Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Super Hit Movies
നൊമ്പരപ്പെടുത്തുന്ന രചന
Friday, August 3, 2018 2:26 PM IST
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എന്നാൽ ചില ജീവിതങ്ങളെ അതിനായി പാകപ്പെടുത്തിയാലോ? വാക്കുകൾക്കു പോലും നിർവചിക്കാനാവാത്ത വിധം അതു ജീവിതത്തിന്റെ പല ഇടങ്ങളിൽ നൊന്പരം സൃഷ്ടിച്ചേക്കും. ആത്മ നൊന്പരത്തിനൊപ്പം അന്യന്റെ മനസിലേക്കുകൂടി വ്യാപിപ്പിക്കേണ്ടി വരുന്ന ഇരട്ടി നൊന്പരമാകും അത്. രചന എന്ന ചലച്ചിത്ര കാവ്യം മലയാളികൾക്കു സമ്മാനിച്ചത് ആ നൊന്പരമാണ്. രചനയുടെ പിന്നിൽ നിന്നും അതിലേക്കു വ്യാപിച്ചു പോയ ഉണ്ണിയുടേയും ശാരദയുടേയും ശ്രീയേട്ടന്റെയും കഥ!
1983-ൽ മോഹൻ സംവിധാനം ചെയ്തു ഭരത് ഗോപിയും നെടുമുടി വേണുവും ശ്രീദേവിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു രചന. ആന്റണി ഈസ്റ്റ്മാന്റെ കഥയ്ക്ക് ജോണ് പോൾ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടി, പൂർണിമ ജയറാം, ജഗതി ശ്രീകുമാർ, വിജയ് മേനോൻ എന്നിവരും താരങ്ങളായെത്തി. നുറുങ്ങു തമാശകളും രസങ്ങളുമായി പോകുന്ന ആദ്യ പകുതിയിൽ നിന്നും ദുരന്തപര്യവസാനമായ അന്ത്യത്തിലേക്കാണ് ചിത്രം ചെന്നെത്തുന്നത്. മൂന്നു കഥാപാത്രങ്ങൾ, അവരുടെ മാനസിക വ്യവഹാരങ്ങൾ, അതിന്റെ പരിണിത സംഭവങ്ങൾ എന്നിങ്ങനെയാണ് രചന കഥ പറഞ്ഞു പോകുന്നത്.
മലയാളം കണ്ട ഏറ്റവു മികച്ച നടന്മാരിൽ മുൻപന്തിയിലാണ് ഭരത് ഗോപി. കരിയറിൽ ഏറെ നിർണായകമായ സമയത്തെത്തിയ ഭരത് ഗോപി ചിത്രമായിരുന്നു രചന. പത്തിലധികം ചിത്രങ്ങളിലാണ് ആ വർഷം ഭരത് ഗോപി അഭിനയിച്ചത്. ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, കാറ്റത്തെ കിളിക്കൂട്, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ഈറ്റില്ലം, ഈണം തുടങ്ങിയ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളൊക്കെ രചനയ്ക്കൊപ്പം 1983-ൽ പുറത്തിറങ്ങിയതാണ്. ഈ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഇദ്ദേഹം നേടിയിരുന്നു.
ചിത്രത്തിലെ അച്യുതനുണ്ണി എന്ന കഥാപാത്രം നെടുമുടി വേണുവിന് ഏറെ ജനശ്രദ്ധയാണ് അക്കാലത്തു നേടിക്കൊടുത്തത്. കഥാപാത്രത്തെ നോക്കിലും വാക്കിലും നടപ്പിലും കൊണ്ടുവന്ന് ഉണ്ണിയായി ജീവിക്കുകയുമായിരുന്നു നെടുമുടി വേണു. സന്തോഷവും സങ്കടവും വന്നാൽ പൊട്ടിക്കരയുന്ന ശുദ്ധനും ഈ ലോകത്തിന്റെ കള്ളത്തരങ്ങളൊന്നുമറിയാത്ത തനി നാട്ടിൻ പുറത്തുകാരൻ. ശ്രീവിദ്യ- ഭരത് ഗോപി ജോഡിയായിരുന്നു മറ്റൊരു ഹൈലൈറ്റ്. തമാശയും കാര്യവും ഗൗരവുമായി തുടങ്ങി കനലെരിയുന്ന മനസിനുടമയായി ഒടുവിൽ ആ മനസിനു താളം തെറ്റുന്ന കഥാപാത്രമായാണ് ശ്രീവിദ്യ എത്തുന്നത്. കരിയറിന്റെ തുടക്കകാലമായതിനാലാകും മമ്മൂട്ടിയും പൂർണിമ ജയറാമും ചിത്രത്തിൽ സഹകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഭർത്താവിന്റെ പീഡനത്തിനു മുന്നിൽ നിസഹായായ തുളസിയായി പൂർണിമയും സ്ത്രീകളോടുള്ള സമീപനത്തിൽ ഉണ്ണിക്കു നിർദ്ദേശങ്ങൾ നൽകുന്ന സഹപ്രവർത്തകൻ ഗോപിയായി മമ്മൂട്ടിയും എത്തുന്നു.
