ജിപ്മെർ എംബിബിഎസ് പ്രവേശന പരീക്ഷ ജൂൺ നാലിന്
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ പോണ്ടിച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) നടത്തുന്ന അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ ജൂണ്‍ നാലിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചയ്ക്കു മൂന്നു മുതൽ 5.30 വരെയും രണ്ടു ഷിഫ്റ്റുകളിലായി നടത്തും. രണ്ടര മണിക്കൂറാണു പരീക്ഷാ സമയം. പൂർണമായും ഓണ്‍ലൈനായാണു പ്രവേശന പരീക്ഷ. മാർച്ച് 27 മുതൽ മേയ് മൂന്നു വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പരീക്ഷയുടെ ഹാൾ ടിക്കറ്റ് മേയ് 22 മുതൽ ജൂണ്‍ ആറു വരെ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ജൂലൈ അഞ്ചിനു ക്ലാസ് ആരംഭിക്കും. പാർലമെന്റ് പാസാക്കിയ നിയമപ്രകാരം 1956ൽ പ്രവർത്തനം ആരംഭിച്ച ജിപ്മെറിലെ എംബിബിഎസ് പ്രവേശനം ഈ പ്രവേശന പരീക്ഷ വഴിയാണ്.
ജിപ്മെറിന്റെ പോണ്ടിച്ചേരിയിലെ മെയിൻ കാന്പസിലെ 150 എംബിബിഎസ് സീറ്റുകളിലേക്കും കാരയ്ക്കൽ കാന്പസിലെ 50 സീറ്റുകളിലേക്കുമുള്ള പ്രവേശനത്തിനാണ് ഓണ്‍ലൈൻ പ്രവേശന പരീക്ഷ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലങ്കിൽ ബയോടെക്നോളജി പഠിച്ച് 50 ശതമാനം മാർക്കോട പ്ലസ്ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1,200 രൂപ. പട്ടിക ജാതിവർഗക്കാർക്ക് 1,000 രൂപ. 2001 ജനുവരി ഒന്നിനോ അതിനു മുന്‍പോ ജനിച്ചവരാകണം അപേക്ഷകർ.
പ്രായം 2017 ഡിസംബർ 31ന് 17 വയസ് പൂർത്തിയാകണം. ഉയർന്ന പ്രായപരിധി ഇല്ല.
പ്രവേശന പരീക്ഷയ്ക്കു തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഫിസിക്സ് 60, കെമിസ്ട്രി 60, ബയോളജി 60, ലോജിക് ആൻഡ് ക്വാണ്ടിറ്റേറ്റീവ് റീസണിംഗ് 10, ഇംഗ്ലീഷ് ആൻഡ് കോംപ്രിഹെൻഷൻ10 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. നെഗറ്റീവ് മാർക്ക് ഇല്ല. മോക് ടെസ്റ്റിനുള്ള സൗകര്യം വെബ്സൈറ്റിലുണ്ട്. നാലു വർഷത്തെ കോഴ്സിന് പ്രതിവർഷം 1,400 രൂപ മാത്രമാണു ഫീസ്. അഡ്മിഷൻ ഫീസ് 4,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.jipmer.edu.in. ഫോൺ: 0413