ചേച്ചിയും നിർദേശിച്ചത്.
ക്വീനിലെ പാട്ടുകൾ ഡാൻസ് ചെയ്യാൻ അവസരമൊരുക്കിയോ...?
ഡാൻസ് ചെയ്യാനുള്ള വലിയ ഒരവസരം ഇതിലെ ഒരു പാട്ടിൽ എനിക്കു കിട്ടി. പൊടിപാറണ തേരാണേ, ആഘോഷത്തേരാണേ എന്ന ഒരു ഓണപ്പാട്ടുണ്ട് ഇതിൽ. ശ്രീബുദ്ധ കോളജിലെ ഓണാഘോഷഫോട്ടോയിലെ പിള്ളേരുടെ ലുക്ക് തന്നെയാണ് ഈ പാട്ടിന്റെ സീനുകളിൽ അഭിനയിച്ചവർക്കു കൊടുത്തിരിക്കുന്നത്. ആ പാട്ടിൽ ഞങ്ങളെല്ലാവരും നല്ല രീതിയിൽ ഡാൻസ് ചെയ്തിട്ടുണ്ട്. അതിൽ സാരിയാണ് എന്റെ കോസ്റ്റ്യൂം. കളർഫുൾ പെർഫോമൻസ് തന്നെയായിരുന്നു അതിൽ. തൃശൂർ എൻജിനിയറിംഗ് കോളജിലായിരുന്നു ആ പാട്ട് ചിത്രീകരിച്ചത്.
ആദ്യചിത്രത്തിലെ വെല്ലുവിളികൾ...?
എന്നെ ജനങ്ങൾ അംഗീകരിക്കുമോ ഇല്ലയോ എന്നത് എനിക്കു വലിയ വെല്ലുവിളി തന്നെ ആയിരുന്നു. കാരണം, ട്രെയിലറിൽ എന്റെ മുഖം കാണിച്ചിരുന്നില്ല. ഞാനാണു ക്വീൻ എന്നു വെളിപ്പെടുത്തിയിരുന്നില്ല. വേറെ കുറേ നടിമാരുടെ പേരുകളാണ് ക്വീനിലെ നായിക എന്ന പേരിൽ വന്നുകൊണ്ടിരുന്നത്. പിന്നീട് എന്റെ മുഖം വെണ്ണിലവേ എന്ന പാട്ടിലൂടെ വന്നപ്പോൾ പോസിറ്റീവും നെഗറ്റീവുമായ കമന്റുകൾ വന്നിരുന്നു. പടത്തിന്റെ മെയിൻലുക്ക് പോസ്റ്ററുകൾ വന്നപ്പോഴേക്കും എല്ലാവരും നല്ല രീതിയിൽ എന്നെ സ്വീകരിച്ചുതുടങ്ങി.
മെക്ക് പശ്ചാത്തലത്തിൽ കഥപറഞ്ഞ ചങ്ക്സിൽ നിന്ന് ക്വീൻ എത്രത്തോളം വ്യത്യസ്തമാണ്..?
ചങ്ക്സും ക്വീനും മെക്കാനിക്കൽ പശ്ചാത്തലത്തിലാണ് എടുത്തിരിക്കുന്നത്. അതല്ലാതെ രണ്ടും തമ്മിൽ യാതൊരുവിധ സാമ്യവുമില്ല. ഞങ്ങളുടെ ചിത്രത്തിന്റെ കഥ മറ്റൊന്നാണ്.
ക്വീൻ അനുഭവങ്ങൾ - തിരിഞ്ഞുനോക്കുന്പോൾ..?
ഈ സിനിമയിൽ ഒപ്പം അഭിനയിച്ച ഒന്പതുപേരിൽ നിന്നും എനിക്കു കുറേ കാര്യങ്ങൾ പഠിക്കാനായി. അവരിൽ പലരും വർഷങ്ങളായി സിനിമ തന്നെ മനസിൽകണ്ടു നടക്കുന്നവരാണ്. ഇത്രയും വർഷങ്ങളുടെ കഷ്ടപ്പാടുകൾക്കുശേഷം അവരുടെയും ആദ്യപടമാണിത്. ഇതിൽ അഭിനയിച്ച ധ്രുവൻ കുറേ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഹീറോ എന്ന നിലയിൽ ഒരു സിനിമ വരുന്നത്. കഷ്ടപ്പാടുകൾ നിറഞ്ഞ അവരുടെ സിനിമാവഴികൾ പ്രചോദിതമാണ്. ഈ സെറ്റ് മറക്കാനാവില്ല. കാരണം, ഇത്രയും വലിയ ചേട്ടന്മാരോടൊപ്പം പെണ്‍കുട്ടി ഞാൻ മാത്രമായിരുന്നു. എത്രത്തോളം തമാശകൾ നിറഞ്ഞതായിരുന്നു ഇതിന്റെ സെറ്റെന്ന് വിചാരിക്കാവുന്നതേയുള്ളൂ. ഇവരെല്ലാവരും എന്നെ കുറേ സഹിച്ചിട്ടുണ്ട്. കാരണം, ഞാൻ കുസൃതിയുടെ ബെസ്റ്റ് ലെവലാണ്. അതിനാൽ സെറ്റിൽ ഫുൾ ഫണ്‍ ആയിരുന്നു.
