Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Super Hit Movies
കാലത്തിനു മുന്പേ സഞ്ചരിച്ച വാർത്ത
Monday, December 4, 2017 7:05 AM IST
വെള്ളിത്തിരയിൽ ആൾക്കൂട്ടത്തിന്റെ കഥ പറഞ്ഞ സംവിധായകൻ വിട പറയുന്പോൾ അതു തീർക്കുന്ന ശൂന്യത മലയാള സിനിമയിൽ ഒരിക്കലും നികത്താനാവാത്തതാണ്. വലിയ സംഭവ വികാസങ്ങളും സംഘർഷഭരിതമായ കഥാഗതികളും തന്മയത്വത്തോടെ ഐ.വി ശശി തന്റെ സിനിമകളിൽ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. അത്തരമൊരു ചിത്രമായിരുന്നു 1986-ലെത്തിയ വാർത്ത. സമൂഹത്തിലെ പലവിഭാഗത്തിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച സംവിധായകൻ വാർത്തയെന്ന ചിത്രത്തിൽ പത്രപ്രവർത്തനവും അധികാര രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖവുമാണ് കാണിച്ചു തന്നത്. പിന്നീടു മലയാള സിനിമയിൽ പലർക്കും ഇത്തരം കഥകൾ പറയാൻ ധൈര്യവും ആർജവും പകർന്നത് വാർത്തയെന്ന ചിത്രമാണെന്നതാണ് സത്യം.
മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ, സീമ, നളിനി, വേണു നാഗവള്ളി, തിക്കുറിശ്ശി, പ്രതാപചന്ദ്രൻ, കുതിരവട്ടം പപ്പു, ടി.ജി രവി, ബാലൻ കെ. നായർ, കുണ്ടറ ജോണി എന്നിങ്ങനെ വന്പൻ താരനിരയിലെത്തിയ ചിത്രം വലിയ വിജയമാണ് അന്നു നേടിയത്. പത്രപ്രവർത്തനത്തിന്റെ എല്ലാ മൂല്യങ്ങളും ഉയർത്തിക്കാണിച്ചപ്പോൾ അഴിമതിക്കാരായ അധികാര വർഗവും സമൂഹത്തിലെ കള്ളപ്പണക്കാരും അതിനെ നേരിട്ട സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ടി.ദാമോദരൻ രചന ഒരുക്കിയ ചിത്രം ഇന്നും പ്രസക്തിയർഹിക്കുന്ന വിഷയങ്ങളാണ് ചിത്രത്തിലൂടെ പറഞ്ഞത്. സത്യസന്ധമായ പത്രപ്രവർത്തനത്തിനെ ചുറ്റുമുള്ള കള്ളനാണയങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്നും അതിനെ ഏതൊക്കെ മാർഗത്തിലൂടെ പരാജയപ്പെടുത്തുന്നുവെന്നും ചിത്രം കാണിച്ചു തരുന്നുണ്ട്.
കഥയുടെ ഇഴയടുപ്പത്തിൽ വൈകാരികതയെ ഫലപ്രദമാക്കി ഉപയോഗിച്ച് പ്രേക്ഷകരെ സിനിമയിലടുപ്പിക്കുന്ന ഐ.വി ശശി ടച്ച് വാർത്തയിലുടനീളം കാണാം. കേരളഭൂമി പത്രത്തിന്റെ പുതിയ എഡിറ്ററായെത്തുകയാണ് മാധവൻ കുട്ടി. അവന്റെ കളിക്കൂട്ടുകാരിയായിരുന്ന രാധയാണ് ജില്ലാ കളക്ടർ. രാഷ്ട്രിയക്കാർ കോളേജ് വിദ്യാർത്ഥികളെ കരുവാക്കുന്നതിനെതിരെ മാധവൻകുട്ടിയുടെ പത്രം ശബ്ദിക്കുന്നിടത്തു നിന്നുമാണ് കഥ വികസിക്കുന്നത്. അതോടെ രാധയുടെ സഹോദരൻ ഉണ്ണിക്കൃഷ്ണൻ പോലും മാധവൻകുട്ടിയുടെ ശത്രുവായി മാറുന്നു. രാധയുടെ അനുജത്തി വാസന്തിക്കു മാധവൻകുട്ടിയുടെ പത്രത്തിൽ ജോലി നൽകുന്നു. മാധവൻ കുട്ടിക്കായി വാസന്തിയെ കല്യാണം ആലോചിക്കുന്നുവെങ്കിലും രാധയാണ് മാധവൻകുട്ടിയുടെ മനസിലെന്നുമുള്ളതെന്ന കാര്യം വാസന്തിയുടെ മനസിലും വിദ്വേഷം വളർത്തുന്നു. മാധവൻകുട്ടിയെ തല്ലാനെത്തുന്ന പരോൾ വാസു പിന്നീടവൾക്ക് രക്ഷകനായി. സ്വകാര്യ പണമിടപാടിന്റെ മറവിൽ കള്ളപ്പണത്തിന്റെ ഇടപാടുള്ള മാണിക്യൻ മുതലാളിയും മാധവൻകുട്ടിയുടെ ശത്രുപക്ഷത്തു നിരന്നു.