സാഹിത്യകാരനായ ശ്രീപ്രസാദിന്റെയും ശാരദയുടേയും സന്തോഷകരമായ ജീവിതമാണ്. ശാരദയുടെ ഓഫീസിലെത്തുന്ന പുതിയ ജോലിക്കാരനാണ് അച്യുതനുണ്ണി. പേടിയും വെപ്രാളവും കാരണം ഉണ്ണി ആദ്യമൊക്കെ ചെയ്തതെല്ലാം അബദ്ധങ്ങളായിരുന്നു. ആദ്യം വഴക്കു കേൾക്കാൻ ഇടവന്നെങ്കിലും പിന്നീട് ശാരദ അഭിനന്ദിക്കുന്പോൾ ഉണ്ണി പൊട്ടിക്കരഞ്ഞു പോകുന്നു. ഉണ്ണിയെപ്പറ്റി ശ്രീയേട്ടനോടു ശാരദ പറയുന്നു. ആ കഥാപാത്രത്തിൽ താല്പര്യം തോന്നുന്ന ശ്രീ അയാളോടു കൂടുതൽ അടുത്തിടപെഴകാൻ ശാരദയോട് പറഞ്ഞു. തുടർന്ന് ശാരദയും ഉണ്ണിയും ചായ കുടിക്കാനും സിനിമ കാണാനുമൊക്കെ പോകുന്നുണ്ട്. ഭക്ഷണം കഴിക്കാൻ ക്ഷണപ്രകാരം ചെല്ലുന്പോഴാണ് ശാരദയുടെ ഭർത്താവിനെ ഉണ്ണി കാണുന്നത്. സ്തബദ്ധനായി എല്ലാം തകർന്നവനായി പോകുന്ന ഉണ്ണിയെ പിന്നീട് ഓഫീസിലും കാണാതാകുന്നു. അതു ശാരദയുടെ മനസിനെ ഏറെ വേദനിപ്പിച്ചു. ഒരു തമാശയായി കണ്ട് മറന്നു കളയണമെന്നു ശ്രീ ഉണ്ണിയോട് പറയുന്നു. താൻ സ്നേഹിച്ച ഒരേ ഒരു സ്ത്രീ ശാരദ മാത്രമായിരിക്കും എന്നു പറഞ്ഞ ഉണ്ണിയുടെ മരണവാർത്ത അറിഞ്ഞ് ശാരദയുടെ മാനസിന്റെ താളം തെറ്റി.
പുരസ്കാരത്തിന് അർഹമായ രചന എന്ന തന്റെ ബുക്കിന്റെ പിന്നിലുള്ള കഥ സുഹൃത്തിനോടു ശ്രീപ്രസാദ് പറയുന്ന രീതിയിലായിരുന്നു സിനിമ അവതരിപ്പിച്ചത്. വളരെ ചെറിയൊരു കഥാപശ്ചാത്തലത്തെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. സഞ്ജയ് ദത്ത്, ഐശ്വര്യ റായി കോന്പിനേഷനിൽ 2005-ലെത്തിയ ശബ്ദ് എന്ന ഹിന്ദി ചിത്രവും ഇതേ കഥയാണു പറഞ്ഞത്.
തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
തിളക്കം മങ്ങാതെ ഉസ്താദ്..!
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടു
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
തിളക്കം മങ്ങാതെ ഉസ്താദ്..!
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടു
മറക്കാനാവില്ല അനുബന്ധം
ചില കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ കൂടിച്ചേരലുകൾ പി
കാലത്തിനു മുന്പേ സഞ്ചരിച്ച വാർത്ത
വെള്ളിത്തിരയിൽ ആൾക്കൂട്ടത്തിന്റെ കഥ പറഞ്ഞ സംവിധായകൻ വിട പറയുന്പോൾ അതു തീർ
എങ്ങനെ നീ മറക്കും
"ദേവദാരു പൂത്തു എൻ മനസിൽ താഴ്വരയിൽ..’ ഈ ഗാനം മൂളാത്തവരായി ഒരു കാലത്തു മലയാള
മുത്തോട് മുത്ത്
കാലഘട്ടത്തിന് അനിവാര്യമായ മാറ്റങ്ങൾ സിനിമയുടെ ദൃശ്യഭാഷയിൽ എന്നും സംഭവിച്ചി
ചിന്താവിഷ്ടയായ ശ്യാമള
"ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോതരം ആശയങ്ങൾ നമ്മളിൽ സ്വാധീനം ചെലുത്തും.
അവിടത്തെപ്പോലെ ഇവിടെയും
മലയാള സിനിമയുടെ ഇന്നലെകളിൽ നിരവധി ക്ലാസിക്കുകൾ തീർത്ത സംവിധായകനായിരുന്ന
അമൃതം ഗമയ: നാശത്തിൽ നിന്നു ജീവിതത്തിലേക്ക്
ശാന്തി മന്ത്രങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു വാചകമാണ് മൃത്യോര്മാ അമൃതം ഗമ
പെരുവണ്ണാപുരത്തെ പറഞ്ഞുതീരാത്ത വിശേഷങ്ങൾ
വിശേഷങ്ങൾ പറഞ്ഞാൽ തീരാത്ത പെരുവണ്ണാപുരത്തെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെ
അശോകേട്ടന്റെയും അപ്പുക്കുട്ടന്റെയും "യോദ്ധ'
നേപ്പാളിന്റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാണ്. ആ പുണ്യ ഭൂമിയിലേ
മറവത്തൂരിലെ സ്വപ്നങ്ങൾ...
ഒരായിരം കനവിന്റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു "ഒരു
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top