എന്‍റെ കൂട്ടുകാരി ശാലിനി
Thursday, November 16, 2017 3:36 AM IST
ജീവിതത്തിൽ എന്നും ചേർത്തുവയ്ക്കപ്പെടുന്ന സൗഹൃദങ്ങൾ ഒരിക്കൽ മാത്രം സംഭവിക്കുന്നതായിരിക്കും. അവർ വന്നു പോയാലും അതിന്‍റെ അലകൾ ജീവിതത്തിലെന്നും ഓർമ്മപ്പെടുത്തലായിത്തീരും. അമ്മുവിന്‍റെ ജീവിതത്തിൽ അവളുടെ ശ്വാസംപോലെ ഒപ്പമുണ്ടായിരുന്നു ശാലിനിയും. ചെറുപ്പം മുതൽ അവർ ഒന്നായിരുന്നു. കളിക്കാനും കൂട്ടുകൂടാനും കോളജിൽ ഒത്തുപോകാനുമെല്ലാം അമ്മുവിനൊപ്പമെന്നും ശാലിനിയുണ്ട്. എങ്കിലും വിധി തീർത്ത കളിക്കളത്തിലെപ്പോഴോ അമ്മുവിനെ തനിച്ചാക്കി ശാലിനി യാത്രയായി.

എണ്‍പതുകളിൽ മലയാളി സംസ്കാരം അണുകുടുംബങ്ങളിലേക്കെത്തിയ കാലഘട്ടത്തിലൂടെയാണ് ശാലിനിയുടെ ജിവിതം പത്മരാജൻ വരച്ചിട്ടത്. പത്മരാജന്‍റെ തന്നെ പാർവതിക്കുട്ടി എന്ന കഥയെ ആസ്പദമാക്കിയാണ് രചന ഒരുക്കിയത്. മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ ശാലിനിയായി നടി ശോഭയാണ് വെള്ളിത്തിരയിലെത്തിയത്. ഒപ്പം അമ്മുവായി ജലജയും. 1980- ലെത്തിയ ചിത്രം അക്കാലത്തെ പുതുതലമുറയെ വിഷാദത്തിലേക്കു തള്ളിവിടുകയായിരുന്നു. കാരണം യുവാക്കൾക്കിടയിൽ അന്നു ശാലിനി സൃഷ്ടിച്ചെടുത്ത സ്വീകാര്യത ജീവിതത്തിന്‍റെയും പ്രണയത്തിന്‍റെയും പുതിയ നോവിനെയാണ് പകർന്നത്.



അമ്മയില്ലാതെ കർക്കശക്കാരനായ അച്ഛനൊപ്പവും ചെറിയമ്മയ്ക്കൊപ്പവുമാണ് ശാലിനിയും സഹോദരൻ പ്രഭയും ജീവിച്ചിരുന്നത്. അവർ അനുഭവിക്കുന്ന ഏകാന്തതയുടേയും ആത്മസംഘർഷങ്ങളുടെയും വൈകാരികതയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. വിവിധ സംഭവങ്ങളിലൂടെയായിരുന്നു ശാലിനിയുടെ ജീവിതം. ആരോടും ധൈര്യത്തോടെ സംസാരിക്കാനും ഏറെ ഉർജസ്വലതയോടും നടന്നവളുടെ ജീവിതം എവിടൊക്കെയോ അവളറിയാതെ മാറുകയായിരുന്നു. അവളുടെ ജീവിതത്തിൽ പിന്നീട് ചിരിയില്ലാതെയായി. ഇഷ്ടപ്പെട്ടവനെ സ്വീകരിക്കാനാവാതെ പോകുന്ന, തനിക്കു വേണ്ടി ത്യാഗം ചെയ്ത് ആത്മഹത്യ വരിച്ച സഹോദരനും അതു തീർത്ത ജീവിത ആഘാതവും, പിന്നീടെപ്പോഴോ അവളുടെ ഏകാന്തതയിലേക്കു കടന്നു വരുന്ന അധ്യാപകൻ, അവരുടെ പ്രണയവും അതിന്‍റെ ആശ്വാസത്തിനുമൊടുവിൽ മരണത്തിന്‍റെ തണുപ്പുമായെത്തിയ അർബുദവും.