ഇതിനിടയിൽ അധികാരികളുടെ കള്ളത്തരത്തിന്റെ ബലിയാടായി രാധയുടെ ജോലിയും നഷ്ടമാകുന്നു. രാധയുടെ സത്യസന്ധത പുറത്തുകൊണ്ടുവരാനായി മാധവൻകുട്ടി ഇറങ്ങിത്തിരിക്കുന്നു. വാസുവും ഉണ്ണികൃഷ്ണനും മാധവൻ കുട്ടിയുടെ പക്ഷത്തു ചേർന്ന് പത്രത്തിലൂടെ വെളിയിൽ കൊണ്ടുവന്ന കാര്യങ്ങളൊക്കെയും ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. അധികാര വർഗത്തിന്റെ ഉറക്കം നഷ്ടമാകുന്നതോടെ മാധവൻകുട്ടിയേയും കൂട്ടരേയും നശിപ്പിക്കാനായി പോലീസും ഇറങ്ങിത്തിരിച്ചു. തങ്ങൾക്കു കിട്ടിയ തെളിവുകൾ പത്രത്തിലൂടെ ജനങ്ങളെ അറിയിക്കാൻ ഒരുങ്ങിത്തിരിക്കുന്ന മാധവൻ കുട്ടിയേയും വാസുവിനേയും പോലീസ് വെടിവെച്ചു. താൻ കണ്ടെത്തിയ സത്യങ്ങൾ ലോകത്തിനെ അറിയിക്കാനായി തന്റെ തൂലിക നളിനിയെ ഏൽപിച്ച് മാധവൻ കുട്ടി മരിക്കുന്നു. അപ്പോഴേക്കും വാസുവും കൊല്ലപ്പെട്ടിരുന്നു.
ഇന്നു പരിചിതമെങ്കിലും അക്കാലത്തെ കേരള സമൂഹത്തിനു അപരിചിതമായ സംഭവിവാകസങ്ങളായിരുന്നു ചിത്രം കാണിച്ചുതന്നത്. കാലത്തിനു മുന്നേ സഞ്ചരിക്കുന്ന, നാളെയെ നോക്കിക്കണ്ടാണ് ടി. ദാമോദരൻ- ഐ.വി ശശി കൂട്ടുകെട്ട് വാർത്ത ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മുപ്പതു പതിറ്റാണ്ടിനു ശേഷവും ഇന്നും ഏറെ പ്രസക്തയർഹിക്കുന്ന വിഷയങ്ങളാണ് ചിത്രം പറഞ്ഞത്. വാർത്തയിലെ വാസ്തവം തിരിച്ചറിയാൻ, സത്യമെന്തെന്നു കണ്ടെത്താൻ മലയാളികളെ ഇന്നും ചിന്തിപ്പിക്കുന്നതാണ് വാർത്ത എന്ന ചിത്രം. അധികാര രാഷ്ട്രീയ വർഗങ്ങൾ കള്ളപ്പണക്കാർക്കും കരിഞ്ചന്തക്കാർക്കും കൂട്ടുനിൽക്കുന്പോൾ മൂല്യചുതി സംഭവിക്കുന്ന മാധ്യമ ധർമ്മത്തിനു പുനർചിന്തയ്ക്കു വകനൽകാൻ വാർത്ത കാരണമാകുന്നുണ്ട്.
തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
തിളക്കം മങ്ങാതെ ഉസ്താദ്..!
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടു
മറക്കാനാവില്ല അനുബന്ധം
ചില കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ കൂടിച്ചേരലുകൾ പി
എങ്ങനെ നീ മറക്കും
"ദേവദാരു പൂത്തു എൻ മനസിൽ താഴ്വരയിൽ..’ ഈ ഗാനം മൂളാത്തവരായി ഒരു കാലത്തു മലയാള
മുത്തോട് മുത്ത്
കാലഘട്ടത്തിന് അനിവാര്യമായ മാറ്റങ്ങൾ സിനിമയുടെ ദൃശ്യഭാഷയിൽ എന്നും സംഭവിച്ചി
ചിന്താവിഷ്ടയായ ശ്യാമള
"ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോതരം ആശയങ്ങൾ നമ്മളിൽ സ്വാധീനം ചെലുത്തും.
അവിടത്തെപ്പോലെ ഇവിടെയും
മലയാള സിനിമയുടെ ഇന്നലെകളിൽ നിരവധി ക്ലാസിക്കുകൾ തീർത്ത സംവിധായകനായിരുന്ന
അമൃതം ഗമയ: നാശത്തിൽ നിന്നു ജീവിതത്തിലേക്ക്
ശാന്തി മന്ത്രങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു വാചകമാണ് മൃത്യോര്മാ അമൃതം ഗമ
പെരുവണ്ണാപുരത്തെ പറഞ്ഞുതീരാത്ത വിശേഷങ്ങൾ
വിശേഷങ്ങൾ പറഞ്ഞാൽ തീരാത്ത പെരുവണ്ണാപുരത്തെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെ
അശോകേട്ടന്റെയും അപ്പുക്കുട്ടന്റെയും "യോദ്ധ'
നേപ്പാളിന്റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാണ്. ആ പുണ്യ ഭൂമിയിലേ
മറവത്തൂരിലെ സ്വപ്നങ്ങൾ...
ഒരായിരം കനവിന്റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു "ഒരു
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top