സിനിമയ്ക്കൊപ്പം ഡാൻസും തുടരുമോ...?
ഡാൻസ് എന്റെ പാഷനാണ്. ബാലെ എന്ന സ്റ്റൈലിൽ ഡോക്ടറേറ്റ് എടുക്കമെന്ന് ആഗ്രഹമുണ്ട്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ ശിഷ്യയായിരുന്ന സുലോചന പ്രഭുവാണ് ക്ലാസിക്കലിൽ എന്റെ ടീച്ചർ. സതീഷും ആഷ്ലിയുമാണ് എന്നെ വെസ്റ്റേണ്‍ സ്റ്റൈൽ പഠിപ്പിച്ചത്. രണ്ടു സ്റ്റൈലുകളും ഇപ്പോഴും പഠിക്കുന്നുണ്ട്. ഡാൻസിനൊപ്പം തന്നെ ആക്ടിംഗിലും നല്ല നിലയിലെത്തണം. ദുൽഖറിന്റെ നായികയാവണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നെ അറിയാവുന്ന എല്ലാവർക്കും അതറിയാം. അത് എന്റെ ഡ്രീം ആണ്. എന്റെ ആഗ്രഹം ദുൽഖർ ഇതേവരെ അറിഞ്ഞിരിക്കാൻ ഇടയില്ല.
അടുത്ത സിനിമ..?
തമിഴിൽ നിന്ന് ഉൾപ്പെടെ രണ്ടുമൂന്ന് ഓഫറുകൾ വന്നിട്ടുണ്ട്. സ്ക്രിപ്റ്റുകൾ കേൾക്കുന്നു. ക്വീൻ റിലീസ് കഴിഞ്ഞു വെയ്റ്റ് ചെയ്യാം എന്നു വിചാരിക്കുന്നു. ഏപ്രിലിൽ പരീക്ഷ വരികയാണ്. പഠനവും സിനിമയും ഒരുമിച്ചുകൊണ്ടുപോകണമെന്നാണ് ആഗ്രഹം.
വീട്ടിൽ നിന്നുള്ള പിന്തുണ...?
അച്ഛൻ അയ്യപ്പൻ എൻജിനിയറാണ്. അമ്മ സന്ധ്യ വീട്ടമ്മ. അച്ഛനും അമ്മയും ഏറെ സപ്പോർട്ടീവാണ്. അവരില്ലെങ്കിൽ ഞാൻ എങ്ങുമെത്തില്ലായിരുന്നു. അവരുടെ പിന്തുണയാണ് എന്റെ കരുത്ത്. ഈ ഫീൽഡ് എനിക്കിഷ്ടമാണ്. എന്റെ അച്ഛനും ആക്ടിംഗ് ഫീൽഡ് ഏറെ ഇഷ്ടമാണ്. ഞാൻ ഒരു ആക്്ട്രസ് ആയി കാണണമെന്നുള്ളത് അച്ഛന്റെയും ആഗ്രഹമാണ്. ക്ലാസുകൾ നഷ്ടമാകുന്നതു പരിഹരിക്കാൻ പ്രത്യേകം ഹോം ട്യൂഷൻ വച്ചിട്ടുണ്ട്. പരീക്ഷയ്ക്കു നല്ലരീതിയിൽ തന്നെ തയാറെടുക്കുന്നുണ്ട്. ചേച്ചി സാധിക പാലാ ലേബർ ഇന്ത്യ കോളജിൽ ബിഎസ്സി സൈക്കോളജി മൂന്നാം വർഷം. ചേച്ചി ക്ലാസിക്കൽ ഡാൻസറാണ്. നന്നായി പാടും. എന്റെ അമ്മയും ചേച്ചിയും ഈ പടത്തിൽ അഭിനയിച്ചിട്ടുണ്ട്. എറണാകുളത്താണു താമസം.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top