ശാലിനി എന്‍റെ കൂട്ടുകാരിയാണെന്നു പ്രേക്ഷകരോട് പറയുന്നത് അമ്മുവാണ്. പാതിവഴിയിയിൽ വിവാദങ്ങളും വാർത്തകളും സൃഷ്ടിച്ച് മരണത്തിനെ പുൽകിയ ശോഭ എന്ന കലാകാരിയിൽ അത്ര പൂർണതയായിരുന്നു ശാലിനിയുടെ കഥാപാത്രം. അമിതാഭിനയത്തിന്‍റെ ചാഞ്ചന ഒട്ടുമേൽക്കാതെ ഒരു സിനിമയെ തന്‍റെ തോളിലേറ്റിക്കൊണ്ടുപോകാൻ ശോഭ യ്ക്കു കഴിഞ്ഞു. അന്നുവരെയുള്ള ക്ലീഷേ വില്ലന്മാരെ കണ്ടു മടുത്ത പ്രേക്ഷകർക്ക് ഒരു രോഗം തീർക്കുന്ന വെല്ലുവിളി പുതിയൊരു ആസ്വാദനം സൃഷ്ടിച്ചെടുത്തു. അതിനു മുന്പ് സെറീന വഹാബിലൂടെ മദനോത്സവത്തിലാണ് അത്തരമൊരു വേദന മലയാളി കാഴ്ചക്കാരിലേക്കെത്തുന്നത്. ശാലിനിയുടെ അനുഭവത്തിലൂടെ തന്നെ മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ പിന്നീടെത്തി പ്രേക്ഷകരെ കരയിപ്പിച്ചിട്ടുണ്ട്.



ശാലിനിയുടെ വേദനയിൽ എന്നും താങ്ങായിരുന്നു അമ്മു. തന്‍റെ സഹോദരൻ പ്രഭയെ അമ്മുവിന് ഇഷ്ടമാണെന്ന കാര്യവും ശാലിനിക്ക് അറിയാം. അച്ഛൻ സ്വന്ത ഇഷ്ടത്തിൽ ശാലിനിയുടെ വിവാഹം ഉറപ്പിക്കുന്പോൾ അതിനെ എതിർത്ത സഹോദനു കിട്ടിയ പീഡനം ദുഃഖത്തോടെ നോക്കി നിൽക്കേ ണ്ടിവന്നു. സ്വയം ഇല്ലാതായി തന്നെ സുരക്ഷിതയാക്കിയ സഹോദരൻ ഒരു വേദനയായി മാറി. കോളജിൽ തന്നോട് ഇഷ്ടമറിയിക്കുന്ന റോയി യോട് തന്‍റെ ഉള്ളിലെ താല്പര്യം മറച്ചുവെച്ചു മുഖം തിരിച്ചു. ആ കോളജിൽ പുതിയതായി എത്തുന്ന അധ്യാപകൻ ജയദേവനു അവളോടുള്ള ഇഷ്ടം തുറന്നു പറയുന്പോൾ അവൾക്കത് സ്വീ കാര്യമായിരുന്നു. എന്നാൽ വ്യഥകളും ആകുലതകൾക്കുമൊപ്പം ആ തലച്ചോറിലേക്ക് അർബുദത്തിന്‍റെ വിത്തുകൾ വേരാഴ്ത്തിയത് അവളറിഞ്ഞിരുന്നില്ല. അച്ഛന്‍റെയും ചെറിയമ്മയുടേയും ഉള്ളിലെ സ്നേഹം തിരിച്ചറിഞ്ഞ് ജയദേവന്‍റെ വാത്സല്യത്തിനെ അനുഭവിച്ച് അമ്മുവിന്‍റെ ദുഃഖഭാരത്തെ കണ്ട് മരണത്തിലേക്കു യാത്രയായി. അമ്മുവിനുണ്ടാകുന്ന മകൾക്കു ശാലിനിയെന്നും മകനാണെങ്കിൽ ജയദേവനെന്നും പേരിടാൻ അവൾ നേരത്തെതന്നെ അമ്മുവിനോട് പറഞ്ഞിരുന്നു.



കാലഘട്ടത്തിന്‍റെ വേദനയായിരുന്നു ശാലിനി. കുസൃതിയും കളിയും ചിരിയുമായി നടന്നവളിൽ നിന്നും വിധിയുടെ മുള്ളു നിറഞ്ഞ നിലത്തേക്കു പതിച്ചപ്പോൾ അതു പ്രേക്ഷകരേയും നോവിച്ചു. പ്രശസ്തിയുടെ ഒൗന്നിത്യത്തിൽ നിന്നും മരണത്തെ വരിച്ച ശോഭ എന്ന പ്രതിഭയുടെ ഓർമ്മകളും ശാലിനി പ്രേക്ഷകരിലേക്ക്പകരുന്നു.

തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.