അഖിലേന്ത്യാ വനിതാവോളി: കാലിക്കട്ടിന് കിരീടം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയ്ക്ക് അഖിലേന്ത്യാ അന്തർ സർവകലാശാലാ വനിതാ വോളിബോൾ കിരീടം. ഉത്തർപ്രദേശിലെ ജോണ്‍പൂർ വിബിഎസ് പൂർവാഞ്ചൽ യൂണിവേഴ്സിറ്റിയിൽ നടന്ന ചാന്പ്യൻഷിപ്പിന്റെ ഫൈനലിൽ എംജി സർവകലാശാലയെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്കാണ് കാലിക്കട്ട് പരാജയപ്പെടുത്തിയത്. സ്കോർ: 2826, 2517, 2510. നിലവിലെ രണ്ടാംസ്ഥാനക്കാരായ കാലിക്കട്ട് മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ദക്ഷിണമേഖലയിൽ മൂന്നാംസ്ഥാനക്കാരായാണ് കാലിക്കട്ട് അഖിലേന്ത്യാ മത്സരത്തിന് യോഗ്യത നേടിയത്. എംജിയായിരുന്നു രണ്ടാംസ്ഥാനത്ത്. കണ്ണൂരിനായിരുന്നു ഒന്നാംസ്ഥാനം.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ഒന്‍പതു താരങ്ങളും വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിലെ മൂന്നുതാരങ്ങളും അടങ്ങിയതായിരുന്നു ടീം. ആദ്യം ലീഗ് റൗണ്ടും ക്വാർട്ടർ മുതൽ നോക്കൗട്ടുമായിരുന്നു.
പഞ്ചാബ് പട്യാലയ്ക്കെതിരേയാണ് കാലിക്കട്ടിന്റെ ആദ്യജയം. പിന്നീട് ഗുജറാത്ത് സൗരാഷ്ട്ര യൂണിവേഴ്സിറ്റിയെയും മൂന്നാമത്തെ മത്സരത്തിൽ രബീന്ദ്രഭാരതി കോൽക്കൊത്തയേയും തോൽപ്പിച്ചു ക്വാർട്ടറിലെത്തി. ക്വാർട്ടറിൽ ഹിന്ദുസ്ഥാൻ ചെന്നൈയെ തോൽപ്പിച്ചു സെമിയിലെത്തി. തുടർന്നു വാശിയേറിയ പോരാട്ടത്തിൽ കണ്ണൂരിനെ തോൽപ്പിച്ചായിരുന്നു ഫൈനൽ പ്രവേശം.
സഞ്ജയ് ബാലിഗയാണ് മുഖ്യകോച്ച്. മാനേജർ: തുഷാര ഫിലിപ്പ്. സൈക്കോളജിസ്റ്റ് ഡോ. സ്റ്റാലിൻ റാഫേൽ.
ടീമംഗങ്ങൾ: ടി. നിഖില (ക്യാപ്റ്റൻ). കെ. ദൃശ്യ (വൈസ് ക്യാപ്റ്റൻ). ടി. അതുല്യ, എം. ശ്രുതി, കെ.പി. അനുശ്രീ, സ്വാതി ഷാജി, എം. കീർത്തി, ഹേന പോൾ, വി.എ. അശ്വതി, കെ.ബി. വിജിന, അബിത അനിൽകുമാർ, എ.ആർ. അയന. ഇതിനു മുന്‍പ് 201213വർഷം കാലിക്കട്ടായിരുന്നു ചാന്പ്യൻമാർ.